'സാധ്യതകളുടെ ചിറകുകളെ ധ്യാനിക്കുക!'
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
മൂന്നു സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷ ഭാഗത്ത്. കനാൻകാരിയായ സ്ത്രീ തന്റെ രോഗിയായ മകളുടെ സൗഖ്യത്തിനായി കേണപേക്ഷിക്കുന്നു; അവൾക്ക് സൗഖ്യം ലഭിക്കുന്നു. അതിനുശേഷം ഗലീലി തീരത്തുവച്ച് ഈശോ അനേകം വികലാംഗരെ സുഖപ്പെടുത്തുന്നു. അതിനെത്തുടർന്ന് അവൻ അപ്പം വർദ്ധിപ്പിച്ച് നാലായിരം പേരെ തൃപ്തരാക്കുന്നു.
ഈ മൂന്നു സംഭവങ്ങളെയും ധ്യാനവിഷയമാക്കുമ്പോൾ ഓർക്കേണ്ടത് ശിഷ്യന്മാരുടെ ചേദ്യമാണ്: ''ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടത്ര അപ്പം ഈ മരുഭൂമിയിൽ നമുക്ക് എവിടെ നിന്നു കിട്ടും?'' (മത്താ 15: 33). മരുഭൂമിയിലെ ജനക്കൂട്ടത്തിന് ഭക്ഷണം കൊടുക്കാനുള്ള ഈശോയുടെ പരോക്ഷമായ ആഹ്വാനത്തോടുള്ള ശിഷ്യരുടെ പ്രതികരണമാണിത്. വലിയ ജനക്കൂട്ടം, മരുഭൂമി, വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര അപ്പം - അവരുടെ പരിമിതികളെയാണ് അവർ ശ്രദ്ധിക്കുന്നത്. ശിഷ്യരുടെ കണ്ണും മനസ്സും തിരിഞ്ഞിരിക്കുന്നത് അവരുടെ പരിമിതികളിലേക്കും പോരായ്മകളിലേക്കുമാണ്.
ഇതിന് വിരുദ്ധമായ മനോഭാവം കാണിക്കുന്നത് ഈശോയാണ്: ''ഈ ജനക്കൂട്ടത്തോട് എനിക്കു അനുകമ്പ തോന്നുന്നു. എന്തെന്നാൽ മൂന്നു ദിവസമായി അവർ എന്നോടു കൂടിയാണ്. അവർക്ക് ഭക്ഷിക്കാൻ ഒന്നുമില്ല. വഴിയിൽ തളർന്നു വീഴാനിടയുള്ളതിനാൽ വിശക്കുന്നവരായി അവരെ പറഞ്ഞയക്കാൻ എനിക്കു മനസ്സു വരുന്നില്ല'' (മത്താ 15:33). വിശക്കുന്നവർക്ക് എങ്ങനെ ഭക്ഷണം കൊടുക്കാനാവും എന്നാണ് ഈശോയുടെ ചിന്ത. മരുഭൂമിയിൽ വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കാനാവുന്ന സാധ്യതയിലേക്കാണ് ഈശോയുടെ കണ്ണും ഹൃദയവും തുറന്നിരിക്കുന്നത്.
ഒരു പ്രശ്നത്തിന്റെ മുമ്പിൽ ശിഷ്യന്മാർ അവരുടെ പരിമിതികളക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ, തനിക്ക് ചെയ്യാനാവുന്ന സാധ്യതകളെ കുറിച്ചാണ് ഈശോ ചിന്തിക്കുന്നത്. രണ്ടും രണ്ട് വിപരീത മനോഭാവങ്ങളാണ്. ഒന്ന് പരിമിതകളെ ഓർത്തോർത്തിരിക്കുന്ന ഹൃദയം, മറ്റൊന്ന് സാധ്യതകളെ ധ്യാനിക്കുന്ന ഹൃദയം.
നമ്മുടെ അനുദിനാനുഭവങ്ങൾ നമ്മുടെ മുമ്പിൽ തുറന്നു വയ്ക്കുന്നത് നമ്മുടെ പരിമിതികൾ തന്നെയാണ്. എന്നാൽ ഓരോ പരിമിതിയും നമ്മുടെ മുമ്പിൽ ഓരോ സാധ്യതയും കൂടി തുറന്നു വയ്ക്കുന്നുണ്ട്. നമ്മുടെ പരിമിതികളിൽ വിരിയുന്ന സാധ്യതകളെ കാണാനും അതിലേക്ക് ഹൃദയവും മനസ്സും ചേർത്തുപിടിക്കാനും നമുക്കാകുന്നുണ്ടോ? ഈശോ ഇന്ന് എന്നോടു ആവശ്യപ്പെടുന്നത് ഇതാണ് - അനുദിനം നീ കണ്ടുമുട്ടുന്ന നിന്റെ പരിമിതികളിലല്ല നീ നിന്റെ ഹൃദയം ചേർത്തു വയ്ക്കേണ്ടത്; മറിച്ച് പരിമിതികൾ തുറന്നു തരുന്ന സാധ്യകളെയാണ് നീ ധ്യാനിക്കേണ്ടത്.
ഏറ്റവും നല്ല ഉദാഹരണം ചിത്രശലഭത്തിന്റേതാണ്. കൊക്കൂൺ പൊട്ടി പുറത്തുവരാൻ പോകുന്ന പുഴു ധ്യാനിക്കുന്നത് ത്തന്നെ പൊതിഞ്ഞുനിൽക്കുന്ന കൂടിനെ കുറിച്ചല്ല, മറിച്ച് തനിക്ക് മുളക്കാൻ പോകുന്ന ചിറകുകളെക്കുറച്ചാണ് (ഓഡിയോ കേൾക്കുക)
ഇതിനു മുമ്പു നടന്ന കനാൻകാരിയുടെ മകളെ സുഖപ്പെടുത്തുന്ന സംഭവത്തിലും ഇതു തന്നെയാണ് പ്രമേയം. കനാനാൻകാരി വിജാതീയ സ്ത്രീയാണ്, മകളല്ലാത്തതിനാൽ അപ്പം നിഷേധിക്കപ്പെടുന്നവളാണ്, അതിന്റെകൂടെ പിശാചുബാധിതയായ മകളും - ഇവയെല്ലാം കനനാൻകാരിയുടെ പരിമിതികളാണ്. എന്നാൽ ഈ പരിമിതികളാൽ ചുറ്റപ്പെട്ടു നിൽക്കുമ്പോഴും അവൾ സാധ്യതകളെക്കുറിച്ചാണ് ചിന്തിക്കുന്നത്. അതിനാലാണ് അവൾ ഈശോയോട് കരഞ്ഞപേക്ഷിക്കുന്നത്; അവന്റെ പിന്നാലെ ചെന്ന് നിലവിളിക്കുന്നത്; നായ്ക്കൾക്കും അപ്പക്കഷണത്തിന് അവകാശമുണ്ടെന്ന് അവനോട് വാദിക്കുന്നത്. അവളുടെ ഹൃദയവും മനസ്സും സാധ്യയിലേക്കാണ് തുറന്നു പിടിച്ചിരിക്കുന്നത്. സൗഖ്യം ലഭിക്കാനുള്ള സാധ്യത മാത്രമേ അവളുടെ ഹൃദയത്തിലുള്ളൂ.
ഈ സംഭവത്തിനുശേഷമുള്ള കൂട്ട രോഗശാന്തിയിലും ഇതേ സന്ദേശമാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്. മുടന്തർ, അന്ധർ, ഊമർ എന്നീ വികലാംഗരെയെല്ലാം ഏറെ പരിമിതികളുള്ളവരാണ് (മത്താ 15:30). എന്നിട്ടും അവരെയെല്ലാം ഈശോയുടെ അടുത്തേക്ക് അവർ കൊണ്ടുവരുകയാണ്; അവന്റെ പാദത്തിങ്കൽ കിടത്തുകയാണ് (മത്താ 15:30). സൗഖ്യത്തിനുള്ള സാധ്യതയിലാണ് അവർ ഹൃദയവും മനസ്സും അർപ്പിച്ചിരിക്കുന്നത് എന്നർത്ഥം.
ഗാഗംധരർ ഡോക്ടർ പറഞ്ഞ ഒരു സംഭവം. പാവപ്പെട്ട ഒരു ടാക്സിക്കാരൻ അനേകരുടെ ജീവൻ രക്ഷിക്കുന്ന സംഭവം. ടാക്സിക്കാരന്റെ ടാക്സി ആംബുലൻസായി പരിണമിക്കുന്നത് ഒരു സാധ്യതയാണ് (ഓഡിയോ കേൾക്കുക).
ഏതു പരിമിതിയും നമ്മുടെ മുമ്പിൽ ഒരു സാധ്യത കൂടി തുറന്നുവയ്ക്കുന്നുണ്ട്. നമ്മുടെ ഹൃദയവും മനസ്സും ഏതിലേക്കാണ് തിരിഞ്ഞിരിക്കുന്നത് എന്നതാണ്
പ്രധാനപ്പെട്ട കാര്യം. പരമിതികളെ ധ്യാനിച്ചിരുന്നാൽ നമ്മൾ നമ്മുടെ കൊക്കൂണുകളിൽ ഒതുങ്ങി നമ്മൾ കെട്ടുപോകും. അതിനു പകരം സാധ്യതകളുടെ ചിറകുകളെ ധ്യാനിച്ചാൽ അനന്തവിഹായസ്സിലേക്കായിരിക്കും നമുക്ക് പറന്നുയരാൻ പറ്റുക.
ഇന്നത്തെ സുവിശേഷത്തിലെ മൂന്നു സംഭവങ്ങളിലും എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞിരിക്കുന്നത് ക്രിസ്തുവിലേക്കാണ്. മരുഭൂമിയില്ലെ വിശക്കുന്ന ജനവും, കനാൻകാരി സ്ത്രീയും വികലാംഗരും ക്രിസ്തുവിലേക്കാണ് നോക്കുന്നത്. നിന്നിലെ സാധ്യതകളുടെ കൊടുമുടിയാണ് ക്രിസ്തു എന്നു നീ തിരിച്ചറിയുക. ആ ക്രിസ്തു പുറത്തല്ല, നിന്റെ ഉള്ളിലാണന്ന് നീ മനസ്സിലാക്കുക.
അതിനാൽ അനുദിന ജീവിതത്തിലെ നിന്റെ പരിമിതകളെ നീ തിരിച്ചറിയുമ്പോൾ നിന്റെ ശ്രദ്ധയും ഹൃദയവും നിന്റെ പിരിമിതികളിൽ കുടുങ്ങി പോകരുത്. മറിച്ച് ഓരോ പരിമിതിയും വച്ചു നീട്ടുന്ന സാധ്യതകളെ നീ ധ്യാനിക്കണം. അതിലൂടെയാണ് നിന്നിലെ ക്രിസ്തുഭാവത്തിലേക്ക് നടന്നു കയറാൻ നിനക്കു സാധിക്കുക.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍