രണ്ടാമത് ജനിക്കുന്നത് എങ്ങനെ?
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
യേശുവും നിക്കൊദേമോസും തമ്മിലുള്ള സംഭാഷണമാണിത്. സംഭാഷണ വിഷയം 'രണ്ടാമത്തെ ജനനവും'. യേശു അവനോടു പറഞ്ഞു: "വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് സ്വർഗ്ഗരാജ്യം കാണാൻ കഴിയുകയില്ല" (യോഹ 3:3).
ഇതിനോടു പ്രതികരിച്ചു കൊണ്ടു നിക്കൊദേമോസ് ഈശോയോട് ചോദിക്കുന്നത് ഇതേ കാര്യത്തെക്കുറിച്ചു തന്നെയാണ്: "അമ്മയുടെ ഉദരത്തിൽ വീണ്ടും പ്രവേശിച്ച് ഒരുവനു ജനിക്കാൻ കഴിയുമോ? (യോഹ 3: 4)
ഇതിനെ വിശദീകരിച്ചു കൊണ്ട് ഈശോ സംസാരിക്കുന്നത് 'അരൂപിയിൽ നിന്നുള്ള ജനനത്തെക്കുറിച്ചാണ്;' അഥവാ 'ആത്മാവിൽ നിന്നുള്ള ജനനത്തെക്കുറിച്ചാണ്' (യോഹ 3:5,6). അരൂപിയിൽ നിന്ന് ജനിച്ചാൽ മാത്രമേ ഒരുവന് ദൈവരാജ്യം കാണാനും ദൈവരാജ്യത്തിൽ പ്രവേശിക്കാനും കഴിയുള്ളൂവെന്നും (യോഹ 3:3,5) ഈശോ പറയുന്നു. അങ്ങനെയെങ്കിൽ എന്താണ് ഈശോ പറയുന്ന ഈ രണ്ടാം ജന്മം? ഭാരതീയ പാരമ്പര്യത്തിലും 'ദ്വിജൻ' എന്ന രണ്ടാം ജന്മ സങ്കൽപ്പമുണ്ട്. എന്താണ് ഈശോ ഉദ്ദേശിക്കുനന 'രണ്ടാമത്തെ ജനനം'?
ഇത് വ്യക്തമാകണമെങ്കിൽ നമ്മൾ യോഹന്നാൻ 3:15 ലെ തിരുവചനത്തെ കൂട്ടു പിടിക്കണം. അവിടെ ഈശോ പറയുന്നു: "തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു" (യോഹ 3:15). ഇവിടെ പറയുന്ന നിത്യജീവൻ തന്നെയാണ് തുടക്കത്തിൽ ഈശോ പറഞ്ഞ ദൈവരാജ്യ പ്രവേശനവും (യോഹ 3:3,5). അങ്ങനെയെങ്കിൽ 'ഉയർത്തപ്പെടുന്ന മനുഷ്യപുത്രനാണ്' രണ്ടാമത് ജനിച്ചവനെന്ന് വരുന്നു. ഉയർത്തപ്പെടുന്ന മനുഷ്യപുത്രനെന്നാൽ 'ക്രൂശിതനായ ഈശോ' എന്നാണ് അർഥം. അപ്പോൾ, ക്രൂശിതനായ ഈശോയാണ് അരൂപിയിൽ നിന്ന് ജനിച്ചവൻ, ഉന്നതങ്ങളിൽ നിന്നു ജനിച്ചവൻ, രണ്ടാമതും ജനിച്ചവൻ. എങ്കിൽ ഉയർത്തപ്പെടുന്ന മനുഷ്യ പുത്രനെന്ന ക്രൂശിതനെ ശ്രദ്ധിച്ചാൽ രണ്ടാമത് ജനിക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിയാനാവും.
രണ്ട് സവിശേഷതകൾ ക്രൂശിതനിൽ നമുക്ക് കാണാനാവും. ഒന്നാമത്തേത്, ഈശോ തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ, തന്റെ യൗവനത്തിന്റെ നിറവിൽ, അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് നടന്നു നീങ്ങിയെന്നതായിരുന്നു. അതും ആരോടും പരിഭവമില്ലാതെയും ഹൃദയത്തിൽ നിറയെ സ്നേഹത്തോടെയും. ചെറുപ്പത്തിന്റെ നിറവിൽ അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് നടന്നു നീങ്ങണമെങ്കിൽ ശരീരത്തിന്റെ ജീവനപ്പുറത്ത് അവൻ മറ്റെന്തോ ഈശോ കണ്ടെത്തിയിട്ടുണ്ടായിരിക്കണം. അതായത്. ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന അരൂപിയെ അവൻ തിരിച്ചറിഞ്ഞനഭവിച്ചിട്ടുണ്ടായിരക്കണം. ശരീരവും മനസ്സും മരണത്തോടെ കടന്നു പോകുമെങ്കിലും അതിനെ രണ്ടിനെയും ജീവിപ്പിച്ചു നിർത്തുന്ന അരൂപിയുടെ കാര്യം അങ്ങനെയല്ല. ഈ 'അരൂപിയെ' ഈശോ 'ജീവൻ' എന്നും വിളിക്കുന്നുണ്ട് (മർക്കോ 8:36). ശരീരത്തെയും മനസ്സിനെയും സജീവമാക്കുന്ന അരൂപിയെ അഥവാ ജീവനെ തിരിച്ചറിഞ്ഞവനായിരുന്നു ക്രിസ്തു. അതുകൊണ്ട് ക്രിസ്തുവാണ് യഥാർത്ഥ 'ദ്വിജൻ;' പൂർണ്ണാർത്ഥത്തിൽ രണ്ടാമത് ജനിച്ചവൻ. അവനാണ് അരൂപിയിൽ നിന്നും ജനിച്ചവൻ. അതിനാലാണ് ശാരീരിക ജീവന്റെ മരണത്തിലേക്ക് സധൈര്യം നടന്നു കയറാൻ അവനായത്.
ഒരു വേദപാഠ ക്ലാസ്സിലെ സംഭവം. ടീച്ചർ ചോദിച്ചു: സ്വർഗത്തിൽ പോകാൻ എന്താണ് മാർഗ്ഗം? സ്വർഗ്ഗത്തിൽ പോകണമെങ്കിൽ അതിന് മുൻപ് അയാൾ മരിക്കണമെന്ന് ടോമി ഉത്തരം പറഞ്ഞു (വീഡിയോ കാണുക).
ടോമിയുടെ ഉത്തരം വിരൽ ചൂണ്ടുന്നത് ക്രൂശിതനിലേക്കാണ്, ഉയർത്തപ്പെടുന്ന മനുഷ്യപുത്രനിലേക്കാണ്. നിത്യജീവൻ പ്രാപിക്കാനും ദൈവരാജ്യത്തിൽ പ്രവേശിക്കാനുമുള്ള മാർഗ്ഗം, ക്രൂശിതനിൽ വിശ്വസിക്കുക എന്നതാണ് (യോഹ 3:15). അതായത്, തന്നിലെ അരൂപിയെയും ജീവനെയും തിരിച്ചറിഞ്ഞതിന്റെ ഫലമായി തന്റെ ശാരീരിക ജീവനെ മരണത്തിന് വിട്ടു കൊടുക്കുന്ന ക്രൂശിതനിലാണ് നിത്യജീവൻ.
ഇവിടെ ഉയർന്നു വരേണ്ട യഥാർത്ഥ ചോദ്യം, 'സത്യത്തിൽ ഞാൻ ആരാണ്' എന്നതാണ്. പലപ്പോഴും അതിന് ഞാൻ ഉത്തരം പറയുക എന്റെ പേരു പറഞ്ഞും, എന്റെ രൂപം ചൂണ്ടിക്കാണിച്ചുമാണ്. അതായത് എന്റെ നാമരൂപങ്ങളുമായി ഞാൻ താദാത്മ്യപ്പെടുന്നു എന്നർത്ഥം. എന്നാൽ ഇവയൊക്കെ മരണത്തോടെ എനിക്കു നഷ്ടമാകും. എന്റെ മനസ്സിന്റെ കാര്യവും അങ്ങനെതന്നെ. ഞാൻ സമ്പാദിച്ചു കൂട്ടുന്ന സമ്പത്തും സ്ഥാനമാനങ്ങളുമെല്ലാം മരണത്തോടെ എനിക്കു നഷ്ടമാകും. അങ്ങനെയെങ്കിൽ ഞാൻ യഥാർത്ഥത്തിൽ ഇവയൊന്നുമല്ല എന്ന് വരുന്നു. ഇവയ്ക്കൊക്കെ പിറകിൽ നിൽക്കുന്ന എന്നിലെ ജീവനാണ് എന്നിലെ അരൂപിയാണ് ഞാൻ- ഈ അവബോധത്തിലേക്ക് വളരുന്നവനാണ് രണ്ടാമത് ജനിച്ചവൻ.
പക്ഷെ പലപ്പോഴും നമ്മൾ നമ്മുടെ ശരീരവുമായും നമ്മുടെ സമ്പത്തുമായും നമ്മുടെ സ്ഥാനമാനങ്ങളുമായും നമ്മളത്തന്നെ താദമ്യപ്പെടുത്തിയെന്നു വരും. അവയുമായി നമ്മൾ കെട്ടുപിണഞ്ഞു ജീവിച്ചെന്നു വരും. അത് ഒരു തരം ബന്ധനാവസ്ഥയാണ്. അത്തരം ബന്ധനത്തിൽ ജീവിക്കുന്നവന് അരൂപിയിൽ നിന്ന് ജനിക്കാനാവില്ല,
നിന്റെ ജീവനുമായി താരതമ്യം ചെയ്യുമ്പോൾ നിന്റെ ശരീരവും മനസ്സും സമ്പത്തും സ്ഥാനമാനങ്ങളും അപ്രധാനങ്ങളാണെന്ന് തിരിച്ചറിയുമ്പോഴാണ് നീ അരൂപിയിൽ നിന്ന് ജനിക്കുന്നവനാകുന്നത്. അത്തരമൊരു അവബോധത്തിന്റെ പരകോടിയിൽ എത്തിയവനായിരുന്നു ക്രൂശിതൻ. ഇത് ക്രൂശിതന്റെ ഒന്നാമത്തെ പ്രതേകത.
ക്രൂശിതന്റെ രണ്ടാമത്തെ സവിശേഷത, അവൻ പരോന്മുഖതയുടെപരകോടിയാണെന്നതാണ്. ജീവനുമായി താരതമ്യം ചെയ്യുമ്പോഴുള്ള ശരീരത്തിന്റെയും മനസ്സിന്റെയും സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും നിസ്സാരത തിരിച്ചറിയുന്ന 'ദ്വിജൻ' അവയെല്ലാം ഉദാരതയോടെ മറ്റുള്ളവരുമായി പങ്കു വയ്ക്കും. അങ്ങനെ പങ്കുവയ്ക്കുമ്പോഴല്ലോം അവനിലെ യഥാർത്ഥ ജീവൻ വളർന്നുകൊണ്ടിരിക്കും. അത്തരം പങ്കു വയ്ക്കലിന്റെ കൊടുമുടിയിലെത്തിയവനായിരുന്നു ഉയർത്തപ്പെടുന്ന മനുഷ്യപുത്രനെന്ന ക്രൂശിതൻ.
'ഗോതമ്പു മണി നിലത്തു വീണ അഴിയുമ്പോഴാണ് അത് നൂറുമേനിയായി വിളയുന്നത്' എന്ന് ഈശോ പറയുന്നത് ഇതിനെക്കുറിച്ച് തന്നെയാണ്. അഴിയുകയെന്നത് ആത്മദാനത്തിന്റെ മകുടമായ മരണമെന്ന് സാരം. ആത്മാദാനത്തിലൂടെയാണ് ഒരുവനിലെ ജീവനും അരൂപിയും വളർന്നു വലുതാകുന്നത്. അങ്ങനെയാണ് അത് നിത്യജീവനായി രൂപാന്തരപ്പെടുന്നത്. അതുകൊണ്ടാണ് ക്രൂശിതനിലാണ് ജീവൻ നിത്യജീവനായി പരിണമിച്ചതെന്ന് പറയുന്നത്. അതിനാലാണ്, കുരിശു മരണത്തിൽ തന്നെയാണ് ഉത്ഥാനവും സംഭവിച്ചതെന്ന് ദാർശനികർ പറയുന്നത്.
ചുരുക്കത്തിൽ രണ്ടാമതും ജനിക്കുന്നത് എങ്ങനെയാണെന്നാണ് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിനും മനസ്സിനും ആധാരമായി നിൽക്കുന്ന അരൂപിയെന്ന ജീവനെ തിരിച്ചറിയുന്നവനാണ് അരൂപിയിൽ നിന്നു ജനിച്ചവൻ. ഒരുവൻ തന്നിലുള്ള ജീവനെക്കുറുച്ചുള്ള അവബോധത്തിലേക്ക് ഉണരുമ്പോൾ അവൻ രണ്ടാമതും ജനിക്കുന്നു. അങ്ങനെ അരൂപിയിൽ ജനിച്ചവൻ തന്റെ സമ്പാദ്യങ്ങളായ ശരീരവുമായും സമ്പത്തുമായും സ്ഥാനമാനങ്ങളുമായി കെട്ടുപിണയാതെ ജീവിക്കും. അതിലുപരി, ഈ സമ്പാദ്യങ്ങളെ സ്നേഹത്തോടെ അവൻ സഹജരുമായി പങ്കുവച്ചു ജീവിക്കും. അത്തരം ഓരോ പങ്കുവയ്ക്കലിലും അവനിലെ ജീവൻ വളർന്നു വരും. ക്രമേണ അത് നിത്യജീവനിലക്ക് വളർന്നു കയറും. ഇങ്ങനെയാണ് അരൂപിയിൽ നിന്ന് ജനിക്കുന്നവൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍