'നീ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുക'
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
അന്ത്യ അത്താഴ സമയത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം (യോഹ 13:1-20) സ്നേഹപ്രമാണത്തിന്റെ പുതിയ കൽപനയും നലകിയതിനെ തുടർന്ന് (യോഹ 13:31-35) ഈശോ നടത്തുന്ന അന്ത്യപ്രഭാഷണത്തിന്റെ ഭാഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം.
പീലിപ്പോസിനോടുള്ള മറുപടിയായി ഈശോ പറയുന്നത് ശ്രദ്ധിക്കണം: ''എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു'' (യോഹ14:9). സമാനമായൊരു പ്രസ്താവന ഇതിന് തൊട്ടുമുൻപും ഈശോ നടത്തുന്നുണ്ട്: "നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരന്നു" (യോഹ14:7). അതായത്, ഈശോയെ കാണുന്നവൻ ദൈവത്തെ കാണുന്നു; ഈശോയെ അറിയുന്നവൻ ദൈവത്തെ അറിയുന്നു എന്നർത്ഥം.
അങ്ങനെയെങ്കിൽ ഈശോ പറയുന്നതിന്റെ ചുരുക്കമിതാണ് - ദൈവം മനുഷ്യരൂപത്തിലായതാണ് ഈശോ. ദൈവം ശരീരവും രക്തവും സ്വീകരിച്ചതാണ് ഈശോ. ദൈവം നാമരൂപങ്ങൾ സ്വീകരിച്ചതാണ് ഈശോ. ദൈവം നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനായതാണ് ഈശോ.
ഈശോ പറയുന്നതിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കണമെങ്കിൽ അതുവരെയുണ്ടായിരുന്ന ദൈവസങ്കൽപ്പം എന്തായിരുന്നുവെന്ന് നമ്മൾ ആലോചിക്കണം. ഈശോയുടെ കാലം വരെ യൂദമതത്തിൽ നിലവിലിരുന്ന പ്രധാന ദൈവസങ്കൽപ്പങ്ങൾ എന്തൊക്കെയായിരുന്നു? ഉൽപ്പത്തിയുടെ തുടക്കത്തിൽ ദൈവത്തിനുള്ള പേര് 'എലോഹിം' (ഉൽ 1:1) എന്നാണ്. 'ഏൽ' എന്ന ദൈവനാമത്തിന്റെ ബഹുവചനമാണിത്. 'ഞാൻ ആകുന്നവൻ ആകുന്നുവെന്ന' നിർവ്വചനം വരുന്നത് പുറപ്പാടിലാണ് (പുറ 3:14). 'യഹോവ' എന്ന ദൈവനാമത്തിന്റെ പിറകിൽ നിൽക്കുന്നതും ഇത് തന്നെയാണ്. അതായത് ദൈവം അസ്തിത്വം തന്നെയാണെന്നർത്ഥം.
'യഹോവ' എന്ന് എഴുതുമ്പോഴും യഹൂദർ ദൈവനാമത്തെ വായിച്ചിരുന്നത് 'അദോനായി' എന്നായിരുന്നു. അതിനർത്ഥം, കർത്താവ് അഥവാ അതിനാഥൻ എന്നാണ്. 'എൽ ഷദായി' (ഉൽ 17:1) എന്നാൽ സർവ്വശക്തനായ ദൈവം എന്നാണ്. 'എൽ ഏലിയോൺ' (ഉൽ 14:18) അത്യുന്നതനായ ദൈവവും, 'ഏൽ ഒലാം' (ഉൽ 21:33) നിത്യനായ ദൈവവുമാണ്.
ദൈവത്തിനായുപയോഗിച്ചിരുന്ന ഈ വിശേഷണങ്ങളെല്ലാം ദൈവത്തിന്റെ അതീന്ദ്രിയ സ്വാഭാവത്തിലേക്കാണ് വിരൽ ചൂണ്ടിയിരിക്കുന്നത്. അതായത് ദൈവം അപരിമേയനും, മനുഷ്യന്റെയും പ്രകൃതിയുടെയും പരമിതികൾക്ക് അതീതനാണെന്നും കാണിക്കാൻ.
ഭാരതത്തിലെ ഉപനിഷത്തുക്കളും ശങ്കരാചാര്യയും മറ്റൊരു മാർഗ്ഗമാണ് ദൈവത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് - 'നേതി നേതി' എന്ന മാർഗ്ഗം. എന്നു വച്ചാൽ 'ന + ഇതി;' ദൈവം 'ഇതല്ല ഇതല്ല' എന്ന് പറയുന്ന രീതി. പരിമിതികളെ നിഷേധിക്കുന്ന രീതി തന്നെയായിരുന്നു അതും.
അങ്ങനെയെങ്കിൽ ഈശോ പറയുന്നത് ഇതിന് ഘടകവിരുദ്ധമായ ഒരു ദൈവ സങ്കൽപ്പമാണ്. അതുവരെ ദൈവം അപരിമേയനും അതീന്ദ്രിയാനുമായിരുന്നെങ്കിൽ, ഈശോ അവതരിപ്പിക്കുന്ന ദൈവം പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനും പരിമിതനുമാണെന്നു വരുന്നു.
ചരുക്കിപ്പറഞ്ഞാൽ, ദൈവത്തെ കാണണമെങ്കിൽ ക്രിസ്തുവിനെ നോക്കുക; ദൈവത്തെ കേൾക്കണമെങ്കിൽ ക്രിസ്തുവിനെ കേൾക്കുക; ദൈവത്തെ അറിയണമെങ്കിൽ ക്രിസ്തുവിനെ അറിയുക.
അങ്ങനെയങ്കിൽ, നമ്മൾ ചേദിക്കേണ്ട ചോദ്യമിതാണ്: എവിടെയുള്ള ക്രിസ്തു? അതിന് ഉത്തരം സുവിശേഷത്തിലെ ക്രിസ്തു എന്നാണ്. അതായത്, സുവിശേഷത്തിലെ ക്രിസ്തു ദൈവത്തെ പ്രതിഫലിപ്പിക്കുന്നു എന്നു സാരം. ക്രിസ്തു ദൈവത്തെ പ്രതിബിംബിപ്പിക്കുന്നു. ദൈവത്തെ പ്രതിഫിലിപ്പിക്കുന്ന കണ്ണാടിയാണ് ക്രിസ്തുവെന്ന് പറയാം.
എങ്കിൽ, സുവിശേഷത്തിൽ നിറയുന്ന ക്രിസ്തിവിന്റെ മൗലിക സ്വഭാവം എന്താണ്? ഇത് തിരിച്ചറിഞ്ഞാൽ ദൈവത്തിന്റെ മൗലികസ്വഭാവും നമുക്ക് തിരിച്ചറിയാനാവും.
2013-ലെ മാർപാപ്പാ തിരിഞ്ഞെടുപ്പിനു മുമ്പുള്ള കോൺക്ലേവ് നടക്കുന്ന സമയം. അർജന്റീനിയൻ കർദ്ദിനാൾ ഹോർഹെ ബർഗോളിയോയുടെ മുറിയുടെ സമീപത്തായിരുന്നു ജർമൻ കർദ്ദിനാൾ കാസ്പറിന്റെ മുറിയും. ഒരു ദിവസം കാസ്പർ കർദ്ദിനാൾ തന്റെ അവസാനത്തെ പുസ്തകത്തിന്റെ സ്പാനീഷ് പരിഭാഷയുടെ ഒരു കോപ്പി കർദ്ദിനാൾ ബർഗോളിയോയ്ക്കു സമ്മാനിച്ചു. പുസ്തകത്തിന്റെ ശീർഷകം 'കരുണ' എന്നായിരുന്നു. അത് കണ്ടതേ, കർദ്ദിനാൾ ബർഗോളിയോ പറഞ്ഞു: "ഇതാണ് ദൈവത്തിന്റെ പേര്."
പിന്നീട് ബർഗോളിയോ ഫ്രാൻസിസ് പാപ്പായായി തിരിഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഒരു പുസ്തകം എഴുതി. അതിന്റെ പേരായിരനനു "ദൈവത്തിന്റെ പേര് കരുണ എന്നാണ്." (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
ദൈവത്തിന്റെ ഈ സ്വഭാവം തന്നെയാണ് ഈശോ തന്റെ അന്ത്യപ്രഭാഷണത്തിലും വ്യക്തമാക്കുന്നത്. "ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക" എന്ന കൽപ്പനയാണ് ഈശോ ആവർത്തിച്ചാവർത്തിച്ച് (യോഹ.13:35, 15:12-13) ശിഷ്യന്മാർക്കു നൽകുന്നത്. പരസ്നേഹത്തിന്റെ പരകോടി തന്നെയാണല്ലോ കാരുണ്യം.
ദൈവസ്വഭാവത്തെ ചിത്രീകരിക്കാനായി ഈശോ പറയുന്ന ധൂർത്തപുത്രന്റെ ഉപമയിലെ സ്ഥായീഭാവവും കാരുണ്യമാണ് (ലൂക്കാ 15:11-32). കാണാതെ പോയ ആടിനെ കണ്ടുകിട്ടുവോളം തിരിയുന്ന ആട്ടിടയനിലും (ലൂക്കാ 15:1-7), കാണാതെപോയ നാണയം തിരയുന്ന സ്ത്രീയിലും (ലൂക്കാ 15:8-17) നിഴലിക്കുന്നത് ദൈവസ്വഭാവമായ കാരുണ്യമല്ലാതെ മറ്റെന്താണ്? ശിഷ്യരുടെ മുമ്പിൽ ഈശോ വയ്ക്കുന്ന ജീവിതലക്ഷ്യവും ശ്രദ്ധിക്കണം: "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്ന പോലെ നിങ്ങളും കരുണ്യുള്ളവരായിരിക്കുവാൻ" (ലൂക്കാ 6:36). ചുരുക്കത്തിൽ, ദൈവസ്വഭാവത്തിന്റെ ഹൃദയമെന്ന് പറയുന്നത് കരുണയാണ് എന്ന് വരുന്നു. ദൈവത്തിന്റെ ആൾരൂപമായ ക്രിസ്തുവിന്റെ ഹൃദയവും കാരുണ്യം തന്നെയാണ്.
അങ്ങനെയെങ്കിൽ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മളോട് ആവശ്യപ്പെടുന്നത് എന്താണ്? 'എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു' എന്നു പറയുന്ന ഈശോ വ്യംഗമായി നമ്മളോട് ആവശ്യപ്പെടുന്നത് - ഈശോ ദൈവത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ നമ്മളും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാനാണ്. അതായ്ത് നമ്മൾ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായിത്തീരണമെന്നർത്ഥം. അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്? ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്ഥായിഭാവമായ കാരുണ്യം നമ്മുടെ ജീവിതത്തിൽ നമ്മൾ സാംശീകരിക്കണം.
കാൻസർ രോഗിയായ പീറ്ററിന്റെ കഥ. ഫ്രാൻസിസ് പാപ്പായെ കാണാൻ കാത്തിരുന്നെങ്കിലും, ആ ദിവസത്തിന് മുൻപ് അവൻ മരിച്ചു. അവൻ പാപ്പായ്ക്ക് സമ്മാനിക്കാനായി വരച്ച അസ്സീസിയുടെ പെയിന്റിങ് സ്വീകരിച്ചപ്പോൾ പ്രാൻസിസി പാപ്പാ പറഞ്ഞ കഥ (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
ചുരുക്കത്തിൽ, എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്നു പറയുന്ന ഈശോ എന്നോടും നിങ്ങളോടും ആശ്യപ്പെടുന്നത് 'ദൈവത്തെ പ്രതിഫിലിപ്പിക്കുന്ന കണ്ണാടിയായി' രൂപാന്തരപ്പെടാനാണ്. അതായത് നമ്മളെ കാണുന്നവർക്ക് ക്രിസ്തുവിനെ ഓർമ്മ വരണം. നമ്മുടെ സംസാരം കേൾക്കുന്നവർ ക്രിസ്തുവിന്റെ സംസാരം ഓർക്കണം. നമ്മുടെ പ്രവൃത്തികൾ കാണുന്നവർക്ക് ക്രിസ്തുവിന്റെ പ്രവൃത്തികൾ ഓർമ്മ വരണം. നമ്മുടെ ജീവിതം കാണുന്നവർക്ക് ക്രിസ്തുവിനെ കണ്ടപോലെ തോന്നണം. അപ്പോഴാണ് നമ്മൾ യഥാർത്ഥത്തിൽ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍