നിന്റെ സ്നേഹത്തിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുക; തിരുഹൃദയത്തിലേക്ക് വളരാനുള്ള വഴിയതാണ്
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഈശോ ശിഷ്യർക്കായി മുമ്പോട്ടു വച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ ഏറ്റവും ക്ലേശകരമെന്ന പറയാവുന്നതാണ് 'ശത്രുക്കളെ സ്നേഹിക്കാനുള്ള' കൽപ്പന. ഈശോ പറഞ്ഞു: "എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോട് ഞാൻ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുവിൻ; ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിഷേപിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിട് കൂടി കാണിച്ചു കൊടുക്കുക" (ലൂക്കാ 6:27-29).
മാനുഷിക രീതി വച്ച് അസാധ്യമെന്നു പറയാവുന്നവയാണ് ഈശോ മുമ്പോട്ടു വയ്ക്കുന്ന ഈ കാര്യങ്ങൾ. എന്നാൽ ഈ ക്ലേശകരമായ ലക്ഷ്യം എത്തിപ്പിടിച്ചാലുളവാകുന്ന പരിണിതഫലത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും ഈശോ പറയുന്നുണ്ട്: "അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും" (ലൂക്കാ 6:35). സമാനമായൊരു കാര്യം സാധാരണ മാനുഷിക പ്രവൃത്തികളെ വിവരിച്ചു കൊണ്ട് ഈശോ അവതരിപ്പിക്കുന്നുണ്ട്: "നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിക്കുന്നതിൽ എന്തു മേന്മയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്ക് നിങ്ങൾ നമ ചെയ്യുന്നതിൽ എന്ത് മേന്മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതിൽ എന്തു മേന്മയാണുള്ളത്?" (ലൂക്ക 6:32-34).
ചുരുക്കത്തിൽ, 'മേന്മയുള്ളവരാകാനും' 'വലിയ പ്രതിഫലം ലഭിക്കുവാനുമുള്ള' വഴിയാണ് ഈശോ അവതരിപ്പിക്കുന്നത്. ഇതിനുള്ള വഴിയായി ഈശോ പറയുന്ന നിർദ്ദേശങ്ങളെ ഇങ്ങനെ ചുരുക്കാനാവും: "വ്യവസ്ഥയില്ലാതെ സ്നേഹിക്കുക; പരിധിവയ്ക്കാതെ കൊടുക്കുക." ശത്രുവിനെ സ്നേഹിക്കാനും, മേലങ്കി എടുക്കുന്നവന് കുപ്പായം കൂടി കൊടുക്കാനും പറയുമ്പോൾ ഈശോ ഉദ്ദേശിക്കുന്നത് ഇതു തന്നെയാണ് - 'വ്യവസ്ഥകളില്ലാതെ സ്നേഹിക്കുക. പരിധികൾ വയ്ക്കാതെ കൊടുക്കുക.'
സ്വാഭാവികമായി നമ്മൾ എവിടെയാണ് വ്യവസ്ഥകൾ വയ്ക്കാത സ്നേഹിക്കുന്നത്? കുടുംബത്തിൽ അല്ലാതെ മറ്റെവിടെയാണത്? അമ്മ തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നത് വ്യവസ്ഥകൾ വച്ചു കൊണ്ടല്ലോ. പരിധികൾ വയ്ക്കാത കൊടുക്കുന്നതും കടുംബങ്ങളിൽ തന്നെയല്ലേ? പാലക്കാട്ടുകാരൻ വിശ്വനാഥൻ അയ്യരുടെ കഥ കേൾക്കുക. കൊച്ചുമകളും അവളുടെ മാതാപിതാക്കളും കൂടി തിരികെ വന്ന് തന്നോടു കൂടെ താമസിക്കാമെന്ന് തീരുമാനിച്ചതോടെ വിശ്വാനാഥൻ അയ്യരുടെ ജീവിതത്തിൽ വന്ന മാറ്റം (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
ഭാര്യ-ഭർതൃ ബന്ധത്തിൽ സംഭവിക്കാവുന്നത് വ്യവസ്ഥകളില്ലാത്ത സ്നേഹമാണ്. ഇഴയടുപ്പമുള്ള മൈത്രീബന്ധങ്ങളിലും ഇത് സംഭവിക്കാം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ പരിധിവയ്ക്കാതയുള്ള കൊടുക്കലാണ് സാധാരണയായി നടക്കുന്നത്.
അങ്ങനെയെങ്കിൽ ഈശോ നിർദ്ദേശിക്കുന്ന സ്നേഹത്തിന്റെ ഈ കൊടുമുടി വളർത്തിയെടുക്കാനുള്ള കളരിയാണ് നമ്മുടെ കുടുംബങ്ങളും നമ്മുടെ ഇഴയടുപ്പമുള്ള സ്നഹബന്ധങ്ങളും. ഈ ബന്ധങ്ങളിലൊക്ക വ്യവസ്ഥകളില്ലാതെ നമ്മൾ സ്നേഹിക്കുന്നുണ്ട്. അത് നമ്മൾ തിരിച്ചറിയണം. പരിധികൾ വയ്ക്കാതെ നമ്മൾ കൊടുക്കുന്നതിനെക്കുറിച്ച് നമ്മൾ അവബോധമുള്ളവരാകണം. അത്തരം തിരിച്ചറിവും അവബോധവും ഈ സ്നേഹത്തിൽ ആഴപ്പെടാൻ നമ്മെ സഹായിക്കും.
ഈശോ നിർദ്ദേശിക്കുന്ന സ്നേഹത്തിന്റെ അതിരുകളില്ലാത്ത ഈ ഭാവത്തിന് എന്ത് പേര് കൊടുക്കാനാവും? ഫ്ളവേഴ്സ് ടിവിയിലെ ടോപ് സിംഗർ പരിപാടി. ശ്രീഭുവന്റെ തകർപ്പൻ പാട്ടിന് എന്ത് ഗ്രേഡ് കൊടുക്കണമെന്നറിയാതെ ജഡ്ജിമാർ. അവസാനം അവർ പുതിയൊരു ഗ്രേഡ് കണ്ടത്തി. എ എക്സ്ട്രീം! (വിശദാംശങ്ങൾക്ക് വീഡിയോ കാണുക). അങ്ങനെയെങ്കിൽ, ഈശോ നിർദ്ദേശിക്കുന്ന ഈ സ്നേഹത്തെ നമുക്ക് വിളിക്കാവുന്നത് "സ്നേഹത്തിന്റെ എ എക്സ്ട്രീമെന്നാണ്".
സ്നേഹത്തിന്റെ ഈ എക്സ്ട്രീമിന് ഈശോ കൊടുത്ത പേര് "കാരുണ്യമെന്നാണ്": "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്കാ 6:36). അനുദിനജീവിതത്തിൽ വ്യവസ്ഥകളില്ലാത സ്നേഹിക്കുമ്പോഴും പരിധികൾ വയ്ക്കാതെ കൊടുക്കുമ്പോഴും നമ്മൾ നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റ സ്വാഭാവം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
ഹാർവാർഡ് യൂണിവേഴ്സിറ്റി കഴിഞ്ഞ 80 വർഷങ്ങളായി നടത്തിയ ഒരു പഠനം. അതിന്റെ ഫലം 2018 ൽ അവർ പുറത്തു വിട്ടു. 724 വ്യക്തികളിൽ നീണ്ട കാലം നടത്തിയ ഗവേഷണമായിരുന്നു അത്. പഠന വിഷയം 'സന്തോഷത്തിന്റ പ്രധാന കാരണം' കണ്ടു പിടിക്കുക എന്നതായിരുന്നു. അവസാനം അവർ കണ്ടെത്തിയത് സന്തോഷത്തിന്റെ മൂലകാരണം "സ്നേഹബന്ധങ്ങളാണ്" എന്നതായിരുന്നു. സ്നേഹബന്ധങ്ങളാണ് ഒരുവന്റെ ജീവിതം സന്തോഷകരമാക്കുന്നതിന്റെ അടിസ്ഥാന കാരണം. സ്നേഹബന്ധങ്ങൾ ഉളവാക്കുന്ന മറ്റൊരു പരിണിത ഫലം കൂടി അവർ കണ്ടെത്തി. നല്ല സ്നേഹബന്ധമുള്ളവർ ദീർഘകാലം ജീവിക്കുമെന്ന് (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
സമാനമായ പ്രതിഫലങ്ങളാണ് 'വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നവർക്ക്' ഈശോ വാഗ്ദാനം ചെയ്യുന്നത്: "അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൽ അത്യുന്നതിന്റെ പുത്രന്മാരായിക്കുകയും ചെയ്യും" (ലൂക്കാ 6:35). വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നവൻ ദൈവത്തിന്റെ മകനായിത്തീരുമ്പോൾ, അവൻ ദൈവത്തിന്റെ നിത്യജീവനിലാണ് പങ്കുകാരനാകുന്നത്. അതിനർത്ഥം, വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നവൻ, ദൈവികജീവന്റെ സന്തോഷത്തിലേക്കും, നിത്യതയിലേക്കും പ്രവേശിക്കും.
ചുരുക്കത്തിൽ, നമ്മുടെ സ്നേഹബന്ധങ്ങളെ ആഴപ്പെടുത്താനാണ് ഈശോ ആവശ്യപ്പെടുന്നത്. വ്യവസ്ഥകളില്ലാതെയുള്ള സ്നേഹവും, പരിധിവയ്ക്കാതെയുള്ള കൊടുക്കലുകളും നമ്മുടെ ജീവിതത്തിൽ നമ്മൾ ആഴപ്പെടുത്തണം. അനുദിന ജീവിതത്തിൽ നമ്മൾ അനുവർത്തിക്കുന്ന ഈ സ്നേഹവും കൊടുക്കലുകളും കൂടുതൽ അവബോധത്തോടെ നമ്മൾ ചെയ്യണം. വ്യവസ്ഥയും പരിധിയുമില്ലാതെ സ്നേഹിക്കാനുള്ള അവസരങ്ങൾ നമ്മുടെ വീട്ടിലും സുഹൃദ് ബന്ധങ്ങളിലും ലഭിക്കുന്നത് നമ്മൾ പരമാവധി ഉപയോഗിക്കണം. എന്നുവച്ചാൽ, നമ്മൾ സ്വാഭാവികമായി ജീവിതത്തിൽ അനുഷ്ടിക്കുന്ന വ്യവസ്ഥകളില്ലാത്ത സ്നഹത്തെ കൂടുതൽ ആഴപ്പെടുത്തണം എന്നർത്ഥം. ജീവിതപങ്കാളിയോടും മക്കളോടും ഉറ്റ സുഹൃത്തുക്കളോടുമുള്ള നമ്മുടെ സ്നേഹത്തെ ആഴപ്പെടുത്തുക.
അങ്ങനെ ഉറ്റ ബന്ധങ്ങളിൽ വ്യവസ്ഥയില്ലാതുള്ള സ്നേഹത്തെ ആഴപ്പെടുത്തുന്നവൻ, അടുത്ത പടിയായി അവന്റെ സ്നേഹത്തിന്റെ പരിധിയും വർദ്ധിപ്പിക്കണം. അയൽക്കാരിലേക്കും അപരിചിതരിലേക്കും നിന്റ ശത്രുക്കളിലേക്കു പോലും നിന്റെ സ്നേഹത്തെ വ്യാപിപ്പിക്കുക. നിന്റെ ചുറ്റുമുള്ള ജീവജാലങ്ങളിലേക്കും ചരാചരങ്ങളിലേക്കും പ്രപഞ്ചത്തിലേക്കും നിന്റെ സ്നേഹത്തെ വ്യാപിപ്പിക്കുക. (ഇതിന് ഏറ്റവും നല്ല മാതൃക അസ്സീസിയിലെ ഫ്രാൻസിസായിരുന്നു.) അപ്പോഴാണ് നീ അത്യുന്നതിന്റെ പുത്രനായിതീരുന്നത്. നിന്റെ പിതാവിന്റ കാരുണ്യം അപ്പോഴാണ് നീ സ്വായത്തമാക്കുന്നത് (ലൂക്കാ 6:36).
അതിനാൽ, നമ്മുടെ കുടുംബങ്ങളെയും നമ്മുടെ സ്നേഹബന്ധങ്ങളെയും സ്നേഹത്തിന്റെ പരിശീലനകളരിയായി നമുക്കു മാറ്റാം. അനുദിന ജീവിതത്തിൽ വ്യവസ്ഥകളില്ലാതെ നമ്മൾ സ്നേഹിക്കുന്ന സന്ദർഭങ്ങളിൽ കൂടുതൽ അവബോധത്തോടെ നമുക്ക് സ്നേഹിക്കാം. ഒപ്പം, അത്തരം സ്നേഹവും കൊടുക്കലുകളും പറ്റുന്ന അവസരങ്ങളിലെല്ലാം ആവർത്തിച്ചു പരിശീലിക്കാം. അതോടൊപ്പം നമ്മുടെ സ്നേഹത്തിന്റെ പരിധി വർധിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യാം.
അപ്പോഴാണ് നീ മേന്മയുള്ളവനാകുന്നത്. അപ്പോഴാണ് നിനക്ക് വലിയ പ്രതിഫലം കിട്ടുന്നത്. അപ്പോഴാണ് നീ ദൈവപുത്രൻ (ദൈവപുത്രി) ആയിത്തീരുന്നത്. അപ്പോഴാണ് നിന്റെ ജീവിതത്തിൽ ആഹ്ലാദവും ജീവനും നിറയുന്നത്!
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍