പ്രധാന്യക്രമം തെറ്റുന്ന മതം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഇന്നത്തെ സുവിശേഷത്തിൽ ഈശോയോട് ചോദ്യം ചോദിക്കുന്നത് ഫരിസേയരും നിയമജ്ഞരുമാണ്. അന്നത്തെ യൂദസമൂഹത്തിൽ ഇവരുടെ സ്ഥാനം എന്തായിരുന്നു? നിയമജ്ഞർ നിയമപണ്ഡിതരാണ്. തോറായെന്ന നിയമത്തിന്റെ വിദഗ്ദപണ്ഡിതർ. അതായത് അന്നത്തെ ബൈബിൾ പണ്ഡിതരെന്നോ, മതപണ്ഡിതരെന്നോ ഇവരെ വിളിക്കാം.
ഫരിസേയരോ? മതനിയമങ്ങളുടെ അനുഷ്ഠാനത്തിൽ കൃത്യതയോടുകൂടിയ കാർക്കശ്യം പുലർത്തിയിരുന്ന മതാനുഷ്ടാനക്കാർ. ചുരുക്കത്തിൽ യൂദമതമേഖലയിലെ പ്രബലരാണ് ഈശോയോട് ചോദ്യം ചോദിക്കുന്നത്. യൂദമതത്തിന്റെ ഔദ്യോഗിക വക്താക്കളായ നിയമജ്ഞരും, അതിന്റെ സംരക്ഷകരും സുക്ഷിപ്പുകാരമായ ഫരിസേയരും. അവരുടെ ചോദ്യം ഇതാണ്:'നിന്റെ ശിഷ്യന്മാർ ശ്രേഷ്ഠന്മാരുടെ പാരമ്പര്യമനുസരിച്ച് നടക്കാതെ അശുദ്ധമായ കൈകൊണ്ട് അപ്പം ഭക്ഷിക്കുന്നതെന്ത്?
ഈശോ അവർക്ക് കൊടുക്കുന്ന മറുപടിയുടെ കൊടുംമുടി ശ്രദ്ധിക്കണം. :' മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും, ദൈവത്തിന്റെ കല്പന ഉപേക്ഷിക്കുകയും ചെയ്യുന്നു' ഇവിടെ ഈശോ വിരുദ്ധ ചേരിയിൽ നിർത്തുന്ന 2 കാര്യങ്ങളെ ശ്രദ്ധിക്കണം - ദൈവത്തിന്റെ കല്പനകൾ, മനുഷ്യന്റെ കല്പനകൾ; ദൈവത്തിന്റെ വചനം, മനുഷ്യരുടെ പാരമ്പര്യവും (7:8-13). ഇവ രണ്ടിൽ ഏതാണ് പ്രധാനപ്പെട്ടതെന്നാണ് ഈശോ ചോദിക്കുന്നത്. ദൈവകല്പനയാണോ ഒന്നാം സ്ഥാനത്ത് വരേണ്ടത്? അതോ മനുഷ്യരുടെ പാരമ്പര്യമാണോ? അന്നത്തെ യൂദമതത്തിലെ ഏറ്റവും വലിയ പ്രശനത്തിലേയ്ക്കാണ് ഈശോ വെളിച്ചം വിതറുന്നത്. അന്നത്തെ മതനേതാക്കൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം പ്രധാനപ്പെട്ടതിനെ അവഗണിച്ചിട്ട് അപ്രധാനമായവയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്നതാണ്. പ്രധാനപ്പെട്ട ദൈവകല്പനയെ അവഗണിച്ചുകൊണ്ട്, അപ്രധാനങ്ങളായ പാരമ്പര്യങ്ങളുടെ പുറകെ പോയി. ഇതായിരുന്നു അന്നത്തെ യൂദമതനേതൃത്വം ചെയ്ത ഏറ്റവും വലിയ തെറ്റ്. ഈ അബദ്ധം മതജീവിതത്തിൽ ഇന്നും സംഭവിക്കുന്നതാണ്.
ഇവിടെ ഒരു കാര്യം കൂടെ ശ്രദ്ധിക്കണം. യൂദ ശ്രേഷ്ടരും ഈശോയും തമ്മിലുള്ള തർക്കത്തിന്റെ തലം ആത്മീയ മേഖല തന്നെയാണ്. അല്ലാതെ മനുഷ്യർ കൊണ്ടുനടക്കുന്ന പൊതുവായ പാരമ്പര്യങ്ങളെക്കുറിച്ചല്ല തർക്കം. ദൈവകല്പന, ദൈവവചനം, നിയമം എന്നതൊക്കെ സൂചിപ്പിക്കുന്നത് തോറായെന്ന വിശുദ്ധ ഗ്രന്ഥത്തെയാണ്. പാരമ്പര്യം സൂചിപ്പിക്കുന്നത് മിഷ്നെയന്ന അവരുടെ വാചിക പാരമ്പര്യത്തെയും. തോറായുടെ വ്യാഖ്യാനവും ഉപവ്യാഖ്യാനവുമായി വളർന്നുവന്നതാണ് മിഷ്ന. അതിനുള്ളിൽ വരുന്നതാണ് കൈകഴടുകളും, ക്ഷാളനവും ശുദ്ധിയാക്കലുമൊക്കെ. ഈശോപറയുന്നു. ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ദൈവനിയമമായ തോറായ്ക്കാണ്. അതിനുപകരം അതിന്റെ വ്യാഖ്യാനങ്ങളായി നിങ്ങൾ വളര്‍ത്തിയെടുത്ത ശ്രേഷ്ടരുടെ പാരമ്പര്യങ്ങൾക്ക് നിങ്ങൾ പ്രാധാന്യം കൊടുക്കുന്നതു. അതാണ് നിങ്ങളുടെ തെറ്റ്. ഇത് ഏത് മതസമൂഹത്തിലും ഏത് കാലത്തും സംഭവിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ പാതകമാണ്. പോരാ മതനേതൃത്വത്തിന്റെ പാപമെന്ന് പറയുന്നത് പാലപ്പോഴും കൊലപാതകമോ, അക്രമമോ, ആയിരിക്കില്ല. അതൊന്നും അവർ സാധാരണ ചെയ്തെന്നു വരില്ല. എന്നാൽ അവരുടെ ഏറ്റവും വലിയ പാപം പ്രാധാന്യക്രമം അവർ മാറ്റി മറിക്കുന്നു എന്നതാണ്.
ഫാ. ജോസ് വെട്ടിക്കാട് എഴുതുന്ന ഒരു സംഭവം. തീർത്ഥാടനത്തിന് വിശ്വാസികളെ സൗജന്യമായി കൊണ്ടുപോകുന്ന ഒരു ഭക്തൻ, സ്വന്തം അയർക്കാരനോട് നീതിയും കരുണയും കാട്ടാത്ത സംഭവം (ഓഡിയോ കേൾക്കുക.)
മതമേഖലയുടെ എന്നത്തേയും വലിയ അബദ്ധമാണിത് - ഒന്നാം സ്ഥാനത്ത് നിർത്തേണ്ടവയെ തഴഞ്ഞ്, അപ്രധാനപ്പെട്ട കാര്യങ്ങൾക്ക് അമിത പ്രാധാന്യം കൊടുത്ത് ആഘോഷിക്കുക.
ഇതിനെക്കുറിച്ച് ഫ്രാൻസീസ് പാപ്പ ഒരു അഭിമുഖത്തിൽ പറയുന്നു; " ചിലപ്പോഴൊക്കെ സഭ ചെറിയ പാത്രങ്ങളിലും ഇടുങ്ങിയ മനസിന്റെ നിയമങ്ങളിലും കുടുങ്ങിപ്പോകാറുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടകാര്യം ആദിമ പ്രഘോഷണം തന്നെയാണ്. അതായത് യേശുക്രിസ്തു നിന്നെ സ്നേഹിക്കുന്നു. അവൻ നിന്നെ രക്ഷിക്കുന്നു. സഭയുടെ ശുശ്രൂഷകർ എല്ലാത്തിലും ഉപരിയായി കാരുണ്യത്തിന്റെ ശുശ്രൂഷകരായിരിക്കണം "(നാലുപറയിൽ കരുണാമയൻ, 87).
സ്നേഹമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒന്നാം സ്ഥാനത്ത് വരേണ്ടത്. മർക്കോസ് 12:28 ലെ ചോദ്യമിതാണ് ഏറ്റവും പ്രഥമമായ കല്പന ഏതാണ്. അതിനും ഈശോപറയുന്ന ഉത്തരം സ്നേഹം എന്നാണ്. ഫരിസേയരുടെയും നിയമജ്ഞരുടെയും ചോദ്യത്തിന് മുമ്പിലും ഈശോപറയുന്നത് അത് തന്നെയാണ്. ദൈവ നയമം, ദൈവവചനം, ദൈവഹിതം - ഇതെല്ലാം ഒന്നുതന്നെയാണ്. അതിനാണ് ഒന്നാം സ്ഥാനം കൊടുക്കേണ്ടത്. അതിനുപകരം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്ഥാനത്തേയ്ക്ക് അപ്രധാനങ്ങളായ മതാനുഷ്ഠാനങ്ങളെ കയറ്റി പ്രതിഷ്ഠിച്ചിരിക്കുന്നതാണ് മതമേഖലയിലെ ഭക്തരുടെ ഏറ്റവും വലിയ പാപം.
ഈ അപരാധത്തെക്കുറിച്ച് ഈശോ പറയുന്നത് ശ്രദ്ധിക്കണം; " കാപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ..."(7:6) അപ്രധാനപ്പെട്ടവയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന മതരീതിയെ ഈശോവിളിക്കുന്നത് കപടത, കാപട്യം' എന്നാണ്. ആത്മീയ ജീവിതത്തിലെ കപടതയാണ് ഞാനും നിങ്ങളും ചെന്നുപെടാവുന്ന ഏറ്റവും വലിയ പാപം.
സുവിശേഷത്തിന്റെ ആനന്ദമെന്ന അപ്പസ്തോലിക പ്രബോധനത്തിൽ പ്രാസസീസ് പാപ്പ എഴുതുന്നു: ' ഒരു ഇടവക വികാരി ആത്മനിയന്ത്രണത്തെക്കുറിച്ചും ഉപവാസത്തെക്കുറിച്ചും ആവർത്തിച്ചാവർത്തിച്ച് പ്രസംഗിക്കുകയും, കരുണ, ഉപവി, നീതി എന്നിവയെക്കുറിച്ച് വളരെ ചുരുക്കമായി മാത്രം സൂചിപ്പിക്കുയും ചെയ്യുന്നുവെങ്കിൽ അത് ശരിയല്ല. പ്രഘോഷണത്തിലും സഭാജീവിതത്തിലും ഏറ്റവും കൂടുതൽ പരാമര്ശിക്കപ്പെടേണ്ടിയിരിക്കുന്ന പുണ്യങ്ങൾ കരുണയും ഉപവിയും നീതിയുമാണ്. അവ കൃത്യമായി തന്നെ അവഗണിക്കപ്പെടാറുണ്ട്. നമ്മൾ കൃപാവരത്തേക്കാൾ അധികമായി നിയമങ്ങളെക്കുറിച്ചും, ക്രിസ്തുവിനേക്കാൾ അധികമായി സഭയെക്കുറിച്ചും ദൈവവചനങ്ങളെക്കാൾ അധികമായി മാർപ്പാപ്പയെക്കുറിച്ചും പറയുമ്പോൾ മുൻഗണനാക്രമമാണ് തെറ്റുന്നത്". ( EG 38)
ഇതാണ് മതജീവിതത്തിൽ വന്നുഭവിക്കുന്ന ഏറ്റവും വലിയ തെറ്റ്, ഏറ്റവും വലിയ പാപം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ചെയ്യുന്നവർ അവർ ചെയ്യുന്നത് തെറ്റാണെന്ന് തിരച്ചറിയുന്നില്ല എന്നതാണ്. മറിച്ച് അന്നത്തെ ഫരിസേയരും നിയമജ്ഞരും ചിന്തിച്ചിരുന്നതുപോലെ ദൈവത്തെയും ദൈവത്തിന്റെ മതത്തെയും തങ്ങൾ സംരക്ഷിക്കുന്നകയാണെന്നാണ് അവർ കരുതുക.
സോഷ്യൽ മീഡയയിൽ പ്രചരിച്ച ധ്യാനപ്രസംഗത്തിന്റെ ഒരു ക്ലിപ്പ് (ഓഡിയോ കേൾക്കുക) അസഹിഷ്ണുതയുടെ കൊടുംമുടിയാല്ലേ ഇത്? ഇവിടുത്തെ പ്രശ്നവും സുവിശേഷത്തിൽ ഈശോ പറയുന്നത് തന്നെയാണ് - ഒന്നാം സ്ഥാനം കൊടുക്കേണ്ടതിനെ മാറ്റിവച്ചിട്ട് അപ്രധാനപ്പെട്ടവയെ ഒന്നാം സ്ഥാനത്തേയ്ക്ക് വലിച്ചുകയറ്റിക്കൊണ്ടുവരുക.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍