ഈശോ ഇന്ന് ആദ്യം പറയുന്ന വചനം ശ്രവിക്കണം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം
''നിങ്ങളുടെഹൃദയംഅസ്വസ്ഥമാകേണ്ടാ'' (യോഹ 14:1). അസ്വസ്ഥരാകാതിരിക്കാൻ ഈശോ ശിഷ്യന്മാരോടാണ് പറയുന്നത്. ആകുലതയും ഉത്കണ്ഠയും വിഷാദവും അകറ്റാനാണ് ഈശോയുടെ ഉപദേശം.നമ്മൾ ശ്രദ്ധിക്കേണ്ടത്, ശിഷ്യന്മാരോട് ഈ ആശ്വാസവാക്ക് പറയുന്ന ഈശോയുടെ അവസ്ഥയാണ്. തന്റെ പീഡാസഹനത്തിനും മരണത്തിനും തൊട്ടുമുമ്പാണ് ഈശോസ്വന്തം ശിഷ്യന്മാരോട് ഇത് പറയുന്നത്.
ഈ സംഭാഷണത്തിന്റെ ആരംഭത്തെക്കുറിച്ചു യോഹന്നാൻ എഴുതുന്നു: ''ഈലോകംവിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുന്നാളിനു മുമ്പ് ഈശോ അറിഞ്ഞു'' (യോഹ 13:1). സ്വന്തം പീഡാസഹനവും കുരിശുമരണവും മുമ്പിൽകാണുന്ന ഈശോയാണ് ശിഷ്യന്മാരെ ഉപദേശിക്കുന്നത്.
ശിഷ്യരിലൊരുവൻ ഒറ്റുവാനിരിക്കുന്നതും (13:21) പത്രോസ് തള്ളിപ്പറയുന്നതും (13:38) ബാക്കിയുള്ളവർ ഉപേക്ഷിച്ച്ഓടുന്നതും മുൻകൂട്ടി അറിയുന്ന ഈശോയാണ് ശിഷ്യരോട് അസ്വസ്ഥരാകാതിരിക്കാൻ ഉപദേശിക്കുന്നത്. ചുരുക്കത്തിൽ ഏറ്റവും കൂടുതൽ അസ്വസ്ഥനാകേണ്ടവൻ ഈശോയാണ്. അവനാണ് കൊല്ലപ്പെടാൻ പോകുന്നത്. അക്കാരണത്താൽതന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥനാകേണ്ട ഈശോയാണ് ശിഷ്യരെആശ്വസിപ്പിക്കുന്നത്. അതിന് അർത്ഥം, ഏറ്റവും വലിയ ജീവിതപ്രതിസന്ധിയുടെ മുമ്പിൽപോലും ഈശോ ലേശംപോലും അസ്വസ്ഥനായിരുന്നില്ലായെന്ന് സാരം. പകരം ഈശോ ഹൃദയശാന്തതയിലായിരുന്നു, സമാധാനത്തിലായിരുന്നു, സന്തുഷ്ടിയിലായിരുന്നു.
ഏറ്റവും വലിയ ജീവിതാപകടത്തിന്റെ സാഹചര്യത്തിൽ പോലും എങ്ങനെ ഹൃദയത്തിന്റെ സമാധാനവും സന്തുഷ്ടിയും നഷ്ടപ്പെടുത്താതെയിരിക്കാനാവും? ഇതാണ് ഈശോ ഇന്ന് കാണിച്ചു തരുന്നത്. ഇതാണ് ഈശോ ഇന്ന് ശിഷ്യരെ ഉപദേശിക്കുന്നത്. ഇതാണ് ഈശോ ഇന്ന് എന്നോട് പറഞ്ഞും കാണിച്ചും തരുന്നത്.
ഈശോയ്ക്കു പോലും നിയന്ത്രണമില്ലാത്ത കുറെ കാര്യങ്ങളുണ്ട്. മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളുടെമേൽ ഈശോയ്ക്കു പോലുംനിയന്ത്രണമില്ല. അന്ത്യഅത്താഴ സമയത്ത് ഈശോ പറയുന്നത്, ശിഷ്യരിൽ ഒരുവൻ ഒറ്റിക്കൊടുക്കുമെന്നാണ് (13:21). അപ്പക്കഷണം കൊടുത്തുകൊണ്ട് അവൻ യൂദാസിനോട് പറയുന്നത്, നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യാനാണ് (13:27). പിന്നീട് പത്രോസിനെക്കുറിച്ച് ഈശോ പറയുന്നത്, അവൻ മൂന്നു പ്രാവശ്യം ഈശോയെ തള്ളിപ്പറയുമെന്നാണ് (13:38).സ്വന്തം ശിഷ്യർ തനിക്കെതിരെ ചെയ്യാനിരിക്കുന്ന പ്രവൃത്തികളുടെമേൽ പോലും ഈശോയ്ക്ക് നിയന്ത്രണമില്ലായിരുന്നുവെന്നർത്ഥം.
നമ്മുടെ കാര്യത്തിലും ഇത് ശരിതന്നെയാണ്. മറ്റുള്ളവർ ചെയ്യുന്നതിന്റെ മേൽ, അവർ പറയുന്നതിന്റെമേൽ നമുക്കു വലിയ നിയന്ത്രണമൊന്നുമില്ല. നമ്മുടെ പുറമേ നടക്കുന്നവയുടെമേൽ നമുക്കു വലിയ നിയന്ത്രണമില്ല. ഇതാണ്സത്യം. ബാഹ്യമായിട്ടുള്ളവയുടെ മേൽ ഈശോയ്ക്ക് നിയന്ത്രണമൊന്നുമില്ലായിരുന്നു. മറ്റുള്ളവർ അവനെ പീഡിപ്പിക്കുകയും കുരിശിൽതറച്ച് കൊല്ലുകയും ചെയ്യുമെന്ന് അവനറിയാമായിരുന്നു. എന്നിട്ടും ഈശോയുടെ ഹൃദയസമാധാനം തകർക്കാൻ ആർക്കും കഴിഞ്ഞില്ല.
അതിനാലാണ് മരണത്തിന്റെ മുമ്പിൽനിന്നു കൊണ്ട് അസ്വസ്ഥരാകാതിരിക്കാനുള്ള വഴി ഈശോ ശിഷ്യർക്ക് ഉപദേശിച്ചു കൊടുക്കുത്. (14:1). ബാഹ്യമായിട്ടുള്ളവയുടെ മേൽ ഈശോയ്ക്ക് നിയന്ത്രണമില്ലാതിരുന്നപ്പോഴും അവനു നിയന്ത്രണമുള്ള ഒരു മേഖലയുണ്ടായിരുന്നു. അവന്റെ ഹൃദയം; അവന്റെ മനസ്സ്; അവന്റെ കാഴ്ചപ്പാട്; അവന്റെ ആന്തരികഭാവം. അതിനെ നിയന്ത്രിക്കാൻ ബാഹ്യശക്തികളെ ഈശോ അനുവദിച്ചില്ല. യൂദാസിന്റെ ഒറ്റിക്കൊടുക്കലും പത്രോസിന്റെ തള്ളിപ്പറയലും തന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ അവൻ അനുവദിച്ചില്ല.
അതിന് ഒരു അടിസ്ഥാന കാരണമുണ്ടായിരുന്നു. അതാണു യോഹന്നാൽ 13:3-ൽ പറയുന്നത്: ''താൻെ ദെവത്തിൽ നിന്നുവരുകയും ദൈവത്തിലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഈശോ അറിഞ്ഞു'' (13:3). അതായത്, ഈ ജീവിതമൊരു യാത്രയാണെന്ന്, ദൈവത്തിൽനിന്ന്വന്ന് അവിടേക്ക് തന്നെതിരിച്ചു പോകുന്ന യാത്രയാണെന്ന്ത് ഈശോയുടെ കാഴ്ചപ്പാടായിരുന്നു- സ്വന്തം ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട്. ഈ ജീവിതത്തെ ഒരുപരദേശവാസമായി കരുതുക. ദൈവത്തിൽനിന്നു വരുകയും ദൈവത്തിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നവരാണ് നമ്മൾ. അതിന്നിടയിലുള്ള പരദേശവാസമാണീ ജീവിതം. പ്രശസ്തമായഒരുപാട്ടില്ലേ- ''അക്കരയ്ക്കു യാത്രചെയ്യും സീയോൻസഞ്ചാരീ ഓളങ്ങൾ കണ്ടു നീഭയപ്പെടേണ്ടാ...''
ജീവിതത്തെ ഇത്തരമൊരു യാത്രയായി കാണുന്ന ഈശോയ്ക്ക് കുരിശുമരണം അസ്വസ്ഥത ഉളവാക്കുന്നില്ല. ജീവിതത്തിലെ പീഡനങ്ങൾ അസ്വസ്ഥത ഉളവാക്കുന്നില്ല. ഇത്തരമൊരു കാഴ്ചപ്പാട് സ്വീകരിക്കാനാണ് ഈശോ എന്നോട് ആവശ്യപ്പെടുന്നത്. ജീവിതത്തെക്കുറിച്ച് ഇത്തരമൊരുമനോഭാവം സ്വീകരിക്കാനാണ്് ഈശോ എന്നോട് ആവശ്യപ്പെടുന്നത്. അതിലൂടെയാണ് ജീവിതത്തിൽ അസ്വസ്ഥതകൾ ഒഴിവാക്കാനാവുന്നത്.
ആ അടിസ്ഥാന മാനസിക ഭാവമുണ്ടായിരുന്നതു കൊണ്ടാണ് ബാഹ്യമായ മറ്റുള്ളവയ്ക്കൊന്നും ഈശോയുടെ ആന്തരിക സമാധാനത്തെ, ഹൃദയത്തിന്റെ ശാന്തിയെ തകർക്കാൻ കഴിയാഞ്ഞത്. ഒരു വിവാഹാശീർവ്വാദത്തിന്റെ കഥ (ഓഡിയോകേൾക്കുക).
റെയ്നോൾഡ് നീബർ എന്ന ദൈവശാസ്ത്രജ്ഞന്റെ പ്രാർത്ഥന പ്രശസ്തമാണ്:
ദൈവമേ,
എനിക്കുമാറ്റാനാവാത്തവയെ
സ്വീകരിക്കാനുള്ളശാന്തതയും
മാറ്റാവുന്നവയെ
മാറ്റാനുള്ളധൈര്യവും
ഇവയെതമ്മിൽ
വേർതിരിച്ചറിയാനുള്ളവിജ്ഞാനവും
എനിക്കുനീതരേണമേ!
ഈശോ ശിഷ്യർക്ക് ഉപദേശിച്ചു കൊടുക്കുന്നതു സമാനമായ കാര്യമാണ്. അവൻ പറയുന്നു: ''നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട'' (14:1). അതിനുള്ള കാരണം എന്താണ്?''ഞാൻ പിതാവിന്റെ ഭവനത്തിൽനിങ്ങൾക്ക് സ്ഥലമൊരുക്കാനായി പോകുന്നു. സ്ഥലമൊരുക്കിക്കഴിയുമ്പോൾ ഞാൻ വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും'' (14:23).
അതായത്, ജീവിതത്തെ അതിന്റെ സമഗ്രതയിൽ കാണാനാണ് ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്. ജീവിതത്തെ ഒരു യാത്രയായികാണാൻ. ദൈവത്തിൽ നിന്നാണ്, തിരിച്ച് ദൈവത്തിലേക്ക് മടങ്ങിപ്പോകുന്ന യാത്രയാണ് ഭൂമിയിലെ നമ്മുടെ ജീവിതം.
ഈ യാത്രയിൽ പിതാവിലേക്ക് തിരിച്ചെത്താനുള്ള വഴിയാണ് ക്രിസ്തു.''വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല'' (14:6). ദൈവപിതാവിൽ തിരിച്ചെത്താനുള്ള മാർഗ്ഗമാണ് ക്രിസ്തു. ക്രിസ്തുവെന്നാൽ ക്രൂശിതനായ ക്രിസ്തു. അതായത് പരസ്നേഹത്തിന്റെ പരകോടിയെന്ന ദിവ്യകാരുണ്യം. കാരുണ്യത്തിന്റെ വഴിയേ നടന്ന്, ദൈവത്തിലേക്ക് തിരികെപ്പോകുന്ന യാത്രയായി ജീവിതത്തെ കാണുന്ന ക്രിസ്തു ശിഷ്യന്റെ ഹൃദയം അസ്വസ്ഥമാക്കാൻ ബാഹ്യമായിട്ടുള്ളതിനൊന്നും കഴിയില്ല.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍