പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ: കാലത്തെ അതിജീവിച്ച കർമയോഗി
കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളോടു ജനാധിപത്യപരമായ ഒരു സമീപനമാണു പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ കീഴാള തീവ്രവാദ പ്രസ്ഥാനങ്ങൾ രൂപം കൊള്ളാതിരുന്നതിനു പ്രധാന കാരണം പി.ആർ.ഡി.എസ്. ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ജനനാധിപത്യ സമീപനമാണ്.
സാമൂഹികനീതിക്കുവേണ്ടിയുള്ള സമരങ്ങളോടല്ലാതെ കേരളത്തിലെ ഒരു സമരത്തോടും സഭ അനുകൂല നിലപാട് എടുത്തിട്ടില്ല. ഇതു സഭയുടെ ആധ്യാത്മികവും സാമൂഹികവുമായ കാഴ്ചപ്പാടിലെ ജനാധിപത്യപരവും മാനസികവുമായ സമീപനമാണ്. അതോടൊപ്പം പി.ആർ.ഡി.എസ്. എല്ലാത്തരം മൗലികവാദ സമീപനങ്ങളോടും എക്കാലത്തും വിയോജിപ്പാണു പ്രകടിപ്പിച്ചിരുന്നത്.
സവർണ മേധാവിത്വത്തെപ്പോലെതന്നെ ദോഷകരമാണ് അവർണ വിഭാഗീയതയും മൗലികതാ വാദവും എന്നതാണു സഭയുടെ കാഴ്ചപ്പാട്. അടിമകളുടെ സ്വാതന്ത്ര്യവും ലോകത്തിനു സമാധാനവും എന്ന പി.ആർ.ഡി.എസിന്റെ ആദ്യകാല മുദ്രാവാക്യംതന്നെയാണു പിൽക്കാലത്തും സഭ ഉയർത്തിപ്പിടിച്ചത്.
കേരള നവോഥാനത്തിന്റെ പിതൃബിംബമായി കരുതപ്പെടുന്ന ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി തുടങ്ങിയ മഹാരഥന്മാരെ അറിയുന്നയളവിൽ പി.ആർ.ഡി.എസ്. സ്ഥാപകനായ പൊയ്കയിൽ കുമാര ഗുരുദേവനെ ചരിത്രവിദ്യാർത്ഥികൾ അറിയുന്നില്ലെങ്കിൽ അതിനു കാരണം ഗുരുദേവന്റെ മഹത്വക്കുറവല്ല. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥകളെയും വിമോചനസമരങ്ങളെയും വേണ്ടത്ര പഠിക്കാനൊരുങ്ങാത്ത ചരിത്രകാരന്മാരുടെ വീക്ഷണ ദൗർബല്യവും വൈകല്യവുമാണ്.
നൂറ്റാണ്ടുകളായി അടിമച്ചങ്ങലകളിൽ കഴിഞ്ഞിരുന്ന അധഃസ്ഥിതരായ കറുത്ത മനുഷ്യരുടെ രക്ഷയ്ക്കായി അവതരിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ആധ്യാത്മികാചാര്യനാണു പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ.
1879 ഫെബ്രുവരി 17നനു പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കു സമീപം പൊയ്കയിൽ വീട്ടിലാണു ഗുരുവിന്റെ ജനനം. ദളിത് ദമ്പതികളായ കണ്ടനും ളേച്ചിയും മകന് കൊമരൻ എന്ന പേരിട്ടു. കൊമരൻ പിന്നീടു കുമാരനായി. സ്ഥലത്തെ പ്രതാപികളായ ക്രിസ്ത്യൻ തറവാട്ടിലെ അടിയാന്മാരായിരുന്നു പറയസമുദായത്തിൽപെട്ട പൊയ്കയിൽ വീട്ടുകാർ. അടിയാന്മാർക്കു വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലം. എങ്കിലും കഷ്ടിച്ച് എഴുതാനനും വായിക്കാനനും ഒരുവിധം ഒന്നുരണ്ടു ക്ലാസുകളിൽ പഠിക്കാനും കുമാരനു കഴിഞ്ഞു. കൗമാരകാലത്തു തന്നെ ക്രിസ്തുമതം സ്വീകരിക്കേണ്ടി വന്നു. അപ്പോൾ കുമാരൻ യോഹന്നാൻ എന്ന പേരു സ്വീകരിച്ചു.
ചെറുപ്പം തൊട്ടേ സന്മാർഗ ചിന്തകളും ഈശ്വരവിചാരവും നനിറഞ്ഞുനിന്ന യോഹന്നാൻ പള്ളിക്കാര്യങ്ങളിലും ചടങ്ങുകളിലും അതീവ ശ്രദ്ധാലുവായി. ഒരു മതപ്രഭാഷകൻ എന്ന നിലയിൽ യോഹന്നാന്റെ വളർച്ച അതിവേഗമായിരുന്നു. ക്ഷേത്രങ്ങളിൽ കീഴ്ജാതിക്കാർക്കെന്നപോലെ പള്ളികളിലും ദളിതരായ പുതുക്രിസ്ത്യാനികൾക്കു പ്രവേശനം ഉണ്ടായിരുന്നില്ല. സാമൂഹിക വ്യവഹാരങ്ങളിൽ സവർണ ക്രിസ്ത്യാനികൾ അസ്പൃശ്യരോടെന്നപോലെ തങ്ങളോടുപെരുമാറുന്നതും ദളിതരുടെ ശവം മറവുചെയ്യാൻ പള്ളിക്കാരുടെ പൊതുശ്മശാനനം അനുവദിക്കാതിരുന്നതും പന്തിഭോജനനംപോലും നിഷേധിക്കുന്നതും യോഹന്നാന്റെ ആത്മാഭിമാനത്തെ മാത്രമല്ല മതബോധത്തെയും വ്രണപ്പെടുത്തി.
മതപ്രഭാഷകൻ എന്ന നിലയിൽ നേടിയ ജനപ്രീതിയുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിൽ ഇത്തരം വിവേചനങ്ങൾക്കെതിരേ വാദപ്രതിവാദം നനടത്തുകയും പ്രസംഗിക്കുകയും മാത്രമല്ല, മേലാളന്മാരെ വെല്ലുവിളിച്ചു പ്രവർത്തിക്കാനും യോഹന്നാൻ തയാറായി.
അങ്ങനെയാണ് എല്ലാ അംഗീകൃത ക്രിസ്തീയ സഭകളിൽനിന്നും തെറ്റിമാറി പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) എന്ന സ്വതന്ത്ര സഭ സ്ഥാപിച്ചത്.
1921ൽ ശ്രീകുമാര ഗുരുദേവൻ എന്ന പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം അസംബ്ലിയിൽ സാമാജികനായി. ഈ അംഗീകാരവും പദവിയും പി.ആർ.ഡി.എസിന്റെ ജനസേവന പ്രവർത്തനങ്ങൾക്കു സഹായകമായി.
പ്രത്യക്ഷരക്ഷാ ദൈവസഭയുടെ വ്യവഹാരങ്ങളിലും പാട്ടുകളിലും അധികാര മൂലധന രൂപങ്ങളെ സവിശേഷമായി പരിഗണിച്ചിട്ടുണ്ട്. ബഹിഷ്കൃത വിഭാഗങ്ങളുടെ അതിജീവനത്തിനനു സാമ്പ്രദായിക മൂലധനന രൂപങ്ങൾ മാത്രമല്ല ആശ്വാസമായിട്ടുള്ളതെന്ന കാഴ്ചപ്പാടാണു സഭ മുന്നോട്ടു വച്ചത്. ആത്മീയത തന്നെ ഒരു അധികാര മൂലധനനമായിട്ടാണ് ഇവിടെ പരിഗണിക്കുന്നത്. ഒരു ജനതയെ സംബന്ധിച്ചിടത്തോളം ആത്മീയചിന്ത സമ്പത്തും പദവിയുമാണ്. മാന്ത്രിക കർമങ്ങൾക്കോ കേവല ആചാരങ്ങൾക്കോ ഇതു സാധ്യമല്ല. അതേപോലെ ഒട്ടേറെ അധികാര മൂലധനനമായി ബന്ധപ്പെട്ട പ്രശ്നനങ്ങൾ സഭ അവതരിപ്പിച്ചിട്ടുണ്ട്.
വിദ്യ, ധനനം, ജ്ഞാനനം, ഉദ്യോഗം, നല്ല വസ്ത്രം, നല്ല കൂലി, ആത്മീയത, സങ്കേതം, ഗുരുസ്ഥാനനങ്ങൾ എന്നിങ്ങനെ വിവിധ അധികാരമൂലധന പദവികളിലേക്കു പ്രവേശിപ്പിച്ചു മാത്രമേ ബഹിഷ്കൃത വിഭാഗങ്ങൾക്ക് അതിജീവനം സാധ്യമാകൂ എന്ന ആശയമാണു സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ട പരിശോധനയിൽ കാണുന്ന ഒരു വസ്തുത.
സഭയ്ക്ക് ഒരു ആധ്യാത്മിക സമിതി ഉണ്ടാകുന്നത് 1939നനു ശേഷമാണ്. (ആത്മീയ ഉപദേഷ്ടാസമിതി, പിന്നീടു മേഖല ഉപദേഷ്ടാക്കൾ, അതിനു മുകളിൽ ഗുരുകുല സമിതി). ആരാധന, ആചാര അനുഷ്ഠാനങ്ങൾ എന്നിവയ്ക്ക് ഒരു ക്രോഡീകരണം ഉണ്ടാകുന്നതും ഇതേ കാലയളവിലാണ്. നൂറുകണക്കിനു സഭാഗീതങ്ങളും ഈ ഘട്ടത്തിൽ ഉണ്ടായി. 1939നനു മുമ്പുണ്ടായിരുന്ന ആധ്യാത്മികതയുടെ ഒരു പ്രത്യേക തരത്തിലുള്ള തുടർച്ച തന്നെയായിരുന്നു ഈ ഗീതങ്ങൾ.
പി.ആർ.ഡി.എസിനു യുവജനസംഘവും കുട്ടികളുടെ പഠനസംഘവും കലാസമിതിയും ഉണ്ടായത് 1960കളോടു കൂടിയാണ്.
ജീവിച്ചിരിക്കെത്തന്നെ അനനുഭവവേദ്യമാകാത്ത സ്വർഗവും മോക്ഷവും കബളിപ്പിക്കലാണ്. ഭൂമിയിൽവച്ചു തന്നെ മനനുഷ്യൻ സ്വർഗീയസുഖം അനുഭവിക്കുകയും മോക്ഷത്തെ പ്രാപിക്കുകയും വേണം. രക്ഷ പ്രത്യക്ഷമാക്കണം. അതിനനുള്ളതായിരിക്കണം സഭ (മതം). ഇതായിരുന്നു മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം. ഈ ആശയങ്ങളിൽ ഊന്നൽ കൊടുത്താണു പ്രത്യക്ഷരക്ഷാ ദൈവസഭ വിശ്വാസികൾ ജീവിക്കുന്നത്.
കടപ്പാട്: മംഗളം ദിനനപ്പത്രം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍