റംസാൻ വിശ്വാസികളുടെ മനസ്സിൽ ആത്മീയതയും ഭക്തിയും ഉറപ്പിക്കുന്നു: മറുനാടൻ വായനക്കാർക്കായി കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ റംസാൻ സന്ദേശം
വിശുദ്ധ റമളാൻ ആഗതമായി. മുസ്ലിംകൾ ഏറ്റവും പവിത്രതയോടെ കാണുന്ന മാസം. സ്രഷ്ടാവായ അല്ലാഹുവുമായി അടുക്കാൻ ഉത്തമമായ സന്ദർഭം. കാത്തിരിക്കുകയായിരുന്നു വിശ്വാസികൾ ഈ മാസത്തെ വരവേൽക്കാൻ. കഴിഞ്ഞ രണ്ടുമാസവും പ്രാർത്ഥനകളിൽ നിത്യമായി തേടുകയായിരുന്നു, റമളാനിന്റെ ദിനരാത്രങ്ങളിലേക്ക് അടുപ്പിക്കാനും, വ്രതവും നിസ്കാരവും രാത്രിയുള്ള പ്രത്യേക പ്രാർത്ഥനകളും ഖുർആൻ പാരായണവുമെല്ലാം നടത്തി ആത്മശുദ്ധീകരണത്തിന്റെ ധന്യതയിലേക്കുയരാനും.
ആലോചിച്ചു നോക്കൂ. എത്ര ഭാഗ്യവാന്മാരാണ് നമ്മൾ. റമളാനിനെ വീണ്ടും സ്വീകരിക്കാനുള്ള ആയുസ്സ് അല്ലാഹു കനിഞ്ഞേകി തന്നിരിക്കുന്നു. പല മഹാന്മാരുടെയും പ്രാർത്ഥനകൾ , ധാരാളം റമളാനിനെ ജീവിതത്തിൽ അഭിമുഖീകരിക്കാനുള്ള ഭാഗ്യം തേടിയായിരുന്നു. അനേകം റമളാനുകൾ ലഭിക്കുന്ന വിശ്വാസിക്ക് മുമ്പിൽ പുണ്യങ്ങളുടെ വസന്തം ജീവിതത്തിലേക്ക് ചേർത്തുവെക്കാനുള്ള എത്രയോ അവസരങ്ങൾ ആണല്ലോ ലഭിക്കുന്നത്. പാരത്രിക ജീവിതത്തെ സമ്പന്നവും സുഖകരവും ആക്കാനുള്ള എത്രയെത്ര രാവുകൾ. അതുകൊണ്ടു റമളാനിലെ ഓരോ നിമിഷവും ഉപയോഗപ്പെടുത്തണം. നാഥനിൽ മനസ്സും ശരീരവും സമർപ്പിക്കണം.
മുസ്ലിംകളുടെ ജീവിതത്തിന്റെ അടിസ്ഥാനമായ ലക്ഷ്യം പാരത്രിക ലോകത്തെ വിജയമാണ്. ഈ ലോകത്തെ ജീവിതം കേവലവും അപരിമിതവും നിത്യമായ ലോകം വരാനുള്ളത് മരണാന്തരവുമാണ് എന്നാണു അഖണ്ഡിതമായ ഇസ്ലാമിക വിശ്വാസം. പരമവും കാലാതീതവുമായ ആ പരലോക ജീവിതം വിജയകരമാക്കണമെങ്കിൽ കൂടുതൽ അല്ലാഹുവും റസൂലുമായും അടുക്കണം. നാഥൻ കൽപ്പിച്ചത് പ്രവർത്തിക്കാനും നിരോധിച്ചത് ഉപേക്ഷിക്കാനും കഴിയണം.
റമളാൻ വിശ്വാസികളുടെ മനസ്സിൽ ആത്മീയതയുടേയും ഭക്തിയുടെയും സാന്നിധ്യം ഉറപ്പിച്ചു നിറുത്തുന്ന മാസമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റമളാൻ കാലത്ത് പോവാൻ കഴിഞ്ഞിട്ടുണ്ട്. മുസ്ലിംകളിൽ മുഴുവൻ സവിശേഷമായ മാറ്റം അവിടെങ്ങളിലെല്ലാം പ്രകടമാണ്. എല്ലാ സംഘർഷങ്ങളുടെയും അസ്വസ്ഥതകളുടെയും നടുവിലും റമളാനിന്റെ സുകൃതങ്ങൾ കൊയ്തെടുക്കുവാനുള്ള പരിശ്രമത്തിലാണ് വിശ്വാസികൾ. ഈ ലോകത്തെ കേവല ജീവിത്തിനപ്പുറം കാര്യങ്ങളെ കാണുന്നവർക്ക് പരലോകം തന്നെയാണല്ലോ പ്രധാനം.
സ്വർഗ പ്രവേശമാണ് വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം എന്ന് പറയാം.നരകത്തിൽ നിന്നുള്ള ഏല്ലാ അർത്ഥത്തിലുലുമുള്ള വിമോചനത്തിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ, മനുഷ്യനെ വഴി പിഴപ്പിക്കാൻ സദാ ശ്രമിക്കുന്നു പിശാച്.തിരുനബി(സ)യുടെ പ്രശസ്തമായ ഒരു ഹദീസ് ഇമാം മുസ്ലിം നിവേദനം ചെയ്തത് ഇങ്ങനെയാണ് : റമളാൻ കടന്നുവന്നാൽ കരുണയുടെ കവാടങ്ങൾ തുറക്കപ്പെടുകയും നരകവാതിലുകൾക്ക് താഴിടപ്പെടുകയും ചെയ്യും. പിശാചിനെ ബന്ധനത്തിലാക്കും.വിശ്വാസികൾ ആരാധനകളിലും സൽകർമ്മങ്ങളിലുമായി റമളാനെ സജീവമാക്കണം എന്നതിലേക്കുള്ള കൃത്യമായ സൂചകങ്ങൾ ഉണ്ട് ഈ വചനത്തിൽ.
കേവലം അന്നപാനീയങ്ങൾ ഉപേക്ഷിക്കുക എന്നത് മാത്രമല്ല റമളാനിന്റെ താൽപര്യം. അടിസ്ഥാനപരമായി മനുഷ്യരെ ഭക്തിയുള്ളവർ ആക്കിത്തീർക്കുകയാണ് ഈ മാസം.അല്ലാഹു ഖുർആനിൽ പഠിപ്പിച്ചതും അതാണല്ലോ. വിശ്വാസികളെ സംബോധന ചെയ്ത് 'നിങ്ങൾക്കും മുൻഗാമികൾക്കും വ്രതമനുഷ്ഠാനം നിർബന്ധമാക്കിയത് , നിങ്ങൾ ഭക്തിയുള്ളവരായിതീരാൻ വേണ്ടിയാണ്' എന്ന സൂക്തം റമളാനിന്റെ ആത്മസത്തയെ പ്രകാശിപ്പിക്കുന്നു.
ശരീരത്തിന്റെയും മനസ്സിന്റെയും ആസക്തികളിൽ നിന്നകലുക എന്നതാണ് മനുഷ്യൻ തഖ്വയുള്ളവർ ആയിത്തീരാൻ അടിസ്ഥാനപരമായി വേണ്ടത്. പൈശാചികമായ ചിന്തകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നുമുള്ള വിമോചനം എന്നും പറയാം.ശരീരത്തെ നിയന്ത്രണങ്ങൾക്കപ്പുറം സഞ്ചരിപ്പിക്കുന്നതിൽ വലിയ പങ്കു ഭക്ഷണത്തിനുണ്ട്. വയറു നിറഞ്ഞിരിക്കുമ്പോൾ അലസനുമാവും മനുഷ്യൻ. എന്നാൽ റമളാനിലെ വ്രതമനുഷ്ഠാനങ്ങളിലൂടെ അത്തരം ആലസ്യങ്ങളിൽ നിന്നും വൈകാരിക പ്രവണതകളിൽ നിന്നുമെല്ലാം ചിന്തകൾ മാറ്റി അല്ലാഹുവിലേക്ക് അടുക്കാൻ കഴിയണം വിശ്വാസികൾക്ക്. അപ്പോഴേ, നോമ്പിന്റെ ഫലം ലഭിക്കുകയുള്ളൂ.
റമളാനിന്റെ രാത്രികളിലും സജീവമാവണം വിശ്വാസികൾ.തറാവീഹ് ഇരുപത് റകഅത്ത് നിസ്കാരവും വിത്റും തഹജ്ജുദും എല്ലാം അനുഷ്ഠിച്ചു പ്രാർത്ഥനാനിരതമാവണം. റമളാനിലെ റസൂൽ(സ)-യുടെ ജീവിതം അപ്രകാരമായിരുന്നു. അവിടുത്തെ അനുചരരും പിൽക്കാലത്തു വന്ന ഇമാമുകളുമെല്ലാം കാണിച്ചുതന്ന മാതൃകയും അതാണ്.
അല്ലാഹുവുമായി അടുക്കാനുള്ള എല്ലാ വഴികളിലും ആത്മാർത്ഥമായി ഇടപഴകണം ഈ മാസത്തിൽ വിശ്വാസികൾ. വിശുദ്ധ ഖുർആൻ ധാരാളമായി പാരായണം ചെയ്യണം. പഠിക്കാൻ സമയം കണ്ടെത്തണം.ദാനധർമങ്ങളിൽ സജീവമാകണം. ഇപ്പോഴും, ദാരിദ്രരായ അനേകം പേരുണ്ട് നമ്മുടെയൊക്കെ നാടുകളിൽ. അയൽ സംസ്ഥാനങ്ങളിൽ ആവട്ടെ, മുസ്ലിംകളുടെ അവസ്ഥ പരമദയനീയമാണ്. അല്ലാഹു നൽകിയതിൽ നിന്ന് ദാനം ചെയ്യുമ്പോഴാണ് സമ്പത്തിൽ ബറകത് ഉണ്ടാവുക
ലോകത്തിന്റെ പല ഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി, കിടപ്പാടം തേടി അലയുകയാണ് നമ്മുടെ സഹോദരന്മാർ. അഭയാർത്ഥികളെന്ന ലേബലുകളിൽ പലർക്കും ഒരു നാട്ടിലും തങ്ങാനുള്ള പൗരത്വം പോലുമില്ല. എന്നിട്ടും പലരും പ്രതീക്ഷയിലാണ്. കഷ്ടപ്പാടുകളുടെ മധ്യത്തിലും റമളാനെ വരവേൽക്കുന്നു അവർ. പ്രയാസങ്ങളിൽ ക്ഷമിക്കുമ്പോൾ, പലരും ആഗ്രഹിക്കുന്നത് അല്ലാഹുവിന്റെ തുണയാണ്.
ഈ ലോകത്തിലെ സഹനങ്ങൾക്കു പാരത്രികജീവിതത്തിൽ പ്രതിഫലം കിട്ടുമെന്ന ഉറച്ച വിശ്വാസം. ഈ ശുഭപ്രതീക്ഷയാണ് മുസ്ലിംകളുടെ ജീവിതത്തെ ചലനാത്മകമാക്കുന്നത്. ഹൃദയത്തെ നിത്യവസന്തത്തിന്റെ മൂർദ്ധന്യതയിൽ നിറുത്തുന്നത്.റമളാൻ നൽകുന്നതും അവശേഷിപ്പിക്കുന്നതും അത്തരം ഒരു കരുത്താവണം. വിശ്വാസത്തിന്റെ ബലം. അല്ലാഹു റമളാനെ ഹൃദയപൂർവം സ്വീകരിച്ച, അല്ലാഹു നിർദ്ദേശിച്ച പോലെ വിനിയോഗിച്ച വിശ്വാസികളിൽ നമ്മെ ഉൾപ്പെടുത്തട്ടെ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു