ഉയിർപ്പു ഞായർ: നാലുപറയച്ചന്റെ ഈസ്റ്റർ ചിന്തകൾ വായിക്കാം...
നാളെ ഉയിർപ്പു ഞായറാഴ്ചയാണ്. കുരിശിൽ മരിച്ചവനായ ഈശോ മരണത്തെ അതിജീവിച്ച് നിത്യജീവനിലേക്ക് പ്രവേശിച്ച ദിനം. ഉത്ഥാനവിവരണങ്ങളിൽ ആരും ശ്രദ്ധിക്കുന്ന കൗതുകകരമായ ഒരു കാര്യമുണ്ട്. ആർക്കാണ് ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന വസ്തുത. മർക്കോസ് 16:9 പറയുന്നു:''ഉയിർത്തെഴുന്നേറ്റശേ ഷം, ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ യേശു ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടു.'' ഇതേ കാര്യം യോഹന്നാൻ വളരെ നാടകീയമായി അവതരിപ്പിക്കുന്നുണ്ട് (യോഹ 20:16).
ഇത് ശ്രദ്ധേയമാണ്. ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെടുന്നത് ശിഷ്യപ്രമുഖനായ പത്രോസിനല്ല, ഈശോ സ്നേഹിച്ചിരുന്ന ശിഷ്യനല്ലാ, ധൈര്യശാലിയായ തോമസിനല്ല. എന്തിന്, സ്വന്തം അമ്മയ്ക്ക്പോലുമല്ല. മറിച്ച് മഗ്ദലേനമറിയത്തിനാണ്. ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെടുന്നത് മഗ്ദലേന മറിയത്തിനാണ്. ഇത് ഏറ്റുപറയുന്ന ആദിമസഭയ്ക് ഇത് ഒരു ഉതപ്പായി തോന്നിയിരുന്നില്ലെന്ന് നാം ഓർക്കണം. മറിച്ച് വലിയൊരു വിശ്വാസരഹസ്യമായിരുന്നു. എങ്കിൽ ഇതിന്റെ പുറകിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ദൈവിക സന്ദേശം എന്താണ്?
അത് തിരിച്ചറിയണമെങ്കിൽ മഗ്ദലേന മറിയവും ഈശോയും തമ്മിലുള്ള ബന്ധത്തെ നമ്മൾ ധ്യാനവിഷയമാക്കണം. ആരാണീ മഗ്ദലേന മറിയം? അപ്പസ്തോലന്മാരോടൊപ്പം ഈശോയെ അനുഗമിച്ചിരുന്ന സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ലൂക്കാ മഗ്ദലേന മറിയത്തെ വിശേഷിപ്പിക്കുന്നത്- ഏഴു ദുഷ്ടാത്മക്കൾ വിട്ടുപോയ മഗ്ദലേന എന്നു വിളിക്കപ്പെടുന്ന മറിയം എന്നാണ് (ലൂക്കാ 8:2). ഇതിനോട് സമാനമായി മർക്കോസ് പറയുന്നത്- മഗ്ദലേന മറിയത്തിൽ നിന്നാണ് ഈശോ ഏഴ് പിചാശുക്കളെ ബഹിഷ്ക്കരിച്ചതെന്നാണ് (മർക്കോ 16:9).
മറിയത്തിന്റെ ജീവിതത്തിലെ ഈശോയുടെ നിർണ്ണായകമായ ഇടപെടലിനെയാണ് ഇത് സൂചിപ്പിക്കുന്നത്- ഏഴ് പിശാചുക്കളെ ബഹിഷ്ക്കരിച്ചെന്ന്! ഒരു പിശാചുബാധിച്ച വ്യക്തിയുടെ അവസ്ഥ തന്നെ കഷ്ഠമാണ്. അങ്ങനെയെങ്കിൽ ഏഴ് പിശാചുക്കൾ ബാധിച്ച മഗ്ദലേന മറിയത്തിന്റെ അവസ്ഥയോ? കഷ്ടപ്പാടിന്റെയും, ക്ലേശത്തിന്റെയും, തിന്മയുടെയും പടുകുഴിയിൽ നരകിച്ചവളായിരുന്ന മഗ്ദലേനയെന്ന് സാരം. കഷ്ടപ്പാടിന്റെ പടുകുഴിയിൽ നിന്നാണ് ഈശോ അവളെ മോചിപ്പിച്ച് കൊണ്ടുവന്നത്. അതാണ് ഏഴ് പിശാചുക്കളിൽ നിന്ന് മോചിപ്പിച്ചു എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇത്രയും വലിയ കെടുതികളിൽ നിന്ന് രക്ഷപ്പെടുത്തപ്പെട്ടവളുടെ പ്രതികരണം എന്തായിരിക്കും? സംശയം വേണ്ട. ഏറ്റവും വലിയ പ്രതിസ്നേഹം. അധികം ക്ഷമിക്കപ്പെടുന്നവൻ അധികം സ്നേഹിക്കുമെന്ന് ശിമയോനെന്ന ഫരിസേയനോട് ഈശോ പറഞ്ഞത് നാമിവിടെ ഓർക്കണം (ലൂക്കാ 7:47). അധികം ക്ഷമിക്കപ്പെട്ടവളായിരുന്നു മറിയം മഗ്ദലേന; അധികം വിടുതൽ കിട്ടിയവളായിരുന്നു മറിയം മഗ്ദലേന. പോരാ, ഈശോയിൽ നിന്ന് അധികം സ്നേഹം സ്വീകരിച്ചവളുമായിരുന്നു അവൾ.
എന്തായിരുന്നു പരിണതഫലം? മഗ്ദലേന മറിയം പതിന്മടങ്ങായി ഈശോയ്ക്ക് ആ സ്നേഹം തിരികെ കൊടുത്തു. മഗ്ദനലേന മറിയത്തെയും മറ്റു സ്ത്രീകളെയും കുറിച്ച് പറയുമ്പോൾ മർക്കോസ് കൊടുക്കുന്ന വിശേഷണമിതാണ്- ഗലീലിയിലായിരുന്നപ്പോൾ ഈശോയെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവർ (മർക്കോ 15:41). സമാനമായ സാക്ഷ്യമാണ് ലൂക്കായും തരുന്നത് (ലൂക്കാ 8:1-2).
സുവിശേകനെ സംബന്ധിച്ച് 'അനുഗമിക്കുന്നവൻ' ശിഷ്യനാണ്. അങ്ങനെയെങ്കിൽ മഗ്ദലേന മറിയം ഈശോയുടെ ശിഷ്യഗണത്തിൽ പെടുന്നു എന്നുസാരം. ഈശോയെ അനുഗമിച്ച ശിഷ്യകളിൽ ഒരുവളായിരുന്ന മറിയം മഗ്ദലേന. അതും ഗലീലി മുതൽ. അതായത് ഈശോയുടെ പരസ്യജീവിതത്തിലുടനീളം ഈശോയെ അനുഗമിച്ചവളായിരുന്നു മഗ്ദലേന മറിയം എന്നുസാരം.
അവിടംകൊണ്ടും തീരുന്നില്ല മഗ്ദലേന മറിയത്തിന്റെ സ്നേഹത്തിന്റെ തീവ്രതയും തത്ഫലമായിട്ടുള്ള അനുഗമനവും. അവൾ ഈശോയെ ഗലീലിമുതൽ കുരിശുമരണം വരെ അനുഗമിച്ചു. പത്രോസ് തള്ളിപ്പറയുകയും മറ്റുള്ള ശിഷ്യന്മാർ ഓടിപ്പോകുകയും (മർക്കോ 14:50,52) ചെയ്ത സാഹചര്യത്തിൽ കുരിശു മരണം വരെ ഈശോയെ അനുഗമിക്കുന്നവളാണ് മഗ്ദലേന മറിയം (മർക്കോ 15:40;മത്താ 27:56;യോഹ 19:25).
കുരിശുമരണത്തിനുശേഷം ഈശോയെ സംസ്ക്കരിക്കുമ്പോഴും മഗ്ദേലന മറിയം അവനെ വിട്ടുപോകുന്നില്ല (മർക്കോ 15:47). അവിടംകൊണ്ടും തീരുന്നില്ല. ഈശോയോടുള്ള അവളുടെ സ്നേഹം സ്വസ്ഥമായി ഉറങ്ങാൻപോലും അവളെ അനുവദിക്കുന്നില്ല. അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾ തന്നെ അവൾ കല്ലറയിങ്കലേക്ക് പോകുന്നെന്നാണ് യോഹന്നാൻ പറയുന്നത് (യോഹ 20:1). ശൂന്യമായ കല്ലറ കണ്ടശേഷം പത്രോസും മറ്റേശിഷ്യനും വീടുകളിലേക്ക് തിരിച്ചുപോയി (യോഹ 20:10). എന്നിട്ടും, കല്ലറ വിട്ടുപോകാൻ മറിയത്തെ അവളുടെ സ്നേഹം അനുവദിച്ചില്ല. അവൾ കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടുനിന്നു (യോഹ 20:11).
മറ്റുള്ളവരൊക്കെ ഉപേക്ഷിച്ചുപോയിട്ടും, ശൂന്യമായ കല്ലറ വിട്ട് വെറും കയ്യോടെ പോകാൻ അവളുടെ സ്നേഹം അവളെ അനുവദിച്ചില്ല. അങ്ങനെ സ്നേഹത്തിന്റെ നിർബന്ധത്താൽ കല്ലറ വിട്ടുപോകാതെ കരഞ്ഞുകൊണ്ട് നിൽക്കുന്നവൾക്കാണ് ഉത്ഥിതനായ ഈശോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് (യോഹ 20:16).
'മറിയ'മെന്ന വിളിപ്പേര് വിളിച്ചപ്പോഴാണ് അവൾ ഈശോയെ തിരിച്ചറിയുന്നത്. വിളിപ്പേരിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന സ്നേഹത്തിന്റെ നിറവിലാണ് അവൾ ഉത്ഥിതനെ തിരിച്ചറിയുന്നതെന്ന് സാരം. തിരിച്ചുള്ള അവളുടെ പ്രത്യുത്തരവും 'റബ്ബോനീ'യെന്ന വിളിപ്പേരാണെന്ന് മറക്കരുത്.
ചുരുക്കത്തിൽ, സ്നേഹത്തിന്റെ വഴിയേ നടന്നവളായിരുന്നു മഗ്ദലേന മറിയം. സ്വന്തം ഹൃദയത്തിന്റെ സ്നേഹത്തെ അവൾ തിരിച്ചറിഞ്ഞു. അതിനെ അവൾ പിന്തുടർന്നു. ഒരു പ്രതിബന്ധത്തിനും അവളുടെ സ്നേഹത്തെ തടസ്സപ്പെടുത്താനായില്ല. ശത്രുക്കളുടെ എണ്ണവും ബലവും അവളുടെ സ്നേഹത്തെ തളർത്തിയില്ല. അതുകൊണ്ടാണ് ഈശോയുടെ കുരിശിന്റെ വഴിയിലും കുരിശിൻ ചുവട്ടിലും അവളുടെ സ്നേഹം അവളെ കൊണ്ടുചെന്നു നിർത്തിയത്. ഈശോയുടെ കുരിശുമരണത്തിനുപോലും അവളുടെ സ്നേഹത്തെ തളർത്താനായില്ല. അവളുടെ സ്നേഹത്തിന്റെ നിർബന്ധത്താലാണ് ശൂന്യമായ കല്ലറയ്ക്കു മുമ്പിലും അവൾ കരഞ്ഞുകൊണ്ടുനിന്നത്. കല്ലറ വിട്ട് പോകാൻ സ്നേഹം അവളെ അനുവദിച്ചില്ല.
ഖലീൽ ജിബ്രാന്റെ മാസ്റ്റർ പീസാണ് പ്രവാചകൻ. അതിലെ നായകനായ അൽമുസ്തഫ സ്നേഹത്തെക്കുറിച്ച് പറയുന്നത് (ഓഡിയോ കേൾക്കുക).
സ്നേഹം നിന്നെ മാടിവിളിക്കുമ്പോൾ നീ അനുഗമിക്കുക
അതിന്റെ പാതകൾ കഠിനവും ദുർഗമവുമാണെങ്കിൽപോലും
സ്നേഹത്തിന്റെ ചിറകുകൾ നിന്നെ പൊതിയുമ്പോൾ നീ വഴങ്ങിക്കൊടുക്കുക
അതിന്റെ തൂവലുകൾക്കുള്ളിൽ ഒളിപ്പിച്ച വാൾ നിന്നെ മുറിവേൽപ്പിക്കുമെങ്കിലും
കതിൽക്കുലകൾ കണക്കെ സ്നേഹം നിന്നെ തന്നിലേക്കണയ്ക്കും
നഗ്നമാക്കാനായി സ്നേഹം നിന്നെ കറ്റകണക്കെ മെതിക്കും
അരച്ചുവെളുപ്പിച്ച് മാർദവമാകുവോളം
സ്നേഹം നിന്നെ ചവിട്ടിക്കുഴയ്ക്കും,
അനന്തരം തന്റെ ദിവ്യാഗ്നിക്ക് അവൻ
നിന്നെയർപ്പിക്കും ദൈവത്തിന്റെ തിരുവത്താഴത്തിൽ
നിന്നെ നിവേദ്യമായി മാറ്റാൻ...
നീ സ്നേഹിക്കുമ്പോൾ ദൈവം നിന്റെ ഹൃദയത്തിലാണെന്നല്ല
മറിച്ച് നീ ദൈവത്തിന്റെ ഹൃദയത്തിലാണെന്നാണ് പറയേണ്ടത്.
അപ്പോൾ ഉത്ഥിതന്റെ ആദ്യ ദർശനം തരുന്ന സന്ദേശമിതാണ്. നിന്റെ ഹൃദയത്തിലെ സ്നേഹം നീ തിരിച്ചറിയുക. നിന്റെ ഹൃദയത്തിന്റെ സ്നേഹസ്പന്ദനങ്ങളെ നീ പിൻചെല്ലുക. അതിനുവേണ്ടി എന്തു വിലകൊടുക്കേണ്ടിവന്നാലും നീ സ്നേഹത്തിൽ നിന്നും പിന്മാറാതിരിക്കുക. എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും നീ നിന്റെ ഹൃദയത്തിന്റെ പ്രണയത്തെ തന്നെ പിൻചെല്ലുക.
അതിന്റെ പരിണതഫലം അത്ഭുതാവഹമായിരിക്കും. നിന്നിലെ ജീവൻ കൂടുതൽ കൂടുതൽ സജീവമാകും. ഹൃദയത്തിലെ സ്നേഹത്തെ പിന്തുടരുന്നിടത്തോളം നിന്നിലെ ജീവൻ ഉണർവിലായിരിക്കും. അപ്പോൾ മരണത്തിനുപോലും നിന്നിലെ ജീവനെ ഇല്ലാതാക്കാനാവില്ല. മരണമെന്ന അവസാനത്തെ പ്രതിബന്ധത്തെയും പ്രണയം അതിജീവിക്കും. സ്നേഹം നിന്നെ മരണത്തിനപ്പുറത്തുള്ള നിത്യജീവനിലേക്കു നയിക്കും. നിന്റെ ഹൃദയത്തിന്റെ സ്നേഹത്തെ പിന്തുടർന്നുകൊണ്ടിരുന്നാൽ നിന്നിലെ ജീവൻ നിത്യജീവനായി പരിണമിക്കും. മഗ്ദലേന മറിയത്തിന് പ്രത്യക്ഷപ്പെടുന്ന ഉത്ഥിതൻ തരുന്ന ഉറപ്പാണിത്.
വയോധികനായ മനുഷ്യൻ തന്റെ ഒരു ദിവസത്തെ കൂലിയായ ഒരു പൊതിച്ചോറുമായി വീട്ടിലേക്ക് വരുന്ന കഥ (ഓഡിയോ കേൾക്കു)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്