സീറോ മലബാർ സഭയ്ക്കു ബ്രിട്ടനിൽ രൂപത പിറന്നു; കേരളത്തിൽ നിന്നെത്തിയ ഒരു ഡസനോളം മെത്രാന്മാരുടെയും അനേകം ഇംഗ്ലീഷ് മെത്രാന്മാരുടെയും സാന്നിധ്യത്തിൽ മാർ സാമ്പ്രിക്കൽ മെത്രാനായി സ്ഥാനാരോഹിതനായി; പ്രസ്റ്റൺ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു വിശ്വാസികൾ
ഇന്ത്യക്കു പുറത്തു മൂന്നാമത്തെ രൂപത പിറന്ന ആഹ്ലാദത്തിലാണ് സീറോ മലബാർ കത്തോലിക്ക വിശ്വാസികൾ. കഴിഞ്ഞ മാസം റോമിൽ നിന്ന് അനുവദിച്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാഭിഷേക ചടങ്ങും അൽപനേരം മുമ്പു വടക്കൻ ഇംഗ്ലണ്ടിലെ ലേക്ഷെയറിലെ പ്രസ്റ്റൺ നഗരത്തിൽ നടന്നു.
ഗാന ശുശ്രൂഷയും ജപമാല സമർപ്പണവുമായി ആയിരക്കണക്കിന് വിശ്വാസികൾ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച് പ്രാർത്ഥനാ നിരതരായി കഴിഞ്ഞു. പ്രസ്റ്റൺ മുഴുവൻ ഇപ്പോൾ പ്രാർത്ഥനാ ഗാനത്താൽ മുഖരിതമായിരിക്കുകയാണ്. ഗായകർ സ്വർഗീയ സംഗീതം പൊഴിക്കുകയാണ്.അഭിഷിക്തരായ വൈദീകർ തിരുവസ്ത്രങ്ങളിഞ്ഞ് താല്ക്കാലികമായി ഒരുക്കിയ അൾത്താരയ്ക്ക് ചുറ്റും കൈകൾ കൂപ്പി പ്രാർത്ഥനാനിരതായി നിൽക്കുകയാണ്.സീറോ മലബാർ സഭയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മീകത്വത്തിലും മറ്റു ബിഷപ്പുമാരുടെയും വൈദീകരുടേയും സഹകാർമ്മീകത്വത്തിലുമാണ് അത്യധികം പരിശുദ്ധമായ മെത്രാഭിഷേക കർമ്മം ആരംഭിച്ചത്.
തുടർന്ന് മെത്രാഭിഷേക തിരുക്കർമ്മങ്ങൾക്കാമുഖമായിട്ടുള്ള പ്രദക്ഷിണം പ്രധാന അൾത്താരയിൽ എത്തിച്ചേർന്നു.നുറുകണക്കിന് വൈദീകർ ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ പങ്കെടുത്തു. മെഴുകുതിരികളും ധൂപക്കുറ്റിയും മാർത്തോമ്മാക്കുരിശും മുത്തുക്കുടകളുടെ അകമ്പടിയോടും അത്യധികം ഭക്തിനിർഭരമായ പ്രദക്ഷിണം സഭയുടെ വിശ്വാസത്തിന്റെ പരസ്യമായ പ്രകടനമായി. അഭിവന്ദ്യ കർദിനാളും മറ്റ് ബിഷപ്പുമാരും പ്രദക്ഷിണത്തെ അനുഗമിച്ച് പ്രധാന അൽത്താരയിൽ എത്തിയതോടെയാണ്. മെത്രാഭിഷേക തിരുക്കർമ്മങ്ങൾ ആരംഭിച്ചത്.പരിശുദ്ധ പിതാവിന്റെ ഔദ്യോഗിക പ്രഖ്യാപനം വായിച്ചു.
പ്രസ്റ്റണിലും പരിസരപ്രദേശങ്ങളിലുമായി ബന്ധുക്കളുള്ളവർ നേരത്തെ തന്നെ പ്രസ്റ്റൺ നഗരത്തിലെത്തിയിട്ടുണ്ട്. മെത്രാഭിഷേക കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും സഹകാർമ്മികനായ മാർ ജോസഫ് കല്ലറങ്ങാട്ടും മറ്റു മെത്രാന്മാരും വൈദികരും മെത്രാഭിഷേകത്തിൽ പങ്കെടുക്കാനെത്തിയ നാട്ടിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങളും യുകെയിലെത്തിച്ചേർന്നു.
തിരുക്കർമ്മങ്ങളിൽ പങ്കുചേരാനെത്തുന്ന എല്ലാവർക്കും ആവശ്യമായ സഹായങ്ങളും ക്രമീകരണങ്ങളും ചെയ്യുന്നതിനായി മെത്രാഭിഷേക കമ്മിറ്റി വാളിന്റിയേഴ്സിന്റെയും പ്രസ്റ്റൺ സ്റ്റേഡിയം സ്റ്റാഫിന്റെയും, പൊലീസ് പാരാമെഡിക്കൽ, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയവരുടെയും വിപുലമായ സന്നദ്ധപ്രവർത്തനങ്ങൾ മെത്രാഭിഷേക സംഘാടക സമിതി ക്രമീകരിച്ചിട്ടുണ്ട്.
പ്രസ്റ്റൺ ദേവാലയം ഇനി സെന്റ് അൽഫോൻസാ കത്തീഡ്രൽ; ദേവാലയം തിങ്ങി നിറഞ്ഞ് വിശ്വാസികൾ ചരിത്രപ്രഖ്യാപനം കേട്ടു: പുതിയ കത്തീഡ്രൽ ഇനി കരുണയുടെ വാതിലുള്ള ദേവാലയം
പ്രാർത്ഥനയോടെ കാത്തിരുന്ന ദിനങ്ങളിലേയ്ക്ക് ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ വിശ്വാസികൾ എത്തിച്ചേർന്നു. സീറോ മലബാർ സഭയുടെ ചരിത്രത്തിലും, ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രത്തിലും പുതിയ അദ്ധ്യായം എഴുതിച്ചേർത്ത് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി,ഇതുവരെ ലങ്കാസ്റ്റർ രൂപതയുടെ കീഴിലായിരുന്ന സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തെ ഏറ്റെടുത്ത് സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രലായി ഉയർത്തി.
ദേവാലയത്തിലും പരിസരങ്ങളിലും തിങ്ങി നിറഞ്ഞ വിശ്വാസികളെ സാക്ഷിനിർത്തിയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. ലങ്കാസ്റ്റർ രൂപത മെത്രാൻ മൈക്കിൾ ജി കാംബെൽ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ മറ്റു മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സന്യസ്തർ, അൽമാർ എന്നിവർ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു. വൈകീട്ട് 6 മണിക്ക് കർദ്ദിനാൾ തിരുമേനി നാട മുറിച്ച് കത്തീഡ്രൽ ദേവാലയത്തിലേയ്ക്ക് വിശ്വാസികളെ നയിച്ചു. ജോ. കൺവീനറും പ്രാദേശിക സംഘാടകനുമായ റവ. ഫാ. മാത്യു ചൂരപൊയ്കയിൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
തുടർന്ന് മാർ ജോർജ്ജ് ആലഞ്ചേരി ദേവാലയ പുനർസമർപ്പണം നടത്തുകയും കത്തീഡ്രലായി ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം അറിയിക്കുകയും ചെയ്തു. അൽഫോൻസാമ്മയ്ക്ക് ദേവാലയം സമർപ്പിച്ചുകൊണ്ടുള്ള ശുശ്രൂഷകൾക്കു ശേഷം വിശുദ്ധയുടെ തിരുസ്വരൂപത്തിൽ ഏലക്കാമാല ചാർത്തി വണങ്ങി.
തുടർന്ന് സഭയുടെ ഔദ്യോഗിക സന്ധ്യാസനമസ്കാര യാമപ്രാർത്ഥനയ്ക്ക് കർദ്ദിനാൾ തിരുമേനി തന്നെ നേതൃത്വം നൽകി. പ്രാർത്ഥനാശുശ്രൂഷകൾക്കൊടുവിൽ പിതാവ് തന്റെ വിശ്വാസി അജഗണങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സീറോ മലബാർ സഭയുടെ മിഷൻ ചൈതന്യത്തെക്കുറിച്ചും യുകെയിൽ സഭയുടെ തുടക്കവും, വളർച്ചയും അതിനുവേണ്ടി അദ്ധ്വാനിച്ച ആളുകളെയുമെല്ലാം തിരുമേനിയുടെ പ്രസംഗത്തിൽ അനുസ്മരിക്കപ്പെട്ടു.
തിരുനാൾ കർമ്മങ്ങളിൽ സംബന്ധിക്കാനെത്തിയ എല്ലാ രൂപതാദ്ധ്യക്ഷന്മാരെയും കർദ്ദിനാൾ തിരുമേനി വിശ്വസികൾക്ക് പരിചയപ്പെടുത്തി. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായി ചുമതലചേർക്കുന്ന റവ. ഡോ. സ്റ്റീഫൻ ചിറപ്പണത്ത് വിശ്വാസികളോട് സംസാരിച്ചു. ലങ്കാസ്റ്റർ രൂപതയിലെ വൈദിക വിദ്യാർത്ഥികളും, നിരവധി ഇംഗ്ലീഷ് വൈദികരും തദ്ദേശീയരായ ഇംഗ്ലീഷ് വിശ്വാസികളും ചടങ്ങുകളിൽ സംബന്ധിച്ചു. വിശിഷ്ടാഥികളും വിശ്വാസികളും സ്നേഹവിരുന്നിൽ പങ്കുചേർന്ന ശേഷമാണ് മടങ്ങിയത്.
കത്തീഡ്രലായി ഉയർത്തപ്പെട്ട സെന്റ് അൽഫോൻസാ ദേവാലയം കരുണയുടെ കവാടമുള്ള ദേവാലയമായിക്കൂടി ഇനി അറിയപ്പെടും.
പ്രസ്റ്റൺ നോർത്ത് സ്റ്റേഡിയത്തിൽ ഇന്നു കളിയല്ല കാര്യമാണ് മെത്രാഭിഷേ കത്തിനുള്ള ഒരുക്കങ്ങൾ പൂർണ്ണം
രണ്ടു മാസത്തോളമായി പ്രാർത്ഥിച്ചും ഒരുക്കങ്ങൾ നടത്തിയും കാത്തിരുന്ന പുണ്യദിനം വന്നെത്തിയിരിക്കുന്നു. ഒരു ജനതയുടെ വർഷങ്ങളായുള്ള നിലവിളിക്കുത്തരമായി ഫ്രാൻസിസ് മാർപ്പാപ്പയിലൂടെ ദൈവം അനുവദിച്ച ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാർ രൂപതയും, അതിന്റെ പുതിയ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കലും ഇന്നു പിറവിയെടുക്കുന്നു. ചരിത്രത്തിലാദ്യമായി പ്രസ്റ്റൺ നോർത്ത് എൻഡ് ഫുട്ബോൾ സ്റ്റേഡിയം മറ്റൊരു ജനസമുദ്രത്തിന് വേദിയാകുന്നു.
മെത്രാഭിഷേക തിരുനാൾക്കർമ്മങ്ങൾ പൂർത്തിയിലെത്തിയതായി ജനറൽ കൺവീൻ റവ. ഡോ. തോമസ് പാറയടിയിൽ അറിയിച്ചു. ഇന്നലെ വൈകീട്ട് പ്രസ്റ്റൺ സെന്റ് അൽഫോൻസാ ദേവാലയം കത്തീഡ്രലായി ഉയർത്തി പുതിയ രൂപതാ പ്രവർത്തനങ്ങൾക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രഢഗംഭീരമായ തുടക്കം കുറിച്ചു. തിങ്ങിനിറഞ്ഞ വിശ്വാസികളെ സാക്ഷി നിറുത്തിയാണ് മാർ ആലഞ്ചേരി കത്തീഡ്രൽ പ്രഖ്യാപനം നടത്തിയത്. ഇന്നലെ മെത്രാഭിഷേക തിരുക്കർമ്മങ്ങളുടെ റിഹേഴ്സൽ കർദ്ദിനാൾ തിരുമേനിയുടെ നേതൃത്വത്തിൽ നടന്നു. തുടർന്ന് മെത്രാഭിഷേകം നടക്കുന്ന സ്റ്റേഡിയത്തിലെത്തിയ കർദ്ദിനാളും നിയുക്ത മെത്രാനും ജനറൽ കൺവീനർ റവ. ഡോ. തോമസ് പാറയടിയും മറ്റു വൈദികരും കമ്മിറ്റിയംഗങ്ങളും ഒരുക്കങ്ങളുടെ പുരോഗതി നേരിട്ടുകണ്ട് വിലയിരുത്തി. സഭാദ്ധ്യക്ഷൻ പൂർണ്ണ തൃപ്തിയാണ് മെത്രാഭിഷേകലതിരുകർമ്മങ്ങളെക്കുറിച്ച് പ്രകടിപ്പിച്ചത്.
കൃത്യം 12 മണിക്ക് പ്രാർത്ഥനാഗാനങ്ങളോടെ തിരുക്കർമ്മങ്ങൾ സ്റ്റേഡിയത്തിൽ ആരംഭിക്കും. തിരുക്കർമ്മങ്ങളും പാർക്കിങ് സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും കമ്മിറ്റിയംഗങ്ങളുടെയും വോളണ്ടിയേഴ്സിന്റെയും നേതൃത്വത്തിൽ പൂർത്തിയായി. എൻട്രിപാസ് മറക്കാതിരിക്കാനും, കുടയ്ക്കുപകരം റെയ്ൻകോട്ട് കരുതാനും ആവശ്യമുള്ള ഭക്ഷണസാധനങ്ങളും ദാഹജലവും കരുതാനും വിശ്വാസികൾ മറന്നുപോകരുതെന്ന് മെത്രാഭിഷേകം കമ്മിറ്റി നേതൃത്വം ഓർമ്മിപ്പിച്ചിട്ടുണ്ട്.
അതേ സമയം വിശ്വാസികൾ ആഘോഷ ലഹരിയിലാണ്. ദൈവം തന്ന ഈ വലിയ അനുഗ്രഹത്തെ സ്വീകരിക്കാൻ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം ഒരുങ്ങിക്കഴിഞ്ഞു. കോച്ചുകളിലും ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി രാവിലെ 11 മണിയോടെ വിവിധ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നു വിശ്വാസികൾ എത്തിച്ചേരും. പാർക്കിങ് നിബന്ധനകൾ ഏവരും കൃത്യമായി പാലിക്കണമെന്ന് വോളണ്ടിയേഴ്സ് അറിയിച്ചിട്ടുണ്ട്. വോളണ്ടിയേഴ്സിന്റെ സേവനം എല്ലാ സമയത്തും ലഭിക്കുന്നതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്