11 വർഷം മുമ്പ് അൽഫോൻസാമ്മ ആദ്യ ഇന്ത്യൻ വിശുദ്ധയായി; അഞ്ച് കൊല്ലം മുമ്പ് ചാവറയച്ചനും ഏവുപ്രാശമ്മയും വിശുദ്ധരായതോടെ സീറോ മലബാർ സഭയ്ക്ക് ലോകമെമ്പാടുമുള്ള കത്തോലിക്കർക്കിടയിൽ സ്വീകാര്യതയായി; നാലാമത്തെ ഇന്ത്യൻ വിശുദ്ധയെ കൂടി സമ്മാനിച്ചതോടെ കേരളം ഇന്ത്യൻ വിശുദ്ധരുടെ ജന്മഭൂമിയാകുന്നു; വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബർ 13ന് പോപ്പ് ഫ്രാൻസിസ് വിശുദ്ധയായി പ്രഖ്യാപിക്കും; ഇന്നലെ ചേർന്ന കർദിനാൾ തിരുസംഗമം അനുമതി നൽകിയതോടെ കേരളസഭ ആഹ്ലാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയിൽ കേരളത്തിലെ സീറോ മലബാർ സഭയ്ക്കുമുള്ള പ്രധാന്യം അനുദിനം വർദ്ധിച്ചു വരുന്ന കാലഘട്ടമാണിപ്പോൾ. അതിന്റെ തെളിവായി കേരളത്തിൽ നിന്നും മറ്റൊരു വിശുദ്ധകൂടി പിറവിയെടുക്കുകയാണ്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഒക്ടോബർ 13നു വിശുദ്ധ പദവിയിലേക്കെത്തും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ പ്രത്യേക യോഗത്തിൽ ഫ്രാൻസിസ് പാപ്പായാണ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിൽ നിന്നും ഒരു വിശുദ്ധൻ കൂടി എത്തുന്നുവെന്ന ആഹ്ലാദത്തിലാണ് കേരളസഭ. ഇന്ത്യൻ വിശുദ്ധരുടെ ജന്മഭൂമികയാണ് കേരളം എന്ന നിലയിലാണ് ലോക മാധ്യമങ്ങൾ ഇപ്പോൾ കേരളത്തെ കുറിച്ച് പറയുന്നത്.
വിശുദ്ധ ഫിലിപ് നേരിയുടെ പേരിലുള്ള ഓറട്ടറി സ്ഥാപകൻ കർദിനാൾ ജോൺ ഹെന്റി ന്യൂമാൻ (ബ്രിട്ടൻ), വിശുദ്ധ കമീലൊയുടെ പുത്രികൾ എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക ജുസെപ്പീന വന്നീനി (ഇറ്റലി), ദൈവമാതാവിന്റെ അമലോത്ഭവത്തിന്റെ പ്രേഷിത സഹോദരികൾ എന്ന സന്യാസിനീ സഭാംഗം ദുൾചെ ലോപസ് പോന്തെസ് (ബ്രസീൽ), വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് (സ്വിറ്റ്സർലൻഡ്) എന്നിവരും ഒക്ടോബർ 13നു വിശുദ്ധരുടെ ഗണത്തിൽ ചേർക്കപ്പെടും. വത്തിക്കാനിൽ ബിഷപ്പുമാരുടെ സിനഡിൽ ആമസോൺ മേഖലയ്ക്കായുള്ള പ്രത്യേക സമ്മേളനത്തിനിടെയാവും ചടങ്ങ്.
1876 ഏപ്രിൽ 26 ന് തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ ജനിച്ച മറിയം ത്രേസ്യ 'തിരുക്കുടുംബത്തിന്റെ സഹോദരികൾ' എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയാണ്. കേരളത്തിൽ നിന്നും ആഗോള കത്തോലിക്കാ സഭയിലേക്ക് വിശുദ്ധയായി ഉയർത്തപ്പടെന്നു നാലാമത്തെയാളാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. അൽഫോൻസാമ്മ, ഏവുപ്രാശമ്മ, ചാവറയച്ചൻ എന്നിവരാണ് കേരളത്തിലെ സീറോ മലബാർ സഭയിൽ നിന്നും നേരത്തെ വിശുദ്ധരാക്കപ്പെട്ടത്. 11 വർഷങ്ങൾക്ക് മുമ്പാണ് അൽഫോൻസാമ്മ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. 2008 ഒക്ടോബർ 12 ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. തുടർന്ന് ചാവറയച്ചനെയും സിസ്റ്റർ എവുപ്രാസ്യാമ്മയേയും ഫ്രാൻസീസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. 2014 നവംബർ 23 ന് വത്തിക്കാനിലായിരുന്നു നാമകരണ ചടങ്ങുകൾ.
ദൈവ സഹായം പിള്ള, തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവർ നിലവിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലുണ്ട്. ഈ ഗണത്തിൽ നിന്നാണ് മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളാക്കി ഉയർത്തുന്നത്. ദൈവദാസൻ എന്നാതാണ് വിശുദ്ധരാക്കി ഉയർത്തുന്ന ഗണത്തിലേക്കുള്ള ആദ്യപടി. തുടർന്ന് ധന്യനാക്കും, മൂന്നാം ഘട്ടത്തിൽ വാഴ്ത്തപ്പെട്ടവരും നാലാം ഘട്ടത്തിലാണ് വിശുദ്ധരാക്കി ഉയർത്തുകയും ചെയ്യുന്നത്. ദരിദ്രരായ ആളുകൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി എന്ന നിലയിൽ പ്രശസ്തയാണ് സിസ്റ്റർ ത്രേസ്യ.
ദരിദ്രർക്കും ദുരിതബാധിതർക്കും ആശ്രയമായ ഹോളി ഫാമിലി സഭ സ്ഥാപിച്ചത് സിസ്റ്റർ ത്രേസ്യയായിരുന്നു. ഒമ്പത് രാജ്യങ്ങളിലായി 1,970 കന്യാസ്ത്രീകളാണ് ഹോളി ഫാമിലി സഭയിൽ പ്രവർത്തിക്കുന്നത്. ഇവർ വീടുകൾ സന്ദർശിക്കുകയും രോഗികളെ പരിചരിക്കുകയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തികുകയും ചെയ്തു. ഇന്ത്യ ആസ്ഥാനമായുള്ള സിറോ മലബാർ കത്തോലിക് സഭയിലെ അംഗമായ സിസ്റ്റർ മറിയം ത്രേസ്യ ചിറമേൽ മങ്കിടിയൻ 1876 ഏപ്രിൽ 26ന് കേരളത്തിലെ പുത്തൻചിറയിലാണ് ജനിച്ചത്.
വിശുദ്ധയാകാൻ പോകുന്ന മറിയം ത്രേസ്യയുടെ ചരിത്രം ഇങ്ങനെ:
തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിലെ ചിറമേൽ മങ്കിടിയൻ തോമാ- താണ്ടാ ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമത്തെ കുഞ്ഞായി 1876 ഏപ്രിൽ 26ലാണ് മറിയം ത്രേസ്യയുടെ ജനനം. ഉത്തമമാതൃകയായ അമ്മയുടെ ശിക്ഷണത്തിൽ വളരെയേറെ ഭക്തിയിലും വിശുദ്ധിയിലുമാണ് അവൾ വളർന്നത്. സമ്പന്ന കുടുംബമായിരുന്നെങ്കിലും ക്രമേണ ദരിദ്രരായി തീരുകയായിരുന്നു. 12-ാം വയസിൽ അമ്മ മരണപ്പെട്ടതോടെ അവളുടെ വിദ്യാഭ്യാസവും നിലച്ചു. തന്റെ ദൈവനിയോഗം തിരിച്ചറിയാനുള്ള നീണ്ട അന്വേഷണത്തിലായിരുന്നു പിന്നീട് അവൾ. പ്രാർത്ഥനാഭരിതമായ ഒരു എളിയ ജീവിതമായിരുന്നു അവളുടെ ആഗ്രഹം. 1891ൽ വീട്ടിൽനിന്നും വളരെ ദൂരെയുള്ള ഒരു മലമ്പ്രദേശത്ത് പ്രാർത്ഥനയിലും അനുതാപത്തിലും അധിഷഷ്ഠിതമായ ജീവിതം നയിക്കാൻ അവൾ പദ്ധതിയിട്ടെങ്കിലും വിഫലമായി.
തന്റെ മൂന്ന് കൂട്ടുകാരികൾക്കൊപ്പം സ്ഥിരമായി ദൈവാലയത്തിൽ എത്തിയ അവൾ ദൈവാലയം വൃത്തിയാക്കുന്നതും അൾത്താര അലങ്കരിക്കുന്നതും പതിവാക്കി. ക്രിസ്തുവിനെ അനുകരിക്കാനുള്ള ആഴമായ ആഗ്രഹം കൊണ്ട് പാവങ്ങളെ സഹായിക്കുന്നതിലും തന്റെ ഇടവകയിൽ ഏകാന്തവാസം നയിക്കുന്നവരെ സന്ദർശിച്ച് സാന്ത്വനിപ്പിക്കുന്നതിലും വ്യാപൃതയായി അവൾ. രോഗികളായവർ മരിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ അനാഥരായ മക്കളെ ത്രേസ്യാ സന്തോഷത്തോടെ പരിപാലിച്ചു.
മൂന്ന് സഹചാരികളെയും ഉൾപ്പെടുത്തി അവൾ ഒരു പ്രാർത്ഥനാ- പ്രേഷിത സംഘത്തിന് രൂപംകൊടുത്തു. സഹായം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവർ സഹായിച്ചു. വിപ്ലവകരമായ ഈ നൂതന സംരഭം 'പെൺകുട്ടികളെ തെരുവിലേക്കിറക്കുന്നു' എന്ന വിമർശനം ക്ഷണിച്ചു വരുത്തി. എന്നാൽ, ത്രേസ്യ തന്റെ വിശ്വാസം മുഴുവനും തിരുകുടുംബത്തിൽ അർപ്പിച്ചു. പ്രവചനവരം, രോഗശാന്തി, തേജോവലയം, മാധുര്യമേറിയ പരിമളം തുടങ്ങിയ ദൈവീക സമ്മാനങ്ങളാൽ അനുഗ്രഹീതയായിരുന്നു മറിയം ത്രേസ്യ. 1902 മുതൽ മരണംവരെ ഫാ. ജോസഫ് വിതയത്തിലായിരുന്നു അവളുടെ ആത്മീയ നിയന്താവ്. 1903ൽ മറിയം ത്രേസ്യാ ഏകാന്തമായ ഒരു പ്രാർത്ഥനാ ഭവനം നിർമ്മിക്കാനുള്ള അനുവാദത്തിനായി ബിഷപ്പിനെ സമീപിച്ചു. അന്നത്തെ അപ്പസ്തോലിക വികാരിയായിരുന്ന മാർ ജോൺ മേനാച്ചേരി അവളുടെ ദൈവനിയോഗം വിവേചിച്ചറിഞ്ഞ് 10 വർഷത്തിനുശേഷം 1913ലാണ് അതിന് അനുവാദം നൽകിയത്. അധികം വൈകാതെ ത്രേസ്യയും മൂന്ന് സഹചാരികളും അങ്ങോട്ട് മാറി.
ഒരു ആത്മീയസഭയുടെ സാധ്യത മെത്രാൻ കണ്ടെത്തിയതിന്റെ ഫലമാണ് 1914മെയ് 14ന് രൂപം കൊണ്ട ഹോളി ഫാമിലി സന്യാസിനീ സഭ. മറിയം ത്രേസ്യ സഭയുടെ ആദ്യത്തെ സുപ്പീരിയറും ഫാ. വിതയത്തിൽ ചാപ്ലയിനുമായി. അവളുടെ മൂന്ന് സഹചാരികളും പോസ്റ്റുലന്റ്സായി ചേർക്കപ്പെട്ടു. 12 വർഷത്തിനുള്ളിൽ മൂന്ന് പുതിയ മഠങ്ങളുംസ്കൂളുകളും രണ്ട് പാർപ്പിട സൗകര്യങ്ങളും പഠനത്തിനുള്ള ഒരു ഭവനവും ഒരു അനാഥാലയവും സ്ഥാപിക്കാൻ ത്രേസ്യാക്ക് കഴിഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായിരുന്നു പ്രമുഖ സ്ഥാനം നൽകിയത. 1926 ജൂൺ എട്ടിന് മറിയ ത്രേസ്യ ഇഹലോകവാസം വെടിഞ്ഞത്.
മറിയം ത്രേസ്യയുടെ നാമകരണ നടപടികൾ ആരംഭിച്ചത് 1982ലാണ്. 1999 ജൂൺ 28ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ധന്യയായി പ്രഖ്യാപിച്ചു. ജന്മനാ മുടന്തനായ മാത്യു പെല്ലിശ്ശേരിക്കുണ്ടായ അത്ഭുത രോഗസൗഖ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് 2000 ഏപ്രിൽ ഒൻപതിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഉൾപ്പെടുത്തിയത്. അവിടെ നിന്നാണ് ഇപ്പോൾ വാഴ്ത്തപ്പെട്ടവളാക്കി ഉയർത്താനും പോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്