ആനയും അമ്പാരിയും വെടിയും പടക്കവും ചെണ്ടമേളവും ബാൻഡും വേണ്ട; ഊട്ടു നേർച്ചയും അനാവശ്യം; ഈ പണം ഉപയോഗിച്ച് രണ്ട് പാവങ്ങൾക്ക് വീടു വയ്ക്കാം; സഭയുടെ ആഡംബരങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മാർ ആലഞ്ചേരി
കൊച്ചി: പള്ളിപ്പരിസരങ്ങളിൽ നേർച്ചവസ്തുക്കൾ പാചകം ചെയ്തു കഴിക്കുന്ന രീതിയും ഊട്ടുനേർച്ച തിരുനാളുകളും നിരുൽസാഹപ്പെടുത്തണമെന്നു സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആർഭാടങ്ങളും അനാചാരങ്ങളും നിയന്ത്രിച്ച് ആത്മീയതയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകണമെന്നു 'തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിൽ കർദിനാൾ നിർദ്ദേശിക്കുന്നു.
പള്ളിപ്പെരുനാളുകൾ അടിമുടി നവീകരിക്കണമെന്നാണ് കർദിനാൾ മാർ ആലഞ്ചേരിയുടെ ആഹ്വാനം. പള്ളിമുറ്റങ്ങളെ ബഹളമയമാക്കുന്ന വെടിക്കെട്ട്, ഊട്ട്, മൈക്ക് അനൗൺസ്മെന്റ്, വാദ്യമേളങ്ങൾ എല്ലാം ഉപേക്ഷിക്കാൻ വിശ്വാസികൾ തയ്യാറാവണം. ആത്മീയമായ അനുഭൂതി നൽകുന്നതാവണം തിരുനാളുകൾ. തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന എന്ന പേരിൽ പുറത്തിറക്കിയ കുറിപ്പിലാണ് കർദിനാൾ ഈ ആവശ്യം ഉന്നയിച്ചത്.
ബിഷപ്പിന്റെ പ്രസ്താവനയുടെ പൂർണരൂപം:
കഴിഞ്ഞ ജൂലൈ 28ന് ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിവസം, സീറോ മലബാർ ആരാധനാക്രമത്തിലെ ഏറ്റവും ആഘോഷപൂർവകമായ വിശുദ്ധ കുർബാന (റാസ) അർപ്പിക്കുവാനും തിരുവചന പ്രഘോഷണം നടത്തുവാനും അവസരം ലഭിച്ചു. അവിടെ തിരുനാൾ ആഘോഷപൂർവം നടക്കുകയായിരുന്നു. എന്നാൽ ചെണ്ടയും ബാൻഡും കണ്ടില്ല. ആനയും അമ്പാരിയും ഇല്ലായിരുന്നു. വെടിയും പടക്കവും കേട്ടില്ല. എല്ലാം ഭക്തിസാന്ദ്രമായി ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തിൽ നടക്കുന്നതായി കണ്ടു. തിരുവചനപ്രഘോഷണങ്ങൾ, വിശുദ്ധ കുർബാനയർപ്പണങ്ങൾ, അനുരഞ്ജന കൂദാശയുടെ സ്വീകരണം, കബറിടസന്ദർശനം, ജപമാല പ്രദക്ഷിണം, ഇങ്ങനെ തികച്ചും ആത്മീയ ഉത്കർഷം വിശ്വാസികൾക്കു ലഭിക്കുന്ന രീതിയിൽ തിരുനാൾ കർമങ്ങൾ നടക്കുന്നു. അപ്പോഴാണു എന്റെ മനസിൽ തിരുനാൾ ആഘോഷത്തെക്കുറിച്ചു ചില ചിന്തകൾ ഉണർന്നത്.
വെടിക്കെട്ടിന്റെ അഭാവമോ ചെണ്ടയുടെയും മറ്റു വാദ്യഘോഷങ്ങളുടെയും കുറവോ വർണശബളമായ വൈദ്യുതിയലങ്കാരത്തിന്റെ ഇല്ലായ്മയോ ഒന്നും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ശോഭയ്ക്കു മങ്ങലേല്പിച്ചില്ല. മാത്രമല്ല, ആ തിരുനാളിന് ഭക്തിയുടെ മോടി വർധിക്കുകയാണു ചെയ്തത്. എല്ലാ തിരുനാളുകൾക്കും ഈ ഭംഗിയാണു കൈവരേണ്ടതെന്നാണ് എന്റെ വിചാരം. പ്രാർത്ഥിക്കുവാനും വിശ്വാസജീവിതത്തിൽ ആഴപ്പെടുവാനും തിരുനാളുകൾ വിശ്വാസികൾക്ക് ഉപകരിക്കണം. തിരുനാളുകൾ ആത്മീയ ആഘോഷങ്ങളാവണം. ഭൗതീകതയുടെ പ്രകടനം ആകരുത്. എല്ലാ ദേവാലയങ്ങളിലും തിരുനാളുകൾ ഇപ്രകാരം ആത്മീയതയുടെ ആഘോഷങ്ങളായി തീർന്നിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കുകയാണ്.
ഇപ്പോൾ തിരുനാളുകൾക്കു വന്നാൽ എല്ലാം ശബ്ദമുഖരിതമാണ്. മൈക്ക് അനൗൺസ്മെന്റുകളും വാദ്യമേളങ്ങളും വെടിപടക്കങ്ങളുംകൊണ്ട് മുഖരിതമാകുന്ന അന്തരീക്ഷത്തിൽ, ശാന്തമായി പ്രാർത്ഥിക്കുന്നതിനോ ആളുകൾക്ക് ആശയവിനിമയത്തിലൂടെ പരസ്പരം കൂട്ടായ്മയിൽ വളരുന്നതിനോ സാധിക്കുന്നില്ല. തിരുനാളുകളിലേക്കു ജനങ്ങളെ ആകർഷിക്കുവാനാണ് ശബ്ദജന്യമായ വെടിക്കെട്ടും വാദ്യങ്ങളും മൈക്ക് അനൗൺസ്മെന്റുകളും വൈദ്യുതിയലങ്കാരങ്ങളും പള്ളി അധികൃതർ സംഘടിപ്പിക്കുന്നത്. അവയുടെ വർധനവ് തിരുനാളിന്റെ ലക്ഷ്യത്തെത്തന്നെ തകർക്കുന്ന രീതിയിലാവുന്നു. തിരുനാളിന്റെ നേർച്ചവരവ് ഓരോ വർഷവും വർധിപ്പിക്കണമെന്നാണു സംഘാടകരുടെ ആഗ്രഹമെന്നു തോന്നുന്നു. നേർച്ചവരുമാനത്തിന്റെ വർധനവാണു പോലും തിരുനാളിന്റെ വിജയത്തിനു മാനദണ്ഡം!.
തിരുനാൾ പരിസരത്തു നേർച്ചവസ്തുക്കൾ പാചകം ചെയ്തു ഭക്ഷിക്കുന്ന രീതി, ഊട്ടുനേർച്ച തിരുനാളുകളുടെ അവശ്യഘടകമാക്കുന്ന ശൈലി എന്നിവ പുനപരിശോധനയ്ക്കു വിഷയമാക്കേണ്ടതാണ്. ഇവയും മേൽപ്പറഞ്ഞ മറ്റു ബാഹ്യ ആഘോഷങ്ങളും തിരുനാളുകളുടെ ആത്മീയതയെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്.
പ്രസിദ്ധമായ തിരുനാൾ നടക്കുന്ന ഒരു ദേവാലയത്തിൽ ചെയ്യുന്നതെല്ലാം ചെറുദേവാലയങ്ങളും അനുകരിക്കുന്നു. തിരുനാളിനു കാരണഭൂതനായ വിശുദ്ധന്റെയോ വിശുദ്ധയുടെയോ അത്ഭുതപ്രവർത്തന ശക്തിയെ അതിശയോക്തി കലർത്തി അവതരിപ്പിക്കാനുള്ള വ്യഗ്രതയും വ്യാപിച്ചുകാണുന്നു. വിശുദ്ധരുടെ മാദ്ധ്യസ്ഥ്യശക്തി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കേണ്ട ഒന്നല്ല. ദൈവകൃപയുടെ പ്രവർത്തനമാണു വിശുദ്ധരുടെ മാദ്ധ്യസ്ഥ്യത്തിലൂടെ വിശ്വാസികൾക്കു ലഭിക്കുന്നത്. അതിനു പ്രചാരണം ആവശ്യമില്ല. അതു സ്വീകരിക്കുന്നവർ തന്നെ സ്വയംപ്രേരിതരായി തങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവരെ അറിയിക്കുമല്ലൊ. കൃത്രിമമായ പ്രചാരണങ്ങൾ വിശുദ്ധന്റെ മാദ്ധ്യസ്ഥ്യശക്തിയെക്കുറിച്ചു തെറ്റായ ധാരണകൾ സൃഷ്ടിക്കാനേ ഉപകരിക്കൂ. പുതിയ പുതിയ ആചാരങ്ങൾ മെനഞ്ഞെടുത്ത് തിരുനാളുകളെ ജനങ്ങൾ തടിച്ചുകൂടാനുള്ള അവസരങ്ങളാക്കുന്നവരുമുണ്ട്.
നഗരങ്ങൾ വളരുന്നതിനു മുമ്പു തിരുനാൾ അവസരങ്ങളിൽ പള്ളിയുടെ പരിസരങ്ങളിൽ ജനങ്ങൾക്ക് ആവശ്യകമായ നിത്യോപയോഗ സാധനങ്ങൾ കച്ചവടം ചെയ്യുന്ന രീതി സാധാരണമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ അത് ആവശ്യകവുമായിരുന്നു. നഗരവത്കരണത്തിന്റെ ഇക്കാലത്തു കടകളും മാളുകളും വർധിച്ചിരിക്കുമ്പോൾ, പള്ളി പരിസരത്ത് കച്ചവടം ആവശ്യമാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ആളുകളെ കൂട്ടാൻവേണ്ടി ഉപഭോഗസംസ്കാരത്തിന്റെ ആകർഷണശൈലി സ്വീകരിക്കുന്നതു ന്യായീകരിക്കാനാവില്ല. കർത്താവായ യേശു പെസഹാ തിരുനാളിനോടനുബന്ധിച്ച് ജറുസലേം ദേവാലയത്തിൽ നിന്നു കച്ചവടക്കാരെയും നാണയമാറ്റക്കാരെയും പുറത്താക്കി. ദേവാലയത്തെ അവർ കവർച്ചക്കാരുടെ ഗുഹയാക്കിയെന്നാണു കർത്താവ് പറഞ്ഞത്. (മത്താ. 21.13). കച്ചവടത്തിലൂടെയും നാണയമാറ്റത്തിലൂടെയും നടന്ന അനീതിക്കെതിരെയാണ് അവിടുന്നു ചാട്ടവാറെടുത്തത്. സമാനമായ അനീതികൾ തിരുനാളുകളോടനുബന്ധിച്ചു ദേവാലയത്തിനു പുറത്തു നടന്നാലും യേശു അതിനെ എതിർക്കും.
തിരുനാൾ ആഘോഷങ്ങൾക്കുവേണ്ടിയുള്ള ചെലവിനു നേർച്ചവരവിന്റെ നല്ലൊരു ഭാഗം വേണ്ടിവരുന്നതായാണു കാണുന്നത്. നേർച്ചപ്പണം ഇപ്രകാരം ധൂർത്തിനായി ചെലവിടുന്നതു നീതീകരിക്കാനാവുമോ? വിശ്വാസത്തിന്റെയും ഭക്തിയുടെയും നിറവിൽ ജനങ്ങൾ നൽകുന്ന നേർച്ച ആരാധനയുടെ ആവശ്യങ്ങൾക്കും പാവപ്പെട്ടവർക്കുവേണ്ടിയുള്ള കാരുണ്യപ്രവർത്തനങ്ങൾക്കുമല്ലേ ചെലവഴിക്കേണ്ടത്? മേൽപ്പറഞ്ഞ കൃത്രിമമായ ബാഹ്യ ആഘോഷങ്ങളിൽ ആകൃഷ്ടരായി വരുന്ന ജനങ്ങളാണോ ഭക്തജനങ്ങളാണോ കൂടുതൽ നേർച്ചപ്പണം നിക്ഷേപിക്കുന്നത്? യേശു പറഞ്ഞതുപോലെ ഇന്നും വിധവകളല്ലേ ദേവാലയ ഭണ്ഡാരങ്ങളിൽ കൂടുതൽ നിക്ഷേപിക്കുന്നത്? ഈ വിശുദ്ധമായ നിക്ഷേപമല്ലേ നാം അവിശുദ്ധമായി ചെലവിടുന്നത്? തിരുനാളുകൾ പലയിടത്തും ഭക്തിയുടെ വിരോധാഭാസങ്ങളായി മാറിയിരിക്കുകയാണ്. ഈ വിരോധാഭാസത്തിൽ നിന്ന് ശരിയായ പാതയിലേക്കുള്ള വഴി ദുർഘടമാണ്.
ഇടവകകയുടെ നടത്തിപ്പിന് വൈദികരോടൊപ്പം അല്മായ ശുശ്രൂഷകർ നല്ല നേതൃത്വ ശൈലിയിൽ പ്രവർത്തിക്കുന്ന പാരമ്പര്യം നമ്മുടെ സഭയിലുണ്ട്. അതെന്നും നിലനിൽക്കേണ്ടതുമാണ്. എന്നാൽ അങ്ങനെയുള്ളവരിൽ ചിലർ ബാഹ്യ ആഘോഷങ്ങൾക്കുവേണ്ടി ശക്തമായി വാദിക്കുകയും പള്ളി വികാരിമാരും രൂപതാധികാരികളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ നഖശിഖാന്തം എതിർത്ത് ലൗകികതയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യാറുണ്ട്. അങ്ങനെയുള്ളവർ തിരുനാളുകളുടെ നവീകരണത്തിന് എല്ലാ സ്ഥലങ്ങളിലും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ പൊതുവായ ആശയരൂപവത്കരണത്തിനു പള്ളി പൊതുയോഗങ്ങളും കമ്മിറ്റികളും ഭക്തസംഘടനകളും ഉറക്കെ ചിന്തിച്ച് തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു.
തിരുനാളുകൾക്കു പുതിയ രൂപവും ഭാവവും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അടുത്തയിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ നെടുവന്നൂർ ഇടവകയിൽ തിരുനാൾ ആഘോഷത്തിനുവേണ്ടി നടത്തിയ പണപ്പിരിവിൽ വെടിക്കെട്ടിനായി മാറ്റിവയ്ക്കുമായിരുന്ന പണം, അതുപേക്ഷിച്ച് രണ്ടു പാവപ്പെട്ട കുടുംബങ്ങൾക്കു വീടുവച്ചുകൊടുക്കുന്നതിനായി ഉപയോഗിച്ചു. ഈ അതിരൂപതയിൽത്തന്നെ കുന്നപ്പിള്ളിശേരി ഇടവക രണ്ടു വർഷമായി തിരുനാളിന് വെടിക്കെട്ട് ഉപേക്ഷിച്ച് പണം വൃക്ഷത്തൈകൾ വിതരണം ചെയ്യാൻ ഉപയോഗിക്കുന്നു. കണ്ടനാട് ഇടവകയും ഇതേ മാതൃക അനുകരിച്ചിട്ടുണ്ട്. എത്രയോ നല്ലതാണ് ഈ മാതൃകകൾ. ഇതുപോലെ തിരുനാളുകളുടെ അധികച്ചെലവുകളും ആർഭാടങ്ങളും നിയന്ത്രിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തിയ ഇടവകകൾ ഇനിയുമുണ്ട്. വെടിക്കെട്ടുകൾ ദുരന്തം വിതയ്ക്കുന്ന ഇക്കാലഘട്ടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ എല്ലാ ദേവാലയങ്ങളും സ്വീകരിച്ചിരുന്നെങ്കിൽ!
ലാളിത്യത്തിന്റെ മാതൃകകളായിരുന്ന വിശുദ്ധരുടെ തിരുനാളുകൾ ആഡംബരത്തിന്റെ അവസരങ്ങളാക്കി മാറ്റുന്നതിലെ അനൗചിത്യം നാം മനസിലാക്കേണ്ടതല്ലേ? തിരുനാളുകളിൽ യേശുക്രിസ്തുവിന്റെ ജീവിതരഹസ്യങ്ങളോ വിശുദ്ധരുടെ ജീവിതമാതൃകകളോ മുൻനിർത്തിയാണു നാം നമ്മുടെ ജീവിതത്തെ ആഘോഷപൂർവകമായ ഒരനുഭവത്തിലേക്കു കൊണ്ടുവരേണ്ടത്. ആത്മീയതയുടെ വളർച്ചയ്ക്കും വിശുദ്ധജീവിതത്തിന്റെ ചൈതന്യത്തിനും ഉപകരിക്കുന്ന ആരാധനാശുശ്രൂഷകൾ, തിരുവചനധ്യാനങ്ങൾ, പ്രാർത്ഥനകൾ ചൊല്ലിയും ഗാനങ്ങൾ ആലപിച്ചുമുള്ള പ്രദക്ഷിണങ്ങൾ, ക്രൈസ്തവസന്ദേശം അവതരിപ്പിക്കുന്ന കലാപരിപാടികൾ, ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും സഹായകരമായിത്തീരുന്ന കാരുണ്യപ്രവർത്തനങ്ങൾ ഇവയൊക്കെയാണു നമ്മുടെ തിരുനാളുകളെ അർഥപൂർണമാക്കുന്നത്.
ലളിതജീവിതത്തിലേക്കു സഭയെ ആകമാനം ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് പാപ്പായുടെ ചൈതന്യത്തിനു യോജിച്ച രീതിയിൽ തിരുനാൾ ആഘോഷങ്ങളെ നമുക്കു നവീകരിക്കാം. തിരുനാൾ ആഘോഷങ്ങൾ നമുക്ക് വിശ്വാസികളുടെ ആത്മീയാനുഭവത്തിന്റെ ഉച്ചകോടികളാക്കാം. ഇടവക കൂട്ടായ്മയുടെയും സഭാ കൂട്ടായ്മയുടെയും വളർച്ചയ്ക്കു നിദാനങ്ങളാക്കാം. സാമൂഹ്യപ്രതിബദ്ധതയോടു കൂടിയ സത്കർമങ്ങളും കാരുണ്യപ്രവർത്തനങ്ങളുംകൊണ്ടു തിരുനാളുകളെ ക്രൈസ്തവസാക്ഷ്യത്തിന്റെ അവസരങ്ങളാക്കാം. വെടിക്കെട്ടിലും ശബ്ദകോലാഹലങ്ങളിലുംനിന്നു തിരുനാളുകളെ നമുക്കു മോചിപ്പിക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്