മലങ്കര കത്തോലിക്കാ സഭക്ക് പാറശാലയിൽ പുതിയ രൂപത; അമേരിക്കാൻ രൂപതാ മെത്രാൻ മാർ യൗസേബിയോസ് പ്രഥമ മെത്രാൻ; ഡോ ജോർജ് കാലായും ഡോ ജോൺ കൊച്ചുതുണ്ടലും പുതിയ മെത്രാന്മാർ
തിരുവനന്തപുരം: ആഗോള കത്താലിക്കാ സഭയുടെ ഭാഗമായ കേരളത്തിൽ നിന്നുള്ള സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് മറ്റൊരു രൂപത കൂടി. തിരുവനന്തപുരം രൂപത വിഭജിച്ച് തമിഴ്നാടിന്റെ അതിർത്തി പ്രദേശമായ പാറശാലയിൽ പുതിയ രൂപത സ്ഥാപിക്കുകയാണുണ്ടായത്. അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭാ രൂപതാധ്യക്ഷനായ മാർ യൗസേബിയോസാണ് പാറശ്ശാല രൂപതയുടെ പ്രഥമ മെത്രാൻ. റവ. ഡോ. ജോർജ് കാലായിലിനെയും റവ. ഡോ. ജോൺ കൊച്ചുതുണ്ടിലിനെയും പുതിയ ബിഷപ്പുമാരായി നിയമിച്ചു.
റവ. ഡോ. ജോർജ് കാലായിലിനെ കർണാടകയിലെ പുത്തൂർ രൂപതയിലെ ബിഷപ്പായും ഡോ. ജോൺകൊച്ചു തുണ്ടിലിനെ സഭാ അസ്ഥാനത്ത് കൂരിയ മെത്രാനായുമാണ് നിയമിച്ചത്. പുതിയ ബിഷപ്പുമാരുടെ സ്ഥാനാരോഹണം സെപ്റ്റംബർ 21ന് അടൂരിൽ നടക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തി. ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് സഭയുടെ സുന്നഹദോസ് എടുത്ത തീരുമാനങ്ങൾക്ക് ഫ്രാൻസിസ് മാർപ്പാപ്പാ സ്ഥിരീകരണം നൽകുകയായിരുന്നു. ചടങ്ങിൽ ആർച്ച് ബിഷപ്പുമാരായ സൂസപാക്യം, തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഗീവർഗീസ് മാർ ദിവന്നാസിയോസ്, യോഹന്നാൻ മാർ ക്രിസോസ്റ്റം, ജോഷ്വ മാർ ഇഗ്നോത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ് എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം മേജർ അതിരൂപത വിഭജിച്ചാണ് പാറശ്ശാല രൂപതയ്ക്ക് രൂപം നൽകിയത്. കാട്ടാക്കട, പാറശ്ശാല, നെയ്യാറ്റിൻകര വൈദികജില്ലകളിലെ ഇടവകകളെയും തിരുവനന്തപുരം വൈദികജില്ലയിലെ രണ്ട് ഇടവകകളും ചേർന്നതാണ് പുതിയ രൂപത. രൂപതയുടെ ഉദ്ഘാടനം സെപ്റ്റംബർ 23ന് നടക്കും. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത വിഭജിച്ചു രൂപീകരിക്കുന്ന നാലാമത്തെ രൂപതയാണു പാറശാല. മാർത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട എന്നിവയാണ് മറ്റു രൂപതകൾ. ഇതോടെ മലങ്കര കത്തോലിക്കാസഭയ്ക്ക് 11 രൂപതകളും ഒരു എക്സാർക്കേറ്റുമായി.
പുത്തൂർ ബിഷപ്പായി നിയമിതനായ റവ.ഡോ. ജോർജ് കാലായിലിനെ മോതിരം അണിയിച്ചതു പുത്തൂർ രൂപതയുടെ പ്രഥമ ബിഷപ് ഗീവർഗീസ് മാർ ദിവന്നാസിയോസ്. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറീലോസ് ഇടക്കെട്ട് അണിയിച്ചു. പത്തനംതിട്ട ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം പുറംകുപ്പായം അണിയിച്ചപ്പോൾ ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് ബൊക്കെ നൽകി. കൂരിയാ ബിഷപ്പും യൂറോപ്പ്, ഓഷ്യാനിയ എന്നിവയുടെ അപ്പസ്തോലിക വിസിറ്ററുമായി നിയമിതനായ റവ.ഡോ. ജോൺകൊച്ചുതുണ്ടിലിനെ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് മോതിരം അണിയിച്ചു. തിരുവനന്തപുരം മേജർ അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് ഇടക്കെട്ട് അണിയിച്ചപ്പോൾ തിരുവല്ല ആർച്ച് ബിഷപ് തോമസ് മാർ കൂറീലോസ് പുറംകുപ്പായം അണിയിച്ചു. അജപാലന സമിതി സെക്രട്ടറി ജേക്കബ് പുന്നൂസ് ബൊക്കെ നൽകി.
പാറശ്ശാല രൂപതയിൽ നിയമിതനായ ബിഷപ്പ് തോമസ് മാർ യൗസേബിയോസ് പത്തനംതിട്ട ജില്ലയിൽ മൈലപ്ര സ്വദേശിയാണ്. ഡോ. തോമസ് മാർ യൗസേബിയോസ് 1961 ജൂൺ ആറിന് നായിക്കംപറന്പിൽ എൻ.ടി. തോമസിന്റെയും ശോശാമ്മ വർഗീസിന്റെയും മകനായാണ് ജനിച്ചത്. മൈലപ്ര സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരി, പൂന പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം പൂർത്തിയാക്കി.
1986 ഡിസംബർ 29ന് ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും പൂന പേപ്പൽ സെമിനാരിയിൽ നിന്നും ഫിലോസഫിയിലും മാസ്റ്റർ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി. തിരുവനന്തപുരം മലങ്കര സെമിനാരിയിലും മറ്റു വിവിധ സെമിനാരികളിലും പ്രഫസറായിരുന്നു.
2010 ജൂലൈ 10ന് അമേരിക്കയിൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാ എക്സാർക്കേറ്റിന്റെ പ്രഥമ ഇടയനായി ബനഡിക്ട് 16ാമൻ മാർപാപ്പ നിയമിച്ചു. 2010 സെപ്റ്റംബർ 21ന് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയിൽ നിന്നും മെത്രാൻ പട്ടം സ്വീകരിച്ചു. കഴിഞ്ഞ ഏഴ് വർഷമായി അമേരിക്കയിലെയും കാനഡയിലെയും മലങ്കര കത്തോലിക്കാ വിശ്വാസികളുടെ മെത്രാൻ എന്ന നിലയിൽ ന്യൂയോർക്കിൽ രൂപതാ ആസ്ഥാനവും കത്തീഡ്രൽ ദൈവാലയവും സ്ഥാപിച്ചു. അമേരിക്കൻ കാത്തലിക് ബിഷപ്സ് കോൺഫറൻസിൽ കുട്ടികളുടെയും യുവജനങ്ങളുടെയും സംരക്ഷണത്തിനായുള്ള കമ്മീഷനിലും ഏഷ്യാ പസഫിക് രാജ്യങ്ങളിലെ പ്രവാസികൾക്കുവേണ്ടിയുള്ള കമ്മീഷനിലും അംഗമായിരുന്നു. ഇംഗ്ലീഷ്, ഇറ്റാലിയൻ. ജർമൻ ഭാഷകളിൽ പ്രാവീണ്യം ഉണ്ട്.
റവ. ഡോ. ജോർജ് കാലായിൽ
കർണാടകത്തിലെ സൗത്ത് കാനറ പുത്തൂർ രൂപത കേന്ദ്രമായിട്ടുള്ള രൂപതയുടെ പ്രഥമ ഇടയൻ ബിഷപ് ഗീവർഗീസ് മാർ ദിവന്നാസിയോസ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു വന്ന ഒഴിവിലേക്കാണ് ഇപ്പോൾ രൂപതയുടെ അഡ്മിനിട്രേറ്ററായ റവ. ഡോ. ജോർജ് കാലായിൽ നിയമിതനാകുന്നത്.
സൗത്ത് കാനറ ന്യൂജിബാൽത്തില സ്വദേശിയായ റവ. ഡോ. ജോർജ് കാലായിൽ, കാലായിൽ പരേതനായ കെ.എം. ചാക്കോ, മറിയാമ്മ ദന്പതികളുടെ മകനാണ്. രാജു, ചാക്സൺ, അമ്മിണി, ലീലാമ്മ, തങ്കമ്മ, ലിസി എന്നിവരാണ് സഹോദരങ്ങൾ. തിരുവല്ല ഇൻഫന്റ് മേരി സെമിനാരി, മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരി, പൂന പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം നേടിയശേഷം 1986 മെയ് ഒന്നിന് സിറിൾ ബസേലിയോസ് കാതോലിക്കാബാവയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.
റവ. ഡോ. ജോൺ കൊച്ചുതുണ്ടിൽ
ബിഷപ് തോമസ് മാർ അന്തോണിയോസ് പൂനാ എക്സാർക്കേറ്റിന്റെ ഇടയനായി നിയമിതനായതിനെ തുടർന്നാണ് സഭയുടെ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ കൂരിയാ മെത്രാനായി റവ. ഡോ. ജോൺ കൊച്ചുതുണ്ടിൽ നിയമിതനാകുന്നത്. ഇതിന് പുറമേ യൂറോപ്പിലെയും ഓസ്ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങളിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ അപ്പസ്തോലിക സന്ദർശക ചുമതലയും നൽകിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ പുതുശേരിഭാഗം സ്വദേശിയായ റവ. ഡോ. ജോൺ കൊച്ചുതുണ്ടിൽ, കൊച്ചുതുണ്ടിൽ ഫിലിപ്പോസ് ഉണ്ണുണ്ണി, പരേതയായ ചിന്നമ്മ ദന്പതികളുടെ മകനായി 1959 ഏപ്രിൽ എട്ടിനാണ് ജനിച്ചത്. രാജു, വിൽസൺ, വൽസമ്മ, തിരുവനന്തപുരം മേജർ അതിരൂപതയിലെ റവ. ഫാ. ജോൺസൺ കൊച്ചുതുണ്ടിൽ, ബഥനി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ കരുണ എസ്.ഐ.സി. എന്നിവർ സഹോദരങ്ങളാണ്.
തിരുവനന്തപുരം സെന്റ് അലോഷ്യസ് സെമിനാരി, ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം നേടിയശേഷം 1985 ഡിസംബർ 22ന് ആർച്ചുബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍