നീ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനവുമൊരുക്കി
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഗബ്രിയേൽ ദൈവദൂതൻ സ്നാപകയോഹന്നാന്റെ ജനന വാർത്ത സക്കറിയായെ അറിയിക്കുന്നതും അതിന്റെ പരിണിതഫലങ്ങളുമാണ് ഇന്നത്തെ സുവിശേഷത്തിൽ. സക്കറിയ-എലിസബത്ത് ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരം സുവിശേഷകൻ വിവരിക്കുന്നതാണ് ശ്രദ്ധിക്കേണ്ടത്: ''അവർക്ക് മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു'' (ലൂക്കാ 1:7). അവരുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സങ്കടവും ഏറ്റവും വലിയ പരാജയവുമായിരുന്നു അത് - അവർക്ക് മക്കളില്ലായിരുന്ന അവസ്ഥ. അതിന്റെ കാരണമോ, അവരുടെ വന്ധ്യതയും പ്രായാധിക്യവും. അത് രണ്ടും അവരുടെ കഴിവില്ലാമകളെ തന്നെയാണ് സൂചിപ്പിക്കുന്നത്.അവരുടെ പരാജയവും, സങ്കടവും, ജീവിതസഹനവും അവരുടെ ഹൃദയത്തെ ഏറെ മഥിക്കുന്നതായിരുന്നു. അതുകൊണ്ടാണ് ദൈവദൂതനോട് സഖറിയാ മറുപടി പറയുമ്പോൾ അത് പുറത്തേക്ക് വരുന്നത്: ''ഞാൻ ഇത് എങ്ങനെ അറിയും? ഞാൻ വൃദ്ധനാണ്. എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്' (1:18). അതായത് സഖറിയായുടെ ഹൃദയവും മനസ്സും, അവരുടെ കഴിവില്ലായ്മയിലും അവരുടെ ജീവിത പരാജയത്തിലും മുങ്ങിത്താണു കിടക്കുകയായുരുന്നു എന്ന് സാരം. അവരുടെ ജീവിതത്തെ ആകമാനം ബാധിച്ചിരുന്ന നൊമ്പരമായിരുന്നു അവരുടെ ഈ ജീവിതപരാജയം.
അങ്ങനെ ജീവിതത്തിന്റെ പരാജയവും കഴിവില്ലായ്മയും സമ്മാനിച്ച ഹൃദയനൊമ്പരത്തിൽ ആണ്ടിരിക്കുന്നവനോടാണ് ദൈവദൂതൻ പറയുന്നത്: ''സഖറിയാ, ഭയപ്പെടേണ്ട. നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം'' (1:13).
അതായത് അവരുടെ കഴിവുകൾ അവസാനിക്കുന്നിടത്ത്, ദൈവത്തിന്റെ ശക്തി പ്രവർത്തിക്കാൻ തുടങ്ങുന്നുവെന്നർത്ഥം. അവരുടെ പരാജയത്തിന്റെ പടുകുഴിയിലേക്കാണ് ദൈവകരം ഇറങ്ങിച്ചെല്ലുന്നത്; അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ കഷ്ടകാലമാണ് ദൈവിക പ്രവർത്തനത്തിന്റെ തിരുമുഹൂർത്തമായി മാറുന്നത്. അതിനാൽ നിരാശപ്പെടരുത്. ഇതാണ് സഖറിയയോടുള്ള മാലാഖയുടെ സന്ദേഹത്തിന്റെ ഹൃദയം.
ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസിസ് പാപ്പാ ബ്രസീലിലെ യുവജന സമ്മേളനത്തിൽ ചെയ്ത പ്രസംഗമാണ്. അപ്പരസീദയെന്ന തുറമുഖ പട്ടണത്തിൽ ഒരുമിച്ചു കൂടിയ ലക്ഷോപലക്ഷം യുവജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട്, അവിടെ മീൻ പിടിക്കാൻ പോയ മൂന്ന് മുക്കുവരുടെ കഥ അദ്ദേഹം പറഞ്ഞു (ഓഡിയോ കേൾക്കുക).
അതിന്റെ അവസാനം യുവാക്കളോടായി പാപ്പാ പറഞ്ഞു: 'നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തിലാണ്. മുമ്പോട്ടു പോകുമ്പോൾ നിങ്ങളുടെ അദ്ധ്വാനങ്ങൾ പലപ്പോഴും പരാജയപ്പെടുന്നതും നിങ്ങളുടെ സ്വപ്നങ്ങൾ തകർന്നടിയുന്നതും നിങ്ങൾ അനുഭവിച്ചറിയും. അപ്പോഴൊക്കെ നിങ്ങളുടെ ഹൃദയം നിങ്ങളുടെ പരാജയങ്ങളിലും നിങ്ങളുടെ തകർച്ചകളിലും നിങ്ങളുടെ നൊമ്പരങ്ങളിലും നിമഗ്നമായി നിങ്ങൾ നിരാശയിലാകരുത്. കാരണം നിങ്ങളുടെ പരാജയത്തിന്റെ നടുവിലും നിങ്ങളുടെ ജീവിത തകർച്ചയിലും തമ്പുരാൻ നിങ്ങൾക്കായി നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനമൊരുക്കി നിങ്ങളെ കാത്തിരിക്കുന്നു. അത് കാണാനുള്ള കണ്ണുണ്ടാവുക. അത് തിരിച്ചറിയാനുള്ള ശ്രദ്ധയുണ്ടാവുക എന്നതാണ് പ്രധാനം.
സഖറായിയായുടെ ജീവിതത്തിൽ സംഭവിച്ചത് അക്ഷരംപ്രതി ഇത് തന്നെയല്ലേ? അയളും ഭാര്യയും അദ്വാനിച്ചതും പ്രാർത്ഥിച്ചതും ഒരു കുഞ്ഞിന് വേണ്ടിയിട്ടായിരുന്നു. അവരുടെ മുഴുജീവിതത്തിന്റെയും സ്വപ്നം ഒരു കുഞ്ഞു മാത്രമായിരുന്നു. എന്നാൽ അവർക്ക് ലഭിക്കുന്നത് അവർ പ്രീക്ഷിച്ചതിലും എത്രയോ വലിയ സമ്മാനമാണ്. അവർ പ്രതീക്ഷിച്ചതിലും എത്രയോ മഹത്വമാർന്ന ശിശുവിനെയാണ് ദൈവം അവർക്കായി ഒരുക്കി കാത്തിരുന്നത്.
ഇതറിയണമെങ്കിൽ പിറക്കാനിരുന്ന ശിശുവിനെക്കുറിച്ച് മാലാഖാ പറയുന്നത് ശ്രദ്ധിക്കണം: ''കർത്താവിന്റെ സന്നിധിയിൽ അവൻ വലിയവനായിരക്കും... അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും... ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവൻ കർത്താവിന്റെ മുമ്പേ പോകും'' (ലൂക്കാ 1:15-17). സഖറിയ-എലിസബത്ത് ദമ്പതികളുടെ സർവ്വപ്രതിക്ഷകളെയും അതിലംഘിക്കുന്ന പുത്രനായിരുന്നു അഭിനവ ഏലിയായി അവതരിച്ച യോഹന്നാൻ. തങ്ങളുടെ പരിശ്രമങ്ങളുടെ പരാജയത്തിലും, കഴിവുകളുടെ ഫലമില്ലായ്മയിലും, ജീവിതത്തിന്റെ കഷ്ടകാലത്തിലും നിമഗ്നരായി നിരാശയിൽ കഴിഞ്ഞവരുടെ മുമ്പിലേക്കാണ് ദൈവം അവർ പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് വലിയ സമ്മാനവുമായി കടന്നു വന്നത്.
അതിനാൽ സഖറിയാ-ഏലിസബത്ത് ദമ്പതികളുടെ ജീവിതവും ഇന്നത്തെ സുവിശേഷവും നമ്മോടു പറയുന്ന സന്ദേശമിതാണ്. നിന്റെ പരാജയത്തിലും ജീവിതതകർച്ചയിലും ഹൃദയനൊമ്പരങ്ങളിലും മനസ്സിടിഞ്ഞ് നീ നിരാശപ്പെടുന്നത്. കാരണം നിന്റെ പരാജയത്തിലാണ് ദൈവം പ്രവർത്തനം ആരംഭിക്കുന്നത്; നിന്റെ കഴിവില്ലായ്മയിലാണ് ദൈവത്തിന്റെ ശക്തി പ്രകടമാകുന്നത്; നിന്റെ തകർച്ചയിലാണ് ദൈവം പണിയാൻ ആരംഭിക്കുന്നത്. അവന്റെ പ്രവർത്തനവും, അവന്റെ കഴിവും, അവന്റ പണിയും നിന്റേതിനേക്കാൾ പതിന്മടങ്ങ് ശ്രേഷ്ഠമായതിനാൽ ഉണ്ടാകുന്ന പരിണിതഫലവും പതിന്മടങ്ങ് ശ്രേഷഠമായിരക്കും. നീ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനമായി അത് മാറുന്നത് അതുകൊണ്ടാണ്.
അതിനാൽ തമ്പുരാന്റെ സാന്നിധ്യത്തിലേക്കും അവന്റെ പ്രവർത്തനത്തിലേക്കും തുറന്നു പിടിച്ച ഒരു ജീവിതമായിരിക്കണം നിന്റേത്. തമ്പുരാൻ എവിടെയാണ് നിനക്കു സന്നിഹിതനാകുന്നത്? ഒന്നാമതായിട്ട് നിന്റെ ഉള്ളിലാണ് ദൈവം നിനക്ക് സന്നിഹിതനാകുന്നത്. നിന്റെ ശരീരത്തിനും മനസ്സിനും പിറകിലുള്ള നിന്നിലെ ജീവൻ ദൈവത്തിന്റെ ജീവന്റെതന്നെ അംശമാണ്. നിന്നിലെ ദൈവസാന്നിധ്യമാണത്. അതിനാൽ നിന്റെ ആന്തരികതയിലേക്ക് തുറന്നു പിടിച്ചിരിക്കുന്ന ജീവിതായിരിക്കണം നിന്റേത്. അതായത് നിന്നിലെ ജീവനെ നീ തിരച്ചറിയുക. ആ ജീവനോടുള്ള അവബോധത്തിൽ നീ ജീവിക്കുക.
യഥാർത്ഥത്തിൽ നീ ആരാണെന്ന തിരിച്ചറിവിൽ ജീവിക്കുന്നതാണത്. സത്യത്തിൽ നിന്റെ ശരീരത്തിനും മനസ്സിനും പിറകിലുള്ള ജീവൻ തന്നെയല്ലേ നീ? നിന്റെ ശരീരവും മനസ്സും സമൂഹത്തിലെ നിന്റെ സ്ഥാനമാനങ്ങളുമൊക്കെ നിന്റെ ജീവന്റെ ആടയാഭരണങ്ങൾ മാത്രമല്ലേ? അവയൊക്കെ നീ സമ്പാദിച്ചു കൂട്ടിയവയാണ്; നിന്റെ സമ്പാദ്യങ്ങളാണ്. എന്നാൽ നിന്റെ സ്വത്വം നിന്നിലെ ജീവൻ തന്നെയാണ്. ആ ജീവനെക്കുറിച്ചുള്ള അവബോധത്തിലും ജീവനോടുള്ള തുറവിയിലും ജീവിക്കുമ്പോഴാണ് നീ ജീവസ്രോതസ്സായ ദൈവത്തോട് തുറവിയുള്ളവനാകുന്നത്. അപ്പോഴാണ് നീ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനങ്ങളെ നിനക്ക് തിരിച്ചറിയാനാവുന്നത്.
ഒരു കാര്യം കൂടി ഓർമ്മയിൽ വയ്ക്കണം. സഖറിയ-എലിസബത്ത് ദമ്പതികൾക്ക് കിട്ടിയ സമ്മാനത്തിന്റെ പേര് യോഹന്നാൻ എന്നാണ് (1:13). ഈ പേര് രണ്ട് പദങ്ങൾ ഒരുമിച്ചു കൂടിയതാണ് - യാഹ്വെ, ഹനാൻ. അതായത് ദൈവം + കാരുണ്യം. എന്ന് പറഞ്ഞാൽ 'ദൈവകാരുണ്യം.'
നിന്റെ പരാജയങ്ങളിലും നിന്റെ ക്ലേശങ്ങളിലും നിന്റെ ഉള്ളിലെ ജീവനോട് നീ തുറവിയോടിരുന്നാൽ, നിനക്കു ലഭിക്കുന്ന വലിയ സമ്മാനമാണ് 'ദൈവകാരുണ്യം' - 'യോഹന്നാൻ!' അതിനാൽ, നിന്റെ പരാജയങ്ങളിലും ക്ലേശങ്ങളിലും നീ നാരാശപ്പെടാതിരിക്കുക. നിന്റെ ജീവിതത്തിലെ പരാജയവും ക്ലേശവും തകർച്ചയും, ദൈവകാരുണ്യം നിന്നിൽ നിറയാനുള്ള അവസരങ്ങൾ മാത്രമാണ്. നീ ഒന്ന് ശ്രദ്ധിക്കുകയും കണ്ണ് തുറക്കുകയും ചെയ്താൽ മാത്രം മതി. എവിടേക്ക്? നിന്റെ ഉള്ളിലേക്ക്; നിന്റെ ആന്തരികതയിലേക്ക്; നിന്റെ ജീവനിലേക്ക്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍