ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നത് എങ്ങനെ?
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ക്രിസ്തുവിന് സാക്ഷ്യം വഹിച്ചവരിൽ അദ്വീതിയൻ സ്നാപകയോഹന്നാണ്. ആ അർത്ഥത്തിൽ എങ്ങനെയാണ് ക്രിസ്തുവിന് സാക്ഷിയാകേണ്ടത് എന്നതിന്റെ ഏറ്റവും നല്ല മാതൃക സ്നാപകൻ തന്നെയാണ്. അതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.
യോഹന്നാൻ സ്നാനം നൽകിക്കൊണ്ടിരുന്ന ബഥാനിയായിലാണ് സംഭവം നടക്കുന്നത് (യോഹ 1:28). നീ ആരാണ് എന്നു ചോദിക്കാൻ യഹൂദർ ജറുശലേമിൽ നിന്ന് പുരോഹിതരെയും ലേവായെരെയും അയച്ചപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: "ഞാൻ ക്രിസ്തുവല്ല... അവർ ചോദിച്ചു. എങ്കിൽ പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവൻ പ്രതിവചിച്ചു... എങ്കിൽ നീ പ്രവാചകനാണോ? അല്ല എന്ന് അവൻ മറുപടി നൽകി" (യോഹ 1:19-21).
യോഹന്നാനോടുള്ള ചോദ്യം - നീ ആരാണ് എന്നാണ്. അതായത് അവന്റെ സ്വത്വം ആണ് ചോദ്യം ചെയ്യപ്പെടുന്നത്. ചോദ്യത്തിനെല്ലാം യോഹന്നാൻ കൊടുക്കുന്ന ഉത്തരം ഒന്നു തന്നെയാണ്: അല്ല, അല്ല, അല്ല.
ഇവിടെ ശ്രദ്ധിക്കേണ്ടത് സ്നാപകൻ നിഷേധിക്കുന്നത് എന്താണെന്നാണ്? അവൻ നിഷേധിക്കുന്നത് - ക്രിസ്തു ഏലിയാ പ്രവാചകൻ എന്നീ സ്ഥാനപ്പേരുകളാണ്. ഇവ മൂന്നും അന്നത്തെ സമൂഹം യോഹന്നാന് ചാർത്തിക്കൊടുത്തു സ്ഥാനപ്പേരുകളായിരുന്നു; അഥവാ സ്ഥാനമാനങ്ങളായിരുന്നു. സമൂഹം കൊടുക്കുന്ന സ്ഥാനമാനങ്ങളുമായി സ്നാപകൻ താദാത്മ്യപ്പെടുന്നില്ല. അതിനു പകരം അവയെയൊക്കെ നിഷേധിച്ച് അവയിൽ നിന്നൊക്കെ അദ്ദേഹം അകന്നു നിൽക്കാൻ ശ്രമിക്കുന്നു. ക്രിസ്തുവിന്റെ മാതൃകാസാക്ഷിയായിത്തീരുന്നവൻ നമുക്ക് കാണിച്ചു തരുന്നത് ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനുള്ള വഴിയാണ്.
നമുക്ക് ഓരോരുത്തർക്കും സമൂഹം ചാർത്തിത്തരുന്ന സ്ഥാനമാനങ്ങളുണ്ട്. പ്രത്യേകിച്ചും സമൂഹത്തിലെ അധികാര സ്ഥാനങ്ങളിൽ എത്തുന്നവർക്ക്. അത്തരം സ്ഥാനമാനങ്ങളുമായി അവർ പറ്റിപ്പിടിക്കാതിരിക്കുകയാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുള്ള ആദ്യത്തെ പടി.
ഉദാഹരണം പറയാം. ഞാൻ ആരാണ് എന്ന് ചോദിച്ചാൽ ഞാൻ പറയും, ഞാനൊരു കത്തോലിക്കാ പുരോഹിതനാണ്, ബൈബിൾ പ്രൊഫസറാണ്, സന്യാസ സഭാംഗമാണ്. ഇതൊക്കെ സമൂഹം എനിക്കു കൽപ്പിച്ചു നൽകുന്ന സ്ഥാനാമാനങ്ങളാണ്. അവയിൽ നിന്നൊക്കെ ഹൃദയം കൊണ്ടൊരു അകലം പാലിച്ചെങ്കിൽ മാത്രമേ, എനിക്കു ക്രിസ്തുവിന്റെ സാക്ഷിയാകാൻ പറ്റുള്ളുവെന്ന് സാരം.
അങ്ങനെയെങ്കിൽ ഏതിൽ നിന്നൊക്കെയാണ് ഞാൻ അകലം പാലിക്കേണ്ടത്? അഥവാ ഏതിനോടൊയൊക്കെയാണ് ഞാൻ താദാത്മ്യപ്പെടരുതാത്തത്? ഇത് കൃത്യമായി തിരിച്ചറിയാൻ പറ്റുന്നത് മരണം അടുത്ത് വരുമ്പോഴാണ്. മരണത്തോടെ എനിക്ക് കൈവിട്ടു പോകുന്ന ഒന്നിനോടും ഞാൻ താദാത്മ്യപ്പെടരുത്, identify ചെയ്യരുത് എന്നർത്ഥം. മരണത്തോടെ എനിക്കു നഷ്ടപ്പെടുന്നവയുമായി ഞാൻ എന്നെത്തന്നെ താദാത്മ്യപ്പെടുത്തിയാൽ മരണത്തോടെ ഞാൻ തീർന്നുപോകല്ലേ? അതിൽ പരം മഠയത്തരം മറ്റെന്താണുള്ളത്?
എന്തൊക്കെയാണ് മരണത്തോടെ എനിക്ക് കൈവിട്ടു പോകുന്നത്? ഞാൻ സമ്പാദിച്ചവയെല്ലാം എനിക്കപ്പോൾ നഷ്ടപ്പെടും. എന്ന് വച്ചാൽ എന്റെ സമ്പത്തും, പണവും, സമൂഹത്തിൽ എനിക്കു ലഭിച്ച സ്ഥാനമാനങ്ങളും, എന്തിന് എന്റെ ശരീരവും, എന്റെ മനസ്സുമൊക്കെ എനിക്ക് മരണത്തോടെ നഷ്ടമാകും. ഇവയിൽ നിന്നൊക്കെ ജീവിതകാലത്തു തന്നെ ഒരകലം പാലിക്കാൻ കഴിയുമ്പോഴാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ഞാൻ പ്രാപ്തനാകുന്നത്.
സമൂഹം കൽപ്പിച്ചു നൽകിയ സ്ഥാനമാനങ്ങളിൽ നിന്നു അകലം പാലിക്കുന്ന സ്നാപകൻ തന്റെ സ്വത്വത്തെക്കുറിച്ച് ഭാവാത്മകമായി പറയുന്നൊരു കാര്യമുണ്ട്: "മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് ഞാൻ" (യോഹ 1:23).
ശബ്ദത്തിന്റെ സവിശേഷത അതിന് സ്വന്തമായ ഒരു അസ്ഥിത്വമില്ലെന്നതാണ്. ശബ്ദം എപ്പോഴും അതിന്റെ ഉടമയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഉടമയിൽ നിന്നും സ്വതന്ത്രമായ ഒരു അസ്ഥിത്വം ശബ്ദത്തിനില്ല. യോഹന്നാൻ, വെളിച്ചത്തിന്റെ സാക്ഷിയാണ് (യോഹ1:7), ക്രിസ്തുവിന്റെ സാക്ഷിയാണ് (യോഹ 1:15) എന്ന് പറയുന്നതിലൂടെ അനാവൃതമാകുന്നതും സമാനമായ കാര്യം തന്നെയാണ്.
ചുരുക്കത്തിൽ സ്നാപകൻ ശബ്ദമാണ്, സാക്ഷിയാണ്, കൈചൂണ്ടിയാണ് എന്നു സാരം. അങ്ങനെയെങ്കിൽ സ്നാപകൻ സാക്ഷ്യം വഹിക്കുനനത് ആർക്കാണ് അഥവാ എന്തിനാണ്? സ്നാപകൻ സാക്ഷ്യം വഹിക്കുന്നത് ജീവനാണ് (യോഹ 1:4), വെളിച്ചത്തിനാണ് (യോഹ 1:7), ക്രിസ്തുവിനാണ് (യോഹ 1:26,27,28), ക്രിസ്തുവിലൂടെ വന്ന കൃപയ്ക്കാണ് (യോഹ 1:17).
അതായത്, ജീവന്റെയും, വെളിച്ചത്തിന്റെയും, ക്രിസ്തുവിന്റെയും, കൃപയുടെയും സാക്ഷിയാണ് യോഹന്നാൻ എന്ന് വരുന്നു. കൃപയെന്നു പറഞ്ഞാൽ ദൈവകൃപ. അതായത് ദൈവം ദാനമായി നമുക്കു നൽകുന്നതും, നമ്മൾ സൗജന്യമായി സ്വീകരിക്കുന്നതു എല്ലാമാണ് കൃപ. അങ്ങനെയെങ്കിൽ കൃപയ്ക്കു പകരം പറയാവുന്ന മറ്റൊരുപദമാണ് ദൈവകാരുണ്യം. ചുരുക്കത്തിൽ, ജീവന്റെയും പ്രകാശത്തിന്റെയും ദൈവകാരുണ്യമാകുന്ന ക്രിസ്തുവിന്റെയും സാക്ഷിയാണ് യോഹന്നാൻ; അവയെയൊക്കെ മറ്റുള്ളവർക്ക് കൈമാറുന്ന നീർച്ചാലുമാണ് യോഹന്നാൻ.
അങ്ങനെയെങ്കിൽ, ജീവന്റെയും പ്രകാശത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷിയും വഴിച്ചാലുമായിത്തീരുക എന്നതാണ് ഓരോ ക്രിസ്തു ശിഷ്യന്റെയും കടമ. അതിന് ഒരുവൻ ആദ്യം ചെയ്യേണ്ടത് സമൂഹം കല്പിച്ചു തരുന്നതും മരണത്തോടെ കൈവിട്ടു പോകുന്നതുമായ സ്ഥാനമാനങ്ങളിൽ നിന്നും സമ്പാദ്യങ്ങളിൽ നിന്നും ഒരകലം പാലിക്കുക എന്നതാണ്. അത്തരമൊരു അകലം പാലിക്കുന്നവനു മാത്രമേ ജീവന്റെയും പ്രകാശത്തിന്റെയും കാരുണ്യത്തിന്റെയും ക്രിസ്തുവിന്റെയും നീർച്ചാലായി തീരുവാൻ സാധ്യക്കുകയുള്ളൂ.
കാരണം സമൂഹം കൽപ്പിച്ചു തരുന്ന സ്ഥാനമാനങ്ങളും, മരണത്തോടെ കൈവിട്ടു പോകുന്ന സമ്പാദ്യങ്ങളും തെറ്റായ താദാത്മ്യപ്പെടലിനായി നമ്മെ എപ്പോഴും പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിനെ ചെറുത്ത് "ഞാനല്ല ഞാനല്ല ഞാനല്ല" എന്ന് സ്നാപകനെപ്പോലെ തുടർച്ചയായി ആവർത്തിക്കുന്നവനു മാത്രമേ ക്രിസ്തുവിനും അവന്റെ കാരുണ്യത്തിനും സാക്ഷ്യവും മാർഗ്ഗവുമായി തീരാൻ സാധിക്കൂ.
ഇതിനു ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസീസ് പാപ്പാ തന്നെയാണ്. മാർപ്പാപ്പാ ആയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അഭിമുഖം 2013 ഓഗസ്റ്റ് 19-നായിരുന്നു. അന്തോണിയോ സ്പദാരോ എന്ന ഈശോ സഭാ വൈദികനായിരുന്നു ചോദ്യകർത്താവ്. ആദ്യത്തെ ചോദ്യം: "ആരാണ് ഈ ഹോർഹെ ബർഗോളിയോ? (ഫ്രാൻസീസ് പാപ്പായുടെ പഴയ പേരായിരുന്നു അത്)
ചോദ്യം കേട്ട് പാപ്പാ ഒന്ന് മൗനിയായി. അതിനാൽ ചോദ്യം ആവർത്തിക്കണോയെന്ന് അച്ചൻ ചോദിച്ചു. വേണ്ടെന്ന് തലയാട്ടി കാണിച്ച ശേഷം പപ്പാ പറഞ്ഞു തുടങ്ങി: "ഞാൻ പാപിയായ ഒരു മനുഷ്യനാണ്." ഒന്നു നിർത്തിയിട്ടു അദ്ദേഹം തുടർന്നു: "ഞാനീ പറയുന്നത് ഭംഗിവാക്കല്ല; ആലങ്കാരിക പ്രയോഗവുമല്ല. സത്യത്തിൽ ഞാനൊരു പാപിയാണ്."
ഫ്രാൻസിസ് ഈ പാപ്പാ പറയുന്നത് സ്നാപകൻ പറഞ്ഞതിനോട് സമാനമാണ്. 'ഞാൻ പാപിയായ മനുഷ്യനാണെന്ന്' ഏറ്റു പറയുന്നത് ഒരു മാർപാപ്പായാണെന്ന് ഓർക്കണം. അതായത് കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സ്ഥാനം വഹിക്കുന്നവൻ പറയുന്നത്, ഞാനെന്നുമല്ല എന്നാണ്. 'അല്ല' എന്നു ആവർത്തിച്ചു പറയുന്ന സ്നാപകന്റെ പ്രതിധ്വനിയാണ് നാമിവിടെ കേൾക്കുന്നത്.
അതിനുശേഷം പാപ്പാ തുടർന്നു: "കർത്താവിന്റെ കാരുണ്യത്താൽ തൃക്കൺപാർക്കപ്പെട്ട പാപിയായ മനുഷ്യമാണ് ഞാൻ." ഈ കാര്യം തന്നെ ഒന്നുകൂടെ സ്പഷ്ടമായി അദ്ദേഹം 'ദൈവത്തിന്റെ പേര് കാരുണ്യമാകുന്നു' എന്ന തന്റെ പുസ്തകത്തൽ അവതരിപ്പിക്കുന്നുണ്ട്. പപ്പാ എഴുതുന്നു: "ഒരു പാപിയെന്ന് സ്വയം തോന്നാത്തവന് മറ്റുള്ളവരോട് കരുണ കാണിക്കാനാവില്ല. കാരണം, സ്വയം പാപിയെന്ന് തോന്നാത്തവന് ദൈവത്തിന്റെ അനന്ത കാരുണ്യത്തിന്റെ സമ്മാനം കൊണ്ട് നിറയാൻ സാധിക്കില്ല. അതിന് സാധിക്കാത്തവൻ കാർക്കശ്യം കൊണ്ടും ഔദ്ധത്യം കൊണ്ടും അസഹിഷ്ണുത കൊണ്ടും നിറയും. അത് കപടതയായി അവന്റെ ഉള്ളിൽ വളരുകയും ചെയ്യും" (ജെ. നാലുപറയിൽ കരുണായൻ പേജ് 97-98).
കേരളസഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇത് തന്നെയല്ലേ? സമൂഹം കൽപ്പിച്ചു നൽകുന്ന സ്ഥാനമാനങ്ങളോട് പറ്റിപ്പിടിച്ച് അവയോട് താദാത്മ്യപ്പെടുന്ന അവസ്ഥ. പ്രത്യേകിച്ച്, അധികാരുമുള്ള സ്ഥാനമാനങ്ങളോട്. സന്യാസ സമൂഹങ്ങളിലും, സഭാജീവിതത്തിലും സംഭവിച്ചിരിക്കുന്ന വലിയ അബദ്ധം ഇതു തന്നെയല്ലേ? സ്ഥാനമാനങ്ങളിൽ നിന്നും, അവ തരുന്ന അധികാരങ്ങളിൽ നിന്നും, സമ്പാദ്യങ്ങളിൽ നിന്നും അകലം പാലിക്കാൻ കഴിവില്ലാത്ത സന്യാസ നേതൃത്വവും സഭാ നേതൃത്വവും! ഇത്തരക്കാർക്ക് എങ്ങനെ ക്രിസ്തുവിന്റെ കാരുണ്യത്തിനും, ജീവനും സാക്ഷ്യം വഹിക്കാൻ പറ്റും? എങ്ങനെ സാക്ഷികളുടെ കൂട്ടായ്മക്ക് നേതൃത്വം കൊടുക്കാൻ പറ്റും?
എന്തായിരിക്കും ഇതിന്റെ പരിണിത ഫലം? പാപ്പാ പറയുന്നതു പോലെ 'ദൈവത്തിന്റെ കാരുണ്യം കൊണ്ടു നിറയാൻ നമുക്കു സാധിക്കാതെ പോകുന്നു. അതിനു പകരം കാർക്കശ്യം കൊണ്ടും, അസഹിഷ്ണുതയും കൊണ്ടും, അനീതി കൊണ്ടും നമ്മൾ നിറയുന്നു. പരിണിതഫലമായി ജീവനോ പ്രകാശത്തിനോ കാരുണ്യത്തിനോ ക്രിസ്തുവിനോ സാക്ഷ്യം വഹിക്കാൻ നമുക്ക് പറ്റാതാകുന്നു.
ചുരുക്കത്തിൽ, സ്നാപകൻ എല്ലാ ക്രിസ്തുശിഷ്യർക്കും മാതൃകയാണ് - എങ്ങനെയാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടത് എന്നതിന്. ക്രിസ്തുവിന്റെ സാക്ഷിയാകാൻ ആദ്യം ചെയ്യേണ്ടത്, സമൂഹം നൽകുന്ന സ്ഥാനമാനങ്ങളോട് അകലം പാലിക്കുക എന്നതാണ്. അത്തരമൊരു അകലത്തിലൂടെ മാത്രമേ നമ്മുടെ യഥാർത്ഥ സ്വത്വത്തെ തിരിച്ചറിയാനും ശ്രദ്ധിക്കാനും നമുക്കു സാധിക്കുകയുള്ളു. എന്താണ് നമ്മുടെ യഥാർത്ഥ സ്വത്വം? നമ്മുടെ സ്ഥാനമാനങ്ങൾക്കും, നമ്മുടെ സമ്പത്തിനും, നമ്മുടെ ശരീരത്തിനും, നമ്മുടെ മനസ്സിനും പിറകിൽ നിൽക്കുന്ന നമ്മിലെ ജീവൻ ദൈവത്തിന്റെ ജീവന്റെ അംശമാണെന്ന തിരിച്ചറിവാണത്. അത്തരമൊരു തിരിച്ചറിവിലൂടെ നമ്മിലെ ജീവന് ഒന്നാം സ്ഥാനം കൊടുത്തു ജീവിക്കുമ്പോഴാണ്, ഒരുവൻ ജീവനും പ്രകാശത്തിനും കാരുണ്യത്തിനും സാക്ഷ്യം വഹിക്കുന്നത്. അതിലൂടെയാണ് അവൻ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്