നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും സ്വന്തമാക്കാൻ നീ എന്ത് ചെയ്യണം?
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
യഹൂദരുടെ സുക്കോത്ത് പെരുന്നാളിന്റെ രണ്ട് സവിശേഷതകൾ സീലോഹ കുളത്തിൽ നിന്നും ആഘോഷമായി കൊണ്ടുവരുന്ന വെള്ളവും, യെരുശലേം ദേവാലയത്തിലെ ദീപാലങ്കാരവുമായിരുന്നു. ഈ രണ്ടു ഘടകങ്ങളെ പ്രതീകാത്മമായി ഉപയോഗിക്കുകയാണ് ഈശോ ഇന്നത്തെ സുവിശഷത്തിൽ.
അവൻ പറഞ്ഞു: ''ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ'' (യോഹ 7:37). അതായത് താൻ ജീവദായകമായ ജലം കൊടുക്കുന്നവനാണെന്നാണ് ഈശോ അവകാശപ്പെടുന്നത്. പിന്നീട് അവൻ പറഞ്ഞു: ''ഞാൻ ലോകത്തിന്റെ പ്രകാശമാണ്'' (യോഹ 8:12). എന്നു വച്ചാൽ, താൻ ജീവദായകമായ വെളിച്ചമാണെന്ന്! ചുരുക്കത്തിൽ താൻ ജീവദായകമായ വെള്ളവും ജീവദായകമായ വെളിച്ചവുമാണെന്നാണ് ഈശോ അവകാശപ്പെടുന്നത്.
വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും സവിശേഷ സ്വഭാവം മനസ്സിലാക്കിയാൽ മാത്രമേ ഈശോ പറയുന്നതിന്റെ അർത്ഥം പൂർണ്ണമായി നമുക്ക് ഉൾക്കൊള്ളാനാകൂ. ജീവന്റെ ഉത്ഭവം തന്നെ വെള്ളത്തിലാണെന്നാണ് ശാസ്ത്രം പറയുന്നത്. ജീവനുണ്ടോയെന്ന് അറിയാൻ ആദ്യം ചെയ്യുന്നത് അവിടെ വെള്ളമുണ്ടോയെന്ന് അന്വേഷിക്കുകയാണ്. ചന്ദ്രനിലും ചൊവ്വായിലും മനുഷ്യൻ അന്വേഷിച്ചതും, ഇനി നെപ്ട്യൂണിൽ അന്വേഷിക്കാൻ പോകുന്നതും അവിടെ വെള്ളമുണ്ടോയെന്നാണ്. വെള്ളമുണ്ടെങ്കിൽ മാത്രമേ ജീവനുണ്ടാകാനുള്ള സാധ്യതയുള്ളൂ.
എന്തിന് ഭൂമിയുടെ മുന്നിൽ രണ്ടു ഭാഗവും വെള്ളം തന്നയല്ലേ! നമ്മുടെ ശരീരത്തിലും മൂന്നിൽ രണ്ട് വെള്ളം തന്നെ. ചുരുക്കത്തിൽ ജീവന്റെ ഉത്ഭവത്തിനും അതിന്റെ വളർച്ചയ്ക്കും വെള്ളം ആവശ്യമാണെന്നു വരുന്നു.
വെളിച്ചത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സത്യം. സൂര്യപ്രകാശമില്ലെങ്കിൽ ഭൂമിയിലെ ജീവൻ പെട്ടെന്നു തന്നെ കെട്ടുപോകില്ലേ? അപ്പോൾ ജീവന്റെ ഉത്ഭവത്തിനും നിലനിൽപ്പിനും വളർച്ചയ്ക്കും നിദാനമായ രണ്ട് മൂലകങ്ങളെയാണ് ഈശോ ഇവിടെ എടുത്ത് ഉപയോഗിക്കുന്നത്, വെള്ളത്തെയും, വെളിച്ചത്തെയും.
യോഹന്നാന്റെ സുവിശേഷത്തിൽ സമാനമായ മറ്റൊരു പ്രസ്താവന കൂടി ഈശോ നടത്തുന്നുണ്ട്: "ഞാനാണ് ജീവന്റെ അപ്പം" (യോഹ 6:35,48). അതായത് ഈശോ ജീവദായകമായ അപ്പമാണെന്ന്!
അങ്ങനെയെങ്കിൽ, ഈശോ സംസാരിക്കുന്നത് നമ്മുടെ ശരീരത്തിൽ നിലനിൽക്കുന്ന ജീവനെ കുറിച്ചാണോ? അല്ല, അതിലും ഉപരിയായൊരു ജീവനെക്കുറിച്ചാകണം. കാരണം, എത്രയധികം വെള്ളം കുടിച്ചാലും എത്രയധികം സൂര്യപ്രകാശം സ്വീകരിച്ചാലും എത്രയധികം ഭക്ഷണം കഴിച്ചാലും അധികകാലം ശരീരത്തിലെ ജീവനെ നമുക്ക് പിടിച്ചു നിർത്താനാവില്ല. കുറെ കഴിക്കുമ്പോൾ ശരീരത്തിന്റെ ജീവൻ അസ്തമിച്ച് അത് മണ്ണോടു മണ്ണായിത്തീരും.
അങ്ങനെയെങ്കിൽ ഏത് ജീവനെക്കുറിച്ചാണ് ഈശോ സംസാരിക്കുന്നത്? സമരിയായിലെ സിക്കാർ പട്ടണത്തിൽ വച്ച് സമരിയാക്കാരി സ്ത്രീയോടു സംസാരിച്ചപ്പോൾ ഈശോ പറഞ്ഞു: "ഞാൻ നൽകുന്ന ജലം അവനിൽ നിത്യ ജീവനിലേക്ക് നിർഗ്ഗളിക്കുന്ന അരുവിയാകും" (യോഹ 4:14). അതായത്, നിത്യമായ ജീവൻ പ്രദാനം ചെയ്യുന്ന ജലമാണ് ഈശോ തരുന്നതെന്ന്!
സമാനമായൊരു പ്രസ്താവന അപ്പത്തെക്കുറിച്ച് പറയുമ്പോഴും ഈശോ നടത്തുന്നുണ്ട്: "ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും" (യോഹ 6:51). അതായത്, ഈശോ തരുന്ന അപ്പം നിത്യമായ ജീവൻ പ്രദാനം ചെയ്യുന്നതാണെന്ന്! ചുരുക്കത്തിൽ, മരണത്തിനു ശേഷവും നിലനിൽക്കുന്ന ജീവൻ പ്രദാനം ചെയ്യുന്ന വെളിച്ചവും അപ്പവുമാണ് ഈശോ നൽകുന്നത്.
അങ്ങനെയങ്കിൽ നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും നിത്യജീവൻ പ്രദാനം ചെയ്യുന്ന വെളിച്ചവും നിത്യജീവൻ പ്രദാനം ചെയ്യുന്ന അപ്പവും സ്വന്തമാക്കാൻ നമ്മൾ എന്ത് ചെയ്യണം?
ഇതിനുവേണ്ടി എന്ത് ചെയ്യണമെന്ന കാര്യം വ്യക്തമായി ഈശോ പറയുന്നുണ്ട്: "ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്... ജീവ ജലത്തിന്റെ അരുവികൾ ഒഴുകും" (യോഹ 7:37-38). ജീവദായകമായ ജലം ലഭിക്കണമെങ്കിൽ ഈശോയുടെ അടുക്കലേക്ക് പോകണമെന്നർത്ഥം; അവനിൽ വിശ്വാസമർപ്പിക്കുകയും വേണം.
പ്രകാശത്തെക്കുറിച്ച് പറയുമ്പോഴും ഈശോ സമാനമായ വ്യവസ്ഥയാണ് മുമ്പോട്ടു വയ്ക്കുന്നത്: "എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും" (യോഹ 8:12). ജീവദായകമായ വെളിച്ചം ലഭിക്കണമെങ്കിൽ ഈശോയെ അനുഗമിക്കണമെന്നർത്ഥം.
ജീവദായകമായ അപ്പത്തെക്കുറിച്ച് പറയുമ്പോൾ ഈശോ മുകളിൽ പറഞ്ഞ രണ്ട് വ്യവസ്ഥകളെയും സമന്വയിപ്പിക്കുന്നുണ്ട്: "ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയില്ല" (യോഹ 6:35).
ചുരുക്കത്തിൽ, നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും അപ്പവും ലഭിക്കണമെങ്കിൽ ഈശോയുടെ അടുക്കൽ ചെല്ലണം; അവനിൽ വിശ്വാസം അർപ്പിക്കുകയും ശരണപ്പെടുകയും ചെയ്യണം; അവനെ അനുഗമിക്കുകയും വേണം.
അങ്ങനെയെങ്കിൽ, ഇന്ന് ക്രിസ്തു എവിടെയാണ് സന്നിഹിതനാകുന്നതെന്ന് തിരിച്ചറിയണം. എങ്കിൽ മാത്രമേ അവന്റ അടുത്തെത്താനും അവനെ അനുഗമിക്കാനും പറ്റുള്ളൂ. ഇതിന് ഉത്തരം അർത്ഥശങ്കക്കിടിയില്ലാത്തവിധം പറയുന്നത് പൗലോസ് ശ്ലീഹായാണ്: "ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്" (ഗലാ 2:20). ക്രിസ്തു പൗലോസ് ശ്ലീഹായുടെ ഉള്ളിൽ ജീവിക്കുന്നെന്ന്!
അവിടംകൊണ്ടും അദ്ദേഹം നിർത്തുന്നില്ല. അദ്ദേഹം തുടരുന്നു: " ഈ രഹസ്യമാകട്ടെ... ക്രിസ്തു നിങ്ങളിലുണ്ട് എന്നത് തന്നെ" (കൊളോ 1:27). പൗലോസ് ശ്ലീഹായുടെ ഉള്ളിൽ ജീവിക്കുന്ന ക്രിസ്തുതന്നെ മറ്റ് എല്ലാവരുടെ ഉള്ളിലും ഉണ്ടെന്ന്!
വിശ്വാസത്തിന്റെ പരിശോധനയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം എഴുതുന്നു: "യേശുക്രിസ്തു നിങ്ങളിലുണ്ട് എന്നു നിങ്ങൾക്ക് ബോധ്യമായിട്ടില്ലേ?" (2 കൊറി 13:5). ചുരുക്കത്തിൽ, ഇന്ന് ക്രിസ്തു സന്നിഹിതനാകുന്നത് അവനവന്റെ ഉള്ളിലാണെന്ന് വരുന്നു. അതിനാൽ ക്രിസ്തുവിന്റെ അടുക്കലെത്തണമെങ്കിൽ അതിനുള്ള മാർഗ്ഗം "നിന്റ ഉള്ളിലേക്ക് പിന്തിരിയുക" എന്നതാണ്.
ഈ കാര്യം കാവ്യാത്മകമായി അവതരിപ്പിച്ചത് ആബേലച്ചനാണ്. അദ്ദേഹം എഴുതി:
ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരിഞ്ഞു
അവിടെയുമില്ലെവിടെയുമില്ല ഈശ്വരൻ
വിജനമായ ഭൂമിലുമില്ലീശ്വരൻ...
അവസാനം എന്നിലേക്കു ഞാൻ തിരിഞ്ഞു
ഹൃദയത്തിലേക്ക് ഞാൻ കടന്നു
അവിടെയാണ് ഈശ്വരന്റെ വാസം...
ഉള്ളിലാണ് ഈശ്വരസാന്നിധ്യമെന്നത് ക്രിസ്തുവിന്റെ തന്നെ പഠനമാണ്. പ്രാർത്ഥനയെക്കുറിച്ചു ശിഷ്യരെ പഠിപ്പിച്ചപ്പോൾ ഈശോ പറഞ്ഞു: "നീ പ്രാർത്ഥിക്കുമ്പോൾ നിന്റ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക" (മത്ത 6:6). ഇതിനെ പ്രതീകാത്മകമായി വ്യാഖ്യാനിക്കുന്ന സഭാപിതാക്കന്മാരുണ്ട്. മുറിയിൽ കടന്ന് കതകടക്കുയെന്ന് പറഞ്ഞാൽ നിന്റെ പഞ്ചേന്ദ്രിയങ്ങളെ പിൻവലിച്ച് ഉള്ളിലേക്ക് തിരിയുക എന്നർത്ഥം.
ഏകാന്തതയിലും നിശ്ശബ്ദതയിലും ഈശ്വരസാന്നിധ്യത്തിന്റെ ആന്തരികതയിലേക്ക് പിൻതിരിയുന്നത് ഈശോയുടെ പ്രാർത്ഥനാരീതിയായിരുന്നു. സുവിശേഷങ്ങൾ ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്. ഒന്നാം ദിവസത്തെ പ്രവർത്തനശേഷമുള്ള ഈശോയുടെ രണ്ടാം ദിനത്തെക്കുറിച്ച് മർക്കോസ് എഴുതുന്നു: "അതിരാവിലെ അവൻ ഉണർന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി, അവിടെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു" (മാർക്കോ1:35).
ഒന്നാമത്തെ അപ്പം വർദ്ധിപ്പിക്കലിനു ശഷം ഏറ്റവും വലിയ ജനക്കൂട്ടത്തിന്റെ മധ്യത്തിൽ നിന്നും ഈശോ പിൻതിരിയുന്നത് ശ്രദ്ധിക്കണം: "ആളുകളോടു യാത്ര പറഞ്ഞശേഷം അവൻ പ്രാർത്ഥിക്കാൻ മലയിലേക്ക് പോയി" (മർക്ക 6:45). പിന്നീട് മരണത്തിന് മുൻപ് അവൻ പ്രാർത്ഥിക്കാൻ പിൻതിരിയുന്നത് ഗെത്സെമെനിയെന്ന ഒലിവു തോട്ടത്തിലേക്കാണ് (മർക്കോ 14:32-36).
ചുരുക്കത്തിൽ, ഉള്ളിലേക്ക് പിൻതിരിയാനാണ് തന്റെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും ഈശോ പഠിപ്പിക്കുന്നത്. അതായത്, നിന്റെ ശരീരത്തിനും മനസ്സിനും ജീവൻ പ്രദാനം ചെയ്യുന്ന നിന്നിലെ ആന്തരികജീവനെ തിരിച്ചറിയുക. അത് ഈശ്വരന്റെ തന്നെ അംശമാണെന്ന് അനുഭവിക്കുക. എന്നുപറഞ്ഞാൽ, നിന്നിലെ ക്രിസ്തുസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് അനുഭവിക്കുക; ആ തിരുസാന്നിധ്യത്തിൽ നീ ശരണമർപ്പിക്കുക; ആ തിരുസാന്നിധ്യത്തെ അനുദിനം നീ പിന്തുടരുക. അപ്പോഴാണ് നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും അപ്പവും ക്രിസ്തുവിൽ നിന്നും നിനക്കു ലഭിക്കുന്നത്.
എന്താണ് ഇതിന്റെയൊക്കെ പരിണിതഫലം? ഈശോ പറയുന്നു: "എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകും" (യോഹ 7:36). തന്റെ ഉള്ളിലെ ജീവസ്രോതസ്സിലേക്ക് പിന്തിരിഞ്ഞു, അതിനെ അനുഗമിക്കുന്നവനിൽ നിന്ന് ജീവദായകമായ വെള്ളവും വെളിച്ചവും പുറപ്പെടുമെന്ന്! അതായത് അവന്റെ വാക്കും പ്രവൃത്തിയും മറ്റുള്ളവർക്ക് ജീവദായകമായി പരിണമിക്കുമെന്ന്!
അങ്ങനെയെങ്കിൽ, ഈശോ പറയുന്നത് നിന്റെ ഉള്ളിലെ ജീവസ്രോതസ്സിലേക്ക് പിന്തിരിയാനാണ്. അപ്പോഴാണ് നിന്റെ വാക്കും പ്രവൃത്തിയും ജീവദായകങ്ങളായി മാറുന്നത്. കതിരിൽ വളം വയ്ക്കരുതെന്ന് പറയാറില്ലേ. കതിരേൽ അല്ല വേരിലാണ് വളം വയ്ക്കേണ്ടത്. പ്രവൃത്തികളാകുന്ന നിന്റെ കതിർഫലങ്ങളെയല്ല നീ ശ്രദ്ധിക്കേണ്ടത്. അവയുടെയൊക്ക ഉറവിടമായി നിൽക്കുന്ന നിന്നിലെ ജീവസ്രോതസായ ക്രിസ്തു സാന്നിധ്യത്തിലേക്കാണ് നീ പിന്തിരിയേണ്ടത്. അതിലൂടെയാണ് നിന്റെ ജീവിതം ജീവദായകമായി മാറുന്നത്.
മൂന്ന് പതിറ്റാണ്ടു കാലം ഡോക്ടറായി സേവനം ചെയ്ത ഒരു സിസ്റ്ററിന്റെ മരണ സമയത്തെ മുഹൂർത്തം. മരണത്തിൽ പോലും മറ്റുള്ളവർക്ക് വെള്ളവും വെളിച്ചവും പകരാനുള്ള പരിശ്രമം! അതിനു കാരണം ജീവസ്ത്രോതസ്സായ ക്രിസ്തു സാന്നിധ്യവുമായുള്ള തുടർബന്ധമായിരിക്കണം (വിശദമായ വിവരണത്തിന് വീഡിയോ കാണുക).
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്