നിന്റെ ജീവിതം ഓശാന ആകണമെങ്കിൽ?
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
തന്റെ പരസ്യ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഈശോ ജറുശലേമിലേക്ക് യാത്ര തിരിക്കുന്നത് (സമാന്തര സുവിശേഷങ്ങൾ അനുസരിച്ച്). ആ യാത്രക്കിടയിൽ ജറീക്കോയ്ക്കും ജറുശലേമിനും ഇടക്കുള്ള ബത്ഫഗേയൽ വച്ചാണ് ഈശോ കഴുതപ്പുറത്തു തന്റെ യാത്ര ആരംഭിക്കുന്നത്. ജനക്കൂട്ടത്തിന്റെയും ശിഷ്യരുടെയും വിജയാരവങ്ങളുടെ നടുവിൽ ജറുശലേം പട്ടണത്തിലേക്കും ജറുശലേം ദേവാലയത്തിലേക്കും ഈശോ പ്രവേശിക്കുന്നതാണ് അവന്റെ ഓശാന ഘോഷയാത്ര.
ഈ യാത്രയിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ഈശോയ്ക്ക് ഓശാന വിളിക്കുന്ന ജനക്കൂട്ടത്തെയാണ്. ജറീക്കോയിൽ നിന്നും യാത്ര തിരിക്കുമ്പോൾ തന്നെ ജനക്കൂട്ടം ഈശോയുടെ കൂടെയുണ്ട്: "അവൻ ജറിക്കോയിൽ നിന്നു യാത്ര പുറപ്പെട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു" (മത്താ: 20:29). ഉച്ചത്തിൽ നിലവിളിക്കുന്ന രണ്ട് അന്ധന്മാരോടുള്ള ജനക്കൂട്ടത്തിന്റെ പ്രതികരണവും നമ്മൾ ശ്രദ്ധിക്കണം: ''മിണ്ടാതിരിക്കാൻ പറഞ്ഞു കൊണ്ട് ജനക്കൂട്ടം അവരെ ശാസിച്ചു'' (മത്താ 20:31).
ബഥ്ഫഗേയിലെത്തിയപ്പോൾ ഈ ജനക്കൂട്ടത്തിന്റെ പ്രതികരണത്തിൽ മാറ്റമുണ്ടാകുന്നു: ''ജനക്കൂട്ടത്തിൽ വളരെപേർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു. മറ്റു ചിലരാകട്ടെ വൃക്ഷങ്ങളിൽ നിന്ന് ചില്ലകൾ മുറിച്ച് വഴിയിൽ നിരത്തി. യേശുവിന് മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തു വിളിച്ചു. ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റ നാമത്തിൽ വരുന്നവൻ അനുഗ്രഹിതൻ! ഉന്നതങ്ങളിൽ ഹോസാന!" (മത്താ 21:8-9).
അതായത് ജറീക്കോയിൽ വച്ച് അന്ധരോട് നിശ്ശബ്ദരാകാൻ കൽപ്പിച്ചവരാണ്, ബഥഫഗേയിലെത്തുമ്പോൾ ആർത്തു വിളിക്കുന്നത്; ഹോസാന പാടുന്നത്. എന്താണ് ജനക്കൂട്ടത്തിൽ ഈ മാറ്റത്തിനു കാരണം?
അതിന് ഉത്തരം പറയുന്നതിന് മുമ്പ് സമാനമായൊരു മാറ്റം അന്ധരിലും സംഭവിക്കുന്നത് ശ്രദ്ധിക്കണം. അവർക്ക് കാഴ്ച കിട്ടി കഴിയുമ്പോൾ ജറുശലേമിലേക്കുള്ള യാത്രയിൽ അന്ധരും ഈശോയെ അനുഗമിക്കുന്നുണ്ട് (മത്താ 20:34). അതായത് അവരും ഈശോയുടെ ഓശാന ഘോഷയാത്രയിൽ പങ്കുകാരാകുന്നു എന്നു സാരം. അങ്ങനെയെങ്കിൽ കാഴ്ച തിരിച്ചു കിട്ടിയ അന്ധരും വിളിച്ചു പറയുന്നത് ഓശാനയുടെ ആനന്ദ സ്തുതികളാണ്. എന്നാൽ ജറീക്കോയിൽ വച്ച് അവർ ചെയ്തിരുന്നത് യാചനയായിരിക്കുന്നു: ''വഴിയരുകിലിരുന്ന രണ്ട് അന്ധന്മാർ ഉച്ചത്തിൽ നിലവിളിച്ചു. കർത്താവേ ദാവീദിന്റ പുത്രാ, ഞങ്ങളിൽ കനിയണമേ'' (മത്താ 20:30). ജറീക്കോയൽ വച്ച് നിലവിളിച്ച് യാചിക്കുന്ന അന്ധരാണ് ബഥ്ഫഗേയിലെത്തുമ്പോൾ ഓശാന പാടുന്നത്. ഓശാന ഒരു യാചനയല്ല, മറിച്ച് ആനന്ദത്തിന്റെ സ്തുതിപ്പാണ് എന്നോർക്കണം.
എന്താണ് ഈ രണ്ടു മാറ്റങ്ങൾക്കും കാരണം? നിശബ്ദരാകാൻ കൽപ്പിക്കുന്ന ജനക്കൂട്ടം ആർത്തു വിളിക്കുന്നതിന്റെയും, നിലവിളിച്ചപേഷിക്കുന്ന അന്ധർ പിന്നീട് സ്തുതികീർത്തനം പാടുന്നതിന്റെയും കാരണം എന്താണ്?
രണ്ടിന്റെയും കാരണം ഒരേയൊരു സംഭവമാണ്: ''യേശു ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. തൽക്ഷണം അവർക്ക് കാഴ്ച കിട്ടി'' (മത്താ 20:34). ക്രിസ്തുവിന്റെ മനസ്സലിവും കരുണയും അനുഭവിച്ചതിനാലാണ് അന്ധരുടെ യാചന, ആനന്ദസ്സുതിയുടെ ഓശാനയായി രൂപാന്തരപ്പെടുന്നത്. അന്ധരെ സുഖപ്പെടുത്തുന്ന ക്രിസ്തുവിന്റെ കാരുണ്യം നേരിട്ട് കണ്ടതിനാലാണ് അന്ധരെ നിശബ്ദരാക്കാൻ പരിശ്രമിക്കുന്ന ജനക്കൂട്ടം പിന്നീട് ആർത്തു വിളിച്ച് ഓശാന പാടുന്നത്. ചുരുക്കത്തിൽ ഓശാനയുടെ സ്തുതികീർത്തനം ഉളവാകാനുള്ള മാർഗ്ഗം, ക്രിസ്തുവിന്റ കാരുണ്യം അനുഭവിക്കുകയും കാണുകയും ചെയ്യുക എന്നതാണ്.
സമാനമായൊരുപരിണാമം 'ഹോസാന' എന്ന പദത്തിനും സംഭവിക്കുന്നുണ്ട്. ഓശാന സങ്കീർത്തനമെന്ന് പറയുന്നത് 118ാം സങ്കീർത്തനമാണ്. അതിൽ സങ്കീർത്തകൻ പാടുന്നത് ഇപ്രകാരമാണ്: ''കർത്താവേ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ'' (സങ്കീ 118:25). 'ഞങ്ങളെ രക്ഷിക്കണമേ' എന്നുള്ള യാചനയാണ് ഹീബ്രുവിൽ 'ഹൊഷിയാ നാ'. ഈ 'ഹൊഷിയാനാ' ആണ് ക്രിസ്തു സാന്നിധ്യത്തിൽ 'ഹോസാന' ആയി രൂപാന്തരപ്പെടുന്നത്. ഒലിവു മലയിലെ ഹോസാന ഒരു യാചനാ പ്രാർത്ഥനയല്ല, മറിച്ച് ഒരു ആനന്ദസ്തുതിയാണ്. അങ്ങനെയെങ്കിൽ സങ്കീർത്തനത്തിലെ 'യാചനാ നിലവിളി' കരുണാമയനായ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ 'ആനന്ദസ്തുതിയായി' (ഓശാനയായി) മാറുന്നു എന്നർത്ഥം.
ചുരുക്കത്തിൽ ദൈവകാരുണ്യം അനുഭവിക്കുന്നതിലൂടെയും കണ്ടറിയുന്നതിലൂടയുമാണ് 'ഓശാന' രൂപമെടുക്കുന്നത് എന്നു സാരം.
ഇതിന് ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസിസ് പാപ്പായുടെ ജീവിതം തന്നെയാണ്. 2019 ഏപ്രിൽ 11ാം തീയതി വത്തിക്കാനിൽ നടന്ന സംഭവം അതാണ് തെളിയിക്കുന്നത്. തെക്കൻ സുഡാനിൽ പരസ്പരം പോരടിച്ച് നിന്ന രാഷ്ട്രീയ നേതാക്കളെ വത്തിക്കാനിൽ വിളിച്ചു വരുത്തി രണ്ട് ദിവസം ധ്യാനിപ്പിച്ചതിന് ശേഷം സമാധാനം നിലനിർത്തണമെന്ന് അപേക്ഷിച്ചിട്ട് പാപ്പാ അവരുടെ ഓരോരുത്തരുടെയും പാദങ്ങൾ ചുംമ്പിച്ചു (വിശദമായ വിവരണത്തിന് വീഡിയോ കാണുക).
വിനീതനായി കഴുതപ്പുറത്ത് ആഗതനാകുന്ന ക്രിസ്തുവിന്റെ ആനുകാലിക ആൾരൂപമല്ലേ ആഫ്രിക്കൻ നേതാക്കളുടെ കാലു പിടികകുന്ന ഫ്രാൻസീസ് പാപ്പാ? ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണ്? അതിനുള്ള ഉത്തരം ഫ്രാൻസിസ് പാപ്പാ, മാർപ്പാപ്പ ആയതിനു ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അന്ന് അന്തോണിയോ സ്പദാരോ എന്ന ഈശോ സഭാ വൈദകൻ മാർപ്പാപ്പയോട് ചോദച്ചു: "ആരാണ് ഈ ഹോർഹേ ബർഗോളിയോ?"
അൽപ്പനേരത്തെ ആലോചനയ്ക്ക് ശേഷം പാപ്പാ പറഞ്ഞു: "ഞാൻ പാപിയായ ഒരു മനുഷ്യനാണ്." വ്യക്തമാക്കാനെന്നവണ്ണം അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാനിത് ഭംഗിവാക്ക് പറയുന്നതല്ല. സത്യത്തിൽ ഞാൻ പാപിയായ മനുഷ്യനാണ്." അല്പം കഴിഞ്ഞ് അദ്ദേഹം തുടർന്നു: "കർത്താവ് കാരുണ്യപൂർവ്വം തൃക്കൺപാർത്ത പാപിയായ മനുഷ്യനാണ് ഞാൻ." അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ദൈവകാരുണ്യത്തിന്റെ ആദ്യസംഭവം അദ്ദേഹം വിവരിച്ചു. അത് മറക്കാതിരിക്കാനായി അദ്ദേഹം കണ്ടുപിടിച്ച സൂത്രവിദ്യയും പങ്കുവച്ചു.
പരസ്പരം യുദ്ധം ചെയ്യുന്ന തെക്കൻ സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ കാലു പിടിച്ചപേക്ഷിക്കാൻ ഫ്രാൻസിസ് പാപ്പാക്ക് കഴിഞ്ഞത് ഇതുകൊണ്ടാണ് - ദൈവകാരുണ്യം അനുഭവിച്ചതിനാലും, അനുഭവിച്ച ദൈവകാരുണ്യം മറക്കാതെ അദ്ദേഹം അയവിറക്കുന്നതിനാലും.
നിന്റെ ജീവിതത്തിൽ 'ഓശാന' യഥാർത്ഥ്യമാകാനുള്ള വഴിയിതാണ് - നിനക്ക് ലഭിക്കുന്ന ദൈവകാരുണ്യം അനുഭവിക്കുക; അത് മറക്കാതിരിക്കുക. അനുദിനം നീ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എത്രമാത്രം ദൈവകാരുണ്യമാണ്? നീ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും സ്വീകരിക്കുന്ന സൂര്യപ്രകാശവും മുതൽ എല്ലാം തന്നെ ദൈവകാരുണ്യങ്ങളല്ലേ? അങ്ങനെ ചിന്തിച്ചാൽ എന്താണ് ദൈവകാരുണ്യം അല്ലാതായിട്ട് നിന്റെ ജീവിതത്തിലുള്ളത്?
നിന്റെ ജീവിതത്തിലേക്ക് വന്നു ചേരുന്ന ദൈവകാരുണ്യത്തെ നീ തിരിച്ചറിയുക. അവബോധത്തോടെ അവയെ സ്വീകരിക്കുക, ദൈവകാരുണ്യത്തെ മറക്കാതിരിക്കുക. അപ്പോൾ ഓശാന എന്ന ആനന്ദകീർത്തനം നിന്റെ ജീവിതത്തിൽ നിറയും. പോരാ, നിന്റെ ജീവിതം തന്നെ ഓശാനയായി മാറും.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍