ശ്രദ്ധിക്കുക! വാതിൽ ഇടുങ്ങിയതാണ്! ലഗേജ് കുറയ്ക്കുക
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഒരുവൻ ഈശോയുടെ അടുക്കൽ വന്ന് ചോദിക്കുന്നത് രക്ഷയെക്കുറിച്ചാണ്: "കർത്താവേ രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" (ലൂക്കാ 13:23). അവനോട് മറുപടി പറയുമ്പോൾ ഈശോ സംസാരിക്കുന്നത് ദൈവരാജ്യപ്രവേശനത്തെക്കുറിച്ചാണ്. അങ്ങനെയെങ്കിൽ ഈ സുവിശേഷഭാഗത്തെ പ്രമേയം 'രക്ഷയും ദൈവരാജ്യപ്രവേശനവുമാണ്.' എന്താണ് രക്ഷ പ്രാപിക്കാനുള്ള വഴി? അഥവാ എന്താണ് ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള വഴി?
ഇത് തിരിച്ചറിയാൻ ഈശോ അവനോട് പറയുന്ന മറുപടി തന്നെ നമ്മൾ ശ്രദ്ധിക്കണം: "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ. അനേകം പേർ പ്രവേശിക്കാൻ ശ്രമിക്കും. എന്നാൽ അവർക്ക് സാധിക്കുകയില്ല" (ലൂക്കാ 13:24). ഇതേ കാര്യം തന്നെ മത്തായിയുടെ സുവിശേഷത്തിലും കാണാനാവും (മത്താ 7:13-14). അവിടെ ഈശോ ഇടുങ്ങിയ വാതിലിനെ കുറിച്ചം വിസ്തൃതമായ വാതിലിനെക്കുറിച്ചും പറയുന്നു. ആദ്യത്തേത് ജിവനിലേക്ക് നയിക്കുന്നു, മറ്റേത് വിനാശത്തിലേക്കും
എന്തുകൊണ്ടാണ് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുന്ന അനേകർക്ക് അകത്ത് കടക്കാൻ സാധിക്കാത പോകുന്നത്? അതിന് കാരണം ഇടുങ്ങിയ വാതിലിലൂടെ കടന്നു പോകാൻ പറ്റുന്നതിലും കൂടുതൽ വണ്ണം അവർക്ക് ഉള്ളത്കൊണ്ടു തന്നെയാണകണം. അങ്ങനെയെങ്കിൽ രക്ഷപ്രാപിക്കാനും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാനുമുള്ള വഴിയായി ഈശോ നിർദ്ദേശിക്കുന്ന മാർഗ്ഗം - നിന്റെ വണ്ണം കുറക്കുക എന്നതാണ്!
ഇത്തരമൊരു നിർദ്ദേശം ഈശോ പല സന്ദർഭങ്ങളിൽ മുമ്പോട്ടു വച്ചിട്ടുണ്ട്. ധനികനായ മനുഷ്യൻ വന്ന് നിത്യജീവൻ പ്രാപിക്കാനുള്ള മാർഗ്ഗം ആരായുമ്പോൾ (ലൂക്കാ 18:28), ഈശോ മുൻപോട്ട് വയ്ക്കുന്ന വ്യവസ്ഥ ശ്രദ്ധിക്കണം: "നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക" (ലൂക്കാ 18:22). അതായത്, സമ്പത്താകുന്ന നിന്റെ മേദസ്സ് കുറയ്ക്കുക; ആ മേദസ്സ് ഇല്ലാതാക്കുക. എങ്കിൽ മാത്രമേ ജീവനിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ കടന്നു പോകാൻ നിനക്ക് പറ്റുള്ളൂ എന്ന് സാരം.
ഡോ. വി. പി. ഗംഗാധരൻ പറയുന്ന പുഷ്പാസ്വാമി എന്ന വൃദ്ധയുടെ കഥ. ദരിദ്രയും അനാഥയുമായ കാൻസർരോഗിണി തന്റെ മുഴുവൻ നിക്ഷേപവും ഡോക്ടറെ ഏല്പിക്കുന്നു - ദരിദ്രനായ ഏതെങ്കിലും രോഗിക്കു നൽകാൻ (സംഭവത്തിന്റെ വിശദാശങ്ങൾക്ക് വീഡിയോ കാണുക).
ഈശോയുടെ രണ്ട് പ്രേഷ്ഠശിഷ്യർ അവരുടെ അമ്മയോടു കൂടി വന്ന് അവന്റ രാജ്യത്തിലെ മുഖ്യസ്ഥാനത്താനായി അപേക്ഷിക്കുന്നുണ്ട് (മത്താ 20:20-21). അവിടെയും ചർച്ചാവിഷയം ദൈവരാജ്യപ്രവേശനം തന്നെയാണ്. അവർക്ക് മറുപടി പറഞ്ഞു പോകുന്നതിന്റെ സമാപ്തിയിൽ ഈശോ അവരോട് ആവശ്യപ്പെടുന്നത്, ആധിപത്യവും യജമാനത്വവും ഉപേക്ഷിക്കാനാണ്: "വിജാതിയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും, അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാവല്ലോ. എന്നാൽ നിങ്ങളുടെയിടിയിൽ അങ്ങനെയാകരുത്" (മത്താ 20:25). അധികാരത്തിനും ആധിപത്യത്തിനും പകരമായി ഈശോ നിർദ്ദേശിക്കുന്നത് ദാസ്യവേലയും എളിയ ശുശ്രൂഷയുമാണ് (മത്താ 20:27). അങ്ങനെയെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാനായി ഈശോ നിർദ്ദേശിക്കുന്നത് - ആധിപത്യവും അധികാരവുമാകുന്ന നിന്റെ മേദസ്സ് ഒഴിവാക്കാനാണ്. അത്തരം മേദസ്സ് ഒഴവാക്കി നീ മെലിഞ്ഞാലേ ദൈവരാജ്യത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ കടക്കാൻ നിനക്ക് സാധിക്കുകയുള്ളൂ.
സമാനമായൊരു നിർദ്ദേശം മറ്റൊരു സന്ദർഭത്തിലം ഈശോ മുമ്പോട്ടു വയിക്കുന്നുണ്ട്: "നിങ്ങൽ റബ്ബീ എന്നു വിളിക്കപ്പെടരുത്... ഭൂമിയിൽ നിങ്ങൾ ആരെയും പിതാവെന്ന് വിളിക്കരുത്... നിങ്ങൾ നേതാക്കന്മാർ എന്നും വിളിക്കപ്പെടരുത്" (മത്താ 23:8-3). അതായത്, റബ്ബീയെന്നും പിതാവെന്നും നേതാവെന്നും വിളിക്കപ്പെടാൻ നിങ്ങൾ നിന്ന് കൊടുക്കരുത് എന്നർത്ഥം. ഇതെല്ലാം സമൂഹം നിനക്ക് തരുന്ന സ്ഥാനമാനങ്ങളാണ്. ഈ സ്ഥാനമാനങ്ങളാകുന്ന മേദസ്സിനെ നീ ഒഴിവാക്കണം. അതിനുപകരം, തുല്യതയുടെയും സാഹോദര്യത്തിന്റെയും ജീവിതം നീ കരുപ്പിടിപ്പിക്കണം. എങ്കിലേ, നിനക്ക് ജീവനിലേക്കും ദൈവാരാജ്യത്തിലേക്കും പ്രവേശിക്കാനാകൂ.
ചുരുക്കത്തിൽ, ഈശോ ആവശ്യപ്പെടുന്നത്, സമ്പത്തും അധികാരവും സ്ഥാനമാനങ്ങളുമാകുന്ന നിന്റെ മേദസുകളെ ഒഴിവാക്കാനാണ്. ഈ മേദസുകളിൽ നിന്നൊക്കെ ഹൃദയം കൊണ്ടും പ്രവൃത്തി കൊണ്ടും അകലം പാലിച്ചു ജീവിക്കുമ്പോൾ ഒരുവൻ യഥാർത്ഥത്തിൽ മെലിയുകയാണ് ചെയ്യുന്നത്. അപ്പോൾ അവൻ ചെറുതാകുകയാണ്. ഫലമോ, നിത്യജീവനിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ അവന് കടന്നു പോകാനാവുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ദൈവരാജ്യത്തിന് പുറത്തു നിൽക്കുന്നവരുടെ വിലാപത്തിൽ അവർ പറയുന്നു: "നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ഞങ്ങളുടെ തെരുവികളിൽ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്" (ലൂക്കാ 13:26). ഇത് സൂചിപ്പിക്കുന്നത് വിശുദ്ധ കുർബ്ബാനയെയും ദൈവവചനത്തെയുമാണ്. അതായത്, കുർബ്ബാനയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നവരും ദൈവവചനം ശ്രവിച്ച് കൊണ്ടിരിക്കുന്നവരും ദൈവരാജ്യത്തിനു പുറത്താകുമെന്ന്!
എന്തായിരിക്കും അതിനു കാരണം? കുർബ്ബാനയിൽ പങ്കെടുത്തിട്ടും വചനം ശ്രവിച്ചിട്ടും ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ മാത്രം അവർ ചെറുതായില്ല; അവരുടെ മേദസ്സു കുറഞ്ഞില്ല. കുർബ്ബാനയും വചനവും തുടർച്ചയായി സ്വീകരിച്ചിട്ടും സമ്പത്തിൽ നിന്നും അധികാരത്തിൽ നിന്നും സ്ഥാനമാനങ്ങളിൽ നിന്നും അകലം പാലിക്കാൻ അവർക്കായില്ല എന്നർത്ഥം. കുർബാനയും ദൈവവചനവും അനുദിനജീവിതത്തിന്റെ ഭാഗമാക്കുന്നവർക്കൊക്കെ വന്നു ഭവിക്കാവുന്ന അപകടമാണിത് - അവർ ദൈവരാജ്യത്തിന് പുറത്തായി പോകാം!
അങ്ങനെയെങ്കിൽ, ദൈവരാജ്യത്തിൽ പ്രവേശിക്കാനും രക്ഷാപ്രാപിക്കാനുമുള്ള വഴിയായി ഈശോ നിർദ്ദേശിക്കുന്നത് - നിന്റെ മേദസ്സ് കുറച്ച് കൊണ്ടുവന്ന്, നീ മെലിയുക എന്നതാണ്. സമ്പത്താകുന്ന നിന്റെ മേദസ്സ് നീ കുറയ്ക്കണം. പങ്ക് വയ്ക്കുന്നതിലൂടെയും കൊടുക്കുന്നതിലൂടെയുമാണ് അത് സാധിച്ചെടുക്കേണ്ടത്. അധികാരവും ആധിപത്യവുമാകുന്ന നിന്റെ മേദസ്സ് നീ കുറയ്ക്കണം. ദാസ്യ വേലയിലൂടെയും എളിയ ശുശ്രൂഷയിലൂടെയുമാണ് ഇത് നീ ആർജ്ജിക്കേണ്ടത്. സ്ഥാനമാനങ്ങളാകുന്ന മേദസ്സിൽ നിന്നും നീ അകന്നുനിൽക്കണം. തുല്ല്യതയുടെ സഹോദര്യഭാവത്തിലൂടെയാണ് ഇത് നിനക്ക് നേടിയെടുക്കാവുന്നത്.
ഇവിടെ നമ്മൾ ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. നിന്റെ ഒന്നാമത്തെ സമ്പാദ്യമെന്നു പറയുന്നത് നിന്റെ ശരീരം തന്നെയാണ്. ജനിക്കുമ്പോൾ രണ്ടേമുക്കാൽ കിലോയിൽ തുടങ്ങിയതാണ് ഇന്ന് എഴുപതും എൺപതും കിലോയായി വർദ്ധിപ്പിച്ചിരിക്കുന്നത്. ആ ശരീരമാണ് നിന്റെ ഒന്നാമത്തെ സമ്പാദ്യം. മറ്റു സമ്പാദ്യങ്ങളായ പണവും അധികാരവു സ്ഥാനമാനങ്ങളും നിന്റെ ശരീരത്തിന്റെ തന്നെ ഒരു വിപുലീകരണം മാത്രമാണ്.
അങ്ങനെയെങ്കിൽ, നിന്റെ ശരീരത്തിൽ നിന്നുകൂടി നീ ഒരകലം വളർത്തിയെടുക്കണം. പലപ്പോഴും നമ്മുടെ ശരീരവുമായാണ് നാം ആദ്യം താദാത്മ്യപ്പെടുന്നത്. ശരീരത്തിന്റെ രൂപവും അതിനു കൊടുക്കുന്ന നാമവും. ഈ നാമരൂപങ്ങളാലാണ് നീ അറിയപ്പെടുന്നത് തന്നെ. എന്നാൽ, യഥാർത്ഥത്തിൽ നീ നിന്റെ ശരീരമാണോ? അല്ലല്ലോ. അങ്ങനെയെങ്കിൽ, നീ നിന്റെ മനസ്സാണോ? അതും അല്ലല്ലോ. അതിനെ രണ്ടിനെയും സജീവമാകുന്ന ജീവനല്ലേ നീ. നിന്നിലെ ഈ ജീവൻ ദൈവമാകുന്ന ജീവന്റെ തന്നെ ഒരംശമാണ്. ഈ തിരിച്ചറിവാണ് ഏതൊരു ക്രിസ്തുശിഷ്യനും ആദ്യം ഉണ്ടാകേണ്ടത് - യഥാർത്ഥത്തിൽ നീ ആരാണെന്നുള്ള തിരിച്ചറിവ്.
അത്തരമൊരു തിരിച്ചറിവിലാണ് (സ്വത്വബോധത്തിലാണ്) സമ്പത്തിൽ നിന്നും അധികാരത്തിൽ നിന്നും സ്ഥാനമാനങ്ങളിൽ നിന്നും ഒരുവന് അകലം പാലിക്കാനാവുന്നത്. അത്തരമൊരു തിരിച്ചറിവിൽ നിന്റെ ശ്രദ്ധ നിന്റെ ജീവനിലേക്ക് തിരിയും. നിന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന നിന്റെ ജീവനിലേക്ക്. അപ്പോൾ ശരീരവും സമ്പത്തും അധികാരവും സ്ഥാനമാനങ്ങളും നിനക്ക് അപ്രാധാനങ്ങളായിത്തീരും. ഒന്നാംസ്ഥാനം നീ നിന്റെ ജീവന് കൊടുക്കാൻ തുടങ്ങും. അപ്പോഴാണ്, യഥാർത്ഥത്തിൽ നിന്റെ മേദസ്സ് കുറയുന്നത്. അപ്പോഴാണ്, നീ മെലിയാൻ തുടങ്ങുന്നത്. അപ്പോഴാണ്, നീ കൃശഗാത്രനായി മാറുന്നത്. അപ്പോഴാണ്, ഇടുങ്ങിയ വാതിലിലൂടെ നിനക്ക് അകത്തു കടക്കാനാവുന്നത് (ലൂക്കാ 13:24).
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്