തീർത്ഥാടകരെത്തിയത് 7400 വിമാനങ്ങളിൽ; മക്കയിൽ മാത്രം അങ്ങോട്ടും ഇങ്ങോട്ടും ഓടിയത് 18,000 സ്പെഷ്യൽ ബസുകൾ; ഹജ്ജിലെ അവസാന ആചാരമായ പിശാചിനെ കല്ലെറിയാൻ തടിച്ചുകൂടിയത് 24 ലക്ഷം പേർ; എസി ചെയ്ത ടെന്റുകളിൽ ചൂടിനോട് പൊരുതി ഭക്തർ നിർവൃതി മറക്കാതെ മടങ്ങുന്നു; ഇങ്ങനെയുമുണ്ടോ ഒരു വിശ്വാസം ദൈവമേ
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിലെ മുസ്ലീങ്ങൾ ഇന്ന് ത്യാഗസ്മരണകളോടെ ബലിപ്പെരുന്നാൾ ആഘോഷിക്കുകയാണ്. വിശുദ്ധ മക്കയിൽ ഹജ്ജ് പൂർത്തിയാക്കാനായതിന്റെ നിർവൃതിയിൽ മടങ്ങുകയാണ് ലോകമെമ്പാടും നിന്നുള്ള തീർത്ഥാടകർ. ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള അറഫാ സംഗമത്തിനുശേഷം ജംറകളിൽ കല്ലെറിയൽ ചടങ്ങ് ആരംഭിച്ചു. 25 ലക്ഷത്തോളം തീർത്ഥാടകരാണ് ഇക്കുറി ഹജ്ജ് കർമത്തിനായി മക്കയിലെത്തിയത്. പിശാചിന്റെ പ്രതീകത്തിനുനേരെയുള്ള കല്ലേറുകർമം മിനായിൽ ഇന്നലെ തുടങ്ങി.
സാത്താന്റെ ഏറ്റവും വലിയ പ്രതീകമായ ജംറത്തുൽ അഖ്ബയിലാണ് ഹാജിമാർ ഞായറാഴ്ച കല്ലേറുകർമം നടത്തിയത്. ജംറയിൽ പിശാചിന്റെ മൂന്ന് പ്രതീകങ്ങളാണ് ഉള്ളത്. ജംറത്തുൽ അഖ്ബയാണ് ഇതിലേറ്റവും വലുത്. ഇവിടെയാണ് കൂടുതൽ തീർത്ഥാടകരും എത്തുന്നത്. വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ഹജ്ജ് ചടങ്ങുകൾ തുടങ്ങിയത്. തിക്കും തിരക്കുമുൾപ്പെടെ മുൻവർഷങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങൾ മറികടക്കുന്നതിന് ഇക്കുറി വിപുലമായ സംവിധാനങ്ങളാണ് മക്കയിൽ ഒരുക്കിയിരുന്നത്.
കടുത്ത ചൂടാണ് ഇക്കറി ഹജ്ജിനെത്തിയവരെ വലച്ചിരുന്നത്. ഹാജിമാർക്ക് താമസിക്കുന്നതിനായി എയർകണ്ടീഷൻ ചെയ്ത ടെന്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, കല്ലേറുകർമത്തിനായുള്ള കല്ലുകളും പെറുക്കി മിനായിലേക്കുള്ള യാത്ര കൊടുംചൂടത്ത് പലർക്കും പരീക്ഷണമായി മാറി. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് പുണ്യമായ ചടങ്ങിൽ തീർത്ഥാടകർ ആവേശത്തോടെ പങ്കുകൊണ്ടു. കടുത്ത ചൂടിൽ തീർത്ഥാടകരെ ഓരോ ്സ്ഥലത്തേക്കും കൊണ്ടുപോകുന്നതായിരുന്നു ഇത്തവണത്തെ വെല്ലുവിളിയെന്ന് സൗദി അറേബ്യയിലെ ഗതാഗത മന്ത്രി നബീൽ അൽ അമൗദി പറഞ്ഞു.
7400 വിമാനങ്ങളിലായാണ് ഇത്തവണ ഹജ്ജിനുള്ള തീർത്ഥാടകർ എത്തിയതെന്ന് നബീൽ അൽ അമൗദി പറഞ്ഞു. ജിദ്ദയിലെയും മദീനയിയെയും വിമാനത്താവളങ്ങളിലൂടെയാണ് തീർത്ഥാടകർ എത്തിയത്. ഇവരെ കൊണ്ടുപോകുന്നതിനും വരുന്നതിനുമായ 18000 ബസുകളും ഏർപ്പെടുത്തിയിയിരുന്നു. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കുന്നതിന് കനത്ത സുരക്ഷാ സന്നാഹങ്ങളും ഏർപ്പെടുത്തിയിരുന്നു. തീർത്ഥാടക പ്രവാഹം എല്ലാ വർഷവും ഉള്ളതാണെങ്കിലും ഓരോ വർഷവും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ സൗദി സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്.
ഇസ്ലാം വിശ്വാസി ജീവിതത്തിൽ ഒരിക്കലെങ്കിലും പൂർത്തിയാക്കിയിരിക്കേണ്ട അഞ്ച് സുപ്രധാന ചടങ്ങുകളിലൊന്നാണ് ഹജ്ജ്. അതുകൊണ്ടുതന്നെ, പരമപ്രധാനമായ തീർത്ഥാടനമായാണ് ഹജ്ജിനെ വിശ്വാസികൾ കാണുന്നത്. ജംറകളിൽ സാത്താന്റെ പ്രതീകത്തിനുനേരെ ഓരോ വിശ്വാസിയും ഏഴ് കല്ലുകൾ വീതമാണ് എറിയേണ്ടത്. ഈദ് അൽ-ആധയുടെ ആദ്യദിനമാണ് കല്ലെറിയൽ ചടങ്ങ്. പിന്നീടുള്ള രണ്ടുദിവസങ്ങളിൽ പ്രാർത്ഥനയുണ്ട്. അതുകൂടി പൂർത്തിയാകുന്നതോടെ പരിശുദ്ധ ഹജ്ജ് കർമത്തിന് തിരശ്ശീല വീഴും.
മിനായിൽ തിക്കിലും തിരക്കിലും പെട്ട് വലിയ അപകടങ്ങളും സംഭവിക്കാറുണ്ട്. 2015-ലും ഇത്തരത്തിൽ അപകടമുണ്ടായിരുന്നു. അതുകൊണ്ട് ചടങ്ങുകൾക്ക് പോകുന്നതിന് വ്യത്യസ്ത സമയം നിശ്ചയിച്ചാണ് കല്ലേറുകർമം നടത്തിയത്. ഓരോ സംഘത്തിനും മിനായിലേക്ക് നീങ്ങാൻ പ്രത്യേക സമയം നിശ്ചയിച്ചുനൽകുകയും ആ സമയത്തുമാത്രം അവരെ അങ്ങോട്ടുകൊണ്ടുപോവുകയുമാണ് ചെയ്തത്. ഇതിന്റെ നിയന്ത്രണത്തിനായി പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.
സർവസജ്ജമായ ആംബുലൻസുകൾ വഴിയിലുടനീളം ഒരുക്കിയിരുന്നു. ഇതിന് പുറമെ, തീർത്ഥാടകരുടെ യാത്ര സസൂക്ഷ്മം നിയന്ത്രിക്കാൻ ക്യാമറകളും ഒരുക്കിയിരുന്നു. താഴ്വരയിൽ ചുറ്റിപ്പറന്ന ഹെലിക്കോപ്ടറുകളും നീരീക്ഷണം ശക്തമാക്കി. ചൂടുകൂടുതലായതിനാൽ, തീർത്ഥാടകർക്കുമേൽ വെള്ളം തളിച്ച് അവർക്ക് ആശ്വാസം പകർന്നു. ഹജ്ജിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രോ സർവീസുമുണ്ടായിരുന്നു. 3,60,000 പേരാണ് മെട്രോ സർവീസ് ഇത്തവണ ഉപയോഗിച്ചത്. ഇതൊരു റെക്കോഡാണ്.
ഇന്നലെ ആദ്യഘട്ട കല്ലേറു കർമം പൂർത്തിയാക്കിയ ഹാജിമാർ ബലിയർപ്പണവും പെരുന്നാൾ നമസ്കാരവും നിർവഹിച്ചു. മിനായിൽ നിന്നു മക്കയിലെത്തി കഅബ പ്രദക്ഷിണവും സഅ്യും പൂർത്തിയാക്കിയതോടെ ഹജ് ചടങ്ങുകൾക്ക് അർധവിരാമമായി. ഇഹ്റാം (ലളിതമായ വെളുത്തവസ്ത്രം) വേഷം മാറി പുതുവസ്ത്രമണിഞ്ഞ ഹാജിമാർ പരസ്പരം ആശ്ലേഷിച്ച് ഈദ് ആശംസകൾ കൈമാറി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. ഇന്നും നാളെയും മിനായിൽ താമസിച്ചു കല്ലേറുകർമം പൂർത്തിയാക്കി കഅബയിൽ വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കുന്നതോടെ ഹജ്ജിനു സമാപനമാകും.
ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അറഫാ സംഗമം.1400 വർഷം മുമ്പ് പ്രവാചകൻ മുഹമ്മദ് ലക്ഷക്കണക്കിന് അനുചരരെ ഒരുമിച്ച് കൂട്ടി നടത്തിയ മാനവിക പ്രഖ്യാപനമായ അറഫാ പ്രഭാഷണത്തിന്റെ സ്മരണ പുതുക്കിയാണ് അറഫാ സംഗമം. അറഫയില്ലെങ്കിൽ ഹജ്ജില്ല എന്നാണ് വിശ്വാസം. ജബൽ റഹ്മയും അതിനോട് ചുറ്റുമുള്ള വിശാലമായ പ്രദേശവുമാണ് അറഫാമൈതാനം. മക്കയുടെ കിഴക്ക് ഭാഗത്ത് 20കി.മീറ്റർ ചുറ്റളവിൽ പറന്ന് കിടക്കുന്ന പ്രദേശമാണിത്. ഇന്ന് (ദുൽഹജ് 9) സൂര്യൻ മധ്യാഹ്നത്തിൽ നിന്ന് തെറ്റിയത് മുതൽ പെരുന്നാൾ ദിവസം (ദുൽഹജ് 10) പ്രഭാതം വരെയുള്ള ഏതെങ്കിലും ഒരു സമയം അറഫയിൽ നിൽക്കണമെന്നതാണ് നിബന്ധന.
ഹജിനെത്തിയ മുഴുവൻ തീർത്ഥാടകരും ഏകദേശം ഒരേ സമയത്ത് ഒരുമിച്ച് കൂട്ടുന്ന മനുഷ്യക്കടലാണ് അറഫ സംഗമം. അറഫ സംഗമം കഴിഞ്ഞ് മിനയിലെ തമ്പുകളിലേക്കുള്ള മടക്കം ദുഷ്കരമാണ്. തിരക്ക് ഒഴിവാക്കാൻ അധികൃതർ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം സമയം നിശ്ചയിച്ചു നൽകിയിട്ടുണ്ടെങ്കിലും വഴിയറിയാതെ വലയുകയും കൂട്ടം തെറ്റി പോകുകയും ചെയ്യുന്ന നിമിഷങ്ങളാണിത്. വൃദ്ധരും ശാരീരിക ക്ഷമത കുറഞ്ഞവരും നന്നേ ബുദ്ധിമുട്ടുന്ന സമയം.
ഇത്തരക്കാരെ സഹായിക്കുന്നതിനായി സൗദി സർക്കാരിന് കീഴിൽ സുരക്ഷാ ഭടന്മാരും സിവിൽ ഡിഫൻസ് വോളന്റിയർമാരും സാദാകർമ രംഗത്തുണ്ട്. കൂടാതെ സന്നദ്ധ സംഘടനകളുടെ കീഴിൽ വിപുലമായ വോളന്റയർ സേവനങ്ങളും ലഭ്യമാണ്. ഈരംഗത്ത് മലയാളി കൂട്ടായ്മകളായ കെഎംസിസി, ഹജ് വെൽഫെയർ ഫോറം, ആർഎസ്സി, ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം, വിഖായ തുടങ്ങിയ സംഘടനകളുടെ സേവനങ്ങൾ സ്തുത്യർഹമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍