വ്രതശുദ്ധിയോടെ തീർത്ഥാടന നാളുകൾ വരവായി; ഒരുക്കങ്ങൾ പൂർത്തിയാക്കി ദേവസ്വംബോർഡ്: ശബരിമല നട ഇന്നു തുറക്കും
41 നാൾ നീണ്ടുനിൽക്കുന്ന മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്നു തുറക്കും. നാളെയാണ് വൃശ്ചികം ഒന്ന്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി വൈകിട്ട് 5.30 നു നടതുറന്നു ശ്രീലകത്ത് നെയ്വിളക്ക് കൊളുത്തും. തുടർന്നു പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് എത്തി ആഴി ജ്വലിപ്പിക്കും. നിയുക്ത മേൽശാന്തി ആദ്യം പതിനെട്ടാംപടി കയറി തിരുമുറ്റത്തെത്തും. വൈകിട്ട് ഏഴിനാണു പുതിയ മേൽശാന്തിമാരുടെ അവരോധനച്ചടങ്ങ്. സോപാനത്ത് പത്മംവരച്ചു കലശംപൂജിച്ച ശേഷം നിയുക്ത മേൽശാന്തിയെ അഭിഷേകം ചെയ്തശേഷം തന്ത്രി, മേൽശാന്തിയെ ശ്രീലകത്തേക്കാനയിക്കും. തുടർന്നു ഭഗവാന്റെ മൂലമന്ത്രം കാതിൽ ഓതിക്കൊടുക്കുന്നതോടെ ഒരുവർഷത്തെ പുറപ്പെടാശാന്തിയായി പുതിയ മേൽശാന്തി അവരോധിക്കപ്പെടും.
ഇന്നു പ്രത്യേക പൂജകളൊന്നുമില്ല. രാത്രി 11 നു ഹരിവരാസനം പാടി നടയടച്ചതിനു ശേഷം മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി പുതിയ മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരിക്കു താക്കോൽ കൈമാറും. ഒരുവർഷക്കാലം ഭഗവാനെ പൂജ ചെയ്ത പുണ്യവുമായി നാരായണൻ നമ്പൂതിരി സന്നിധാനത്തുനിന്നു മലയിറങ്ങും. അതേസമയം തീർത്ഥാടനകാലം സുഗമമാക്കാൻ വേണ്ടി ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
പമ്പയിൽ 15കോടി ചെലവിൽ നിർമ്മിച്ച ആരോഗ്യഭവനാണ് ഈ തീർത്ഥാടന കാലത്ത് അയ്യപ്പന്മാർക്ക് അനുഗ്രഹം. മല കയറുന്നവർക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടു നേരിടുമ്പോൾ പത്തനംതിട്ടയിലെയോ കോട്ടയത്തെയോ ആശുപത്രികളിലെത്തിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. കാനന പാതയിലെ തരിക്കിനിടയിലൂടെ ആശുപത്രികളിലേക്കുള്ള ദീർഘദൂര യാത്ര ഒഴിവാക്കാനും അടിയന്തര ചികിത്സ ലഭിക്കാനും ഇനി ആരോഗ്യഭവനുണ്ട്. അലോപ്പതി, ആയുർവേദം, ഹോമിയോ, പഞ്ചകർമ്മ ചികിത്സകളാണ് ഇവിടെ ലഭിക്കുന്നത്. അത്യാഹിതം, കാർഡിയോളജി ക്രിട്ടിക്കൽ യൂണിറ്റുകൾ പ്രവർത്തന സജ്ജമായി. ഒരേ സമയം മുപ്പതു പേരെ കിടത്തി ചികിത്സിക്കാനാകും. മിനി ഓപ്പറേഷൻ തീയറ്ററും ഓക്സിജൻ സ്റ്റോറേജുമുണ്ട്. ക്രിട്ടിക്കൽ യൂണിറ്റുകളും മിനി ഓപ്പറേഷൻ തീയേറ്ററുകളും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സയും ലഭിക്കും. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡും തുറന്നു.
മലകയറുമ്പോൾ ക്ഷീണിക്കുന്നവരെയും അവശരാകുന്നവരെയും സഹായിക്കാൻ ഓക്സിജൻ പാർലറുകൾ ഇത്തവണ കൂടുതലായി തുറന്നിട്ടുണ്ട്. ആവശ്യമുള്ളവർക്ക് പൊലീസ് സഹായവും ലഭിക്കും. പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ 15 ഓക്സിജൻ പാർലറുകളാണ് സ്ഥാപിക്കുന്നത്. ഔഷധ കുടിവെള്ളവും ലഭിക്കും.
തീർത്ഥാടകരെ സഹായിക്കാൻ അയ്യപ്പസേവാ സംഘം വിവിധ സ്ഥലങ്ങളിൽ 30 ക്യാമ്പുകൾ തുറന്നു. അന്നദാനം, ചുക്കുവെള്ള വിതരണം, സൗജന്യ വൈദ്യസഹായം എന്നിവ എല്ലാ ക്യാമ്പുകളിലുമുണ്ടാകും. സന്നിധാനം, പമ്പ, അപ്പാച്ചിമേട്, അഴുത, കരിമല, വലിയാനവട്ടം,ഉപ്പുപാറ, സത്രം, എരുമേലി, നിലയ്ക്കൽ, കോട്ടയം, എറണാകുളം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, പത്തനംതിട്ട, റാന്നി,ആറ്റുകാൽ, കന്യാകുമാരി, തേനി, മധുര, പഴനി എന്നിവിടങ്ങളിലാണ് പ്രധാന ക്യാമ്പുകൾ. സന്നിധാനത്തും പമ്പയിലും അപ്പാച്ചിമേട്ടിലും 24മണിക്കൂറും സേവനം ലഭിക്കും.
മലകയറുന്ന അയ്യപ്പന്മാർക്ക് കുടിക്കുന്നതിന് പൈപ്പുകൾ വഴിയും ചുക്കുവെള്ളം ലഭിക്കും. പമ്പയിലും സന്നിധാനത്തും 24മണിക്കൂറും അന്നദാനമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാസമാജം എന്നിവരുടെയും അന്നദാനമുണ്ട്. തിരക്കു കൂടുമ്പോൾ പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ ഭക്തരെ വടം കെട്ടി തടയുന്ന രീതി ഈ വർഷം മുതലുണ്ടാവില്ല. പകരം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കും. ഭക്തരെ തള്ളിമാറ്റി വടം കെട്ടി വഴി തടയുന്നത് തർക്കത്തിൽ കലാശിച്ചിരുന്നു. വടം അഴിക്കുമ്പോൾ ഭക്തർ ഇരച്ചോടുന്നത് അപകട ഭീഷണിയായിട്ടുമുണ്ട്. ഇത്തവണ ദേവസ്വം ബോർഡ് അനുവദിച്ച തുക കൊണ്ട് ഒൻപതിടങ്ങളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.
ദർശനത്തിനുള്ള വെർച്വൽ ക്യൂവിലേയ്ക്ക് ഓൺലൈൻ വഴി ബുക്കു ചെയ്ത തീർത്ഥാടകരുടെ പ്രവേശന കൂപ്പൺ ഇനി പമ്പയിൽ തന്നെ പരിശോധിക്കുമെന്ന് എ.ഡി.ജി.പി എ. പത്മകുമാർ അറിയിച്ചു. മരക്കൂട്ടത്തിനു സമീപമായിരുന്നു കഴിഞ്ഞ സീസണിൽ പരിശോധന നടത്തിയിരുന്നത്. വെർച്വൽ ക്യൂ പാസേജിൽ കയറാതെ തീർത്ഥാടകർ താഴേ തിരുമുറ്റത്തെത്തി അവിടെ നിന്ന് വെർച്വൽ ക്യൂവിൽ കയറാൻ ശ്രമിക്കുകയും പതിവായിരുന്നു. ഇത് തിക്കിത്തിരക്കിനും തർക്കത്തിനും ഇടയാക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനാലാണ് പുതിയ തീരുമാനം. ഇതുവരെ എട്ടു ലക്ഷത്തിലേറെ ഭക്തർ വെർച്വൽ ക്യൂവിന് ബുക്കു ചെയ്തു. ഏറെയും തമിഴ്നാട്ടുകാരാണ്.
പതിനെട്ടാം പടിക്കു താഴെ മുറ്റം ടൈൽസ് പാകുന്ന ജോലികൾ പൂർത്തിയായി. ആഴി നവീകരിച്ചു. പതിനെട്ടാം പടിക്കു മുന്നിൽ പഴയ കരിങ്കല്ലുകൾ മാറ്റി പുതിയ കൃഷ്ണ ശിലകൾ പാകി. സന്നിധാനത്ത് കന്നിമൂല ഗണപതിയുടെയും നാഗരാജാവിന്റെയും സോപാനങ്ങൾ പിത്തളയും വെള്ളിയും പൊതിഞ്ഞ് മുഖം മിനുക്കി. ഗണപതിയുടെ രൂപങ്ങൾ കൊത്തിയെടുത്ത പിത്തള കൊണ്ട് കന്നിമൂല ഗണപതിയുടെയും, പിത്തളയും വെള്ളിയും കൊണ്ട് നാഗങ്ങളുടെ രൂപങ്ങളുണ്ടാക്കി നാഗരാജ ക്ഷേത്രത്തിന്റെയും സോപാനങ്ങൾ പൊതിഞ്ഞു.
ശബരിമല പാത, പരമ്പരാഗതാ കാനന പാത എന്നിവിടങ്ങിലൂടെയെത്തുന്ന തീർത്ഥാടകർക്കു വഴിതെറ്റിയാൽ ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കുന്ന 'തത്ത്വമസി' മൊബൈൽ ആപ്ളിക്കേഷൻ ശരിയായ ദിശ കാട്ടിത്തരും. 'തത്ത്വമസി' ഡൗൺലോഡ് ചെയ്യുമ്പോൾ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വഴി, വാഹനങ്ങുടെ തിരക്ക് എവിടെല്ലാം, വെർച്വൽ ക്യൂവിന്റെ സ്ഥിതി, ക്ഷേത്രത്തിലെ പൂജാ സമയം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതിനുള്ള ലിങ്ക് ലഭിക്കും. സന്നിധാനത്ത് എത്തിയാൽ പ്രായമായവർക്കും കുട്ടികൾക്കും തിരക്കിൽപ്പെടാതെ ദർശനം നടത്താൻ ഇത്തവണ മുതൽ പ്രത്യേക ക്യൂ ഏർപ്പെടുത്തി. തിരുമുറ്റത്ത് വെർച്വൽ ക്യൂവിനു സമീപത്താണിത്. നിർദ്ദേശം നൽകാൻ പൊലീസുണ്ടാവും.
മണ്ഡലമകരവിളക്കു കാലത്തേക്ക് ആവശ്യമായ സുരക്ഷാ സന്നാഹങ്ങളുടെ പൊലീസിന്റെ ചീഫ് കോർഡിനേറ്റർ എ.ഡി.ജി.പി കെ. പത്മകുമാറാണ്. തിരുവനന്തപുരം, എറണാകുളം റേഞ്ച് ഐ.ജിമാരായ മനോജ് എബ്രഹാം, എം. ആർ. അജിത്കുമാർ എന്നിവരാണ് ജോയിന്റ് കോർഡിനേറ്റർമാർ.
സന്നിധാനത്ത് 600, പമ്പയിൽ 450 പൊലീസുകാർ ആദ്യഘട്ടത്തിൽ സേവനത്തിനുണ്ടാകും. ദേശീയ ദ്രുത കർമ്മസേന, ദുരന്ത നിവാരണസേന, തമിഴ്നാട്, ആന്ധ്ര, കർണാടക പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
കാനന പാതയും സന്നിധാനവും പമ്പയും സമ്പൂർണ്ണ പ്ളാസ്റ്റിക് നിരോധിത മേഖലകളാണ്. പ്ളാസ്റ്റിക്കിനു പകരം തുണിസഞ്ചികൾ ഉപയോഗിക്കണമെന്നാണ് വിവിധ വകുപ്പുകൾ ഭക്തർക്കു നൽകുന്ന നിർദ്ദേശം. പ്ളാസ്റ്റിക് ഉപയോഗം തടയാൻ എല്ലായിടത്തും എക്കോ ഗാർഡുകളെയും വിശുദ്ധി സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമല പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും 9400044991, 9562318181എന്നീ ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്റെ അടിയന്തര സേവനം ലഭിക്കും. ഇന്നു മുതൽ സേവനം ലഭ്യമാണ്. സേഫ്സോൺ പദ്ധതിപ്രകാരം 24മണിക്കൂർ സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ സഹായവും ലഭിക്കും.
സംസ്ഥാനത്തെ പ്രധാന കെ. എസ്. ആർ.ടി.സി ഡിപ്പോകളിൽ നിന്നെല്ലാം പമ്പാ സർവ്വീസ് ഇന്നു മുതൽ ഓടിത്തുടങ്ങും.ഇരുന്നൂറോളം ബസുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് 25 ബസുകളാണ് ആദ്യ ഘട്ടത്തിൽ പമ്പ സർവ്വീസ് നടത്തുന്നത്.
പ്രധാന ഫോൺ നമ്പരുകൾ: എസ്. ടി.ഡി കോഡ് 04735
ദേവസ്വം കമ്മീഷണർ 202004
വിജിലൻൻസ് എസ്പി 202081
വിജിലൻസ് ഓഫീസ് 202058
ഇൻഫർമേഷൻ സെന്റർ ശബരിമല 202048
ഇൻഫർമേഷൻ സെന്റർ പമ്പ 202339
അക്കോമഡേഷൻ 202049
ഗസ്റ്റ് ഹൗസ് പമ്പ 202441
ഗസ്റ്റ് ഹൗസ് ശബരിമല 202056
അന്നദാന മണ്ഡപം 202918
പോസ്റ്റ് ഓഫീസ് ശബരിമല 202130
പോസ്റ്റ് ഓഫീസ് പമ്പ 202330
പൊലീസ് സ്റ്റേഷൻ ശബരിമല 202014, 202016
പൊലീസ് സ്റ്റേഷൻ പമ്പ 203419, 203386
പൊലീസ് സ്പെഷ്യൽ ഓഫീസർ ശബരിമല 202029
പൊലീസ് സ്പെഷ്യൽ ഓഫീസർ പമ്പ 203523
പൊലീസ് വയർലെസ് 202079
ഫയർഫോഴ്സ് ശബരിമല 202033
കെ. എസ്. ആർ. ടി. സി പമ്പ 203445
ഫോറസ്റ്റ് ഓഫീസ് പമ്പ 202335
ഫോറസ്റ്റ് ഓഫീസ് പമ്പ 202074
ഗവ.ആശുപത്രി പമ്പ 203318
ഗവ.ആശുപത്രി ശബരിമല 202101
ടെലിഫോൺ എക്സ്ചേഞ്ച് ശബരിമല 202199, 202000, 202836.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്