അഞ്ച് ദശകങ്ങൾക്ക് അപ്പുറത്തെ മക്കാ ഹറമിൽ വെച്ചുള്ള ചെറുപ്പകാല വ്രതസ്മരണകളും പെരുന്നാൾ പെരുമകളും താലോലിച്ച് സൗദി മലബാറികൾ
അക്ബർ പൊന്നാനി
ജിദ്ദ: 'ഹറമിനടുത്തായിരുന്നു ഞങ്ങളുടെ വീട്. ഹറമിനു സമീപത്തെ മലമുകളിൽനിന്ന് കതീന വെടി കേട്ടാണ് നോമ്പ് തുറന്നിരുന്നത്. പിതാവ് ഹറമിൽനിന്നാണ് നോമ്പ് തുറക്കുക. ഞങ്ങൾ വീട്ടിൽനിന്നും. പിതാവ് തിരിച്ചെത്തിയശേഷം ഞങ്ങൾ ഒരുമിച്ച് ഒജീനം കഴിക്കും. ശുർമ, സമൂസ തുടങ്ങിയവയുണ്ടാകും. ഇശാക്കും തറാവീഹിനുമായി പിന്നീട് ഒരുമിച്ച് മസ്ജിദുൽ ഹറാമിലേക്ക് പോവും ...'.
പറയുന്നത് ജിദ്ദയിലെ ഒരു സൗദി പ്രമുഖൻ ശൈഖ് തലാൽ ബകുർ മലൈബാരി. വംശവേരുകൾ മലബാറിലേയ്ക്ക് നീളുന്ന സൗദി പൗരൻ. വീട്ടിൽ മലയാളത്തിനുപകരം അറബി പറഞ്ഞുപോയതിന് പിതാവിൽനിന്ന് അടി കിട്ടിയ കഥയും സംസാര വിഷയമായി. ഹറമിന്റെ മുറ്റത്ത്, കിങ് അബ്ദുൽ അസീസ് ഗെയ്റ്റിനരികിലെ വീട്ടിൽ കുട്ടിക്കാലം ചെലവിട്ട ഓർമകളുമായി മറ്റൊരു മലയാളി സൗദി തഖിയുദ്ദീൻ മലൈബാരിയും വാചാലനായി.
കാലം അഞ്ച് പതിറ്റാണ്ടുകൾക്കപ്പുറം. എങ്കിലും ഓർമകൾക്ക് കൗമാരത്തിന്റെ തുടിതുടിപ്പ്.
പഴയ കാല വൃത വർത്താനങ്ങളും പെരുന്നാൾ പെരുമകളും മഹാമാരിക്കാലത്തും നിർവൃതിയേകുന്ന ഓർമ്മത്തുരുത്തുകളാണ് അവർക്ക്. ദശകങ്ങൾ ഏറെ പിന്നിട്ട സുകൃത സ്മരണകൾ ഒരവസരം വന്നപ്പോൾ വാക്കുകളായ് പരന്നൊഴുകി. ആ ഓർമകൾക്ക് നോമ്പിന്റെ നൈർമല്യവും പെരുന്നാളിന്റെ പരിമളവും.
ജിദ്ദ ആസ്ഥാനമായ ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവ് (ജിജിഐ) രണ്ടാം പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിലാണ് വംശ വേരുകൾ മലബാറിലേക്ക് നീളുന്ന സൗദി മലൈബാരികളായ രണ്ട് ശ്രേഷ്ട്ടാതിഥികൾ സ്മൃതിപഥത്തിലെ തേനൂറും റംസാൻ ഈദ് സ്മരണകൾ പങ്കുവെച്ചത്.
അര നൂറ്റാണ്ട് മുമ്പത്തെ മക്ക ഹറമിലെ ബാല്യകാല നോമ്പോർമകളും പെരുന്നാൾ പോരിശകളും അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ നുകരുകയും പകർന്ന് തരികയും ചെയ്യുകയായിരുന്നു രണ്ടു പേരും അതും അവർ ഉപയോഗിച്ച് കൊണ്ടിരുന്ന അന്നത്തെ മലയാള ശൈലിയിൽ. സൗദികളായ മലൈബാരികളുടെ റംസാൻ സ്മരണകൾ വാചാലമായപ്പോൾ, കേട്ടിരുന്നവർക്ക് അനുഭൂതി പകർന്നൊരു അസുലഭാവസരവുമായി.
സൗദി പൗരനായ പിതാമഹനിൽനിന്ന് മലയാളം പഠിച്ച ശൈഖ് തലാൽ ബകുർ മലൈബാരി, വീട്ടിൽ മലയാളത്തിനുപകരം അറബി പറഞ്ഞുപോയതിന് പിതാവിൽനിന്ന് അടി കിട്ടിയ കഥ വിവരിച്ചതും നാല് പതിറ്റാണ്ടുമുമ്പ് ജുഹൈമാൻ അൽഉതൈബിയുടെ നേതൃത്വത്തിൽ അക്രമികൾ ഹറം ഉപരോധിച്ചവേളയിൽ അകത്ത് അകപ്പെട്ടുപോയ അനുഭവം ശൈഖ് തഖിയുദ്ദീൻ ഉമർ മലൈബാരി പങ്കുവെച്ചതും ഏറെ ഹൃദയസ്പൃക്കായിരുന്നു.
കുട്ടിക്കാലത്തേ, മാതാപിതാക്കളുടെ പ്രേരണയാൽ നോമ്പെടുക്കുകയും തീക്ഷ്ണമായ വിശപ്പും ദാഹവും സഹിക്കാനാവാതെ, ചിലപ്പോഴെങ്കിലും മറ്റാരുമറിയാതെ വെള്ളം കുടിച്ചതും ഇരുവരുടെയും ഓർമകളിൽ നിറഞ്ഞു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നോമ്പെടുത്തു തുടങ്ങിയതെന്ന് തലാൽ മലൈബാരി അനുസ്മരിച്ചു.
റമദാനിൽ ഇന്നത്തെപോലെ, രാത്രി സമയമാണ് മക്കയിലെ അങ്ങാടി സജീവമായിരുന്നത്. പുലർച്ചെ വരെ കടകളുണ്ടാകും. പകൽ സമയത്ത് ഇറച്ചിക്കടകളാണ് കാര്യമായും തുറന്നു പ്രവർത്തിച്ചിരുന്നത്. പെരുന്നാളിന് ഈദിയ്യ എന്ന പേരിൽ കുടുംബാംഗങ്ങളെല്ലാം റിയാലുകൾ തന്നിരുന്നത് ഇന്നും തേനൂറുന്ന ഓർമകളാണ്. ഹജ്ജ്പെരുന്നാൾ മക്കയിൽ ആഘോഷിക്ക പ്പെടാറില്ല. എല്ലാവരും ഹജ്ജ് കർമ്മത്തിൽ വ്യാപൃതരായതാണ് കാരണം. അതിനാൽ ചെറിയ പെരുന്നാൾ ഞങ്ങൾ വലിയ പെരുന്നാളായി കൊണ്ടാടി.പഴയകാല റമദാനിന്റെ മാധുര്യം വാക്കുകൾക്കതീതമാണെന്ന് തലാൽ മലൈബാരി പറഞ്ഞു. പഴയ റമദാനിനാണ് ചൊറുക്കും മഹബ്ബത്തുമുള്ളത്. പണ്ട് നല്ല ചേലായിരുന്നു റമദാന്. പെരുന്നാളിന്റെ ആദ്യദിവസം, മിക്കവരുടെയും ആഘോഷം സ്വന്തം വീടുകളിൽതന്നെയായിരിക്കും.
രണ്ടാം പെരുന്നാളിനാണ് കുടുംബക്കാരുടെയും കൂട്ടുകാരുടെയും വീടുകളിൽ പോയിരുന്നതും പുറത്തെ ആഘോഷങ്ങളിൽ പങ്കുകൊണ്ടിരുന്നതും. കഴിഞ്ഞ 25 വർഷമായി, വീട്ടിൽ രണ്ടാം പെരുന്നാൾ ദിവസം വലിയ ആഘോഷമായിരുന്നു. കുടുംബക്കാരും കൂട്ടുകാരുമടക്കം ഇരുനൂറോളം പേർ പതിവായി എത്തിയിരുന്നു. മദീനയിലെ പ്രശസ്തമായ മഖ്ബൂസ് മദീനി ഭക്ഷണമാണ് അന്നത്തെ പ്രധാന വിഭവം. ആഹ്ളാദകരമായ അനുഭവമായിരുന്നു
ഇത്. മക്കയിലെ മലൈബാരികളിൽ ചിലരെങ്കിലും നീണ്ട കാലത്തിനുശേഷം പരസ്പരം കാണുന്നതിനും നേരിട്ട് ഈദാശംസകൾ കൈമാറുന്നതിനും എന്റെ വീട് വേദിയായി. ഇക്കുറി രണ്ടാം പെരുന്നാൾ ചടങ്ങ് ഉണ്ടാവില്ലെന്ന് അറിയിച്ചതോടെ, പലരും സങ്കടം പങ്കു വെക്കുകയുണ്ടായി. കോവിഡ് ദുരിതകാലം നീങ്ങുന്ന മുറയ്ക്ക് അടുത്ത ചെറിയ പെരുന്നാളിന് ഒത്തുകൂടാമെന്ന് പറഞ്ഞാണ് അവരെ ആശ്വസിപ്പിച്ചതെന്ന് തലാൽ മലൈബാരി നെടുവീർപ്പിട്ടു.
ഹറമിന്റെ മുറ്റത്ത്, കിങ് അബ്ദുൽ അസീസ് ഗെയ്റ്റിനരികിലെ വീട്ടിൽ കുട്ടിക്കാലം ചെലവിട്ട തഖിയുദ്ദീൻ മലൈബാരി, അന്നത്തെ നോമ്പോർമകളും ഈദ് സ്മരണകളും മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നതായി അനുസ്മരിച്ചു. ഹറമും മുറ്റവും അന്ന് വളരെ ചെറുതായിരുന്നു. സംസം വെള്ളം നോമ്പുതുറക്കുവേണ്ടി വലിയ മൺകൂജയിൽ ശേഖരിച്ചായിരുന്നു വെച്ചിരുന്നത്.
സമൂസയും ഈത്തപ്പഴവും ഉൾപ്പടെ മറ്റു ചെറിയ ചില വിഭവങ്ങളും കൂടെ ഉണ്ടാവും. കേരളത്തിൽനിന്ന് കാൽനടയായി വന്ന് ഹജ്ജ് ചെയ്ത ശേഷം ഹറമിനരികെ താമസമാക്കിയ പിതാവ് ഉമർ കുട്ടി മുസ്ലിയാർ എന്ന ഉമർ അലി മലൈബാരിക്ക് ധാരാളം സുഹൃത്തുക്കളു ണ്ടായിരുന്നു. അവരിൽ പലരും തറാവീഹ് കഴിഞ്ഞശേഷം വീട്ടിൽ വന്ന് കഞ്ഞി കുടിച്ചുപോവുമായിരുന്നു.
ഖുർആൻ പാരായണത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് അക്കാലത്ത് ഹറമിൽ റമദാൻ ഇരുപത്തിയൊമ്പതാം രാവിൽ തറാവീഹിനുശേഷവും ഖിയാമുല്ലൈലിന് ശേഷവുമായി രണ്ടുതവണ ഖതമുൽ ഖുർആൻ പ്രാർത്ഥനയുണ്ടായിരുന്നു. മിസ്ഫല ഭാഗത്തായിരുന്നു താമസിച്ചിരുന്നത്. പെരുന്നാൾ രാവിൽ ഊടുവഴികളിലൂടെ ഞങ്ങൾ കുട്ടികൾ പാട്ടുപാടി ജാഥയായി പോയതും കോൽകളി കളിച്ചതും ഇന്നും മധുരിക്കുന്ന ഓർമ്മയാണ്. പെരുന്നാളിന് മിഠായിയും കുടുംബക്കാരിൽ നിന്നു റിയാലുകളും കിട്ടുമായിരുന്നു.
1979 ൽ രണ്ടാഴ്ചക്കാലം സായുധർ ഹറം കൈയടക്കിയവേളയിൽ, അക്രമികളുടെ തോക്കിനുമുന്നിൽ പെട്ടുപോയിട്ടുണ്ട്. പുറത്തേക്ക് രക്ഷപ്പെട്ടയുടൻ, ഹറമിലെ വൈദ്യുതി വിഛേദിക്കാൻ ആദ്യമായി പവർ സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞത് താനായിരുന്നുവെന്ന് അന്ന് പവർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന തഖിയുദ്ദീൻ മലൈബാരി ചൂണ്ടിക്കാട്ടി.
ജി ജി ഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ സ്വാഗതവും ട്രഷറർ ഹസൻ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. നൗഫൽ പാലക്കോത്ത്, അബ്ദുറഹ്മാൻ കാളമ്പ്രാട്ടിൽ, കബീർ കൊണ്ടോട്ടി, എ എം അബ്ദുല്ലക്കുട്ടി, സാദിഖലി തുവ്വൂർ, ജലീൽ കണ്ണമംഗലം, ഇസ്ഹാഖ് പൂണ്ടോളി, അരുവി മോങ്ങം, അഷ്റഫ് പട്ടത്തിൽ, മുസ്തഫ പെരുവള്ളൂർ, ഗഫൂർ കൊണ്ടോട്ടി, പി.എം മുർതദ, എ പി എ ഗഫൂർ, മൻസൂർ വണ്ടൂർ എന്നിവർ സംവാദത്തിൽ ഭാഗമായി. ഇബ്റാഹീം ശംനാട് നിർവഹിച്ച ഖുർആൻ പാരായണത്തോടെയായിരുന്നു പരിപാടി.
Stories you may Like
- 29 ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവിൽ ആ പുണ്യദിനം; ഇന്ന് ചെറിയ പെരുന്നാൾ
- വ്രതശുദ്ധിയുടെ പുണ്യകാലം അവസാനിച്ചു; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ
- യുഎഇയിൽ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്കാര സമയങ്ങൾ പ്രഖ്യാപിച്ചു
- അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായി ബലി പെരുന്നാൾ; ത്യാഗ സ്മരണയിൽ ആഘോഷങ്ങൾ
- കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ പെരുന്നാൾ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍