സ്വദേശി നിയമനത്തിൽ വീഴ്ചവരുത്തുന്ന സ്ഥാപനത്തിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കി നൽകില്ല; നാല് ആഴ്ച്ച വരെ ശമ്പളത്തോടെ പ്രസവാവധി; സൗദി തൊഴിൽ നിയമത്തിലെ പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ; പുതിയ നിയമം ആറ് മാസത്തിന് ശേഷം
സൗദി തൊഴിൽ നിയമത്തിൽ അടിമുടി അഴിച്ചുപണിയാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി നിയമത്തിലെ 38 വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി തൊഴിൽ മന്ത്രി ആദിൽ ഫഖീഹ് അറിയിച്ചു. ഭേദഗതി ആറു മാസത്തിനു ശേഷം പ്രാബല്യത്തിൽ വരും.
സ്വദേശിവൽക്കരണത്തിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വർക് പെർമിറ്റ് പുതുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്ന നിയമമാണ് ഇതിൽ ഏറ്റവും പ്രധാനം. സ്വദേശിവത്കരണത്തിൽ തൊഴിലുടമ വീഴ്ചവരുത്തിയാൽ അതിന്റെ പ്രത്യാഘാതം തൊഴിലാളികൾ കൂടി അനുഭവിക്കേണ്ടിവരും. ഇഖാമ പുതുക്കാൻ വർക് പെർമിറ്റ് അനിവാര്യമാണെന്നതിനാൽ വിദേശികളുടെ ഇഖാമ പുതുക്കലിനെ നിയമം നേരിട്ട് ബാധിക്കും.
സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന്റെ അനുപാതവും പുതിയ നിയമത്തിൽ വർധിപ്പിച്ചിട്ടുണ്ട്. അമ്പതും അതിൽ കൂടുതലും ജീവനക്കാരുള്ള സ്ഥാപനം വർഷത്തിൽ ചുരുങ്ങിയത് പഠനം പൂർത്തിയായി പുറത്തിറങ്ങുന്ന 12 സ്വദേശികൾക്കു പരിശീലനം നൽകിയിരിക്കണം. നേരത്തെ ഇത് ആറ് സ്വദേശികൾക്കു മതിയായിരുന്നു. തൊഴിലുടമ പണം ചെലവഴിച്ച് പരിശീലനം നൽകിയ ശേഷം സ്വദേശി ജീവനക്കാരൻ സ്ഥാപനത്തിൽ ജോലിചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ പരിശീലത്തിനു ചെലവായ തിരികെ നൽകണം.
പുതിയ തൊഴിലാളിയുടെ പരിശീലന കാലയളവ് (പ്രബേഷൻ കാലം) 180 ദിവസത്തിൽ കൂടാത്ത വിധം നീട്ടാമെന്നും ഭേദഗതി നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത്തരത്തിൽ ഒരു തവണ കൂടി പരിശീലനം നീട്ടുന്നതിന് തൊഴിലുടമക്ക് അധികാരമുണ്ടായിരിക്കും. എന്നാൽ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ചുരുങ്ങിയത് ആറുമാസം പരിശീലനം നേടിയിരിക്കണം.
തൊഴിൽ കരാർ കാലപരിധി മൂന്ന് വർഷത്തിൽ നിന്നും നാലാക്കി ഭേദഗതി ചെയ്തു. കൃത്യമായി കാലപരിധി നിശ്ചയിക്കാത്ത തൊഴിൽ കരാറുകളിൽ തുടർച്ചയായി മൂന്ന് പ്രാവശ്യം കരാർ പുതുക്കിയാൽ ആ കാലം കരാറിന്റെ കാലപരിധിയായി കണക്കാക്കും. യഥാർത്ഥ തൊഴിൽ കരാർ കാലവും പുതുക്കിയ കാലവും ചേർന്ന് നാലു വർഷമായാൽ യഥാർത്ഥ തൊഴിൽ കരാർ, പുതുക്കിയ തൊഴിൽ കരാർ എന്നിവയിൽ കുറഞ്ഞ കാലയളവായിരിക്കും പരിഗണിക്കുക.
ജീവനക്കാരനെ മോശമാക്കി ചിത്രീകരിക്കുന്ന വിധത്തിലോ ഭാവിയിലെ ജോലിയെ ബാധിക്കുന്ന വിധമോ സേവന സർട്ടിഫിക്കറ്റുകൾ തൊഴിലുടമ നൽകാൻ പാടില്ല. ഓരോ സ്ഥാപനത്തിലും തൊഴിലാളികളുടെ പ്രത്യേക സമിതികൾ രൂപീകരിക്കാവുന്നതാണ്. തൊഴിലാളി കളുടെ മേൽ ചുമത്തുന്ന പിഴകൾ ഈ സമിതിയുടെ പരിഗണനയുടെ അടിസ്ഥാനത്തിലായിരിക്കണം. ഇത്തരം സമിതികളില്ലാത്ത
സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കു പിഴയിടുകയാണെങ്കിൽ അതിന് തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടായിരിക്കണം.
സ്ഥാപനം അടച്ചുപൂട്ടുകയോ മറ്റൊരു ഗണത്തിലേക്കു മാറ്റുകയോ (ഉദാഹരണം-ഹോട്ടൽ ബഖാലയാക്കൽ) അല്ലെങ്കിൽ മറ്റൊരു നിയമ വ്യവസ്ഥയുടെ കീഴിലുള്ള വിഭാഗമാക്കി സ്ഥാപനത്തെ മാറ്റുകയോ ചെയ്യുന്ന ഘട്ടങ്ങളിൽ തൊഴിലാളിയുടെ തൊഴിൽ കാരാർ അവസാനിക്കുന്നതാണ്.
കൃത്യമായ തൊഴിൽ കരാറില്ലാതെ പ്രവർത്തിക്കുന്ന വേളയിൽ തൊഴിലാളി സേവനം അവസാനിപ്പിക്കുകയാണെങ്കിൽ 60 ദിവസം മുമ്പ് രേഖാമൂലം തൊഴിലുടമയെ അറിയിച്ചിരിക്കണം. തൊഴിലുമട സ്ഥാപനം സ്ഥാപനം അടച്ചുപൂട്ടുകയോ മറ്റൊരു ഗണത്തിലേക്കു മാറ്റുകയോ ചെയ്യുമ്പോൾ അക്കാര്യം തൊഴിലാളിയെ 60 ദിവസം മുമ്പ് രേഖാമൂലം തൊഴിലുടമ അറിയിക്കൽ നിർബന്ധമാണ്.
മാസ വേതന വ്യവസ്ഥ പ്രകാരമാണ് ജോലിയെങ്കിൽ 60 ദിവസം മുമ്പും അല്ലാത്ത സാഹചര്യത്തിൽ 30 ദിവസം മുമ്പുമാണ് നോട്ടീസ് നൽകേണ്ടത്. കരാർ കാലപരിധിക്കു ശേഷം ജോലി ചെയ്യുന്ന വേളയിൽ പ്രത്യേക ആനുകുല്യം തേടാൻ തൊഴിലാളിക്ക് അവകാശ മുണ്ടായിരിക്കും.തൊഴിൽ കരാറിന്റെ കാലപരിധിയിൽ പല പ്രാവശ്യങ്ങളിലായി 30 ദിവസം തൊഴിലാളിക്ക് അവധി നൽകണം. എന്നാൽ തുടർച്ചയായി 15 ദിവസത്തിൽ കൂടുതൽ ഹാജരാവാതിരിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടാവില്ല. കാരാർ റദ്ദുചെയ്ത് തൊഴിലാളിയെ പിരിച്ചുവിടുകയാണെങ്കിൽ തൊഴിലാളിയുടെ
അവകാശങ്ങളും സേവനാന്തര ആനുകൂല്യവും നൽകിയിരിക്കണം. സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കുകയോ സ്ഥാപന രഹസ്യങ്ങൾ പുറത്തുവിടുകയോ ചെയ്യുന്ന വേളയിൽ തൊഴിലാളിയെ ആനുകൂല്യം നൽകാതെ പിരിച്ചുവിടാം.തൊഴിലാളിയുടെ വേതനം ബാങ്ക് വഴി മാത്രമേ നൽകാവൂയെന്നു വ്യവസ്ഥയിൽ പറയുന്നു. തൊഴിലാളി തൊഴിൽ സ്ഥലത്ത് പരമാവധി 12 മണിക്കൂർ വരെ മാത്രമേ ഒരു ദിവസത്തിൽ ഉണ്ടാവേണ്ടതുള്ളൂ. നരത്തെ ഇത് 11 മണിക്കൂർ വരെയായിരുന്നു. തൊഴിലാളിയുടെ ഭാര്യ, ഭർത്താവ്, മക്കൾ, പേരമക്കൾ, പിതാവ്, മാതാവ്, മുത്തച്ഛൻ, മുത്തശ്ശി തുടങ്ങിയവർ മരണപ്പെടുകയാണെങ്കിൽ അഞ്ചു ദിവസം അവധി (നേരത്തെ മൂന്ന് ദിവസം) നൽകണം. ഭാര്യയുടെ പ്രസവത്തിന് മൂന്നു ദിവസം (നേരത്തെ ഒരു ദിവസം) അവധിക്കു ജീവനക്കാരന് അവകാശമുണ്ടായിരിക്കും.
പഠനാവശ്യത്തിനുള്ള അവധിക്കു തൊഴിലുടമയുടെ അനുമതി വേണം. അനുമതിയില്ലെങ്കിൽ വാർഷികാവധിയിൽ നിന്നും എടുക്കാവുന്നതാണ്. ഈ അവധി തീർന്നാൽ പ്രതിഫലം ഒഴിവാക്കി ജോലിയുടെ ഭാഗമായുള്ള പഠനം നടത്താം. തൊഴിലിനിടെ അപകടങ്ങളിൽ പരിക്കേറ്റാൽ 30 മുതൽ 60 ദിവസം വരെ തൊഴിലെടുക്കാതെ വേതനം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ജീവനക്കാരികൾക്ക് പ്രസവാവധി നാല് ആഴ്ചയാണ്. ആവശ്യമെങ്കിൽ പ്രതിഫലമില്ലാതെ ഒരു മാസം കൂടി അവധിയെടുക്കാം. ഇതിനു പകരമായി വാർഷിക അവധി വെട്ടിച്ചുരുക്കാൻ പാടില്ല. ഭർത്താവ് മരണപ്പെട്ടതിന് ഇദ്ദ ഇരിക്കുന്ന സ്ത്രീകൾക്ക് നാലു മാസവും 10 ദിവസവും അവധി നൽകണം.
തൊഴിൽ നിയമ ലംഘനങ്ങളിൽ പരമാവധി ഒരു ലക്ഷം റിയാൽ വരെയായിരിക്കും പിഴ. നിയമലംഘനങ്ങളുടെ പേരിൽ 30 ദിവസം വരേയോ എന്നെന്നേക്കുമായോ സ്ഥാപനം അടച്ചിടാൻ മന്ത്രാലയത്തിന് അവകാശമുണ്ടായിരിക്കും. പരിശോധനാ ഉദ്യോഗസ്ഥർക്കും അവരെ സഹായിക്കുന്നവർക്കും പിഴസംഖ്യയുടെ 25% പ്രത്യേക ആനുകൂല്യമായി നൽകാൻ തൊഴിൽ മന്ത്രാലയത്തിന് അവകാശമുണ്ടായിരിക്കും. കൃഷി തൊഴിലാളികളേയും 500 ടണ്ണിൽ താഴെ ഭാരം വരുന്ന കപ്പലിലെ വിദേശികളായ തൊഴിലാളികളേയും ഗാർഹിക തൊഴിലാളികളുടെ പരിധിയിൽ ഉൾപ്പെടുത്തും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍