ബിന്ദുവിനും കനകദുർഗ്ഗയ്ക്കും സംരക്ഷണം നൽകുന്ന കാര്യം പറയുന്നതിനിടെയാണ് സർക്കാർ അഭിഭാഷകൻ വിജയ് ഹൻസാരിയ ഒരു പേപ്പർ ഉയർത്തി കാട്ടി പറഞ്ഞത്: അവിടെ ഇപ്പോൾ യുവതികൾ വരുന്നുണ്ട്.. 51 പേര് ഇതിനോടകം വന്നിട്ടുണ്ട്; എത്ര പേര് കയറി എന്നത് ഞങ്ങളുടെ വിഷയം അല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി; സുപ്രീംകോടതിയിൽ വെള്ളിയാഴ്ച നടന്നതെന്ത്? മാധ്യമപ്രവർത്തകൻ ബാലഗോപാൽ.ബി.നായരുടെ കുറിപ്പ് വൈറലാകുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ശബരിമല കയറിയ ബിന്ദുവും കനകദുർഗ്ഗയും സംരക്ഷണം തേടി ഹർജി സമർപ്പിച്ചപ്പോൾ അഭിഭാഷകർ ബന്ധപ്പെട്ട പല വിഷയങ്ങളും ഉന്നയിച്ചെങ്കിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഇന്നലെ പരിഗണിച്ചത് സുരക്ഷാ പ്രശ്നം മാത്രം. നാല്പത്തി എട്ടാമത്തേതായിരുന്നു ബിന്ദുവും കനക ദുർഗ്ഗയും നൽകിയ ഹർജി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ പരിഗണിച്ച അവസാനത്തെ ഹർജിയും ഇതായിരുന്നു. ബിന്ദുവിനും കനകദുർഗ്ഗയ്ക്കും വേണ്ടി ഹാജരായ ഇന്ദിരാ ജയ്സിങ്ങിനോട് വിഷയം പറയാൻ കോടതി ആവശ്യപ്പെട്ടപ്പോൾ അയ്യപ്പഭക്തരുടെ വക്കാലെത്തെടുത്ത മാത്യൂസ് നെടുമ്പാറ ഇടപെട്ടു. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കോടതി തീരുമാനം അറിയാൻ കാത്തിരിക്കുകയാണെന്നും മറ്റും പറഞ്ഞു. യുവതികൾക്ക് സുരക്ഷ നൽകുന്ന കാര്യം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സർക്കാർ അഭിഭാഷകൻ വിജയ് ഹൻസാരിയ 'അവിടെ ഇപ്പോൾ യുവതികൾ വരുന്നുണ്ട്. 51 പേര് ഇതിനോടകം വന്നിട്ടുണ്ട്, എന്ന് പറഞ്ഞ് പേപ്പർ ഉയർത്തിക്കാട്ടിയത്. അപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി 'എത്ര പേര് കയറി എന്നത് ഞങ്ങളുടെ വിഷയം അല്ല. ഹർജിക്കാരുടെ സുരക്ഷ സംബന്ധിച്ച വിഷയം മാത്രമേ ഞങ്ങൾ കേൾക്കുകയുള്ളു' എന്ന് വ്യക്തമാക്കിയത്. തുടർന്നും വിജയ് ഹൻസാരി ഇടപെട്ടപ്പോൾ,' ഞങ്ങള് പറയുന്നത് മനസിലാകുന്നില്ലേ ? സുരക്ഷ ഒഴിച്ചുള്ള ഒരു വിഷയവും ഞങ്ങൾ പരിഗണിക്കുന്നില്ല. ഞങ്ങൾക്ക് എല്ലാം അറിയാം. പക്ഷേ ഇപ്പോൾ സുരക്ഷ മാത്രമാണ് വിഷയം, എന്ന് കോടതി തീർത്തുപറഞ്ഞത്. കോടതി നടപടികൾ ഇന്നലെ തൽസമയം നിരീക്ഷിച്ച മാധ്യമപ്രവർത്തകൻ ബാലഗോപാൽ. ബി.നായർ അതിമനോഹരമായി ഫേസ്ബുക്കിൽ ഇക്കാര്യങ്ങൾ വിവരിക്കുന്നു. കുറിപ്പ് ഇതിനകം വൈറലായി കഴിഞ്ഞു.
ബാലഗോപാൽ.ബി.നായരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ജസ്റ്റിസ് മാരായ ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടായിരുന്നതിനാൽ ഇന്ന് സുപ്രീം കോടതിയിൽ കേസ്സുകൾ കേട്ട് തുടങ്ങിയത് 11.15 ന് ആയിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിച്ച ശേഷം ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് പുറത്ത് എത്തുമ്പോഴാണ് തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ വാസുവിനെ കണ്ടത്. സമയം 10. 50. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്റ്റാന്റിങ് കൗൺസിൽ പി എസ് സുധീറും ആയി സംസാരിച്ച് നിൽക്കുക ആയിരുന്നു വാസു.
11.10 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ വാസു ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് കയറി. വിസിറ്റേഴ്സ് ഗാലറിയിലെ ആദ്യ നിരയിൽ ഇരുന്നു. കൈയിൽ ഒരു ഫയലും.
11.15 ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് നാഗേശ്വർ റാവു, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ ചീഫ് ജസ്റ്റിസ് കോടതിയിൽ എത്തി. ആദ്യ ഇനം വിധി പ്രസ്താവം. ജസ്റ്റിസ് നാഗേശ്വർ റാവു വിധി പ്രസ്താവം ആരംഭിച്ചു.
ഇതിനിടെ ഒന്നാം നമ്പർ കോടതിയിൽ നിന്ന് ഇറങ്ങി ഞാൻ രണ്ടാം നമ്പർ കോടതിയിലേക്ക് പോയി. അവിടെ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കോടതിയിലെ ആദ്യ ദിവസത്തെ നിമിഷങ്ങൾ കാണാൻ വേണ്ടി പോയതാണ്. ഒന്നാം നമ്പർ കോടതിയിൽ നിന്ന് ഞാൻ ഇറങ്ങിയതും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകരിൽ ഒരാൾ ആയ ജിഷ്ണു കോടതിയിൽ കയറുന്നതും ഒരുമിച്ച് ആയിരുന്നു.
ചീഫ് ജസ്റ്റിസ് കോടതിയിലെ മെൻഷനിങ് വീക്ഷിക്കാൻ ആയിരുന്നു ജിഷ്ണു വന്നത് എന്ന് പിന്നീട് മനസിലായി. ശബരിമല വിഷയം ആരെങ്കിലും മെൻഷൻ ചെയ്യും എന്ന് സർക്കാർ കരുതിയിരുന്നു എന്ന് തോന്നുന്നു. എന്നാൽ ആരും മെൻഷൻ ചെയ്തില്ല.
11.30. സുപ്രീം കോടതിയുടെ മുകളിലൂടെ വ്യോമസേനയുടെ വിമാനങ്ങൾ ചീറി പായുന്നു. റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലന പറക്കൽ ആയിരുന്നു അത്. എല്ലാവരുടെയും ശ്രദ്ധ ആകാശത്തേക്ക്. ഇതിനിടെ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ജി പ്രകാശ് ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് പുറത്ത് എത്തുന്നു. കൈയിൽ ഒരു പേപ്പർ ബുക്കും, അഞ്ച് ഷീറ്റ് ഉള്ള ഒരു പേപ്പർ കെട്ടും. കോടതിയിൽ എന്തെങ്കിലും സമർപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഒരു ചിരി മാത്രം.
11.40 ഓടെ സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകൻ ആയ ജയ്ദീപ് ഗുപ്ത ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് മുന്നിൽ എത്തി. തൊട്ട് പിന്നാലെ വിജയ് ഹൻസാരിയയും. ശബരിമല യുവതി പ്രവേശന കേസിൽ സമീപ കാലത്ത് ആണ് വിജയ് ഹൻസാരിയ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആകാൻ തുടങ്ങിയത്. വിജയ് ഹൻസാരിയ, ജയ്ദീപ് ഗുപ്ത, ജി പ്രകാശ് എന്നിവർ കോടതിക്ക് ഉള്ളിലേക്ക് കയറി.
തൊട്ട് പിന്നാലെ അയ്യപ്പ ഭക്തർക്ക് ആയി ഹാജർ ആകുന്ന മാത്യൂസ് നെടുമ്പാറ, ശബരിമല ആചാര സംരക്ഷണ സമിതിക്ക് വേണ്ടി ഹാജർ ആകുന്ന എം ആർ അഭിലാഷ്, ആചാര സംരക്ഷണ ഫോറത്തിന് വേണ്ടി ഹാജർ ആകുന്ന വി കെ ബിജു, ഹർജിക്കാരി ആയ അഭിഭാഷക ഉഷ നന്ദിനി ഒക്കെ കോടതിയിൽ എത്തി. ബിന്ദുവിനും കനക ദുർഗയ്ക്കും പുറമെ സംസ്ഥാന സർക്കാരിന് രണ്ട് സീനിയർ അഭിഭാഷകരും, തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ രാകേഷ് ദിവേദിയും ഹാജർ ആകുന്നു എന്ന് അവരിൽ പലരും അറിയുന്നത് അപ്പോഴാണ്. ചിലരുടെ മുഖം വാടി കണ്ടു.
12 മണി. തന്ത്രി കണ്ഠരര് രാജീവരക്ക് വേണ്ടി ഹാജർ ആകുന്ന സീനിയർ അഭിഭാഷകൻ വി ഗിരി കോടതിയിൽ എത്തി. മുഖത്ത് പതിവിലും ഗൗരവം. തൊട്ട് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ സ്റ്റാന്റിങ് കൗൺസിൽ ബീന മാധവൻ. 36 മതത്തെ കേസ് കോടതി പരിഗണിച്ച് കൊണ്ട് ഇരിക്കെ ആണ് ബിന്ദുവിനും, കനക ദുർഗ്ഗയ്ക്കും വേണ്ടി ഹാജർ ആകുന്ന ഇന്ദിര ജയ്സിങ് കോടതിയിൽ എത്തുന്നത്. തൊട്ട് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സീനിയർ അഭിഭാഷകൻ രാകേഷ് ദിവേദിയും എത്തി.
സമയം 12.10
കോർട്ട് മാസ്റ്റർ : 48 ( നാല്പത്തി എട്ടാമത്തെ ഹർജി ആയിരുന്നു ബിന്ദുവും കനക ദുർഗ്ഗയും നൽകിയ ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ച അവസാനത്തെ ഹർജിയും).
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : (ഇന്ദിര ജയ് സിംഗിനോട്) യെസ് മാഡം.
ഇന്ദിര ജയ് സിങ് എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അഭിഭാഷകൻ ആയ മാത്യൂസ് നെടുമ്പാറ ഇടപെട്ടു.
മാത്യൂസ് നെടുമ്പാറ : ലോർഡ് ഷിപ്പ്, ലക്ഷകണക്കിന് ഭക്തർ ഈ കോടതിയുടെ തീരുമാനം അറിയാനായി കാത്തിരിക്കുക ആണ്. അൻപതിൽ അധികം പുനഃ പരിശോധന ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. അവ കോടതി പരിഗണിക്കാൻ ഇരിക്കുകയാണ്. നാളെ കഴിഞ്ഞാൽ ശബരിമല ക്ഷേത്രം അടയ്ക്കും.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്റെ വലത് ഭാഗത്തേക്ക് ചരിഞ്ഞു. ജസ്റ്റിസ് നാഗേശ്വർ റാവു വും ആയി ചർച്ച തുടങ്ങി. ഇരുവരും ഹർജിയിലെ ആവശ്യം ഉൾപ്പെടുന്ന പേജുകൾ ആണ് വായിച്ചത് എന്ന് വ്യക്തം. മൂന്ന് മിനുട്ടിൽ അധികം സമയം ഈ ചർച്ച നീണ്ടു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : (ഇന്ദിര ജയ് സിംഗിനോട്) സുരക്ഷ സംബന്ധിച്ച നിങ്ങളുടെ ആവശ്യത്തിൽ ഞങ്ങൾ ഉത്തരവ് ഇടാം.
ഇന്ദിര ജയ് സിങ്: ഞാൻ അവരുടെ അഡ്രെസ്സ് മുദ്ര വച്ച കവറിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്.
വിജയ് ഹൻസാരിയ : ഞങ്ങൾ അവർക്ക് (ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും) സുരക്ഷ നൽകുന്നുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : നിങ്ങൾ ആർക്ക് വേണ്ടി ആണ് ഹാജർ ആകുന്നത് ?
വിജയ് ഹൻസാരിയ : സംസ്ഥാന സർക്കാരിന് വേണ്ടി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : നിങ്ങൾ നൽകുന്ന സുരക്ഷ തുടർന്നോളൂ. പക്ഷേ അവർ (ബിന്ദുവും കനക ദുർഗ്ഗയും) വന്ന സാഹചര്യത്തിൽ അവർക്ക് പൂർണ്ണ സുരക്ഷ നൽകാൻ ഞങ്ങൾ ഉത്തരവ് ഇടും.
വിജയ് ഹൻസാരിയ : (ഒരു പേപ്പർ ഉയർത്തി പിടിച്ച് കൊണ്ട്), അവിടെ ഇപ്പോൾ യുവതികൾ വരുന്നുണ്ട്. 51 പേര് ഇതിനോടകം വന്നിട്ടുണ്ട്.
മാത്യൂസ് നെടുമ്പാറ : 51 യുവതി കളോ. ഇത് പച്ച കള്ളം ആണ്. ഈ കോടതിയെ സമീപിച്ച രണ്ട് പേര് മാത്രം ആണ് വന്നത്.
എം ആർ അഭിലാഷ് : 51 യുവതികൾ കയറി എന്നത് കമ്മ്യുണിസ്റ്റ് സർക്കാരിന്റെ തെറ്റായ ആശയ പ്രചാരണം ആണ്. വസ്തുതയും ആയി ഒരു ബന്ധവും അതിന് ഇല്ല.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: എത്ര പേര് കയറി എന്നത് ഞങ്ങളുടെ വിഷയം അല്ല. ഹർജിക്കാരുടെ സുരക്ഷ സംബന്ധിച്ച വിഷയം മാത്രമേ ഞങ്ങൾ കേൾക്കുകയുള്ളു.
വിജയ് ഹൻസാരിയ : കേരള ഹൈക്കോടതി വിരമിച്ച രണ്ട് ജഡ്ജിമാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ സമിതി നടപ്പിലാക്കാൻ പ്രയാസം ഉള്ള ചില ഉത്തരവുകൾ നൽകുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: അങ്ങേയ്ക്ക് (വിജയ് ഹൻസാരിയോട്) ഞങ്ങള് പറയുന്നത് മനസിലാകുന്നില്ലേ ? സുരക്ഷ ഒഴിച്ചുള്ള ഒരു വിഷയവും ഞങ്ങൾ പരിഗണിക്കുന്നില്ല. ഞങ്ങൾക്ക് എല്ലാം അറിയാം. പക്ഷേ ഇപ്പോൾ സുരക്ഷ മാത്രമാണ് വിഷയം.
ഇന്ദിര ജയ് സിങ് : മറ്റൊരു പ്രധാനപ്പെട്ട വിഷയം ഉണ്ട്. ഈ യുവതികൾ അവിടം സന്ദർശിച്ച ശേഷം അവിടെ ശുദ്ധി ക്രീയ ........
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: നിങ്ങളുടെ ആവശ്യം പരിഹരിച്ചു. നിങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷ നൽകാൻ ഞങ്ങൾ ഉത്തരവ് ഇടുന്നു.
(ചീഫ് ജസ്റ്റിസ് ഉത്തരവ് ഡിക്ടേറ്റ് ചെയ്യുന്നു. ഡിക്ടേഷൻ കഴിഞ്ഞ ഉടനെ മൂന്ന് ദേഫേദർമാർ കോടതിയിൽ വരാൻ ചീഫ് ജസ്റ്റിസ് ബെൽ അമർത്തി. ദേഫേദർമാർ കോടതിക്ക് ഉള്ളിലേക്ക് വരുന്നു)
ഇന്ദിര ജയ് സിങ് : ഈ റിട്ട് പെറ്റീഷൻ പുനഃ പരിശോധന ഹർജികൾക്ക് ഒപ്പം ടാഗ് ചെയ്ത് കേൾക്കണം. വളരെ പ്രധാനപ്പെട്ട വിഷയം ആണ്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: നിങ്ങളുടെ ഹർജി തീർപ്പാക്കി. ആ ആവശ്യം അംഗീകരിക്കാൻ ആകില്ല. ഇനി ഇതിൽ ഒന്നും ഇല്ല.
ചീഫ് ജസ്റ്റിസും മറ്റ് രണ്ടു ജഡ്ജിമാരും എണീറ്റു.
ഇന്ദിര ജയ് സിങ് : എങ്കിൽ എനിക്ക് പുതിയ ഹർജി ഫയൽ ചെയ്യേണ്ടി വരും. അത് ഹർജികളുടെ എണ്ണം കൂട്ടും
ഇന്ദിര ജയ്സിങ് ഇത് പറയുന്നത് മൈൻഡ് ചെയ്യാതെ ചീഫ് ജസ്റ്റിസും മറ്റ് രണ്ട് ജഡ്ജിമാരും കോടതിക്ക് പുറത്തേക്ക് പോയി.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ഷാജൻ സ്കറിയ കേസിൽ വിശദ റിപ്പോർട്ടുമായി ബാലഗോപാൽ
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- മണിപ്പൂർ സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
- ഫാ.മാത്യൂസ് വാഴക്കുന്നത്തിന് എതിരെ കർശന നടപടിക്ക് സമ്മർദ്ദം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്