കണ്ണൂരിലെ കൊലപാതകം കാണാതെ കറൻസി നിരോധനം മാത്രം കണ്ട് ഉമ്മറത്ത് ഇരുന്ന് കരയുന്ന എംടി സൺഡേ സ്ട്രോക്കിൽ; ലക്ഷ്മി നായർക്ക് ചിക്കൻകറിക്ക് ഉള്ളിയരിയുന്ന കോടിയേരി ഒന്നാം പുറത്ത്; സംഘപരിവാർ സ്നേഹം കാർട്ടൂണുകളിലൂടെ മാതൃഭൂമി തെളിയിച്ചെന്ന് വിമർശിച്ച് സൈബർ സഖാക്കൾ
തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുൻ പത്രാധിപരാണ് എം ടി വാസുദേവൻ നായർ മാതൃഭൂമിയുടെ സ്വന്തം ആളാണ് എംടിയെന്നാണ് വയ്പ്. എംടി മാത്രമല്ല, സാഹിത്യലോകത്തെ വിഗ്രഹങ്ങളെയാരെയും നോവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന പത്രം കൂടിയാണ് മാതൃഭൂമി.
ഈ സാഹചര്യത്തിൽ എംടിയെ പരിഹസിക്കുന്ന വിധത്തിൽ ചിത്രീകരിച്ച് ഇന്നത്തെ പത്രത്തിൽ സൺഡേ സ്ട്രോക്സ് ആയി പ്രസിദ്ധീകരിച്ച ഗോപീകൃഷ്ണന്റെ കാർട്ടൂൺ ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
അതേസമയം, വീരേന്ദ്രകുമാർ വലതുപക്ഷത്തേക്ക് ചുവടുമാറിയതിന് പിന്നാലെ പത്രം കൂടുതൽ സിപിഐ(എം) വിരുദ്ധമായി മാറുന്നുവെന്ന ആക്ഷേപം സഖാക്കൾ തന്നെ ഉയർത്തിക്കാട്ടുന്നുണ്ട്.
ഇതിന് ആക്കം കൂട്ടുംവിധം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയെ തന്നെ കളിയാക്കുംവിധത്തിൽ മറ്റൊരു കാർട്ടൂണും ഗോപീകൃഷ്ണന്റേതായി തന്നെ പത്രത്തിന്റെ ഒന്നാം പേജ് കാർട്ടൂണായും ഇടംപിടിച്ചിട്ടുണ്ട്. ഇത്തരത്തിൽ രണ്ടു കാർട്ടൂണുകൾ ഒരേ ദിവസം നൽകിയതോടെ ഇപ്പോൾ മാതൃഭൂമി ബിജെപി അനുകൂല പത്രമായി മാറുന്നുവെന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ സജീവമാകുന്നത്.
നോട്ട് നിരോധനത്തിൽ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ എം ടി വാസുദേവൻ നായർക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തുവന്നിരുന്നു. എംടിക്കെതിരെയുള്ള സംഘപരിവാർ ആക്രമണത്തിന് പ്രതിരോധവുമായി ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കപ്പെട്ടിരുന്നു. നോട്ട് നിരോധന വിഷയത്തിൽ പ്രതികരിക്കുന്ന എംടി കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന പരിഹാസമുയർത്തിയാണ് സൺഡേ സ്ട്രാക്സിലെ കാർട്ടൂൺ.
ഗോപീകൃഷ്ണന്റെ സ്ഥിരം കാർട്ടൂൺ കോളമായ സൺഡേ സ്ട്രോക്കിൽ എംടിയെ നിലപാടുകളിൽ ഇരട്ടത്താപ്പുള്ള വ്യക്തിയായി ചിത്രീകരിച്ചിരിക്കുന്നതാണ് ഇതോടെ ചർച്ചയാകുന്നത്. എംടി മോദി വിരുദ്ധ നിലപാട് സ്വീകരിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ ബിജെപി വിമർശനവുമായി എത്തിയത്. എന്നാൽ ഇപ്പോൾ കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നൊന്നായി നടക്കുമ്പോഴും എംടി മിണ്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാർട്ടൂൺ രചന.
എംടി ഇരിക്കുന്ന വീട്ടിലെ മതിൽക്കെട്ടിനപ്പുറത്ത് ഒരാളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നതും കൊച്ചുകുട്ടി നിലവിളിക്കുന്നതും കാർട്ടൂണിലെ ആദ്യ ചിത്രത്തിൽ കാണാം. കസേരയിൽ സങ്കടപ്പെട്ട് കരയുന്ന എംടിയെയും കാണാം. എംടിയുടെ ആകുലതയും കണ്ണീരും കൊലപാതക രാഷ്ട്രീയത്തിൽ അല്ല കയ്യിലുള്ള 2000 രൂപാ നോട്ട് എന്ത് ചെയ്യണമെന്ന് അറിയാതെയാണെന്ന് അടുത്ത ചിത്രത്തിൽ വിശദീകരിക്കുന്നു.
നോട്ട് ക്ഷാമം മൂലം തുഞ്ചൻ സാഹിത്യോൽസവം നടത്താനാകുമോ എന്ന് ആശങ്കയണ്ടെന്ന എംടിയുടെ പ്രസ്താവന ആധാരമാക്കിയാണ് കാർട്ടൂൺ എങ്കിലും ഇത് ഒരേ സമയം സിപിഎമ്മിനേയും ഇടതുപക്ഷത്തോട് ചേർന്നുനിന്ന് എംടിയേയും വിമർശിക്കുന്നതിന് മനപ്പൂർവം നൽകിയതാണെന്ന ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
എംടി വിഷയത്തിൽ ആരോപണങ്ങളും മറ്റും ഒഴിഞ്ഞ ശേഷം ഇത് കാർട്ടൂണിന് വിഷയമാക്കിയതിനെ ചോദ്യം ചെയ്താണ് വിമർശനങ്ങളേറെയും. മനപ്പൂർവം എംടിയേയും അതിലൂടെ സിപിഎമ്മിനേയും കരിവാരിത്തേക്കാനാണ് ഈ വിഷയം മാതൃഭൂമി കാർട്ടൂണിനായി തിരഞ്ഞെടുത്തതെന്നാണ് ആക്ഷേപം ഉയരുന്നത്.
ഒന്നാം പേജിൽ നൽകിയ കാർട്ടൂണിലും പത്രത്തിന്റെ സിപിഐ(എം) വിരുദ്ധത തന്നെയാണ് വിമർശകർ കാണുന്നത്. ലോ അക്കാഡമി വിഷയത്തിൽ സിപിഐ(എം) ലക്ഷ്മി നായരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമായി നിൽക്കുകയും വിഷയത്തിൽ ബിജെപി ശക്തമായി സമരമുഖത്ത് നിന്നുകൊണ്ട് സർക്കാരിന് തലവേദന സൃഷ്ടിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോഴാണ് കോടിയേരിയും ലക്ഷ്മിനായരും കഥാപാത്രങ്ങളായി കാർട്ടൂൺ നൽകിയിട്ടുള്ളത്.
എസ്എഫ്ഐ എന്ന കത്തി കാട്ടി ദേഷ്യപ്പെട്ട് കുത്താൻ വരുന്ന കോടിയേരിയെ കണ്ട് ലക്ഷ്മി നായർ ഭയന്നു നിൽക്കുന്നതാണ് ആദ്യ ഫ്രെയിം. എന്നാൽ രണ്ടാം ഫ്രെയ്മിൽ ലോ അക്കാഡമിയെന്ന ചിക്കൻ കയ്യിൽ പിടിച്ചു നിൽക്കുന്ന സെലിബ്രിറ്റി ഷെഫ് കൂടിയായ ലക്ഷ്മി നായർക്ക് വേണ്ടി കയ്യിൽ കൊണ്ടുവന്ന കത്തികൊണ്ട് ഉള്ളിമുറിച്ചു കൊടുക്കുന്ന കോടിയേരിയെയാണ് ചിത്രീകരിക്കുന്നത്. ലോ അക്കാഡമി വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്ന ഇരട്ടത്താപ്പ് മനോഹരമായി ചിത്രീകരിച്ച കാർട്ടൂൺ എന്ന നിലയിൽ ഈ കാർട്ടൂണിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. എന്നാൽ ഇത്തരത്തിൽ രണ്ട് കാർട്ടൂണുകൾ ഒരേദിവസം മാതൃഭൂമി നൽകിയത് മനപ്പൂർവമാണെന്നും സിപിഎമ്മിനെ അപകീർത്തിപ്പെടുത്താൻ മനപ്പൂർവം ചെയ്തതാണെന്നും വിമർശിച്ചും നിരവധി പേർ രംഗത്തുണ്ട്.
ക്ഷേത്ര പുനരുദ്ധാരണത്തിന് ഇ പി ജയരാജൻ വനംവകുപ്പിനോട് സൗജന്യമായി തേക്കുമരങ്ങൾ നൽകാൻ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ മാതൃഭൂമി ദിനപത്രത്തിൽ ഗോപികൃഷ്ണൻ വരച്ച കാർട്ടൂൺ നേരത്തെ വിവാദമായിരുന്നു. കുടുംബക്ഷേത്രത്തിന് വേണ്ടിയാണ് തേക്ക് എന്ന് വ്യാഖ്യാനിക്കുന്ന കാർട്ടൂണുകളാണ് അന്ന് പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഗോപികൃഷ്ണൻ ഖേദം പ്രകടിപ്പിച്ചു.
ഓൺലൈൻ പത്രങ്ങളിൽ വരുന്ന വാർത്ത നോക്കിയാണ് കൂടുതലും വരക്കുന്നതെന്നും കുടുംബ ക്ഷേത്രം എന്നാണ് അതിൽ കണ്ടതെന്നും അങ്ങനെയല്ലാ എങ്കിൽ വാർത്തയിലെ പോലെ കൊടുത്താൽ മതിയായിരുന്നുവെന്നും ഗോപീകൃഷ്ണൻ വിശദീകരിച്ചു. അതൊരു അഴിമതി ആണെന്ന് കാർട്ടൂണിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഖേദപ്രകടനത്തോടൊപ്പം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എംടിക്കെതിരായ കാർട്ടൂണും ചർച്ചയാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍