ചരിത്രത്തിൽ പെൺ ചിന്തകളെ തകർക്കുവാൻ ശ്രമിച്ചിട്ടുള്ളത് 'മതസംരക്ഷകർ'മാത്രം; എല്ലാ മതത്തിലും സംഭവിച്ചിട്ടുണ്ട്; ക്രിസ്തു മതത്തെ സംബന്ധിച്ച സ്ത്രീയെ അരിക് വൽക്കരിക്കുക എന്ന സംഗതി തുടക്കംമുതൽ ഉണ്ട്; മഗ്ദലനമറിയം അതിന്റെ ഒരു ഉദാഹരണം മാത്രം; സ്ത്രീയുടെ ശബ്ദവും അവരുടെ ചിന്തകളും ശ്രവിക്കണം അംഗീകരിക്കണം; അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും നിലപാടുകളും ഉയർന്നു വരട്ടെ; അരുടെ ഉയർച്ചയിൽ കുരു പൊട്ടുന്നവർ പരസ്പരം പുറം മാന്തി സുഖം അനുഭവിക്കട്ടെ; വൈറലായി കത്തോലിക്ക പുരോഹിതന്റെ കുറിപ്പ്
മറുനാടൻ ഡെസ്ക്
കോട്ടയം: സ്ത്രീകളുടെ മുഖം മറച്ചുള്ള വസ്ത്രധാരണം അടക്കം മതം നിഷ്കർഷിക്കുന്ന സ്ത്രീ നിയന്ത്രണങ്ങൾ ചർച്ചയും വിവാദവുമാകുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കത്തോലിക്ക പുരോഹിതന്റെ കുറിപ്പ്. സ്ത്രീയെ അടിച്ചമർത്തുന്ന മത നിലപാടുകളോടുള്ള എതിർപ്പുളവാക്കുന്ന കുറിപ്പിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് വലയി സ്വീകാര്യതയാണ് ലഭിക്കുന്നത്.പെൺചിന്തകൾ തകർക്കാൻ ശ്രമിച്ചിട്ടുള്ളത് മതസംരക്ഷകർ മാത്രമാണെന്നും അത് എല്ലാ മതത്തിലും സംഭവിച്ചിട്ടുണ്ടെന്നും ഫാ. മാർട്ടിൻ ആന്റണി തന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു.
ക്രിസ്തുമതത്തിൽ സ്ത്രീയെ അരികിലേക്ക് നീക്കുക എന്ന സംഗതി തുടക്കം മുതലുണ്ട്. മഗ്ദനലാമറിയം അതിന്റെ ഒരു ഉദാഹരണമാണ്. അപ്പോൾ ക്രിസ്തുമതം ഉയർത്തിപിടിക്കുന്ന അമ്മ സങ്കല്പത്തേക്കുറിച്ച് ചോദ്യം ഉയരാം. അത് മറിയത്തിന് നൽകിയിരിക്കുന്ന വലിയൊരു പ്രവിലേജ് ആണ്. മറിയത്തിന്റെ ധൈര്യത്തെ കുറിച്ച് എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല എന്നതിനു പിന്നിൽ വലിയൊരു തന്ത്രമുണ്ടെന്നും ഫാ. മാർട്ടിൻ ആന്റണി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഞാൻ ആലോചിക്കുകയായിരുന്നു. തത്വചിന്തയിലും ദൈവശാസ്ത്രത്തിലും വിശുദ്ധ ഗ്രന്ഥത്തിലും ഡോക്ടറേറ്റ് നേടിയ ഒത്തിരി കന്യാസ്ത്രീമാർ മലയാള മണ്ണിലുണ്ട്. പക്ഷേ നല്ല ശതമാനവും നിശബ്ദതയുടെ മേഘപടലത്തിൽ വസിക്കുകയോ അല്ലെങ്കിൽ ഭരണചക്രത്തിന്റെ സ്റ്റീയറിങ്ങുമായി മല്ലിടുകയുമാണ് ചെയ്യുന്നത്. അവരുടെ ശബ്ദവും അവരുടെ ചിന്തകളും ശ്രവിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. അതിനായി ഒരു കോമൺ ഫോറം ഉണ്ടാകണം. അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും നിലപാടുകളും ഉയർന്നു വരട്ടെ. അവരുടെ ഉയർച്ചയിൽ കുരു പൊട്ടുന്നവർ പരസ്പരം പുറം മാന്തി സുഖം അനുഭവിക്കട്ടെയെന്ന് ഇദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം
പഴയൊരു ഫിലോസഫിക്കൽ പ്രമാണീകരണമുണ്ട്. 'അപരിമേയമായതിനെ കുറിച്ച് ചിന്തിക്കാനുള്ള കഴിവ് പുരുഷന്മാർക്കാണുള്ളത്. സ്ത്രീകൾക്കാകട്ടെ പരിമിതമായവകളെ വിവേചിക്കുക എന്ന കഴിവ് മാത്രമേയുള്ളൂ'. അപരിമേയത, അനന്തത, നിത്യത, ദൈവം, ഇവകളെല്ലാം പുരുഷന്റെ കുത്തകകളാണ്. അങ്ങോട്ടൊന്നും താത്ത്വിക വിചാരങ്ങളുമായി സ്ത്രീകൾ കടന്നു വരരുത്. അവർ ഇവിടെ ഇന്ദ്രിയഗോചരമായ ചില വിഷയങ്ങളിൽ രമിച്ചാൽ മാത്രം മതി. ഇതാണ് മുകളിൽ കുറിച്ച ആ പ്രമാണീകരണത്തിന്റെ പച്ചയായ ഭാഷ്യം. ആ വരികളിൽ പുരുഷമേധാവിത്വ ഗർവിന്റെ ചരിത്രമുണ്ട്. ദൈവത്തെ പുല്ലിംഗമാക്കിയതിന്റെ തൻപോരിമയുണ്ട്. സ്ത്രീകളെ അരിക് വൽക്കരിച്ച കുടിലതയുണ്ട്. അതുകൊണ്ടെന്താ. 'നീ പെണ്ണല്ലേ? നീ വലിയ കാര്യം ഒന്നും സംസാരിക്കണ്ട'. 'ഞങ്ങൾ പറയും നീ കേട്ടാൽ മതി'. ഇങ്ങനെയുള്ള ചെവിട്ടോർമ്മകൾ പെണ്ണ് എവിടെയുണ്ടോ അവിടെയെല്ലാം വാക്കുകളായി മാത്രമല്ല നോട്ടമായും മനോഭാവമായും നിശബ്ദതയായും ആംഗ്യമായും ആചാരമായും നിറയുവാൻ തുടങ്ങി. അങ്ങനെ ചരിത്രം പുരുഷന്റേതു മാത്രമായി പന്തലിച്ചു.
ചരിത്രത്തിൽ പെൺ ചിന്തകളെ തകർക്കുവാൻ ശ്രമിച്ചിട്ടുള്ളത് മതസംരക്ഷകർ മാത്രമാണ്. അത് എല്ലാ മതത്തിലും സംഭവിച്ചിട്ടുണ്ട്. ക്രിസ്തു മതത്തെ സംബന്ധിച്ച സ്ത്രീയെ അരിക് വൽക്കരിക്കുക എന്ന സംഗതി തുടക്കംമുതൽ തന്നെ ഉണ്ടായിട്ടുണ്ട്. മഗ്ദലനമറിയം അതിന്റെ ഒരു ഉദാഹരണമാണ്. അപ്പോൾ ചോദിക്കാം ക്രിസ്തുമതം ഉയർത്തിക്കാണിക്കുന്ന അമ്മ സങ്കല്പത്തെക്കുറിച്ച്. അമ്മ സങ്കല്പം മറിയത്തിന് നൽകിയിരിക്കുന്ന വലിയൊരു പ്രിവിലേജാണ്. സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ അത് പുരുഷാധിപത്യത്തിലേക്ക് നോട്ടം പതികാതിരിക്കുന്നതിനു വേണ്ടിയുള്ള ഒരു കോലമാണ് എന്നു പറയാം. അതിന് ആദിമകാലത്ത് ഉണ്ടായിരുന്ന മറിയത്തെ കുറിച്ചുള്ള പഠനങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. മറിയം എളിമയുള്ളവളാണ്. അനുസരണയുള്ളവളാണ്. നിശബ്ദയാണ്. സഹിക്കുന്നവളാണ്. അനുസരിക്കാൻ പഠിപ്പിക്കുന്നവളാണ്. അങ്ങനെയങ്ങനെ പോകുന്നു. പക്ഷേ, 'ഇതെങ്ങനെ സാധിക്കും' എന്ന് ചോദിച്ച അവളുടെ ധൈര്യത്തെ കുറിച്ച് പഠിപ്പിക്കുവാൻ ആരും അന്ന് തുനിഞ്ഞില്ല. എന്തുകൊണ്ട് ആ ധൈര്യത്തെ കുറിച്ചൊന്നും പഠിപ്പിച്ചില്ല എന്ന് ചോദിക്കരുത്. അതിനു പിന്നിലുണ്ടായിരുന്നത് ഒരു തന്ത്രമായിരുന്നു. സ്ത്രീ ഞങ്ങൾക്ക് മറിയത്തെ പോലുള്ള അമ്മയാണെന്ന് പറയുകയും അവളെ അരങ്ങിലേക്ക് അടുപ്പികാതിരിക്കുകയും ചെയ്യുന്ന തന്ത്രം. അതുകൊണ്ടു തന്നെ സ്ത്രീകൾക്ക് നൽകിയിരുന്ന ആദ്യ ആത്മീയ പാഠം നിശബ്ദമായി സഹിക്കുക എന്നതായിരുന്നു. കർട്ടന് പിന്നിൽ നിന്നാൽ മതി മുന്നിലേക്ക് വരേണ്ട. നിശബ്ദയാകുക. സഹിക്കുക. പിന്നെ ഒരു കാര്യം കൂടി ഉണ്ടായിരുന്നു. അത് ചിന്തിക്കരുത് എന്നതായിരുന്നു. ചിന്തിക്കുക എന്നത് സ്ത്രീകൾക്ക് നിരോധിച്ചിരിന്ന ഒരു കാര്യമായിരുന്നു.
ആദ്യത്തെ ഗണിതശാസ്ത്രജ്ഞയും തത്വചിന്തകയും ആയ ഹൈപ്പേഷ്യയുടെ കൃതികൾ നശിപ്പിക്കുന്നതിനും അവളുടെ മരണത്തിന് കാരണക്കാരനായതും അലക്സാണ്ട്രിയായിലെ സിറിൽ ആയിരുന്നുവെന്ന കാര്യം ഉബർത്തോ ഏക്കോയുടെ ഒരു ലേഖനത്തിൽ വായിച്ചത് ഓർക്കുന്നു. നോക്കുക, അലക്സാണ്ട്രിയായിലെ സിറിൽ ഇന്ന് വേദപാരംഗതനായ ഒരു വിശുദ്ധനാണ്! പുരുഷന്റെ വിശുദ്ധി എന്ന സങ്കല്പത്തിൽ സ്ത്രീയേയും അവളുടെ ചിന്തകളേയും പാപവും പാപാത്മകവുമായിട്ടെ എല്ലാ മതങ്ങളും കരുതിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഒരു Historia mulierum അഥവാ ഒരു സ്ത്രീ ചരിത്രത്തിനായി തുനിഞ്ഞാൽ അവരുടെ ചിന്തകൾ കത്തിച്ചാമ്പലായ ചാരങ്ങൾ ആയിട്ടേ കാണുവാൻ സാധിക്കൂ. ഹൈപ്പേഷ്യയെ പോലെ അവരുടെ പേരുകൾ നമുക്ക് കിട്ടും. പക്ഷേ അവരുടെ ചിന്താസംഹിതകൾ ഒന്നും തന്നെ ലഭിക്കില്ല. സഭയുടെ ചരിത്രത്തിൽ സ്ത്രീകളുടെ ആഴമായ ചിന്തകളെ അംഗീകരിക്കാൻ തുടങ്ങിയത് തന്നെ മധ്യ കാലഘട്ടത്തിനു ശേഷമായിരുന്നു. സിയന്നയിലെ കാതറിന്റെ ചിന്തകൾ അപരിമേയതയുടെ മേലുള്ള പുരുഷാധിപത്യത്തെ തകർക്കുന്നവകളായിരുന്നു.
ദൈവികമായ കാര്യങ്ങളിൽ സ്ത്രീകൾക്ക് എന്ത് കാര്യം എന്ന് ചോദിക്കുന്നത് ചില ആചാര സംരക്ഷകർ മാത്രമല്ല. തത്വശാസ്ത്രവും ദൈവശാസ്ത്രവുമൊക്കെ പഠിച്ച ചില അജപാലകരുമുണ്ട് നമ്മുടെയിടയിൽ. തത്വശാസ്ത്രവും ദൈവശാസ്ത്രവും ബൈബിളുമൊക്കെ സ്ത്രീകൾ അല്ലെങ്കിൽ സിസ്റ്റേഴ്സ് പഠിക്കുന്നു എന്ന് കാണുമ്പോൾ കുരു പൊട്ടുന്ന ചില ഇടയന്മാർ. ഒരുദാഹരണം ഇതാ. കഴിഞ്ഞദിവസം ബൈബിളിൽ ഉന്നതപഠനം നടത്തുന്ന ഒരു സിസ്റ്റർ അവരുടെ വാട്സാപ്പ് സ്റ്റാറ്റസ് ആയി ഒരു വരി എഴുതി. അത് ഇതാണ്, 'The absence of the feminine voice and perspective impoverishes debate and the Church's journey, depriving discernment of a precious contribution'. അതിനുശേഷം ചില സഭാ സംരക്ഷകർ വട്ടു പിടിച്ചത് പോലെയാണ് ആ പാവത്തിനോട് പെരുമാറുന്നത്. 'എന്താണ് നിന്റെ ഉദ്ദേശം?' 'നീ സഭയെ മോശമായി ചിത്രീകരിക്കാൻ ആണോ ശ്രമിക്കുന്നത്?'ചോദ്യങ്ങൾ ഇങ്ങനെ വരുകയാണ്. സത്യം പറഞ്ഞാൽ ആ വരികൾ ഫ്രാൻസിസ് പാപ്പയുടെ വാക്കുകളാണ്. പക്ഷേ ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല. അവരെ സംബന്ധിച്ച് ഒരു സിസ്റ്റർ അങ്ങനെയൊന്നും പറയാൻ പാടില്ല എന്നതാണ്. ഒരു സ്ത്രീ ആഴമായ വിഷയങ്ങളെക്കുറിച്ച് ഒന്നും സംസാരിക്കരുത്. സിസ്റ്റർമാരൊക്കെ വലിയ വലിയ കാര്യങ്ങൾ ഒന്നും പറയണ്ട അവർ ഇങ്ങനെ പാട്ടുംപാടി കൊന്തയും ചൊല്ലി നടന്നാൽ മതി.
ഞാൻ ആലോചിക്കുകയായിരുന്നു. തത്വചിന്തയിലും ദൈവശാസ്ത്രത്തിലും വിശുദ്ധ ഗ്രന്ഥത്തിലും ഡോക്ടറേറ്റ് നേടിയ ഒത്തിരി കന്യാസ്ത്രീമാർ മലയാള മണ്ണിലുണ്ട്. പക്ഷേ നല്ല ശതമാനവും നിശബ്ദതയുടെ മേഘപടലത്തിൽ വസിക്കുകയോ അല്ലെങ്കിൽ ഭരണചക്രത്തിന്റെ സ്റ്റീയറിങ്ങുമായി മല്ലിടുകയുമാണ് ചെയ്യുന്നത്. അവരുടെ ശബ്ദവും അവരുടെ ചിന്തകളും ശ്രവിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. അതിനായി ഒരു കോമൺ ഫോറം ഉണ്ടാകണം. അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും നിലപാടുകളും ഉയർന്നു വരട്ടെ. അവരുടെ ഉയർച്ചയിൽ കുരു പൊട്ടുന്നവർ പരസ്പരം പുറം മാന്തി സുഖം അനുഭവിക്കട്ടെ.
/// മാർട്ടിൻ ആന്റണി ////
- TODAY
- LAST WEEK
- LAST MONTH
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- അവിസ്മരണീയം ആർസിബി! അവസാന ഓവർ ത്രില്ലറിൽ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫിൽ; ഹോം ഗ്രൗണ്ടിൽ 27 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; മത്സരത്തിന്റെ ഗതി മാറ്റിയത് ധോണിയുടെ വിക്കറ്റ്; അവസാന സ്ഥാനത്തുനിന്നും തുടർച്ചയായ ആറാം ജയത്തോടെ ഡുപ്ലേസിയും സംഘവും ആദ്യ നാലിൽ
- ഭാര്യ മരിച്ചപ്പോൾ 14 വയസുള്ള ഭാര്യ സഹോദരിയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ; പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികൾ
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു; രാജേഷിന്റെ ആക്രമണം അമ്പിളി സ്കൂട്ടറിൽ വരുമ്പോൾ; കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു
- ഇന്ത്യയിൽ ജനിച്ച് വളർന്നിട്ടും പഠിച്ചിട്ടും കുടുംബത്തോടൊപ്പം താമസിച്ചിട്ടും പെൺകുട്ടിക്ക് പൗരത്വവുമില്ല, പാസ്പോർട്ടുമില്ല; ഒസിഐ കാർഡുടമകളായ ദമ്പതികളുടെ 17 കാരിയായ മകൾക്ക് പൗരത്വം നൽകാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം
- പൃഥിരാജിന് ഹാസ്യം വഴങ്ങില്ലെന്ന് ആരാണ് പറഞ്ഞത്? ഒപ്പം കട്ടക്ക് ഇടിച്ചുനിന്ന് ബേസിലും; അന്യമായ പഴയ പ്രിയദർശൻ മോഡൽ സ്ലാപ്പ് സ്റ്റിക്ക് കോമഡി തിരിച്ചുവരുന്നു; ഗുരുവായൂരമ്പലനടയിൽ കാശ് വസൂലാവുന്ന ചിത്രം; പൃഥി-ബേസിൽ കോമ്പോയുടെ അഴിഞ്ഞാട്ടം കൈയടി നേടുമ്പോൾ!
- മേയർ- ഡ്രൈവർ തർക്കത്തിൽ എംവിഡിയുടെ എൻട്രി! യദു ഓടിച്ച ബസിൽ പരിശോധന നടത്തി; വേഗപ്പൂട്ടും ജിപിഎസും പ്രവർത്തനരഹിതമെന്ന് കണ്ടെത്തൽ; പൊലീസ് ആവശ്യപ്രകാരം നടത്തിയ എംവിഡിയുടെ പരിശോധനയുടെ ഉന്നവും യദു തന്നെ; ആര്യയുടെ രഹസ്യമൊഴി ചൊവ്വാഴ്ച്ച രേഖപ്പെടുത്തും
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്