മാപ്പ് ആവശ്യപ്പെട്ടപ്പോൾ 'കുന്നംകുളം മാപ്പ്' ഫേസ്ബുക്കിലിട്ട കലക്ടർ ബ്രോയ്ക്കെതിരെ എം കെ രാഘവൻ എംപി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി; ജനപ്രതിനിധിയോ ബ്യൂറോക്രാറ്റോ വലുതെന്ന തർക്കത്തിൽ ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ജനപ്രതിനിധികളാണോ ബ്യൂറോക്രാറ്റുകളാണോ വലുത്? എംപിക്കാണോ കളക്ടർക്കാണോ പവർ കൂടുതൽ? കോഴിക്കോട് എംപിയായ എംകെ രാഘവനും ജനപ്രിയനായ ജില്ലാ കളക്ടർ പ്രശാന്ത് നായരും തമ്മിൽ കുറച്ചുദിവസമായി നടന്നുവരുന്ന വാക്പോരിൽ കഴിഞ്ഞദിവസംവരെ മുന്നിൽ നിന്ന കളക്ടർബ്രോ ഇന്നലെ മാപ്പുപറയണമെന്നാവശ്യപ്പെട്ട എംപിയെ കുന്നംകുളം മാപ്പുകാണിച്ച് കളിയാക്കിയതോടെ മത്സരത്തിൽ പിന്തള്ളപ്പെട്ടു. ജനപ്രതിനിധിയെ കളക്ടർ അപമാനിച്ചത് ശരിയായില്ലെന്ന പ്രതികരണങ്ങൾ ഈ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ നിറയുകയാണിപ്പോൾ. കളക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് എംപി രാഘവൻ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ്സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ളവരെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മാന്യമായി വിമർശിച്ചുവന്ന ജേക്കബ്തോമസിനെ ഈ യുവ ഐഎഎസുകാരൻ കണ്ടുപഠിക്കണമെന്നും 'കുന്നംകുളം മാപ്പ്' നമ്പർ വളരെ ചീപ്പായെന്നും നിരവധിപേർ അഭിപ്രായപ്പെടുന്നു. ഏതായാലും കോഴിക്കോട്ട് നല്ല ചില ജനസേവന പ്രവർത്തനങ്ങളിലൂടെ നാട്ടുകാരെ കയ്യിലെടുക്കുകയും സോഷ്യൽമീഡിയയിൽ ശ്രദ്ധേയനാവുകയും ചെയ്ത കളക്ടർ ബ്രോ ഇപ്പോൾ എംപിയുമായുള്ള തർക്കത്തിന്റെ അവസാനലാപ്പിൽ പിന്തള്ളപ്പെടുകയാണ് സോഷ്യൽ മീഡിയയിലും.
കളക്ടർക്ക് മറുപടിയുമായി എംപി രാഘവനും ഇന്ന് ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ച് 25 കോടിയുടെ 950 എംപി ഫണ്ട് പദ്ധതികൾ താൻ പൂർത്തിയാക്കിയെന്നും അപ്പോഴൊന്നും ഇല്ലാതിരുന്ന പ്രശ്നങ്ങളാണ് പ്രശാന്ത് ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ കാലഘട്ടത്തിൽ നൂറുശതമാനം എംപിഫണ്ട് ജനങ്ങൾക്കായി വിനിയോഗിക്കാനായെങ്കിൽ ഇപ്പോഴത്തെ കളക്ടറുടെ നിലപാടുമൂലം അതിനു കഴിയാത്ത സാഹചര്യമാണെന്ന് രാഘവൻ പറയുന്നു. മറ്റ് എംപിമാരുടെ എസ്റ്റിമേറ്റുകൾക്ക് രണ്ടോ മൂന്നോ ദിവസത്തിനകം ഭരണാനുമതി ലഭിക്കുന്ന സ്ഥാനത്ത് തന്റെ 35ഓളം പ്രവൃത്തികൾക്ക് ഭരണാനുമതി മൂന്നാഴ്ചയോളം പ്രശാന്ത് വൈകിച്ചതായും രാഘവൻ കുറ്റപ്പെടുത്തുന്നു. കളക്ടർ തന്റെ പദ്ധതികളോടു കാണിച്ച ഉദാസീനതയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമായ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് രാഘവന്റെ പോസ്റ്റ്.
കളക്ടർ പ്രചരിപ്പിക്കുന്നതുപോലെ തന്റെ ഫണ്ടിലുള്ള പദ്ധതികളെല്ലാം കോൺട്രാക്ടർമാരല്ല നടത്തുന്നതെന്നും 32ൽ 27 വർക്കുകളും നടത്തിയത് പ്രാദേശിക ഗുണഭോക്തൃസമിതികൾ ആണെന്നും എംപി പറയുന്നു. രണ്ടെണ്ണം ഊരാളുങ്കൽ ഉൾപ്പെടെയുള്ള സൊസൈറ്റികളും. പദ്ധതി വേഗത്തിൽ തീർക്കണമെന്ന് ആഗ്രഹിച്ചതന്നെ കോൺട്രാക്ടറുടെ ആളും അഴിമതിക്കാരനുമായി ചിത്രീകരിക്കുകയായിരുന്നു കളക്ടർ. തനിക്കും പദ്ധതി പ്രവർത്തനങ്ങൾ ചെയ്യുന്നവരുമായുള്ള ബന്ധം കഴിഞ്ഞമാസങ്ങളിലെ കോൾ വിവരങ്ങളും ഫോൺലൊക്കേഷനും പരിശോധിച്ച് തെളിയിക്കാൻ എംപി കളക്ടറെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
കളക്ടറുടെ ഓഫീസിൽ കയറി എംപി ഭീഷണിമുഴക്കിയെന്ന ആരോപണത്തെപ്പറ്റി രാഘവൻ പറയുന്നത് ഇപ്രകാരമാണ്: 'കലക്ടർ ഫയലിൽ ഒപ്പിട്ട്, കളക്ടർക്ക് വേണ്ടി എ.ഡി.എമ്മിന്റെ ക്ഷണം ലഭിച്ച പ്രകാരമാണ് കേന്ദ്രസർക്കാർ ചട്ടപ്രകാരം നടക്കുന്ന എംപി. ഫണ്ട് റിവ്യു മീറ്റിങ്ങിനു ഞാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പോയത്. തീയതി ഫയലിൽ ഒപ്പിട്ട് ക്ഷണിച്ച കലക്ടർ സ്ഥലത്തുണ്ടായിരുന്നില്ല; അസാന്നിധ്യം എന്നെ അറിയിച്ചതുമില്ല.
എ.ഡി.എം, ജില്ലാപ്ലാനിങ് ഓഫീസിൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ, മറ്റു 100 ൽപ്പരം നിർവ്വഹണ ഉദ്യോഗസസ്ഥർ, വിഷ്വൽ മീഡിയ പ്രവർത്തകർ തുടങ്ങിയവർ ഉണ്ടായിരുന്ന ഹാളിൽ ചട്ടപ്രകാരം മൊത്തം പദ്ധതികളെ വിലയിരുത്തുകയാണ് ഉണ്ടായത്.യോഗാവസാനം കലക്ടറുടെ ഭാഗത്തുനിന്നുമുള്ള താമസം സൂചിപ്പിച്ചിരുന്നു. അതിനു മാദ്ധ്യമ പ്രവർത്തകരും അവരുടെ വീഡിയോ ക്ളിപ്പിങ്ങുകളും സാക്ഷിയാണ്. എന്തിനും,ഏതിനും ഭീഷണി എന്നത് എന്റെ സ്വഭാവമല്ല; സംസ്കാരവുമല്ല.
ബിൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ, എംപി ഫണ്ട് മേൽനോട്ടം വഹിക്കുന്ന ഡിസ്ട്രിക്റ്റ് പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ ഇപ്പോൾ സിവിൽ സ്റ്റേഷനിൽ ഉണ്ട്. നിങ്ങൾക്ക് അവരുമായി ബന്ധപ്പെടാം, അവരെ ഭീഷണിപ്പെടുത്തിയെന്ന് സ്ഥാപിക്കാൻ കളക്ടറെ ഞാൻ വെല്ലുവിളിക്കുന്നു.
അവർക്ക് ഇല്ലാത്ത, അവർ കൊടുക്കാത്ത പരാതിയെ പറ്റിയാണ് കലക്ടർ പരാമർശിക്കുന്നത്. ചട്ടപ്രകാരം എംപി ഫണ്ട് റിവ്യു മീറ്റിങ്ങിനു ഫയലിൽ തീരുമാനിച്ച് ക്ഷണക്കത്ത് നൽകിയ ശേഷം സ്ഥലത്തില്ലാതിരുന്ന കലക്ടറുടെ അസാന്നിധ്യത്തിൽ ഓഫീസിൽ കയറി ഞാൻ ഭീഷണിപ്പെടുത്തി എന്ന ആരോപണം പി.ആർ.ഡി യെ ദുരുപയോഗം ചെയ്ത് കലക്ടർ ഔദ്യോഗിക പ്രസ് റിലീസ് ആക്കി ഇറക്കിയത്.'- എംപി പോസ്റ്റിൽ വ്യക്തമാക്കുന്നു.
എംപി ഫണ്ട് വിനിയോഗത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് രാഘവൻ എംപിയും കളക്ടറും കൊമ്പുകോർക്കുന്ന സാഹചര്യം ഉണ്ടായത്. നേരത്തെ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മറ്റൊരു വിഷയത്തിലും ഇരുവരും തമ്മിൽ ഉടക്കുണ്ടായി. കളക്ടറേറ്റിൽ എംപിയുടെ ശുപാർശയിൽ താൽക്കാലിക നിയമനം നേടിയ രണ്ടുപേരെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനിറങ്ങിയെന്ന് കണ്ടെത്തി പ്രശാന്ത് പുറത്താക്കിയിരുന്നു. ഇതിലെ നീരസം നിലനിൽക്കുമ്പോഴാണ് എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിൽ കളക്ടർ കർശന നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതോടെ കരാറുകാർക്ക് പണം കിട്ടാൻ വൈകിയെന്നാണ് ആരോപണം.
എന്നാൽ എംപി ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുമ്പോൾ അതിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളിൽ കളക്ടർക്ക് പരിശോധന നടത്താൻ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം. അതു പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും പ്രശാന്ത് തിരിച്ചടിച്ചു.
ഇതേത്തുടർന്ന് തന്നെ അപമാനിക്കാൻ ശ്രമിച്ച കളക്ടർ തന്നെയല്ല തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് അപമാനിച്ചതെന്നും വിഷയം പാർലമെന്റിൽവരെ ഉന്നയിക്കുമെന്നും കളക്ടർ മാപ്പുപറയണമെന്നും എംപി ആവശ്യപ്പെട്ടു. അപ്പോഴാണ് ഫേസ്ബുക്കിൽ കുന്നംകുളം മാപ്പ് പോസ്റ്റുചെയ്ത് കളക്ടർ തിരിച്ചടിച്ചത്. സംഭവത്തോടെ എംപിയെ കൂടുതൽ അപമാനിക്കാനാണ് കളക്ടർ ശ്രമിച്ചതെന്ന ആരോപണം ശക്തമാകുകയും ചെയ്തു. അതേസമയം, വിഷയത്തിൽ എംപി രാഘവനെ പിൻതുണച്ച് ജില്ലയിലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയില്ലെന്നത് ശ്രദ്ധേയമാണ്. കളക്ടറുടെ നടപടികളെ സിപിഐ(എം) ന്യായീകരിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍