'വിശ്വാസം എന്നൊരു സംഗതി വേണം ടീച്ചറേ; വെറും രണ്ട് ദിവസം കൊണ്ട് ഒരു കോടി 17 ലക്ഷം സ്വരൂപിക്കാൻ ഫിറോസിന് സാധിച്ചെങ്കിൽ ജനങ്ങൾക്ക് ആ സംഗതി അയാളുടെ മേൽ ഉള്ളതുകൊണ്ടാ'; സർക്കാരിന്റെ വി കെയർ പദ്ധതി വഴിയാണ് ഓൺലൈൻ വഴിയുള്ള ചികിത്സാ ധനസഹായം നൽകേണ്ടതെന്ന ശൈലജ ടീച്ചറുടെ പോസ്റ്റിന് വിമർശന കമന്റുകളുടെ പൊങ്കാല; 'ഫിറോസിനെതിരെ സഖാക്കൾ വാളോങ്ങിയപ്പോഴേ മണത്തിരുന്നു പൂട്ടാനുള്ള താക്കോൽ പണിയുമെന്നും' കമന്റ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി അഗതികളായവർക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയ ഫിറോസ് കുന്നുംപറമ്പിലാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ പ്രധാന ചർച്ചാ വിഷയം. കുരുന്നിനായി ബാങ്ക് ഓഫ് ഇന്ത്യയിൽ വന്ന ലക്ഷങ്ങളടങ്ങുന്ന തുകയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുക്കുകയും ഇതിന് പിന്നാലെ ഫിറോസ് തന്നെ ഇട്ട ലൈവിനും പിന്നാലെ സാമൂഹിക പ്രവർത്തനത്തിലെ സോഷ്യൽ മീഡിയാ നായകന് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. കേരളം ഭരിക്കുന്ന സർക്കാരിന് പോലും അത്രയും വിശ്വാസ്യത ലഭിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഓൺലൈൻ വഴി നൽകുന്ന ചികിത്സാ സഹായങ്ങൾ സർക്കാരിന്റെ വി കെയറിലൂടെ നൽകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് വരുന്ന കമന്റുകൾ.
സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ട് അത് ആവശ്യക്കാരിലേക്ക് കൃത്യമായി എത്തിയോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ലെന്നും എന്നാൽ ഫിറോസ് കുന്നുംപറമ്പിലിന് നൽകിയ തുക ആവശ്യക്കാരിലേക്ക് കൃത്യമായി എത്തിയെന്ന് അദ്ദേഹത്തിൽ നിന്നും തന്നെ മനസിലാക്കാൻ സാധിച്ചുവെന്നും ഷൈലജ ടീച്ചറിന്റെ പോസ്റ്റിന് കമന്റുകൾ തേടിയെത്തി. വിശ്വാസം എന്ന കാര്യം ഉയർത്തിയായിരുന്നു മിക്ക കമന്റുകളും. 'വിശ്വാസം എന്നൊരു സംഗതി വേണം ടീച്ചറെ...വെറും രണ്ട് ദിവസം കൊണ്ട് ഒരു കോടി 17 ലക്ഷം സ്വരൂപിക്കാൻ ഫിറോസിന് സാധിച്ചെങ്കിൽ ജനങ്ങൾക്ക് അയാളുടെ മേൽ അത്രയ്ക്ക് വിശ്വാസമുള്ളതുകൊണ്ടാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. മാത്രമല്ല ഫിറോസിനെതിരെ സഖാക്കൾ വാളോങ്ങിയപ്പോഴേ മണത്തിരുന്നു പൂട്ടാനുള്ള താക്കോൽ പണിയുമെന്നും ആരോഗ്യമന്ത്രിയുടെ പോസ്റ്റിന് കമന്റുകൾ തേടിയെത്തി.
ഒരത്താണിയുമില്ലാതെ വലയുന്നവർക്ക് കൈത്താങ്ങായി എത്തുന്നത് കാരുണ്യനിറവുള്ള മനസ്സുകളാണ്. സോഷ്യൽ മീഡിയ വന്നതോടെ സുമനസുകളിലേക്ക് എത്താനുള്ള വഴി എളുപ്പമാകുകയായിരുന്നു. സാങ്കേതിക മികവുകൾ നന്മയ്ക്കായി ഉപയോഗിക്കുന്നത് തെറ്റെന്ന് ആർക്കു പറയാനാവും. പട്ടിണിക്കാർക്ക് ഭക്ഷണം കൊടുത്തുതുടങ്ങി, അനാഥരായവരെയും അശരണരെയും ഏറ്റെടുത്ത് രോഗികളുടെയും പട്ടിണിക്കാരുടെയും കണ്ണീരൊപ്പാൻ സോഷ്യൽ മീഡിയ വഴി സഹായം എത്തിക്കുന്ന ഫിറോസ് കുന്നുംപറമ്പിൽ ഉദാഹരണം. അസൂയക്കാർ ഏഷണിയുമായി ഉണ്ടെങ്കിലും ഫിറോസിനെ പോലുള്ള നന്മ മരങ്ങളുടെ സദ്പ്രവൃത്തി എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവും?
എന്നാൽ, തട്ടിപ്പുക്കാരെ പിടികൂടാനെന്ന പേരിൽ, ഓൺലൈൻ വഴിയുള്ള ചികിത്സ ചെലവ് കണ്ടെത്തുന്നത് സർക്കാരിന്റെ വി-കെയർ പദ്ധതി വഴി മാത്രം ആണെന്നും അല്ലാത്തവർക്കെതിരെ നടപടി ഉണ്ടാവുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. സോഷ്യൽ മീഡിയ ചികിത്സ തട്ടിപ്പിനുള്ള നിയന്ത്രണം തീർച്ചയായും നല്ലത് തന്നെ. കള്ളനാണയങ്ങളെ തുരത്തണം. എന്നാൽ, എല്ലാ നന്മ മരങ്ങളെയും സംശയിക്കേണ്ടതുണ്ടോ?
അറിയണം ഫിറോസ് എന്ന മനുഷ്യ സ്നേഹിയെ
ചെറുപ്പം മുതൽ ശീലിച്ച തൂവെള്ള വസ്ത്രവുമായി സഹായത്തിന്റെ കാരുണ്യം പാവങ്ങളിലേക്ക് പകർന്ന് നൽകുകയാണ് ഫിറോസ് കുന്നുംപറമ്പിലെന്ന ഈ ആലത്തൂരുകാരൻ. ഒരു മൊബൈൽ ഷോപ് ആണ് ഫിറോസിന്റെ ജീവിത മാർഗ്ഗം. ജീവിക്കാൻ മാർഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളിൽ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂർവരോഗം ബാധിച്ച ആലുവ സ്വദേശിയായ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും കണ്ണീരു തുടച്ച പാലക്കാട്ടുകാരൻ. സാമൂഹ്യ സേവനത്തിന്റെ ഉദാത്തമാതൃകയാണ് ഈ വ്യക്തി. സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗിച്ചു ചാരിറ്റി പ്രവർത്തനങ്ങൾ. അപൂർവ രോഗം ബാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് ദൈവതുല്യനാണ് ഫിറോസ്.
അപകടത്തിൽ പെട്ടവരുടെ ചികിത്സക്കായി സ്വരൂപിച്ച പണം ബാങ്ക് തഞ്ഞുവെച്ച പ്രശ്നം പരിഹരിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഫിറോസ് കുന്നുംപറമ്പിലിനെ ഫെയ്സ് ബുക്കിലെ താരമാക്കിയത്. സമൂഹമാധ്യമത്തിലൂടെ ഉയർന്ന വൻ പ്രതിഷേധത്തെ തുടർന്നാണ് ബാങ്ക് ഓഫ് ഇന്ത്യ പ്രശ്നം പരിഹരിക്കാൻ തയാറായതെന്ന് ഫിറോസ് ഫെയ്സ് ബുക്ക് ലൈവിൽ പറഞ്ഞു. രാഷ്ട്രീയമായി എതിർത്തവർക്കും ഫിറോസ് വീഡിയോയിൽ മറുപടി നൽകിയിട്ടുണ്ട്. ആലത്തൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് വരുന്ന വഴി ബൈക്കപകടത്തിൽ പെട്ട കുട്ടികൾക്കുവേണ്ടിയാണ് 34 മണിക്കൂർ കൊണ്ട് ഒരു കോടി 17 ലക്ഷം രൂപ ശേഖരിച്ചിരുന്നത്.
ഈ തുക ചെലവാക്കാൻ കഴിയാതെ വന്നതോടെയാണ് ഫിറോസ് സോഷ്യൽ മീഡിയയിലൂടെ ബാങ്കിനെതിരെ പ്രതിരോധം തീർത്തത്. സാധാരണക്കാരന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ ബാങ്കിന് പോലും പ്രശ്നം തീർത്ത് തലയൂരേണ്ടി വന്നു. ആലത്തൂരിൽ സ്വന്തമായി ഒരു മൊബൈൽ ഷോപ്പ് നടത്തിയിരുന്ന സാധാരണക്കാരനാണ് ഫിറോസ്. ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി കഴിയുന്നതിനിടെയാണ് ജീവിതത്തിൽ ട്വിസ്റ്റ് വരുന്നത്. വീട്ടിലേക്ക് ആലത്തൂർ ടൗണിലൂടെ വന്നിരുന്ന എനിക്കു നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു. ആ ദയനീയമായ മുഖം ഫിറോസിനെ പിടിച്ചുലച്ചു.
വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം അയാൾക്കു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി ഭക്ഷണം ആവശ്യപ്പെട്ട് എത്തി. അന്നു രാത്രി ഫിറോസ് ഉറങ്ങിയില്ല. തൊട്ടടുത്ത ദിവസം ആലത്തൂരിൽ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് തയാറാക്കി. എൺപതോളം പേർ അതിൽ ഉൾപ്പെടുമായിരുന്നു. അത്രയധികം ആളുകൾക്ക് ഭക്ഷണം എത്തി. ഒറ്റയ്ക്ക് ഇവരുടെ വിശപ്പകറ്റാൻ ഫിറോസിന് കഴിയുമായിരുന്നില്ല. അതുകൊണ്ട് പുതിയൊരു പദ്ധതി ഒരുക്കി. സഹായമായി ആലത്തൂരിലെ ഹോട്ടലുടമകളും എത്തി. ഹോട്ടലുടമകളോടു കാര്യം പറഞ്ഞപ്പോൾ അവർ സഹായിക്കാം എന്നു സമ്മതിച്ചു. ഇതുപ്രകാരം ദിവസം നാലും അഞ്ചും പൊതി ഭക്ഷണം ഓരോ ഹോട്ടലുകാരും നൽകി.
രാത്രി കാലങ്ങളിൽ അതു ശേഖരിച്ച് ആവശ്യക്കാർക്കു വിതരണം ചെയ്തു. അവിടെ തുടങ്ങി ഫിറോസിന്റെ ജൈത്രയാത്ര. പിന്നീട് പാലക്കാട്ടും ഭക്ഷണ പൊതിയുമായി എത്തി. ഹോട്ടലുടമകളുടെ സഹായം പാലക്കാടും കിട്ടി. പിന്നീട് തൃശൂർ ജില്ലയിൽ 50 പേർക്ക് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഏർപ്പാട് ചെയ്തു. അങ്ങനെ ഫിറോസ് താരമായി. ഇതോടെ ശത്രുക്കളും കൂടി. ബാങ്ക് ഓഫ് ഇന്ത്യ വിവാദം ആളിക്കത്തിയതും ഇത്തരക്കാരുടെ ഇടപെടലൂടെയാണ്. എന്നാൽ തന്റെ സുതാര്യത വീണ്ടും തെളിയിക്കാൻ ഫിറോസിന് കഴിഞ്ഞിരിക്കുന്നു.
ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്
ഓൺലൈൻ ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് ( https://www.manoramanews.com/.../bogus-social-workers-cheat-p... )
അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ബഹു. മുഖ്യമന്ത്രിക്ക് കത്ത് നൽകി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യർത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. അപൂർവമായിട്ടെങ്കിലും ചില തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കത്തിൽ ആവശ്യപ്പെട്ടു.
ഗുരുതര രോഗം ബാധിച്ചവരെ സഹായിക്കാൻ നാട്ടിൽ ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ നിലവിലുണ്ട്. അതോടൊപ്പം തന്നെ അപൂർവ രോഗം ബാധിച്ച ആളുകളെ സഹായിക്കാനുള്ള സർക്കാർ സംവിധാനമാണ് വി കെയർ. സർക്കാരിന് ഒറ്റയ്ക്ക് എല്ലാവരേയും സഹായിക്കാൻ കഴിയില്ല. ജനകീയ സമിതികൾ നൽകുന്ന സഹായത്തോടൊപ്പം പാവപ്പെട്ട നിരവധി ആളുകൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം നൽകി വരുന്നത്. സർക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയർ പ്രവർത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാൻ സന്മസുള്ളവർ ധാരളമുണ്ട്. അവർ സംഭാവന നൽകുന്ന തുക അർഹിക്കുന്ന ആളുകളിൽ എത്തിക്കാൻ വി കെയർ സഹായിക്കുന്നതാണ്.
സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയർ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ പൂർണമായും സുതാര്യമാണ്. ഈ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകൾ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കൽ ബോർഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അർഹരായവർക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവർക്ക് ഉൾപ്പെടെ വി കെയറിലേക്ക് സംഭാവന നൽകാൻ കഴിയുന്ന എഫ്.സി.ആർ.എ. രജിസ്ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്.
സംഭാവനകൾക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓൺലൈൻ പേയ്മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകൾ നൽകാവുന്നതാണ് (http://www.socialsecuritymission.gov.in). വിദേശത്തുള്ളവർ കറണ്ട് അക്കൗണ്ട് നമ്പർ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവർ എസ്.ബി.അക്കൗണ്ട് നമ്പർ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നൽകാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോർഡറായും സംഭാവനകൾ നൽകാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്