'പ്രമേഹത്തിൽ വൃക്കകളെ നശിപ്പിക്കുന്നത് ഗ്ലൂക്കോസല്ല, ഇൻസുലിൻ'.ഇത് പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റും.. സൂപ്പർ ഹിറ്റാകും; അതല്ലെങ്കിൽ കേൾക്കുമ്പോൾ തന്നെ സല്യൂട്ട് അടിച്ചു പോകുന്ന ഒരു ശാസ്ത്രജ്ഞന്റെ പേരാണെങ്കിൽ പൊളി; കോവിഡ് ഒരു വൈറസല്ല, ബാക്ടീരിയയാണെന്ന് എഴുതിപ്പിടിപ്പിച്ചത് നൈജീരിയൻ ഗോസിപ്പ് മാഗസീൻ; തർജമ ചെയ്ത വിരുതൻ എഴുതിയിരിക്കുന്നത് വെന്റിലേറ്റർ പോലും ആവശ്യമില്ലെന്ന്; കോവിഡ് കാലത്തെ കോമഡികൾ; കുറിപ്പുമായി ഡോക്ടർമാർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കോവിഡ് കാലത്ത് ശ്രദ്ധ പിടിച്ചു പറ്റിയ പല വാർത്തകളും ഓൺലൈൻ പോർട്ടലുകളിലൂടെയെത്തി. കോവിഡിന്റെ മരുന്ന് കണ്ടുപിടിച്ചത് ഉൾപ്പടെയുള്ള വാർത്തകൾ. പരീക്ഷണം നടത്തുന്നതല്ലാതെ എങ്ങും ഇത് വിജയിക്കപ്പെട്ടിട്ടില്ല പലരാജ്യത്തും മനുഷ്യരിൽ പരീക്ഷണാർത്ഥം കോവിഡ് വാക്സിനുകൾ പരീക്ഷിച്ച് തുടങ്ങി. ഇപ്പോഴിതാ കോവിഡുമായി ബന്ധപ്പെട്ട മറ്റൊരു മണ്ടൻ പ്രചരണം കോവിഡ് ഒരു വൈറസല്ല ബാക്ടീരിയ എന്ന രീതിയിലാണ്. വെന്റിലേറ്റർ പോലും കോവിഡ് ചികിത്സയ്ക്ക് ആവശ്യമില്ലെന്നും അവകാശപ്പെടുന്നു. നൈജീരിയൻ ഗോസിപ്പ് മാഗസീനിന്റെ ചുവട് പിടിച്ചാണ് ഏതോ മലയാളം മൊഴിമാറ്റകൻ ഈ ആക്ഷേപം കാണിച്ചത്. എന്തായാലും ഇത്തരം കുബുദ്ധി പ്രചരണങ്ങൾക്കെതിരെ ഡോക്ടർമാരും രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് കാലത്തെ കോമഡികൾ എന്ന പേരിൽ ഇൻഫോ ക്ലിനിക്ക് പേജിൽ ഡോ. അരുൺ മംഗലത്ത്, ഡോ. ഷമീർ വി കെയുമാണ് രസകരമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം: -
കോവിഡ് വൈറസല്ല, ബാക്റ്റീരിയ: ചില കോവിഡ് കാല കോമഡികൾ??
ഒരു ഹോക്സ് മെസ്സേജ് പാചകം ചെയ്യുന്ന വിധം ആണ് ഇന്ന് ഇൻഫോ ക്ലിനിക് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.
ആദ്യമായി ഇപ്പോൾ നിലവിലുള്ള ഒരു ശാസ്ത്ര തത്വം അല്ലെങ്കിൽ വിശ്വാസത്തിനു കടക വിരുദ്ധമായ ഒരു ഐഡിയ കണ്ടു പിടിക്കുക. 'ഉദാഹരണത്തിന് കോഴി ഒരു പക്ഷി അല്ല മൃഗം ആണ്'...
ഇനി നിങ്ങൾക്ക് റീച്ച് കൂടുതൽ കിട്ടണമെങ്കിൽ ആരോഗ്യ സംബന്ധമായ ശാസ്ത്ര സത്യങ്ങൾ ആയിരിക്കും ഉത്തമം, അതു തന്നെ സർവ്വസാധാരാണമായ, അല്ലെങ്കിൽ പരമാവധി ആളുകൾക്ക് ഭയമുള്ള ഒരു രോഗം തിരഞ്ഞെടുക്കുക. ഇതു വരെ പറഞ്ഞു കൊണ്ടിരിക്കുന്നതിന് നേരെ വിപരീത ദിശയിൽ ഒരു വാചകം തയ്യാറാക്കുക. ഉദാഹരണത്തിന് 'പ്രമേഹത്തിൽ വൃക്കകളെ നശിപ്പിക്കുന്നത് ഗ്ലൂക്കോസല്ല, ഇൻസുലിൻ'.
ഇത് പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റും. സൂപ്പർ ഹിറ്റാകും.
ഇനി ഇതിനെ വിശ്വസനീയമാക്കാൻ ചില ചേരുവകൾ വളരെ പ്രധാനമാണ്. അതാണ് ഇതിന്റെ ഷെയർ തീരുമാനിക്കുന്ന പ്രധാന ഘടകം. ഒന്നാമത്തേത് ചില സ്ഥാപിതമായ ശാസ്ത്ര വസ്തുതകൾ കൊണ്ടുവരണം. ഉദാഹരണത്തിന് 'വൃക്കകളിലെ ക്ലിമ്മൽസ്റ്റീൽ വിൽസൺ ബോഡികളിൽ ഇൻസുലിന്റെ അളവ് പ്രമേഹരോഗികളിൽ വളരെ കൂടുതലായിരുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തൽ' എന്നൊരു വാചകം മെല്ലെ മിക്സ് ചെയ്തു കൊടുക്കാം.
ഇനി ഇതിന്റെ പിതൃത്വം കേട്ടാൽ അത്യാവശ്യം ആഢ്യത്വം തോന്നിപ്പിക്കുന്ന ഓക്സ്ഫോർഡ്, ഹാവേർഡ് എന്നൊക്കെയുള്ള പേരുകൾ കൊണ്ടുവരണം. അതല്ലെങ്കിൽ കേൾക്കുമ്പോൾ തന്നെ സല്യൂട്ട് അടിച്ചു പോകുന്ന ഒരു ശാസ്ത്രജ്ഞന്റെ പേര്, ലൈക് 'കൊറിയൻ ശാസ്ത്രജ്ഞൻ അകിറാ കുറാസാകി', 'ജർമൻ ശാസ്ത്രജ്ഞൻ വില്യം ഹെർമണ്ട്' അങ്ങനെയൊക്കെ ആണെങ്കിൽ പൊളി.
ഇനി കുറച്ച് ഞെട്ടലും വിറയലും കൊണ്ടു വന്നാൽ സംഗതി ഉഷാർ. ശാസ്ത്രലോകം ഞെട്ടലിൽ, അല്ലെങ്കിൽ വിറങ്ങലിച്ച് ശാസ്ത്രലോകം...
വേണമെങ്കിൽ ചതി, വഞ്ചന ഒരൽപ്പം ചാലിക്കാം. 'രോഗികളെ വഞ്ചിച്ച മരുന്നുമാഫിയ കൂട്ടുകെട്ട്' ഇങ്ങനെ.
ഇനി ഇത് വാട്സ് ആപ്പിൽ കയറ്റി വിട്ടോളൂ. സൂപ്പർ ഡൂപ്പർ ഹിറ്റ്.
ഈ ജാതി ഒന്നാണ് 'കോവിഡ് വൈറസല്ല, ബാക്ടീരിയ' സിദ്ധാന്തം.
നൈജീരിയയിലെ ഗോസിപ്പ് വെബ്സൈറ്റായ Efogator.comൽ പ്രസിദ്ധീകരിച്ച കുറിപ്പാണ് ഏതോ വിരുതൻ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രചരിപ്പിച്ചത്. കോവിഡ് ഒരു വൈറസല്ല, ബാക്ടീരിയയാണ് എന്നും ആന്റിബയോട്ടിക് ഉപയോഗിച്ച് ഈ രോഗത്തെ ചികിത്സിക്കാം എന്നും രക്തം കട്ടപിടിക്കുന്നതാണ് കോവിഡ് രോഗത്തിൽ മരണകാരണമാകുന്നത് എന്നുമൊക്കെയാണ് ഈ കുറിപ്പ് അവകാശപ്പെടുന്നത്. കോവിഡ് രോഗം ചികിത്സിക്കുന്നതിന് വെന്റിലേറ്റർ ആവശ്യമില്ല എന്നും ഈ കുറിപ്പിൽ പറയുന്നുണ്ട്.
കോവിഡ് വൈറസ് ആണ് എന്നത് മാത്രമല്ല, ആ വൈറസിന്റെ ഓരോ ഭാഗങ്ങളും, അവയിൽ വരുന്ന ജീനോമിക് ലെവലിൽ ഉള്ള ഓരോ മാറ്റങ്ങളും ദിനം തോറും കണ്ടെത്തി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് ഇത്രയും ബാലിശമായ ഒരു വാദം എല്ലാ ഗ്രൂപ്പുകളിലും ഓടിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും സങ്കടം. ചൈനയിലെ വൈറസിന്റെ രൂപം, അതിനോട് ഇന്ത്യ പോലെ ഉള്ള രാജ്യങ്ങളിലെ വൈറസിന്റെ രൂപത്തിലെ സാമ്യം എല്ലാം ശാസ്ത്രത്തിനു മുന്നിൽ തെളിഞ്ഞു കഴിഞ്ഞു. മാത്രമല്ല, ഓരോ പ്രതലത്തിലും വൈറസിന്റെ സാന്നിധ്യം, അതിനു നില നിൽക്കാൻ കഴിയുന്ന സമയം പല പഠനങ്ങളിലും കണ്ടെത്തി. പല തരത്തിലുള്ള മരുന്നുകൾ വൈറസിന്റെ കോശങ്ങളിലേക്ക് ഉള്ള പ്രവേശനത്തിലും വികാസത്തിലും വരുത്തുന്ന മാറ്റങ്ങൾ പഠനവിധേയം ആയി. വൈറസ് ശരീരത്തിൽ ഉണ്ടാക്കുന്ന ഇമ്മ്യൂണിറ്റിയുടെ സങ്കീർണമായ പ്രതിപ്രവർത്തനങ്ങളിൽ ആണ് ഇപ്പോൾ ശാസ്ത്രത്തിന്റെ ശ്രദ്ധ മുഴുവൻ, അതോടൊപ്പം വാക്സിനും അതിന്റെ വിജയ സാധ്യതകളും. അപ്പോഴാണ് അടിസ്ഥാന തത്വങ്ങളെ ചോദ്യം ചെയ്യുന്ന ഹോക്സ് സന്ദേശങ്ങൾ
ഈ അവകാശവാദങ്ങളിൽ സത്യത്തിന്റെ കണികയെങ്കിലുമുണ്ടോ എന്നു പരിശോധിക്കാം.
കോവിഡ് ഒരു ബാക്ടീരിയൽ രോഗമാണോ ? ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഈ രോഗത്തെ ചെറുക്കാനാകുമോ ?
കൊവിഡ് ഒരു ബാക്റ്റീരിയൽ രോഗമല്ല. നോവൽ കൊറോണ വൈറസ് എന്ന ഞചഅ വൈറസ് കാരണമുണ്ടാകുന്ന അസുഖമാണ് കൊവിഡ്. ഈ വൈറസിന്റെ അസ്ഥിത്വം ജനിതക പഠനങ്ങൾ വഴിയും ഇലക്ട്രോൺ മൈക്രോസ്കോപ്പി വഴിയുമെല്ലാം നാം സംശയലേശമെന്യേ ഉറപ്പിച്ചതാണ്. എന്നാൽ കോവിഡ് രോഗബാധ ഗുരുതരമായവരിൽ ചില ബാക്ടീരിയകളും കൂടി കയറിപ്പറ്റി രോഗം വഷളാകാൻ സാധ്യതയുണ്ട്. സെക്കൻഡറി ബാക്റ്റീരിയൽ ഇൻഫെക്ഷൻ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മറ്റ് പല വൈറൽ രോഗങ്ങളിലും കണ്ടുവരുന്നു. ഇത്തരത്തിൽ വൈറസ് രോഗത്തിൽ ഒരു ബാക്റ്റീരിയൽ അണുബാധ ഉണ്ടായാൽ അതു ചികിത്സിക്കുന്നതിന് ആന്റിബയോട്ടിക് മരുന്നുകൾ ഫലപ്രദമാണ്. എന്നാൽ ഈ ആന്റിബയോട്ടിക് മരുന്നുകൾക്ക് ഒരിക്കലും കൊറോണ വൈറസിനെ ചെറുക്കാനാകില്ല. ആന്റിബയോട്ടിക്കുകൾ വൈറസിനെതിരെ ഫലശൂന്യമാണ് എന്നതാണ് കാരണം.
കോവിഡ് രോഗത്തിൽ മരണകാരണമാകുന്നത് രക്തം കട്ടപിടിക്കുന്നതാണ് എന്നും ന്യൂമോണിയ അല്ല എന്നുള്ള വാദത്തിൽ കഴമ്പുണ്ടോ ?
മുകളിലത്തെ ഉദാഹരണത്തിൽ പറഞ്ഞ പോലെ ഇവ ഹോക്സിൽ ചാലിച്ച ശാസ്ത്രീയതയാണ് ശ്വാസകോശങ്ങളിലെ രക്തക്കുഴലിലെ മാറ്റങ്ങൾ. ഇത് നേരത്തെ തെളിഞ്ഞ വസ്തുതയാണ്. ശ്വാസകോശങ്ങളിൽ കോവിഡ് ഉണ്ടാക്കുന്ന പല മാറ്റങ്ങളിൽ ഒന്നാണ് രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ; മറ്റു പല പ്രശ്നങ്ങളിൽ ഒന്ന് (ന്യൂമോണിയ, അഞഉട തുടങ്ങിയവയിൽ). 20 മുതൽ 30 ശതമാനം വരെ രോഗികളിൽ ഈ ഗുരുതര സങ്കീർണത കണ്ടു വരുന്നതായി വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനു വേണ്ടി രക്തത്തിലെ കട്ട അലിയിക്കുന്ന ഹെപ്പാരിൻ പോലത്തെ മരുന്നുകളുടെ ഉപയോഗം നേരത്തെ നിലവിൽ വന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ആണ് ഇത് ഉപയോഗിക്കുന്നത് (കേരളത്തിൽ അടക്കം ഇത് ഉപയോഗിച്ച് കഴിഞ്ഞു).
എന്നാൽ കോവിഡ് രോഗത്തിന്റെ സങ്കീർണതകളിൽ ഒന്നു മാത്രമാണ് ഇത്. ചില രോഗികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ ഫലപ്രദമാകാമെങ്കിലും രോഗത്തിന്റെ സങ്കീർണതകളെല്ലാം തടയാൻ ഇവ ഒരുകാരണവശാലും മതിയാവുകയില്ല. ന്യൂമോണിയ മൂലമുണ്ടാകുന്ന ശ്വസന വ്യവസ്ഥയുടെ പരാജയമാണ് കൊവിഡ് രോഗബാധിതരിൽ പ്രധാന മരണകാരണമാകുന്നതെന്ന് തെളിയിക്കുന്ന പഠനങ്ങളും നമുക്കുണ്ട്.
വെന്റിലേറ്ററുകളും ഇന്റൻസീവ് കെയർ യൂണിറ്റുകളും ഇല്ലാതെ രോഗം ചികിത്സിക്കാനാകുമോ ?
കൊറോണാ വൈറസ് ബാധ ഉണ്ടാകുന്നവരിൽ ഏതാണ്ട് പത്തിലൊന്നിൽ താഴെ ആളുകൾ മാത്രമാണ് ഐസിയു പ്രവേശനം ആവശ്യമാകുന്നവർ. എന്നാൽ ഐസിയു പ്രവേശനം ആവശ്യമുള്ളത്ര ഗുരുതരാവസ്ഥയിൽ എത്തിയവർക്ക് വെന്റിലേറ്ററും മറ്റും ഉപയോഗിച്ചുള്ള ചികിത്സ തരംപോലെ ആവശ്യമായി വന്നേക്കാം. ഏത് രോഗത്തിലും അതിന്റെ മൂർധന്യാവസ്ഥയിൽ ജീവൻ നില നിർത്താൻ, രക്തത്തിൽ ഓക്സിജന്റെ അളവ് നില നിർത്താൻ ഉപയോഗിക്കുന്ന ജീവൻ രക്ഷാ മാർഗമാണ് വെന്റിലേറ്റർ. അതു നമുക്ക് നൽകുന്നത് ഒരു ആയുസ്സ് നീട്ടിത്തരൽ ആണ്, മറ്റു മാർഗങ്ങൾ ഫലിക്കും വരെ. വെന്റിലേറ്റർ ആവശ്യമുള്ളവരിൽ അത് ഉപയോഗിക്കാതിരുന്നാൽ മരണത്തിനു തന്നെ കാരണമാകാം.
വെന്റിലേറ്റർ ഉപയോഗിക്കാതെ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകളും ആന്റിബയോട്ടിക്കുകളും മാത്രം ഉപയോഗിച്ച് കോവിഡ് ചികിത്സിക്കാം എന്ന വാദം പൂർണമായും തെറ്റാണ്.
കൊവിഡ് രോഗികളെ പോസ്റ്റ്മോർട്ടം ചെയ്യരുത് എന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം അവഗണിച്ചാണ് ഈ വിവരം കണ്ടെത്തിയത് എന്ന് പറയുന്നുണ്ടല്ലോ ?
പോസ്റ്റ്മോർട്ടം ചെയ്യുന്നതുവഴി രോഗപ്പകർച്ച ഉണ്ടാകരുത് എന്ന് കരുതിയാണ് ഓട്ടോപ്സി പരിശോധനകൾ പരമാവധി ഒഴിവാക്കണമെന്ന നിർദ്ദേശം ഉണ്ടായത്. എന്നാൽ ഗവേഷണ ആവശ്യങ്ങൾക്ക് വേണ്ടിയും മെഡിക്കോ ലീഗൽ കാരണങ്ങളാലും പല രാജ്യങ്ങളിലും ഓട്ടോപ്സി പരിശോധനകൾ നടക്കുന്നുണ്ട്. ഇവയിലൊന്നും കൊവിഡ് രോഗം കൊണ്ടുണ്ടാകുന്ന മരണങ്ങൾക്കെല്ലാം കാരണം രക്തം കട്ടപിടിക്കുന്നതാണ് എന്ന് തെളിഞ്ഞിട്ടില്ല.
ചൈനയുടെ കച്ചവടതാല്പര്യം കാരണമാണ് ഈ വിവരം മറച്ചുവെയ്ക്കുന്നത് എന്നു പറയുന്നതോ?ഇത് മറ്റൊരു ഉണ്ടയില്ലാവെടി മാത്രമാണ്. ലോകത്താകമാനം കൊവിഡ് രോഗികളും ഗവേഷണങ്ങളും നടക്കുന്ന ഇക്കാലത്ത് ഒരു രാജ്യം മാത്രം വിചാരിച്ചാൽ ഇത്തരം വിവരങ്ങൾ ഒളിച്ചുവയ്ക്കാൻ സാധിക്കില്ല. ഈ വാർത്തയിൽ പറയുന്നതുപോലെ മരുന്നുകളുപയോഗിച്ച് ചികിത്സിക്കാവുന്ന രോഗമാണ് കൊവിഡ് എങ്കിൽ അതിലും ചൈനയ്ക്ക് ധാരാളം കച്ചവട അവസരങ്ങളുണ്ട്. പല സുപ്രധാന മരുന്നുകളുടെയും അടിസ്ഥാനമായ രാസവസ്തുക്കൾ (മരശേ്ല ുവമൃാമരലൗശേരമഹ ശിഴൃലറശലിെേഅജക)െ നിർമ്മിക്കുന്നത് പ്രധാനമായും ചൈനയിലാണ്.
മെസ്സേജിൽ ചില മരുന്നുകൾ, ആസ്പിരിൻ, അപ്രോനാക്സ്, പാരസെറ്റമോൾ എന്നിവ വളരെ ഗുണം ചെയ്യും എന്ന് പറയുന്നു.ഇതു ശരിയാണോ?
ബാക്കി എല്ലാം സഹിച്ചാലും ഇതു വളരെ കടുത്തു എന്ന് പറയാതെ വയ്യ. അപ്രോനക്സ് എന്നാൽ നപ്രോക്സെൻ. അതൊരു വേദന സംഹാരി. ഒരു കാരണവശാലും പനികളിൽ സ്വയം വാങ്ങി കഴിക്കരുത് എന്ന് ഡോക്ടർമാർ ഉപദേശിക്കുന്ന മരുന്നാണ് വേദന സംഹാരികൾ (ചടഅകഉ). ഇത് വളരെ അപകടകരമാകാവുന്ന ഒരു സന്ദേശമാണ് പൊതു ജനത്തിന് കൊടുക്കുന്നത്. ആസ്പിരിൻ ആകട്ടെ ചില തെരഞ്ഞെടുത്ത രോഗങ്ങളിൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം കഴിക്കേണ്ട മരുന്നാണ്.
ഈ മെസ്സേജിലെ ഏറ്റവും പ്രതീക്ഷ തരുന്ന പോയിന്റ് ആവട്ടെ പാരസെറ്റമോളിന്റെ പ്രയോജനം ആണ്. നമ്മൾ എല്ലാ പനിക്കും കഴിക്കുന്ന മരുന്ന് ജീവൻ പോലും രക്ഷിച്ചേക്കാം എന്ന ഒരു പ്രതീക്ഷ വളരെ നല്ലത് തന്നെ, പക്ഷെ സലീം കുമാറിന്റെ ബിരിയാണി കൊടുക്കൽ പോലെ ആണെന്ന് മാത്രം....
ചുരുക്കിപ്പറഞ്ഞാൽ കൊറോണാവൈറസിനെക്കുറിച്ച് വൈറലായ അനേകം വ്യാജവാർത്തകളിൽ ഒന്നു മാത്രമാണ് ഇതും. ഇത്തരം സംശയാസ്പദമായ വാർത്തകൾ ഫോർവേഡ് ചെയ്യാതിരിക്കുകയാണ് കൊവിഡിനെപ്പോലെത്തന്നെയോ അതിലുപരിയോ അപകടരമായ വാർത്താ-വൈറസുകളിൽ നിന്നു രക്ഷപ്പെടാൻ നമുക്ക് ചെയ്യാൻ സാധിക്കുന്നത്.
എഴുതിയത് : ഡോ. അരുൺ മംഗലത്ത്, ഡോ. ഷമീർ വി ക
Stories you may Like
- ദേശാഭിമാനി മാപ്പുപറയാത്ത വ്യാജവാർത്തകൾ അനവധി!
- സത്യം പറഞ്ഞതിന് ജയിലിൽ അടയ്ക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി വക്താവ്
- തലപ്പാടിയിൽ എസ്ഡിപിഐക്ക് ബിജെപി പിന്തുണ കിട്ടിയെന്ന പേരിൽ വിവാദം
- ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി സൗദി മോഡൽ ലോക മാധ്യമങ്ങളെ പറ്റിച്ചതിങ്ങനെ!
- സൈബർ ആക്രമണം: സംസ്ഥാനത്ത് 42 കേസുകൾ രജിസ്റ്റർ ചെയ്തു
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്