ആരൊക്കെ തള്ളിപ്പറഞ്ഞാലും സൈബർ സഖാക്കൾക്ക് സെക്രട്ടറി ആകാശ് തില്ലങ്കേരി! പുറത്താക്കുമെന്ന് പറഞ്ഞ കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാലമയം; ആകാശിനെതിരേ നടപടി വന്നാൽ ഇടയുമെന്നുറപ്പു നൽകി സൈബർ പ്രചാരകർ; ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി കൈ കഴുകുമ്പോൾ കൊലപാതക രാഷ്ട്രീയത്തിൽ കുറ്റക്കാരൻ പി ജയരാജൻ മാത്രമോ എന്നും സൈബർ പോരാളികളുടെ ചോദ്യം?
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: സിപിഎം ആരോപണ വിധേയരായ ഓരോ രാഷ്ട്രീയ കൊലപാതകങ്ങൾ കഴിയുമ്പോഴും നേതാക്കൾ പറയുന്ന പതിവ് ഡയലോഗുണ്ട്. അക്രമ രാഷ്ട്രീയം പാർട്ടിയുടെ ശൈലി അല്ലെന്നും, പ്രതികൾക്ക് പാർട്ടി ബന്ധമുണ്ടെങ്കിൽ നടപടി എടുക്കുമെന്നും. ഇക്കാര്യത്തിൽ കേവലം വാക്കുകൾക്ക് അപ്പുറത്തേക്ക് ഒന്നും നടക്കാറില്ലെന്നതാണ് വാസ്തവം. ടി പി വധക്കേസിലെ പ്രതികളെ തുടക്കത്തിൽ സംരക്ഷിക്കുകയും സിപിഎം ഗൂഢാലോചന നടത്തിയ ടി പി കുഞ്ഞനന്തനെ അടക്കം പിന്നീട് പാർട്ടി ഘടകങ്ങളിൽ നിലനിർത്തിയതു തന്നെയാണ് ഈ വിഷയത്തിൽ പാർട്ടി നിലപാടിലെ വൈരുദ്ധ്യം മനസിലാകാൻ.
കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം ഭരണപ്പാർട്ടിയായ സിപിഎമ്മിനെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നു. പാർട്ടിയുമായി നേരിട്ട് ബന്ധമുള്ളവരാണ് കൊലയാളികൾ എന്നതാണ് പൊതുസമൂഹത്തിൽ പ്രതിരോധത്തിലാകാൻ പ്രധാന കാരണം. പ്രതിയായ ആകാശ് തില്ലങ്കേരിയുടെ മൊഴിയും സിപിഎം നേതാക്കൾക്കെതിരെയാണ്. ഇതോടെ ചുരുക്കത്തിൽ ആകാശിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് പാർട്ടി. ആകാശിനെ സംരക്ഷിക്കുന്ന വിധത്തിലാണ് പി ജയരാജന്റെ പ്രസ്താവന. പൊലീസ് അന്വേഷണത്തേക്കാൾ പാർട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന് പറയുകയും ചെയ്തു.
കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഈ നിലപാടിനെ തള്ളിപ്പറഞ്ഞു കൊണ്ട് കോടിയേരിയും പിണറായിയും രംഗത്തുണ്ട്. ആകാശിനെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന സൂചന ലഭിച്ചതോടെ സൈബർ പോരാളികൾ ശരിക്കും ഇടഞ്ഞ മട്ടാണ്. പി ജയരാജനെ ഉന്നം വെച്ചുള്ള നീക്കങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് സൈബർ പോരാളികളും ശരിക്കും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി ചട്ടക്കുടുകൾ മറികടന്ന് ജയരാജനെയും ആകാശ് തില്ലങ്കേരിയെയും പിന്തുണച്ച് രംഗത്തുണ്ട്. സൈബർ പോരാളികളുടെ രോഷപ്രകടനം സിപിഎം സംസ്ഥാന സെക്രട്ടറിയും അറിയുന്നുണ്ട്.
കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പി ജയരാജൻ മാത്രം എങ്ങനെ ഉത്തരവാദികളാകും എന്നതാണ് ചോദ്യം. ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇതിലൊന്നും ഒരു ഉത്തരവാദിത്തവുമില്ലേ? അണികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഒരുപോരെ ഈ ചോദ്യം ഉയരുന്നുണ്ട്. സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിൽ വെച്ച് പ്രധാന നേതാക്കൾ കൂടിക്കാഴ്ച നടത്തിയപ്പോൾ കോടിയേരിയും പിണറായി വിജയനും രൂക്ഷമായ വിമർശനങ്ങൾ കണ്ണൂർ ജില്ലാ ഘടകത്തിനു നേരെ ഉന്നയിച്ചിരുന്നു. ശുഹൈബ് വധക്കേസിൽ പിടിയിലായ ആകാശ് തില്ലങ്കേരിയെയും റിജിനെയും പുറത്താക്കാനും പാർട്ടി തീരുമാനിച്ചതോടെ സിപിഎം സൈബർ ലോകത്തിന്റെ അമർഷം ഇരമ്പുകയാണ്. ആകാശിനെ പുറത്താക്കിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് സൈബർ സഖാക്കൾ നൽകുന്ന സൂചന.
ഷുഹൈബിന്റെ കൊലപാതകത്തിൽ പല കോണുകളിൽ നിന്നും അപലപിക്കലുകൾ ഉണ്ടാകുന്നത്. എന്നാൽ, സിപിഎം സൈബർ ലോകത്ത് ആകാശ് ഒരു ഹീറേയാണ്. ഇത് വ്യക്തമാകണമെങ്കിൽ ആകാശിന്റെ ഫേസ്ബുക്ക് പേജിലൊന്ന് കയറിനോക്കിയാൽ മതി. ധീരവിപ്ലവ സിംഹമായി ആകാശിനെ വാനോളമുയർത്തി ആയിരക്കണക്കിന് സൈബർ സഖാക്കൾ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നു. ആയിരക്കണക്കിന് ഷെയറുകൾ പതിനായിരത്തിലേറെ കമന്റുകൾ. വിപ്ലവം സ്ഫുരിക്കുന്ന വാക്കുകളും ചിത്രങ്ങളും. ചെഗുവേര പോലും ആകാശിന് പിന്നിലായിപ്പോയിരിക്കുന്നു എന്നു പറഞ്ഞാൽ പോലും അതിൽ അത്ഭുതപ്പെടാനില്ല.
ആകാശിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. ആര് കുടുക്കി? പൊലീസ്.. ആരുടെ പൊലീസ്.. പിണറായിയുടെ പൊലീസ്. പിണറായി ആരാണ്.. സിപിഎമ്മിന്റെ മുഖ്യമന്ത്രി.. അപ്പൊ ആകാശിനെ കുടുക്കിയതാരാണെന്ന ചോദ്യം പിന്നെയും പ്രസക്തമാകുന്നു. ഇതാണ് മുന്നും പിന്നും നോക്കാതെയുള്ള സൈബർ സഖാക്കളുടെ പ്രചാരണത്തിന്റെ അവസ്ഥ. ആകാശ് നിരപരാധിയാണെന്ന് സ്ഥാപിക്കാൻ രാഷ്ട്രീയ പ്രതിയോഗികളുടെ വാക്കുകളും അവർ വാടകയ്ക്ക് എടുക്കുന്നു. ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് ഇല്ലെന്ന് സാക്ഷികളുടെ മൊഴിയാണ് പോരാളികൾ പ്രചരിപ്പിക്കുന്നത്.
ആകാശിനെ സിപിഎമ്മിൽ നിന്നും പുറത്താക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം കോടിയേരി അടക്കം പറഞ്ഞിട്ടുണ്ട്. എന്നാൽ, ആകാശിനെ പുറത്താക്കിയാൽ ഇപ്പറഞ്ഞ സൈബർ അണികളൊക്കെ ആകാശിനെ കൈവിടുമെന്ന് തോന്നുന്നില്ല. പാർട്ടി പുറത്താക്കിയാലും ആകാശിനൊപ്പം സൈബർ സഖാക്കൾ അടിയുറച്ചു നിൽക്കും. സ്വാഭാവികമായും സൈബറിടത്ത് വൻ സ്ഫോടനം നടക്കും. അത് പാർട്ടിക്ക് ഗുണകരമാവുകയുമില്ലെന്നത് ഉറപ്പാണ്.
ഇതിന്റെ സൂചന വ്യക്തമാകണമെങ്കിൽ കോടിയേരിയുടെ ഫേസ്ബുക്ക് പേജ് നോക്കിയാൽ മതി. സിപിഐഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് അദ്ദേഹമെഴുതിയ പോസ്റ്റിനു കീഴെ പൊങ്കാല മയമാണ്. ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പിണറായിയെയും കോടിയേരിയെയും നിശിതമായി വിമർശിച്ച് ആയിരക്കണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആകാശിനെ വാഴ്ത്തുന്ന കമന്റുകളും ഇവിടെ കാണാം.
സാധാരണഗതിയിൽ നേതാക്കൾക്കെതിരായ ആരോപണങ്ങളെ പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കുന്ന സൈബർ സഖാക്കൾ കോടിയേരിക്കെതിരായ പോസ്റ്റുകളെ കാര്യമായി പ്രതിരോധിക്കുന്നില്ലെന്നതും ശ്രദ്ധേയം. അടുത്തകാലത്തായി മക്കൾ വിവാദത്തിൽ പെട്ട് പ്രതിച്ഛായ നഷ്ടമായ കോടിയേരിയോട് കാര്യമായ മമത സൈബർ സഖാക്കൾക്കില്ല. കുടുംബത്തെ വളർത്താൻ ശ്രമിക്കുന്ന നേതാവെന്ന പ്രതിച്ഛായയാണ് കോടിയേരിക്ക്. ഈ അതൃപ്തി കൂടിയാണ് പൊങ്കാല രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്.
പാവപ്പെട്ട യുവാവിനെ നേതൃത്വം കുടുക്കിയെന്ന ആരോപണങ്ങളോടും സൈബർ പ്രചാരകർ നിശബ്ദത പാലിക്കുന്നു. ശുഹൈബ് വധക്കേസിൽ ആകാശിനെ അറസ്റ്റു ചെയ്തതിനെതിരേ പാർട്ടി അനുഭാവികളിലുൾപ്പെടെ നേതൃത്വത്തിനെതിരായ വികാരം ഉയരുന്നുണ്ടെന്നതിന്റെ സൂചനയാണിത്.
ആകാശിനെ പുറത്താക്കുന്നത് സൂക്ഷിച്ചുവേണമെന്നാണ് അവർ പറയാതെ പറയുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍