ഹാദിയ വിഷയത്തിൽ 'സ്നേഹത്തിനും ജിഹാദിനും ഇടയിൽ' എന്ന തലക്കെട്ടിൽ ഓപ്പൺ മാഗസിൻ ലേഖനം എഴുതിയ ഷാഹിനക്കെതിരെ സൈബർ ആക്രമണം; മദനി വിഷയം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴുണ്ടായ യുഎപിഎ കേസ് ഒഴിവായത് മന്ത്രി സുഷമ സ്വരാജ് ഇടപെട്ടെന്നും വിമർശനം; നട്ടാൽ കുരുക്കാത്ത നുണകൾക്ക് മറുപടിയുമായി രാജീവ് രാമചന്ദ്രൻ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: ഹാദിയ വിഷയത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ എസ്ഡിപിഐ പ്രവർത്തകരും സംഘപരിവാർ അണികളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലം കുറച്ചായി. ഹാദിയ വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് നിലപാടിന് വിരുദ്ധമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ സംഘിയായി മുദ്ര കുത്തുന്നത് പതിവായി മാറിയിട്ടുമുണ്ട്. പ്രമുഖരായ ഇടതു നേതാക്കളെയും സൈബർ ബുദ്ധിജീവികളെയും ഇതിനോടകം സംഘപരിവാർ മുദ്ര ചാർത്തിക്കഴിഞ്ഞു. ഇപ്പോൾ മാധ്യമപ്രവർത്തക ഷാഹിന നഫീസക്കെതിരെയാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ തിരിഞ്ഞിരിക്കുന്നത്. ഇതിന് കാരണമായത് ഹാദിയ കേസിൽ യുവതിയുടെ കഷ്ടതകൾ വിവരിച്ചു കൊണ്ട് ഓപ്പൺ മാഗസിനിൽ എഴുതിയ ലേഖനത്തിന്റെ പേരിലാണ്.
'സ്നേഹത്തിനും ജിഹാദിനും ഇടയിൽ' (Between Love And Jihad in Kerala) എന്ന തലക്കെട്ടിൽ ഷാഹിന എഴുതിയ ലേഖനത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് അവർക്കെതിരെ ഉണ്ടായിരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത നിലപാട് പറയുന്ന വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടാണ് സൈബർ ആക്രമണം തകൃതിയായി നടക്കുന്നത്. മദനി വിഷയം റിപ്പോർട്ട് ചെയ്യാൻ കുടകിൽ പോയ വേളയിൽ ഷാഹിനക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. ഈ സംഭവത്തിൽ പിഡിപി നേതാക്കളെ വഞ്ചിച്ച് സ്വയം കേസിൽ നിന്നും ഷാഹിന രക്ഷപെട്ടു എന്നതാണ് ഒരു ആരോപണം. സുഷമ സ്വരാജ് ഇടപെട്ടു കൊണ്ടാണ് ഷാഹിന യുഎപിഎ കേസിൽ നിന്നും രക്ഷപെട്ടതെന്നാണ് നാസർ മാലിക്ക് എന്ന തീവ്ര ഇസ്ലാമിസ്റ്റിന്റെ കണ്ടെത്തിൽ.
അതേസമയം തന്നെ അബ്ദുൾ കരിം എന്നയാളും ഷാഹിനക്കെതിരെ രംഗത്തെത്തി. എൻഐഎ റിപ്പോർട്ടുകളെ സാധൂകരിച്ചു കൊണ്ട് റിപ്പോർട്ടെഴുതിയ ഷാഹിന പോപ്പുലർ ഫ്രണ്ട് നേതന്‍ സൈനബയും ഷഫിനും ചെയ്തുവെന്ന പറയുന്ന കാര്യങ്ങൾ മാനുപ്പുലേറ്റ് ചെയ്തുവെന്നും ആരോപിക്കുന്നു. ലൗ ജിഹാദിന് ലേഖിക പുതിയ വ്യാഖ്യാനം രചിച്ചുവെന്നും നീതിക്കായി മാസങ്ങളായി വീട്ടു തടങ്കൽ നേരിട്ട് കാത്തിരിക്കുന്ന ഹാദിയയേയും രാജ്യദ്രോഹക്കുറ്റം വരെയുള്ള ഭീഷണിയും നേരിട്ട് പോരാടുന്ന ഷഫിനേയും ഒറ്റുകൊടുത്തെന്നും ആരോപണം ഉന്നയിക്കുന്നു.
ഹിന്ദുത്വ പ്രിവിലേജ് കിട്ടുന്ന ആളുകൾ അവസരം വരുമ്പോൾ ഹിന്ദുത്വ രാഷ്ട്രീയ ഏജന്റുകൾ ആവും, അതിന് തെളിവാണ് ഹാദിയ വിഷയത്തിലെ ഷാഹിനയുടെ മലക്കം മറിച്ചിലെന്നാണ് നാസർ മാലിക്കിന്റെ ആരോപണം. ഇങ്ങനെ സൈബർ ആക്രമണം തുടരുന്നതിനിടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഷാഹിനയുടെ ഭർത്താവ് രാജീവ് രാമചന്ദ്രൻ രംഗത്തെത്തി. നട്ടാൽ കുരുക്കാത്ത നുണകൾ എന്നു പറഞ്ഞു കൊണ്ടാണ് രാജീവ് തനിക്കു ഷാഹിനയ്ക്കും പറയാനുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്. ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നിരത്തുകയാണ് രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെയ്തത്.
രാജീവ് രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നട്ടാൽ കുരുക്കാത്ത നുണകളുമായി വിദേശമലയാളികളായ നവരാഷ്ട്രീയക്കാരുടെ നേതൃത്വത്തിലുള്ള ക്യാംപെയ്ൻ പൊടിപൊടിക്കുന്ന നിലക്ക് ഇത്രയും വസ്തുതകൾ ഇവിടെ കിടക്കട്ടെ.
1. കർണാടക പൊലീസ് ചുമത്തിയ UAPA കേസിൽ ബിജെപി നേതാവ് സുഷമാസ്വരാജ് ഇടപെട്ട് ഇളവു നൽകിയതിനാലാണ് ഷാഹിനക്ക് ജയിലിൽ കിടക്കേണ്ടി വരാതിരുന്നതെന്നും കേസിലുൾപ്പെട്ട മറ്റുള്ളവർക്ക് ഈ ഇളവ് കിട്ടിയില്ലെന്നുമാണ് നാസർമാലിക് എന്ന ഒരാൾ ആരോപിക്കുന്നത്. ഇതും പൊക്കിപ്പിടിച്ചാണ് നവരാഷ്ട്രീയ ക്വട്ടേഷൻസംഘം വേട്ടക്കിറങ്ങുന്നത്. Shahina ഉൾപ്പെടെ ആ കേസിൽ പ്രതികളായ ആരും ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അതിന്റെ കാരണം സുഷമാസ്വരാജ് ഇടപെട്ടതല്ല, കർണ്ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതാണ്.ഷാഹിനയുടെ ജാമ്യഹർജി ഹൈക്കോടതി അനുവദിച്ചതിന്റെ/വിധിപ്പകർപ്പ് കിട്ടിയതിന്റെ അടുത്ത പ്രവൃത്തി ദിനത്തിൽ തന്നെ മടിക്കേരി- സോമവാർപേട്ട് കോടതികളിൽ നിന്ന് മറ്റ് പ്രതികളായ സുബൈറിനും ഉമ്മറിനും ജാമ്യം ലഭിച്ചിരുന്നു. എഫ് ഐ ആറിനും ജാമ്യത്തിനുമിടയിലെ ഏഴ് മാസം പൊലീസിനെ പേടിച്ചു തന്നെയാണ് എല്ലാവരും കഴിഞ്ഞത്. ഫോൺ ഓഫാക്കിയും വീട്ടിൽ ഉറങ്ങാതെയും എന്തിന് ഞങ്ങളുടെ മകന്റെ സ്കൂളും വാക്സിനേഷനും വരെ മുടങ്ങിയിരുന്നു അക്കാലയളവിൽ. ഇതിനിടയിലുണ്ടായ പുരുഷോത്തമൻ ചേട്ടന്റെ ആകസ്മിക മരണം എല്ലാവരേയും ദുഃഖിപ്പിച്ച സംഭവം തന്നെയാണ്. എന്നാൽ ഷാഹിനമാത്രം ജാമ്യമോ ഇളവോ ഒക്കെ നേടുകയും മറ്റുള്ളവർക്ക് അത് ലഭിക്കാതെ പോവുകയും ചെയ്തുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ള പെരുംനുണയാണ്.കേസിലെ രണ്ടും നാലും പ്രതികളായ സുബൈർ പടുപ്പിനും ഉമ്മർ മൗലവിക്കും ഈ പരാതിയുണ്ടാവുമെന്ന് കരുതുന്നില്ല.സുബൈറും ഉമ്മറുമൊത്തു തന്നെയാണ് ഇപ്പോഴും ഞങ്ങൾ ഹിയറിംഗിന് പോകാറുള്ളത്. കീഴ്ക്കോടതിയിൽ ഹാജരാവുന്ന വക്കീലിന്റെ ഫീസ് അവരവരാണ് കൊടുക്കുന്നതെന്നതൊഴിച്ചാൽ കേസിന് ഹൈക്കോടതി വക്കീലിനെ ഏർപ്പെടുത്താനുൾപ്പെടെയുള്ള വലിയ ചെലവുകൾവഹിക്കുന്നത് ഞങ്ങൾ തന്നെയാണ്. കഷ്ടപ്പെട്ട് തന്നെയാണ് കേസ് നടത്തുന്നത് എന്നർത്ഥം. അന്ന് ഇവർക്കൊപ്പമുണ്ടായിരുന്നവർ എന്ന പേരിൽ ഇപ്പോഴിറങ്ങിയിരിക്കുന്നവർ ആരാണാവോ ?
2. 2011 മാർച്ച് മാസത്തിൽ ഡൽഹിയിൽ വേജ് ബോഡിനായുള്ള പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ പോയ കേരള പത്രപ്രവർത്തകയൂണിയൻ പ്രതിനിധികൾ, അന്നത്തെ ഒരു പ്രധാന പ്രശ്നമെന്ന നിലയിൽ മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനേയും കണ്ട് ഷാഹിനക്കെതിരായ കേസ് പിൻവലിക്കാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെടണമെന്ന നിവേദനം നൽകിയിരുന്നു. അന്വേഷിച്ച് വേണ്ടതു ചെയ്യാമെന്ന് സ്വാഭാവികമായും മറുപടി കിട്ടിക്കാണണം. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്നു സുഷമാ സ്വരാജ്. ഇതിന്റെ പത്രവാർത്തയാണ് ആരോപണത്തിന് തെളിവായി കൊട്ടിഘോഷിക്കുന്നത്. (യൂണിയൻകാർ ഇങ്ങനെ ഒരു നിവേദനം കൊടുത്തിട്ടുണ്ടെന്നത് ഈ വാർത്ത കണ്ടു തന്നെയാണ് ഞങ്ങളും അറിഞ്ഞതെന്നത് വേറെ കാര്യം).ഇത് കള്ളക്കേസാണെന്നും കർണാടക സർക്കാരിൽ കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെടുന്ന, പ്രമുഖരായ നിരവധി പേർ ഒപ്പിട്ട നിവേദനം അന്നത്തെ മുഖ്യമന്ത്രി വി എസ്, പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി, കോൺഗ്രസ്സ് അധ്യക്ഷൻ രമേശ് ചെന്നിത്തല, സി.പി.എം സെക്രട്ടറി സ.പിണറായി വിജയൻ സിപിഐ സെക്രട്ടറി സ.സി കെ ചന്ദ്രപ്പൻ, മുസ്ലീലിം ലീഗ് ജനറൽ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ
ബിജെപി പ്രസിഡന്റ് വി മുരളീധരൻ എന്നിവർക്കും നൽകിയിരുന്നു. പത്രപ്രവർത്തക യൂണിയൻ തന്നെയാണ് ഇതിനും നേതൃത്വം നൽകിയിരുന്നത്. കേസ് തന്നെ പിൻവലിക്കണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം
അല്ലാതെ ഷാഹിനക്ക് ഇളവുനൽകണമെന്നായിരുന്നില്ല.
3. ഷാഹിനയുടെ റിപ്പോർട്ടിംഗുകൊണ്ട് മഅദ്നിക്ക് ഒരു ഗുണവുമുണ്ടായില്ലെന്നാണ് അടുത്ത ആരോപണം. അത് ഷാഹിന തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ് അബ്ദുൽ നാസർ മഅദ്നിയോടോ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോടോ ഉള്ള താൽപര്യം കൊണ്ടല്ല, അയാൾ കുടകിലേക്ക് പോയത്, ജോലിയോടുള്ള അഭിനിവേശം കൊണ്ട് മാത്രമാണ്. മഅദ്നിയെ കുറ്റവിമുക്തനാക്കുക എന്നത് തന്റെ ജോലിയല്ലെന്ന് ആ സ്റ്റോറിയിൽ തന്നെ ഷാഹിന വ്യക്തമായി പറയുന്നുണ്ട്. എന്തായാലും അബ്ദുൽനാസർ മഅദ്നിക്കു പോലുമില്ലാത്ത പരാതിയാണിതെന്ന് പറയാതെ വയ്യ.
4. ഓപ്പണിലെ പുതിയ സ്റ്റോറിയിൽ എൻ ഐ എയുടെ റിപ്പോർട്ട് ഡൽഹി ബ്യൂറോയുടെ കൈവശമുള്ളതാണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നിരിക്കെ, (സ്റ്റോറിയുടെ ഒടുവിൽ ബ്യൂറോ ക്രെഡിറ്റുമുണ്ട്) NIA Narrative, വലതുപക്ഷ ജേണലിസം തുടങ്ങിയ സീലുകളുമായി ഇറങ്ങിയിരിക്കുന്നവരോടും, 'ജേണലിസമെന്നാൽ എനിക്കറിയാം, എനിക്കേ അറിയൂ' തുടങ്ങിയ അവകാശവാദവുമായി അവതരിക്കുന്ന അന്താരാഷ്ട്രാ ശരി രാഷ്ട്രീയക്കാരോടും ഒന്നേ പറയേണ്ടതുള്ളൂ
Nie mój cyrk, nie moje malpy (Not my Circus, Not my monkey :) )
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍