കുഞ്ഞുപെങ്ങളെ പോലും കാമക്കണ്ണുകൊണ്ട് കാണുന്നവർക്ക് മാപ്പില്ല; സോഷ്യൽ മീഡിയയിലെ ഞരമ്പുരോഗികൾക്കും അവർക്ക് ഓശാനപാടുന്ന ആവിഷ്കാര സ്വാതന്ത്ര്യക്കാർക്കും അവസാന മുന്നറിയിപ്പുമായി സൈബർ വാരിയേഴ്സ്; കൂടുതൽപേരെ പിടികൂടുമെന്ന് പ്രഖ്യാപിച്ച് ബ്ളൂ ആർമി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ഞരമ്പ് രോഗികൾക്ക് അവസാന മുന്നറിയിപ്പുമായി കേരളസൈബർ വാരിയേഴ്സിന്റെ ഓപ്പറേഷൻ ബ്ളൂ ആർമി. അമ്മയെയും പെങ്ങളെയും വരെ സോഷ്യൽ മീഡിയയിലൂടെ മോശമായി ചിത്രീകരിക്കുന്നവരെ ആരെയും വെറുതെ വിടില്ലെന്നും അവർക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഓശാനപാടുന്നവരും കരുതിയിരുന്നോളൂ എന്നും മുന്നറിയിപ്പ് നൽകുകയാണ് സൈബർ പോരാളികൾ.
സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങളും ചിത്രങ്ങളും ചാറ്റുമെല്ലാം പ്രചരിപ്പിക്കുകയും അശ്ളീലസന്ദേശങ്ങൾ അയക്കുകയും ഇത്തരം പേജുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തി അവർക്ക് എട്ടിന്റെ പണി കൊടുത്തുവരികയാണ് ഇപ്പോൾ ബ്ളൂ ആർമിക്കാർ ചെയ്യുന്നത്.
ജനോപകാരപ്രദമായ ശിക്ഷാവിധികൾ ചുമത്തി ഇവരെ നല്ലനടപ്പിന് വിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇവരുടെ പേരുവിവരങ്ങൾ തൽക്കാലം പുറത്തുവിടുന്നില്ല. എന്നാൽ ഇനിയും ഇത്തരം നടപടികൾ തുടർന്നാൽ ഇത്തരക്കാരെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകതന്നെ ചെയ്യുമെന്ന് സൈബർ വാരിയേഴ്സ് വ്യക്തമാക്കുന്നുണ്ട്.
സൈബർ വാരിയേഴ്സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സെക്സ് ചാറ്റ് ഗ്രൂപ്പുകൾ, പേജുകൾ, പ്രൊഫൈലുകൾ എന്നിവയ്ക്ക് അന്തിമ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവർക്കും കുഞ്ഞു പെങ്ങളെ കാമക്കണ്ണ് കൊണ്ട് ചിത്രം വരയ്ക്കുന്നവർക്കും മാപ്പില്ല എന്ന് വ്യക്തമാക്കിയാണ് സൈബർ വാരിയേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. നിങ്ങളുടെ ഞരമ്പ് രോഗത്തിന് ലോകത്ത് എവിടെയാണോ അവിടെ പോയി ചികിത്സ നേടണമെന്നും ഞങ്ങളെ കയ്യിൽ നിന്നും യാതൊരു ദയയും പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നീയൊക്കെ എന്ത് തെമ്മാടിത്തരം ചെയ്താലും ചോദിക്കാനും പറയാനും ഇന്ന് ആണും പെണ്ണും കെട്ട ഒരു കൂട്ടം ഉണ്ടെന്ന് അറിയാം, ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് അവർ ഞങ്ങളെ കടന്നാക്രമിക്കുകയും ചെയ്യും. എന്നാൽ ഞങ്ങളുടെ പിന്നിൽ നീതിയുടെ വെളിച്ചം തേടി നടക്കുന്ന ഒരു ജനതയുണ്ട്. നേരിനൊപ്പം നിൽക്കുന്ന പച്ചയായ മനുഷ്യർ ഉണ്ട്. അത് ഉള്ളടത്തോളം കാലം അവർക്കു വേണ്ടി ഞങ്ങൾ ചെയ്യും. സൈബർ വാരിയേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
ഇന്ത്യയിൽ ഇരുന്ന് പാക്കിസ്ഥാന് വേണ്ടി പ്രവർത്തുക്കുന്ന ദേശവിരുദ്ധന്മാർക്ക് ആദ്യം പണി കൊടുത്ത് രംഗത്തെത്തിയത് മല്ലു സൈബർ സോൾജിയേഴ്സ് ആയിരുന്നു. ഇതിന് പിന്നാലെ കേരളാ സൈബർ വാരിയേഴ്സും ഇത്തരത്തിൽ യുദ്ധം പ്രഖ്യാപിച്ചു. കേരളത്തിലെ ഞരമ്പന്മാരെ ലക്ഷ്യമിട്ടായിരുന്നു സൈബർ വാരിയേഴ്സ് ഓപ്പറേഷൻ ബ്ളൂ ആർമി രൂപീകരിച്ച് രംഗത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പേർ ഇവരുടെ സൈബർ ആക്രമണത്തിൽ കുടുങ്ങുകയും ചെയ്തു.
സഹപ്രവർത്തകയെ ശല്യപ്പെടുത്തിയ ഞരമ്പുരോഗിക്ക് എട്ടിന്റെ പണി കൊടുത്തതോടെ കേരള സൈബർ വാരിയേഴ്സിന് അഭിനന്ദന പ്രവാഹവുമാണ് സോഷ്യൽ മീഡിയയിൽ.യുവാവിന് നല്ലനടപ്പിന് ശിക്ഷിച്ച വിവരം സൈബർ വാരിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യക്തമാക്കിയത്.
തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണ് ബ്ലൂ ആർമി നല്ലനടപ്പിന് വിധിച്ചത്. ശിക്ഷ ഏറ്റുവാങ്ങിയ യുവാവ് 20 സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. സഹപ്രവർത്തകൻ കൂടിയായ യുവാവിൽ നിന്നും സഹികെട്ടാണ് യുവതി കേരളാ സൈബർ വാരിയേഴ്സിനെ സമീപിച്ചത്. യുവാവിൽനിന്ന് നിരന്തരം അശ്ലീല സന്ദേശങ്ങൾ യുവതിക്ക് ലഭിച്ചിരുന്നു. ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കെസിഡബ്ല്യൂ ഞരമ്പനെ പൊക്കിയത്. ശല്യം അവസാനിപ്പിച്ചില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടും എന്ന് അറിയിച്ചു. ശിക്ഷയായി നല്ല നടപ്പും വിധിച്ചു. ഇതോടെ യുവാവ് നല്ലനടപ്പിന് തയ്യാറാവുകയായിരുന്നു. ഇതോടെ ഓപ്പറേഷൻ ബ്ളൂ ആർമിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട നുറുകണക്കിന് സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
OP_INDIAN_ONLINE_PROSTITUTION, OP_INDIAN_SEX_CHATTING, എന്നീ മിഷന്റെ ഭാഗമായാണ് വാരിയേഴ്സ് ഇപ്പോൾ നടപടി ശക്തമാക്കുന്നത്. ''പല ഞരമ്പന്മാരും പിടിക്കപെട്ടത് അറിഞ്ഞാൽ ഇനി ഒരിക്കലും ചെയ്യില്ല എന്നുള്ള വാക്കാണ് ഞങ്ങളോട് പറയാറുള്ളത്. ഒറിജിനൽ വിവരങ്ങൾ പുറത്തു വിടാതിരിക്കാൻ വൻ തുകകളാണ് പലരും കേരളാ സൈബർ വാരിയേഴ്സിനു ഓഫർ ചെയ്യാറുള്ളത് . എന്നാൽ ഞങ്ങൾ ഇത് നിരസിക്കുകയും പകരം ഞങ്ങൾ അവർക്കു മുന്നിൽ ഒരു നിർദ്ദേശം വെക്കുകയും ചെയ്തു.
പാവപെട്ട അമ്മമാർക്ക് 10 ദിവസം മുടങ്ങാതെ ഭക്ഷണം, പാവപെട്ട കുട്ടികൾക്ക് ഡ്രസ്സ് പഠനോപകരണങ്ങൾ, അന്നദാനം തുടങ്ങിയവ ആയിരുന്നു അത്. ഇതിനും കഴിയാത്തവർക്ക് 10 മരങ്ങൾ വച്ചുപിടിപ്പിച്ച് എല്ലാ മാസവും മുടങ്ങാതെ അതിന്റെ പിക്ചർ അയച്ചുതരാനുള്ള നിർദേശവും വച്ചു.' - ഇതായിരുന്നു സൈബർവാരിയേഴ്സ് മുന്നോട്ടുവച്ച പദ്ധതി. ഇത് ഇതുവരെ പിടിയിലായവരെല്ലാം പാലിച്ചതായും സൈബർ വാരിയേഴ്സ് വ്യക്തമാക്കുന്നുണ്ട്.
ഞരമ്പുരോഗികൾക്ക് പിന്നാലെ തന്നെ തങ്ങളുണ്ടെന്നും സെക്സ് പേജ് ഗ്രൂപ്പ് പ്രൊഫൈൽ തുടങ്ങിയവ ചെയ്തു പോയില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും വ്യക്തമാക്കുന്ന സൈബവർ വൈരിയേഴ്സ് ഉദ്ദേശിക്കുന്നത് ഫേസ്ബുക്കിലെ ഇത്തരം തട്ടിപ്പുകൾ പൂർണമായും ഒഴിവാക്കാൻ തന്നെയാണ്.
ഇനിയും ഇത്തരം പരിപാടികൾ ഉപേക്ഷിച്ചില്ലെങ്കിൽ കേരളാ സൈബർ വാരിയേഴ്സിനെ ഏതു സമയത്തും പ്രതീക്ഷിച്ചിരിക്കുക എന്നും അവർ പറയുന്നു. ഇത് ഞരമ്പന്മാരോടുള്ള അപേക്ഷയല്ലെന്നും മറിച്ച് ഞങ്ങളുടെ ഭീഷണി തന്നെയാണെന്നും വ്യക്തമാക്കുന്ന സൈബർവ വാരിയേഴ്സ് ഇക്കാര്യത്തിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍