Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ദളിത് പെൺകുട്ടിയെ വർക്ക് ചെയ്യാൻ വിളിച്ചിട്ടു കൂടെ താമസിപ്പിച്ച് നിർബന്ധിച്ച് സെക്സ് ചെയ്യിക്കുക; ശരീര ഭാഗങ്ങളിൽ സ്പർശിക്കുമ്പോൾ നോ പറഞ്ഞാൽ അവളെ മൊറാലിസ്റ്റ് ഊളെ എന്ന് വിളിക്കുക; സെക്സ് ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പാപബോധം എന്ന് പറഞ്ഞു കളിയാക്കുക; അവൾ കരയുമ്പോൾ സോറി പറയുക...പിറ്റേന്ന് വീണ്ടും ആവർത്തിച്ചിട്ട് ഫേസ് ബുക്കിൽ വലിയ രാഷ്ട്രീയ ശരി പ്രസംഗിക്കുക; ദളിത് ആക്റ്റിവിസ്റ്റിന്റെയും അമാനവസംഘം നേതാവിന്റെ തനിനിറം പുറത്തുകാട്ടി ഡോ.രേഖാരാജ്

ഒരു ദളിത് പെൺകുട്ടിയെ വർക്ക് ചെയ്യാൻ വിളിച്ചിട്ടു കൂടെ താമസിപ്പിച്ച് നിർബന്ധിച്ച് സെക്സ് ചെയ്യിക്കുക; ശരീര ഭാഗങ്ങളിൽ സ്പർശിക്കുമ്പോൾ നോ പറഞ്ഞാൽ അവളെ മൊറാലിസ്റ്റ് ഊളെ എന്ന് വിളിക്കുക; സെക്സ് ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പാപബോധം എന്ന് പറഞ്ഞു കളിയാക്കുക; അവൾ കരയുമ്പോൾ സോറി പറയുക...പിറ്റേന്ന് വീണ്ടും ആവർത്തിച്ചിട്ട് ഫേസ് ബുക്കിൽ വലിയ രാഷ്ട്രീയ ശരി പ്രസംഗിക്കുക; ദളിത് ആക്റ്റിവിസ്റ്റിന്റെയും അമാനവസംഘം നേതാവിന്റെ തനിനിറം പുറത്തുകാട്ടി ഡോ.രേഖാരാജ്

കെ വി നിരഞ്ജൻ

കോഴിക്കോട്: 'ഫക്ക് ഹ്യൂമനിസം' എന്ന പേരിൽ അമാനവ സംഗമം നടത്താൻ നേതൃത്വം നൽകിയ രജേഷ് പോൾ, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാർ എന്നിവർ ലൈംഗിക കുറ്റകൃത്യം ചെയ്തതായി സ്ത്രീകളുടെ വെളിപ്പെടുത്തൽ. ദലിതരോടും സ്ത്രീകളോടും ഐക്യപ്പെടുന്നുവെന്ന് പറഞ്ഞ് ബുദ്ധിജീവികളായി നടക്കുകയും അമാനവസംഗമം അടക്കമുള്ള പരിപാടികൾ നടത്തുകയും ചെയ്യുന്ന ആക്റ്റിവിസ്റ്റുകൾ അവരുടെ സ്വകാര്യജീവിതത്തിൽ എത്രമാത്രം സത്യസന്ധരാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകയും ഫെമിനിസ്റ്റുമായ ഡോ.രേഖാരാജ് പരസ്യമായി ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെ തുടങ്ങിയ ചർച്ച ഈ ഗ്രൂപ്പിനെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു പെൺകുട്ടി തന്നെ നേരിട്ട് വിളിച്ചാണ് രൂപേഷ് കുമാർ പല പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നു എന്ന് അറിയിച്ചതെന്ന് ഡോ രേഖാരാജ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ദളിത് ആക്ടിവിസ്റ്റ്് എന്ന നില ഉപയോഗിച്ച് സകലരെയും വിചാരണ ചെയ്യുന്ന ഇവനൊക്കെ സ്വന്തം ചെയ്തികൾ നാട്ടുകാർ അറിയില്ല എന്ന് ഉറപ്പിക്കുന്നത് എന്തുകൊണ്ടാണ് അവർ ചോദിക്കുന്നു. ഒരു ദളിത് പെൺകുട്ടിയെ വർക്ക് ചെയ്യാൻ വിളിച്ചിട്ടു കൂടെ താമസിപ്പിച്ചു നിർബന്ധിച്ചു സെക്സ് ചെയ്യിക്കുക എന്ന ഗുരുതരമായ കുറ്റമാണ് രാജേഷ്പോളിനെതിരെ രേഖാരാജ് ആരോപിക്കുന്നത്.

അതേസമയം രൂപേഷ് കുമാറിനും, രജേഷ് പോളിനുമെതിരെയുള്ളത് വ്യാജ ആരോപണങ്ങൾ മാത്രമാണെന്ന് മറുപടി നൽകി ദലിത് ആക്റ്റിവിസ്റ്റുകളും ഫെമിനിസ്റ്റുകളുമായ അവരുടെ ഒരുപാട് സുഹൃത്തുക്കൾ പ്രതികരിച്ചിട്ടുമുണ്ട്. അതേസമയം ഇത്തരക്കാർക്കെതിരെ പൊലീസിൽ പരാതി നൽകുകയാണ് വേണ്ടതെന്ന് അഭിപ്രായമുള്ളവരും നിരവധിയാണ്. സാമൂഹിക പ്രവർത്തനത്തിന്റെ മറവിൽ ബുദ്ധിജീവി ചമയുന്ന പീഡനവീരന്മാരാണ് ഇവരെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും പരാതിക്കാർ ഇല്ലാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല.

ഡോ. രേഖാരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

രൂപേഷ് കുമാർ, രജേഷ് പോൾ എന്നീ രണ്ടു പേര് എനിക്ക് സഹോദരതുല്യർ ആയി തോന്നിയിട്ടുള്ളവർ ആണ്. അത് ഇവിടെ അവസാനിക്കുന്നു എന്ന് അറിയിക്കട്ടെ! രജേഷ് പോളിന്റെ പോസ്റ്റുകളിലെ പര പുച്ഛവും ആണത്ത വയലൻസും കണ്ടു സഹിക്കാൻ വയ്യാതെ ഞാൻ ഈയിടെ അൺഫ്രന്റ് ചെയ്തിരുന്നു. രൂപേഷ് പുറമെ പറയുന്ന രാഷ്ട്രീയം വിശ്വസിച്ചു ഒരു സാഹോദര്യം ഞാൻ ഇന്നലെ വരെ അവനോടു സൂക്ഷിച്ചിരുന്നു. ഇന്നലെയാണ് ചാന്ദിനി ലത എന്ന എച്ച് സി യു വിൽ പഠിക്കുന്ന പെൺകുട്ടി എന്നെ വിളിച്ചു രൂപേഷ് പല പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നു എന്ന വാർത്ത വിശ്വസിക്കാൻ കഴിയുന്ന തെളിവുകളോടെ എന്നോട് പറയുന്നത്. അപ്പോൾ മുതൽ ആരതി രഞ്ജിത്തിനെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഞാൻ. കിട്ടിയിരുന്നില്ല. ആരതിയുടെ പോസ്റ്റ് എല്ലാവരും വായിക്കണം. കുറെ സ്ത്രീകൾ എന്നോട് രുപേഷിന്റെ പെരുമാറ്റത്തിലെ അതിക്രമ സ്വഭാവത്തെക്കുറിച്ചു പറഞ്ഞു കഴിഞ്ഞു.

ദളിത് ആക്ടിവിസ്റ് എന്ന നില ഉപയോഗിച്ച് സകലരെയും വിചാരണ ചെയ്യുന്ന ഇവനൊക്കെ സ്വന്തം ചെയ്തികൾ നാട്ടുകാർ അറിയില്ല എന്ന് ഉറപ്പിക്കുന്നത് എന്തുകൊണ്ടാണ് ? തങ്ങൾ അപമാനിക്കുന്ന പെണ്ണുങ്ങൾ ഒക്കെ കുറെ സമരം ചെയ്താണ് ഈ സ്പെയ്സിൽ നിൽക്കുന്നത് എന്ന് അവർക്ക് അറിയാം. ഒരു പ്രശ്നം ഉണ്ടായാൽ അതിനെക്കുറിച്ച് പരസ്യമായി പരാതി പറഞ്ഞാൽ വീട്ടുകാരും നാട്ടുകാരും കുറ്റപ്പെടുത്തുകയും ഒറ്റയ്ക്കാക്കുകയും, പിന്നെ വീടിനു പുറത്തു പോലും ഇറക്കില്ലെന്നും ആ പെൺകുട്ടികൾക്ക് അറിയാമെന്ന ആ അറിവ് തരുന്ന ധൈര്യമുണ്ടല്ലോ ആണ് ഇവരെക്കൊണ്ട് അത് ചെയ്യിക്കുന്നത്.

പരാതി പറയാനും വേണല്ലോ അൽപം എങ്കിലും പ്രിവിലേജ് !. ഇവരുടെ ഒപ്പം തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ ഇടപെടുന്ന യാത്ര ചെയ്യുന്ന പലപ്പോഴും കീഴാളമായ സാഹചര്യത്തിൽ വരുന്ന പെൺകുട്ടികളോട് അതെ വൾനറബിൽ ആയവരോട് ആണ് ഇതൊക്കെ ചെയ്യുന്നത്. ഫെമിനിസ്റ്റുകളെ തരം കിട്ടിയാൽ ഒക്കെ അപമാനിക്കുന്ന ഇവർ തങ്ങളുടെ അധികാര പരിധിയിൽ വന്നു പോവുന്ന പെണ്ണുങ്ങളോട് പെരുമാറുന്നത് ഒന്ന് മാത്രം മതി ഇവന്റെയൊക്കെ ആൺ ധാർഷ്ട്യം മനസ്സിലാക്കാൻ . അതിനു വേണ്ടി ജാതി മുതൽ ലിബറൽ വിമർശനം വരെ എടുക്കും, തങ്ങളുടെ ആരാധകരും ലൈംഗിക കോളനികളും ആയി തങ്ങളുടെ സർക്കിളിലേയ്ക്ക് വരുന്നവരെ മാറ്റുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.

രാജേഷ് പോൾ എന്ന അമാനവ സംഘം നേതാവ് ( ഇത് പറയാൻ കാരണം ലോകത്തെ മനുഷ്യ സംഗമ എന്നും അമാനവ സംഗമം എന്നും രണ്ടായി തിരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആൾ എന്ന നിലയ്ക്ക് ആണ് ) കണ്ണൂരിലെ കുടിയേറ്റ ക്രിസ്ത്യാനികളുടെ പിന്മുറക്കാരനാണ് , ദളിതരുടെയും ആദിവാസികളുടെയും മുസ്ലിങ്ങളുടെയും കാര്യത്തിൽ ഏറ്റവും മുൻപിൽ ഉണ്ടാവും. സ്വന്തം ഐഡന്റിറ്റിറ്റി സൗകര്യമായി മറച്ചു പിടിക്കും, ലോകത്തു ആരെയും വിചാരണ ചെയ്യും, ദളിത് ആക്ടിവിസ്ററുകളോട് പുച്ഛം, അവർ നടത്തുന്ന പരിപാടികളെ അതിലും പുച്ഛം , ഫെമിനിസ്റ്റുകളെ തൂക്കിക്കൊല്ലണം എന്ന് ഇടയ്ക്കിടെ ആഹ്വാനം ചെയ്യും, ഒരു ട്രാൻസ് സുഹൃത്ത് ഉണ്ടെന്നതിനാൽ എല്ലാ ഹെട്രോസെക്ച്വൽ മനുഷ്യരെയും അപമാനിക്കും.

അവനെക്കുറിച്ചു കഴിഞ്ഞ ദിവസം ഞാൻ കേട്ടത് ഞെട്ടിപ്പോകുന്ന വാർത്തകൾ. ഒരു ദളിത് പെൺകുട്ടിയെ വർക്ക് ചെയ്യാൻ വിളിച്ചിട്ടു കൂടെ താമസിപ്പിച്ചു നിർബന്ധിച്ചു സെക്സ് ചെയ്യിക്കുക, ശരീര ഭാഗങ്ങളിൽ സ്പർശിക്കുമ്പോൾ നോ പറഞ്ഞാൽ അവളെ മൊറാലിസ്റ് ഊളെ എന്ന് വിളിക്കുക, സെക്സ് ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പാപബോധം എന്ന് പറഞ്ഞു കളിയാക്കുക അവൾക്കു താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ചെയ്യിക്കുക, അവൾ കരയുമ്പോൾ സോറി പറയുക പിറ്റേന്ന് വീണ്ടും ആവർത്തിക്കുക. തൊഴിൽ പോകാതിരിക്കാനും പിന്നെ താൻ ഇടപെടുന്നതു ഏതോ ബുദ്ധിജീവി മഹാന്റെ കൂടെയാണ് എന്ന് കരുതി നോ പറയാൻ തോന്നുന്നത് തന്റെ കുഴപ്പം ആണെന്ന് കരുതി അവൾ പേടിച്ചു മിണ്ടാതിരിക്കുക.

പിന്നീട് കടുത്ത ട്രോമയിൽ അവൾ ജീവിക്കുക. ഇവൻ എന്നിട്ട് ഫേസ് ബുക്കിൽ വലിയ രാഷ്ട്രീയ ശരി പ്രസംഗിക്കുക. വീട്ടുകാർ അറിഞ്ഞാൽ ഇനി പുറത്തു പോലും പോകാൻ സമ്മതിക്കില്ല എന്ന് പേടിച്ചു,പഠിപ്പു മുടങ്ങുമെന്നു ഭയന്ന്, ഇവർക്കൊക്കെ ഫേസ്‌ബുക്കിൽ വലിയ വിലയുള്ളതുകൊണ് ആരും തന്റെ കൂടെ നിൽക്കില്ല എന്ന് കരുതി മിണ്ടാതെ ഇരിക്കാൻ വിധിക്കപ്പെടുക എന്നോട് സംസാരിക്കണം എന്ന് തോന്നിയെങ്കിലും ഞാൻ രജീഷിന്റെ സുഹൃത്താണ് എന്ന് കരുതി പേടിച്ചു. പറയാതിരിക്കുക. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. ഇതിന്റെ പേരല്ലേ ഇന്റലക്ച്വൽ ടെററിസിങ് ? സമ്മതി എങ്ങനെയൊക്കെയാണ് ലൈംഗിക പീഡകർ ഉണ്ടാക്കി എടുക്കുന്നത് എന്ന് ഓർത്തു നോക്കൂ ? ഇതിനൊക്കെ മറയായി പിടിക്കുന്നത് മർധിതരുടെ കീഴാളരുടെ രാഷ്ട്രീയം ഇവർക്ക് മാപ്പില്ല . ഇവരെയൊക്കെ സാമൂഹ്യമായി ഒറ്റപ്പെടുത്തണം എന്ന് ഞാൻ എന്റെ മുഴുവൻ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു ..

എന്നോട് പരാതി പറഞ്ഞവർ ഒരു പക്ഷെ ഔദ്യോഗികമായി പരാതി കൊടുക്കില്ലായിരിക്കാം. അവർ പലകാരണങ്ങളാലും തിരുത്തി പറഞ്ഞേക്കാം ,ഒരു പക്ഷെ എന്നെ തന്നെ തള്ളി പറഞ്ഞേക്കാം, നിഷേധിച്ചേക്കാം. ഈ പറഞ്ഞതിനൊക്കെയുള്ള തെളിവുകൾ എന്റെ കൈയിലുണ്ട് അത് മാത്രം മതി. സംഘർഷത്തോടെ എന്നോട് ഇതൊക്കെ വിവരിച്ച പെൺകുട്ടികളുടെ ചിലമ്പിച്ച ശബ്ദം മാത്രം ഊർജ്ജമായി എടുത്തു കൊണ്ട് പക്ഷെ എനിക്ക് ഇത് ഇവിടെ പറയണം എന്ന് തോന്നി, എന്റെ എത്തിക്സ് ആണ് എന്നെ കൊണ്ട് ഇത് പറയിപ്പിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഞാൻ അനുഭവിക്കാൻ തയ്യാറാണ് ! എന്ത് തന്നെയാണെങ്കിലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP