ഒരു ദളിത് പെൺകുട്ടിയെ വർക്ക് ചെയ്യാൻ വിളിച്ചിട്ടു കൂടെ താമസിപ്പിച്ച് നിർബന്ധിച്ച് സെക്സ് ചെയ്യിക്കുക; ശരീര ഭാഗങ്ങളിൽ സ്പർശിക്കുമ്പോൾ നോ പറഞ്ഞാൽ അവളെ മൊറാലിസ്റ്റ് ഊളെ എന്ന് വിളിക്കുക; സെക്സ് ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പാപബോധം എന്ന് പറഞ്ഞു കളിയാക്കുക; അവൾ കരയുമ്പോൾ സോറി പറയുക...പിറ്റേന്ന് വീണ്ടും ആവർത്തിച്ചിട്ട് ഫേസ് ബുക്കിൽ വലിയ രാഷ്ട്രീയ ശരി പ്രസംഗിക്കുക; ദളിത് ആക്റ്റിവിസ്റ്റിന്റെയും അമാനവസംഘം നേതാവിന്റെ തനിനിറം പുറത്തുകാട്ടി ഡോ.രേഖാരാജ്
കെ വി നിരഞ്ജൻ
കോഴിക്കോട്: 'ഫക്ക് ഹ്യൂമനിസം' എന്ന പേരിൽ അമാനവ സംഗമം നടത്താൻ നേതൃത്വം നൽകിയ രജേഷ് പോൾ, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാർ എന്നിവർ ലൈംഗിക കുറ്റകൃത്യം ചെയ്തതായി സ്ത്രീകളുടെ വെളിപ്പെടുത്തൽ. ദലിതരോടും സ്ത്രീകളോടും ഐക്യപ്പെടുന്നുവെന്ന് പറഞ്ഞ് ബുദ്ധിജീവികളായി നടക്കുകയും അമാനവസംഗമം അടക്കമുള്ള പരിപാടികൾ നടത്തുകയും ചെയ്യുന്ന ആക്റ്റിവിസ്റ്റുകൾ അവരുടെ സ്വകാര്യജീവിതത്തിൽ എത്രമാത്രം സത്യസന്ധരാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകയും ഫെമിനിസ്റ്റുമായ ഡോ.രേഖാരാജ് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ തുടങ്ങിയ ചർച്ച ഈ ഗ്രൂപ്പിനെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്.
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു പെൺകുട്ടി തന്നെ നേരിട്ട് വിളിച്ചാണ് രൂപേഷ് കുമാർ പല പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നു എന്ന് അറിയിച്ചതെന്ന് ഡോ രേഖാരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ദളിത് ആക്ടിവിസ്റ്റ്് എന്ന നില ഉപയോഗിച്ച് സകലരെയും വിചാരണ ചെയ്യുന്ന ഇവനൊക്കെ സ്വന്തം ചെയ്തികൾ നാട്ടുകാർ അറിയില്ല എന്ന് ഉറപ്പിക്കുന്നത് എന്തുകൊണ്ടാണ് അവർ ചോദിക്കുന്നു. ഒരു ദളിത് പെൺകുട്ടിയെ വർക്ക് ചെയ്യാൻ വിളിച്ചിട്ടു കൂടെ താമസിപ്പിച്ചു നിർബന്ധിച്ചു സെക്സ് ചെയ്യിക്കുക എന്ന ഗുരുതരമായ കുറ്റമാണ് രാജേഷ്പോളിനെതിരെ രേഖാരാജ് ആരോപിക്കുന്നത്.
അതേസമയം രൂപേഷ് കുമാറിനും, രജേഷ് പോളിനുമെതിരെയുള്ളത് വ്യാജ ആരോപണങ്ങൾ മാത്രമാണെന്ന് മറുപടി നൽകി ദലിത് ആക്റ്റിവിസ്റ്റുകളും ഫെമിനിസ്റ്റുകളുമായ അവരുടെ ഒരുപാട് സുഹൃത്തുക്കൾ പ്രതികരിച്ചിട്ടുമുണ്ട്. അതേസമയം ഇത്തരക്കാർക്കെതിരെ പൊലീസിൽ പരാതി നൽകുകയാണ് വേണ്ടതെന്ന് അഭിപ്രായമുള്ളവരും നിരവധിയാണ്. സാമൂഹിക പ്രവർത്തനത്തിന്റെ മറവിൽ ബുദ്ധിജീവി ചമയുന്ന പീഡനവീരന്മാരാണ് ഇവരെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും പരാതിക്കാർ ഇല്ലാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല.
ഡോ. രേഖാരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
രൂപേഷ് കുമാർ, രജേഷ് പോൾ എന്നീ രണ്ടു പേര് എനിക്ക് സഹോദരതുല്യർ ആയി തോന്നിയിട്ടുള്ളവർ ആണ്. അത് ഇവിടെ അവസാനിക്കുന്നു എന്ന് അറിയിക്കട്ടെ! രജേഷ് പോളിന്റെ പോസ്റ്റുകളിലെ പര പുച്ഛവും ആണത്ത വയലൻസും കണ്ടു സഹിക്കാൻ വയ്യാതെ ഞാൻ ഈയിടെ അൺഫ്രന്റ് ചെയ്തിരുന്നു. രൂപേഷ് പുറമെ പറയുന്ന രാഷ്ട്രീയം വിശ്വസിച്ചു ഒരു സാഹോദര്യം ഞാൻ ഇന്നലെ വരെ അവനോടു സൂക്ഷിച്ചിരുന്നു. ഇന്നലെയാണ് ചാന്ദിനി ലത എന്ന എച്ച് സി യു വിൽ പഠിക്കുന്ന പെൺകുട്ടി എന്നെ വിളിച്ചു രൂപേഷ് പല പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നു എന്ന വാർത്ത വിശ്വസിക്കാൻ കഴിയുന്ന തെളിവുകളോടെ എന്നോട് പറയുന്നത്. അപ്പോൾ മുതൽ ആരതി രഞ്ജിത്തിനെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഞാൻ. കിട്ടിയിരുന്നില്ല. ആരതിയുടെ പോസ്റ്റ് എല്ലാവരും വായിക്കണം. കുറെ സ്ത്രീകൾ എന്നോട് രുപേഷിന്റെ പെരുമാറ്റത്തിലെ അതിക്രമ സ്വഭാവത്തെക്കുറിച്ചു പറഞ്ഞു കഴിഞ്ഞു.
ദളിത് ആക്ടിവിസ്റ് എന്ന നില ഉപയോഗിച്ച് സകലരെയും വിചാരണ ചെയ്യുന്ന ഇവനൊക്കെ സ്വന്തം ചെയ്തികൾ നാട്ടുകാർ അറിയില്ല എന്ന് ഉറപ്പിക്കുന്നത് എന്തുകൊണ്ടാണ് ? തങ്ങൾ അപമാനിക്കുന്ന പെണ്ണുങ്ങൾ ഒക്കെ കുറെ സമരം ചെയ്താണ് ഈ സ്പെയ്സിൽ നിൽക്കുന്നത് എന്ന് അവർക്ക് അറിയാം. ഒരു പ്രശ്നം ഉണ്ടായാൽ അതിനെക്കുറിച്ച് പരസ്യമായി പരാതി പറഞ്ഞാൽ വീട്ടുകാരും നാട്ടുകാരും കുറ്റപ്പെടുത്തുകയും ഒറ്റയ്ക്കാക്കുകയും, പിന്നെ വീടിനു പുറത്തു പോലും ഇറക്കില്ലെന്നും ആ പെൺകുട്ടികൾക്ക് അറിയാമെന്ന ആ അറിവ് തരുന്ന ധൈര്യമുണ്ടല്ലോ ആണ് ഇവരെക്കൊണ്ട് അത് ചെയ്യിക്കുന്നത്.
പരാതി പറയാനും വേണല്ലോ അൽപം എങ്കിലും പ്രിവിലേജ് !. ഇവരുടെ ഒപ്പം തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ ഇടപെടുന്ന യാത്ര ചെയ്യുന്ന പലപ്പോഴും കീഴാളമായ സാഹചര്യത്തിൽ വരുന്ന പെൺകുട്ടികളോട് അതെ വൾനറബിൽ ആയവരോട് ആണ് ഇതൊക്കെ ചെയ്യുന്നത്. ഫെമിനിസ്റ്റുകളെ തരം കിട്ടിയാൽ ഒക്കെ അപമാനിക്കുന്ന ഇവർ തങ്ങളുടെ അധികാര പരിധിയിൽ വന്നു പോവുന്ന പെണ്ണുങ്ങളോട് പെരുമാറുന്നത് ഒന്ന് മാത്രം മതി ഇവന്റെയൊക്കെ ആൺ ധാർഷ്ട്യം മനസ്സിലാക്കാൻ . അതിനു വേണ്ടി ജാതി മുതൽ ലിബറൽ വിമർശനം വരെ എടുക്കും, തങ്ങളുടെ ആരാധകരും ലൈംഗിക കോളനികളും ആയി തങ്ങളുടെ സർക്കിളിലേയ്ക്ക് വരുന്നവരെ മാറ്റുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.
രാജേഷ് പോൾ എന്ന അമാനവ സംഘം നേതാവ് ( ഇത് പറയാൻ കാരണം ലോകത്തെ മനുഷ്യ സംഗമ എന്നും അമാനവ സംഗമം എന്നും രണ്ടായി തിരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആൾ എന്ന നിലയ്ക്ക് ആണ് ) കണ്ണൂരിലെ കുടിയേറ്റ ക്രിസ്ത്യാനികളുടെ പിന്മുറക്കാരനാണ് , ദളിതരുടെയും ആദിവാസികളുടെയും മുസ്ലിങ്ങളുടെയും കാര്യത്തിൽ ഏറ്റവും മുൻപിൽ ഉണ്ടാവും. സ്വന്തം ഐഡന്റിറ്റിറ്റി സൗകര്യമായി മറച്ചു പിടിക്കും, ലോകത്തു ആരെയും വിചാരണ ചെയ്യും, ദളിത് ആക്ടിവിസ്ററുകളോട് പുച്ഛം, അവർ നടത്തുന്ന പരിപാടികളെ അതിലും പുച്ഛം , ഫെമിനിസ്റ്റുകളെ തൂക്കിക്കൊല്ലണം എന്ന് ഇടയ്ക്കിടെ ആഹ്വാനം ചെയ്യും, ഒരു ട്രാൻസ് സുഹൃത്ത് ഉണ്ടെന്നതിനാൽ എല്ലാ ഹെട്രോസെക്ച്വൽ മനുഷ്യരെയും അപമാനിക്കും.
അവനെക്കുറിച്ചു കഴിഞ്ഞ ദിവസം ഞാൻ കേട്ടത് ഞെട്ടിപ്പോകുന്ന വാർത്തകൾ. ഒരു ദളിത് പെൺകുട്ടിയെ വർക്ക് ചെയ്യാൻ വിളിച്ചിട്ടു കൂടെ താമസിപ്പിച്ചു നിർബന്ധിച്ചു സെക്സ് ചെയ്യിക്കുക, ശരീര ഭാഗങ്ങളിൽ സ്പർശിക്കുമ്പോൾ നോ പറഞ്ഞാൽ അവളെ മൊറാലിസ്റ് ഊളെ എന്ന് വിളിക്കുക, സെക്സ് ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പാപബോധം എന്ന് പറഞ്ഞു കളിയാക്കുക അവൾക്കു താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ചെയ്യിക്കുക, അവൾ കരയുമ്പോൾ സോറി പറയുക പിറ്റേന്ന് വീണ്ടും ആവർത്തിക്കുക. തൊഴിൽ പോകാതിരിക്കാനും പിന്നെ താൻ ഇടപെടുന്നതു ഏതോ ബുദ്ധിജീവി മഹാന്റെ കൂടെയാണ് എന്ന് കരുതി നോ പറയാൻ തോന്നുന്നത് തന്റെ കുഴപ്പം ആണെന്ന് കരുതി അവൾ പേടിച്ചു മിണ്ടാതിരിക്കുക.
പിന്നീട് കടുത്ത ട്രോമയിൽ അവൾ ജീവിക്കുക. ഇവൻ എന്നിട്ട് ഫേസ് ബുക്കിൽ വലിയ രാഷ്ട്രീയ ശരി പ്രസംഗിക്കുക. വീട്ടുകാർ അറിഞ്ഞാൽ ഇനി പുറത്തു പോലും പോകാൻ സമ്മതിക്കില്ല എന്ന് പേടിച്ചു,പഠിപ്പു മുടങ്ങുമെന്നു ഭയന്ന്, ഇവർക്കൊക്കെ ഫേസ്ബുക്കിൽ വലിയ വിലയുള്ളതുകൊണ് ആരും തന്റെ കൂടെ നിൽക്കില്ല എന്ന് കരുതി മിണ്ടാതെ ഇരിക്കാൻ വിധിക്കപ്പെടുക എന്നോട് സംസാരിക്കണം എന്ന് തോന്നിയെങ്കിലും ഞാൻ രജീഷിന്റെ സുഹൃത്താണ് എന്ന് കരുതി പേടിച്ചു. പറയാതിരിക്കുക. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. ഇതിന്റെ പേരല്ലേ ഇന്റലക്ച്വൽ ടെററിസിങ് ? സമ്മതി എങ്ങനെയൊക്കെയാണ് ലൈംഗിക പീഡകർ ഉണ്ടാക്കി എടുക്കുന്നത് എന്ന് ഓർത്തു നോക്കൂ ? ഇതിനൊക്കെ മറയായി പിടിക്കുന്നത് മർധിതരുടെ കീഴാളരുടെ രാഷ്ട്രീയം ഇവർക്ക് മാപ്പില്ല . ഇവരെയൊക്കെ സാമൂഹ്യമായി ഒറ്റപ്പെടുത്തണം എന്ന് ഞാൻ എന്റെ മുഴുവൻ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു ..
എന്നോട് പരാതി പറഞ്ഞവർ ഒരു പക്ഷെ ഔദ്യോഗികമായി പരാതി കൊടുക്കില്ലായിരിക്കാം. അവർ പലകാരണങ്ങളാലും തിരുത്തി പറഞ്ഞേക്കാം ,ഒരു പക്ഷെ എന്നെ തന്നെ തള്ളി പറഞ്ഞേക്കാം, നിഷേധിച്ചേക്കാം. ഈ പറഞ്ഞതിനൊക്കെയുള്ള തെളിവുകൾ എന്റെ കൈയിലുണ്ട് അത് മാത്രം മതി. സംഘർഷത്തോടെ എന്നോട് ഇതൊക്കെ വിവരിച്ച പെൺകുട്ടികളുടെ ചിലമ്പിച്ച ശബ്ദം മാത്രം ഊർജ്ജമായി എടുത്തു കൊണ്ട് പക്ഷെ എനിക്ക് ഇത് ഇവിടെ പറയണം എന്ന് തോന്നി, എന്റെ എത്തിക്സ് ആണ് എന്നെ കൊണ്ട് ഇത് പറയിപ്പിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഞാൻ അനുഭവിക്കാൻ തയ്യാറാണ് ! എന്ത് തന്നെയാണെങ്കിലും.
Stories you may Like
- സഹോദരനെതിരെ പരാതിയുമായി കന്നഡ താരം രൂപേഷ് ജി. രാജ്
- മാവോയിസ്റ്റ് രൂപേഷ് ഉൾപ്പെടെ നാലു പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- 11 വർഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചവർ; വീട്ടിൽ കലഹം പതിവ്
- ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്