ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ പോസ്റ്ററുകളിൽ ദീപാ നിശാന്ത് മാത്രമല്ല; നൗഷാദും ഗുലാം അലിയും അമീർഖാനും സച്ചിദാനന്ദനും ഇടംപിടിച്ചു: ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദ പോസ്റ്ററിന്റെ പേരിൽ ദീപാ നിഷാന്തിനോട് മാപ്പു പറഞ്ഞ് മലപ്പുറം ജില്ലാ കമ്മിറ്റി
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഡിവൈഎഫ്ഐ പൊന്നാനി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സൈബർലോകത്ത് പ്രചരിപ്പിച്ച ഫേസ്ബുക്ക് പോസ്റ്ററിനെതിരെ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്ത് രംഗത്തെത്തിയതോടെ വിശദീകരണവുമായി സംഘടനയുടെ ജില്ലാകമ്മിറ്റി രംഗത്തെത്തി. തന്റെ ചിത്രം അനുമതിയില്ലാതെ പ്രചരിപ്പിച്ചതിന് എതിരെയായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റർ. എന്നാൽ പ്രിന്റ് ചെയ്യാതെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉപയോഗിക്കാൻ വേണ്ടയായിരുന്നു ഇത്തരമൊരു പോസ്റ്റർ തയ്യാറാക്കിയത്. ഇങ്ങനെ പോസ്റ്റർ തയ്യാറാക്കിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ വിലയിരത്തൽ. എന്നാൽ ദീപാ നിശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രതികരിച്ചതോടെ ജില്ലാകമ്മിറ്റി അംഗങ്ങൾ സംഭവത്തിൽ മാപ്പു ചോദിച്ച് രംഗത്തെത്തി.
ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തയിൽ നിറഞ്ഞു നിന്ന വ്യക്തികളെയും അവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയായിരുന്നു ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററുകൾ തയ്യാറാക്കിയത്. ഇത് പ്രിന്റ് ചെയ്യുകയും ചെയ്തിരുന്നില്ല. ദീപാ നിശാന്തിനെ കൂടാതെ കോഴിക്കാട് മാൻഹോളിൽ വീണ് മരിച്ച നൗഷാദ്, അസഹിഷ്ണുതാ വിവാദത്തിൽ പ്രതികരിച്ച് അമീർഖാൻ, കവി സച്ചിദാനന്ദൻ, പാക് ഗായകൻ ഗുലാം അലി, നരേന്ദ്ര ധപോൽക്കറും, ഗോവിന്ദ് പൻസാരയും, കൽബുർഗി തുടങ്ങിയവരുടെ ചിത്രങ്ങൾ സഹിതമുള്ള പോസ്റ്ററും ഉൾപ്പെടുത്തിയിരുന്നു. ഇത് കൂടാതെ യുവകായികതാരങ്ങളുടെ ചിത്രങ്ങളും ഡിവൈഎഫ്ഐ ഉപയോഗിച്ചിരുന്നു.
ഫാസിസത്തിന് എതിരായ പോരാട്ടമെന്ന നിലയിലായിരുന്നും ഇത്തരം പോസ്റ്ററുകൾ. എന്നാൽ തന്റെ പടം വച്ചതിൽ രോഷകുലയായി ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ അവരോട് നിരുപാധികം മാപ്പു പറഞ്ഞ ഡിവൈഎഫ്ഐ നേതാക്കൾ പോസ്റ്റർ വെക്കാനിടയായ സാഹചര്യവും വിശദീകരിച്ചു. ഡിവൈഎഫ്ഐ ജില്ല സെക്രറ്റെറിയെറ്റ് അംഗം ടി.മുഹമ്മദ് ബഷീർ ഇതേക്കുറിച്ച് ഫേസ്ബുക്കിലൂടെ നടത്തിയ അഭിപ്രായം ഇങ്ങനെയാണ്:
പ്രിയപ്പെട്ട ദീപ ടീച്ചർ,
വാക്കുകൾ മുറിഞ്ഞു പോകുന്നതിനു മുൻപ് തന്നെ ഹൃദയത്തിൽ തൊട്ട് DYFI സംഘടനക്കു വേണ്ടി നിരുപാധികമായി മാപ്പ് അപേക്ഷിക്കുന്നു...DYFI യുടെ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ ചുമതലയുള്ള, ജില്ല സെക്രട്ടറിയേറ്റ് അംഗം നിലയിൽ ടീച്ചർക്ക് നേരിട്ട മാനസികവിഷമത്തിന് ക്ഷമ ചോദിക്കുന്നു... ഇത്തരത്തിൽ ഒരു ബോർഡോ പോസ്റ്ററോ DYFI പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി ഞങ്ങൾ പ്രിന്റു ചെയ്തു പ്രദർശിപ്പിച്ചിട്ടില്ല...ഓൺലൈൻ മാദ്ധ്യമങ്ങളിൽ സംഘടനയുമായി ബന്ധമുള്ള ആരോ രൂപകൽപ്പന ചെയ്തുപോയ ഒരു പോസ്റ്റർ ആണ് ഇത്...അങ്ങിനെ ചെയ്തു പോയാലും തീർച്ചയായും ഈ സംഘടനക്കു അതിനുഉത്തരവാദിത്വമുണ്ട്.. അറിഞ്ഞപ്പോൾ തന്നെ, ആ നിമിഷം ഞങ്ങളത് പിൻവലിച്ചിട്ടുണ്ട്...തെരുവിൽ പത്തിടത്ത് കാൽ നാട്ടി വെക്കുന്നതിനെക്കാൾ
അപകടകരമാണ്, അഥവാ തിരുത്താൻ കഴിയാത്തതാണ് സൈബർ തെരുവ് എന്ന് ചെയ്തു പോയ പ്രവർത്തകന് ചിന്തിക്കാൻ കഴിയാതെ പോയി.. ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ അദ്ധ്യാപികയെന്ന നിലയിൽ, ചെയ്യുന്ന തെറ്റുകൾക്ക് കുട്ടികൾക്ക് മാപ്പ് നല്‍കുന്നത് പോലെ, DYFI സംഘടനയുടെ ഈ അവിവേകത്തെ
പൊറുക്കണമെന്ന് സ്നേഹാദരങ്ങളോടെ അഭ്യർത്ഥിക്കുന്നു...അവരെ തിരുത്തുന്ന പോലെ ഞങ്ങളെയും തിരുത്താനുള്ള അവകാശം ഏതു നിലയിലും ടീച്ചർക്കുണ്ട്... സദയം ക്ഷമിക്കണം....
ആദരപൂർവ്വം
ടി മുഹമ്മദ് ബഷീർ
ജില്ല സെക്രറ്റെറിയെറ്റ് അംഗം
DYFI മലപ്പുറം ജില്ലകമ്മിറ്റി.
ഫാസിസത്തിന് എതിരായ പോസ്റ്റർ എന്ന നിലയിലാണ് ഇത്തരമൊരു പോസ്റ്റർ ഡിവൈഎഫ്ഐ തയ്യാറാക്കിയത്. ഇതാദ്യമായല്ല, ഡിവൈഎഫ്ഐ ഇത്തരം പോസ്റ്ററുകൾ തയ്യാറാക്കുന്നത്. സദ്ദാം ഹുസൈന്റെ ചിത്രം പോലും മുമ്പ് ഡിവൈഎഫ്ഐ സമ്മേളന പോസ്റ്ററുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഷൊർണ്ണൂരിൽ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ ചിത്രവും ഡിവൈഎഫ്ഐ ഉപയോഗിച്ചിട്ടുണ്ട്. ദീപാ നിശാന്തിന്റെ പ്രതികരണം അൽപ്പം രൂക്ഷമായി പോയി എന്ന വിലയിരുത്തൽ ചിലർ പ്രകടിപ്പിക്കുന്നുമുണ്ട്. ദീപാ നിശാന്തിന്റെ ഫേസ്ബുക്കിലെ പടം തന്നെയാണ് സംഘടന പോസ്റ്ററിന് വേണ്ടി ഉപയോഗിച്ചത്. അവരുടെ പ്രതികരണത്തോടെയാണ് വിഷയം കൂടുതൽ വിവാദമായതെന്നും അഭിപ്രായപ്പെടുന്നു. എങ്കിലും അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് നിരുപാധികമായി തന്നെ സംഘടന മാപ്പു പറയുന്നുണ്ട്.
പ്രിയപ്പെട്ട ദീപ ടീച്ചർ,വാക്കുകൾ മുറിഞ്ഞു പോകുന്നതിനു മുൻപ് തന്നെ ഹൃദയത്തിൽ തൊട്ട് DYFI സംഘടനക്കു വേണ്ടി നിരുപാധികമായ...
Posted by Basheer Muhamed on Friday, December 4, 2015
സംഘടന മാപ്പു പറഞ്ഞതോടെ അതിന്മേൽ വിശദീകരണവുമായി ദീപ നിശാന്ത് ഫേസ്ബുക്കിൽ വീണ്ടും പോസ്റ്റിട്ടു. സംഘടനയിലെ ഒരു വ്യക്തിയുടെ കൈപ്പിഴയ്ക്ക് പോലും ഉത്തരവാദിത്വമേറ്റെടുത്ത് ഏറ്റവും മാന്യമായി പ്രതികരിച്ച ഡിവൈഎഫ്ഐ നേതൃത്വത്തെ ബഹുമാനിക്കുന്നുവെന്ന് ദീപ നിശാന്ത് പറഞ്ഞു. പുരോഗമനാത്മകമായ ഏതു നിലപാടിലും സർവപിന്തുണയുമായി ഞാൻ തുടർന്നും കൂടെയുണ്ടായിരിക്കും. തള്ളിപ്പറഞ്ഞത് ഡിവൈഎഫ്ഐ. എന്നസംഘടനയെയല്ല, ആ പോസ്റ്ററിനെ മാത്രമാണെന്നും ദീപാ നിശാന്ത് വ്യക്തമാക്കി.
തിരുത്തും എന്നുറപ്പുള്ളതുകൊണ്ടു തന്നെയാണ് ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത്.ആ ഉറപ്പ് ഒരു ശുഭപ്രതീക്ഷ തന്നെയാണ്. പ്രതീക്ഷ ...
Posted by Deepa Nisanth on Saturday, December 5, 2015
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍