തളരരുത് സുഹൃത്തുക്കളെ തളരരുത്; വിനു തളർന്നു തുടങ്ങി; നമുക്ക് നഷ്ടപ്പെടാൻ കുറച്ച് എംബി മാത്രം; ഉളുപ്പോടെ, ഉൾഭയത്തോടെ, ഊച്ചാളി ഏഷ്യനെറ്റ്... സോഷ്യൽ മീഡിയ ആശയങ്ങളുമായി ന്യൂസ് അവറിനിറങ്ങിയ ചാനലിനു മാത്രമല്ല, സർവചാനലുകൾക്കും ഫേസ്ബുക്കിൽ പൊങ്കാല പ്രളയം
മറുനാടൻ മലയാളി ബ്യൂറോ
സോഷ്യൽ മീഡിയയുടെ കാലമാണിത്. ഇവിടെ ഒന്നും രഹസ്യമല്ല. ഒരു നുണ പറഞ്ഞും ആർക്കും പിടിച്ചു നിൽക്കാനാവില്ല. --- ഗീർവാണം അടിക്കന്നവരും പ്രാഞ്ചിയേട്ടന്മാരും നിമിഷ നേരം കൊണ്ടു എട്ടിന്റെ പണി വാങ്ങും. കള്ളത്തരങ്ങൾ പൊളിച്ചടുക്കി പ്രാഞ്ചിയേട്ടന്മാരെയും ഗീർവാണക്കാരെയും ഒരു പരുവത്തിലാക്കാൻ പ്രത്യേക സംഘം തന്നെ സോഷ്യൽ മീഡിയയിലുണ്ട്.
സോഷ്യൽ മീഡിയയുടെ വ്യാപ്തി അറിയാതെ സോഷ്യൽ മീഡിയയെ ഉപയോഗിക്കാൻ ശ്രമിക്കുവരും ദയനീയമായി പൊളിഞ്ഞടുങ്ങി വീഴാറുണ്ട്. ആ വാരിക്കുഴിയിൽ ഏറ്റവും ഒടുവിൽ വീണത് ഏഷ്യാനെറ്റ് ആണെന്നു കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോൺ സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് അന്തിച്ചർച്ച പ്ലാൻ ചെയ്തത് സോഷ്യൽ മീഡിയ അടിച്ചു തകർത്തുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഏകകണ്ഠമായി ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പിനെ കുറിച്ച് അന്തിച്ചർച്ച വേണമെന്നു ആവശ്യപ്പെട്ടപ്പോൾ സാമൂഹിക പ്രസക്തി നോക്കി എസ്ബിഐ ലയനം തെരഞ്ഞെടുത്ത വിനു വി ജോണിനെയാണ് സോഷ്യൽ മീഡിയ ഒരു പരുവമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിലും ബോബി ചെമ്മണ്ണൂരിനെ വിട്ടുപിടിക്കാൻ പ്രേക്ഷകന് തയ്യാറാവാതെ വന്നതോടെ പുതിയ പരീക്ഷണം ഇടയ്ക്കു വച്ച് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിനു വി ജോൺ എന്നാണ് സൂചന.
ഇന്നു രാവിലെ മുതൽ ഏഷ്യാനെറ്റ് മാത്രം അക്രമിക്കുന്ന രീതി നിർത്തി സോഷ്യൽ മീഡിയ സംഘടിതമായി സർവ്വ ചാനലുകളെയും ആക്രമിക്കുകയാണ്. ബോബി ചെമ്മണ്ണൂർ വാർത്ത മുക്കിയതിനെ കുറിച്ചു കൂട്ടത്തോടെ കമന്റുകൾ ഇട്ടു സ്വര്യം കെടുത്തുകയാാണ് എല്ലാവരും. നിമിഷ നേരം കൊണ്ടാണ് ഓരോ വാർത്തയ്ക്കും കീഴിൽ നൂറ് കണക്കിന് ഒരേ കമന്റുകൾ വന്നു വീഴുന്നത്. മനോരമയും, മാതൃഭൂമിയും ഒക്കെ മത്സരിച്ച് കമന്റുകൾ ഡിലീറ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്്. ആദ്യമൊക്കെ ഡിലീറ്റ് ചെയ്ത് ഏഷ്യാനെറ്റും കൈരളിയും സഹികെട്ടു കമന്റുകൾ അവിടെ തന്നെ ഇട്ടിരിക്കുയാണ്. ഒന്നിനു മേൽ ഒന്നായി ഒരു പോസ്റ്റിനു കീഴിൽ ഒരേതരം കമന്റുകൾ വായനക്കാർ മത്സരിച്ച് പോസ്റ്റ് ചെയ്തു വെള്ളം കുടിപ്പിക്കുകയാണ് ഇപ്പോൾ.
സോഷ്യൽ മീഡിയാ കാലത്ത് കൂടുതൽ സോഷ്യലാകുകയാണ് നല്ലതെന്ന തിരിച്ചറിവിൽ അത്തരത്തിലൊരു മുഖം മിനുക്കലിലാണ് ചാനൽ നടത്തിയത്. രാഷ്ട്രീയക്കാർക്കും വിദഗ്ദ്ധർക്കുമൊപ്പം പ്രേക്ഷകർക്കും അഭിപ്രായം പറയാൻ സാധിക്കുന്ന വിധത്തിലുള്ള പരിഷ്ക്കാരം എന്ന നിലയ്ക്കാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ കൊണ്ടുവരാൻ ശ്രമിച്ചത്.
ചാനലിലെ പ്രൈംട്രൈം ടോക്ക് ഷോയായ ന്യൂസ് അവറിൽ എന്തു ചർച്ച ചെയ്യും എന്ന് ഏഷ്യാനെറ്റ് ചോദിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന്റെ വിഷയം ചർച്ച ചെയ്യുമോ എന്നായിരുന്നു കൂടുതൽ പേരും ചോദിച്ചത്. ഈ ആവശ്യത്തെ ഭൂരിപക്ഷവും പിന്തുണച്ചു. എന്നിട്ടും ഈ വിഷയത്തെ തഴഞ്ഞ് ചാനൽ ചർച്ച ചെയ്തതാകട്ടെ മറ്റൊരു വിഷയവും. ഇതോടെ പ്രേക്ഷക പരിഗണന മാറ്റിവച്ച് ചാനൽ മറ്റു താൽപ്പര്യം സംരക്ഷിച്ചു എന്ന വിധത്തിലായി സോഷ്യൽ മീഡിയയിൽ സംസാരം. പ്രശ്നങ്ങളുടെ തുടക്കം അവിടെ നിന്നാണ്.
എന്തായാലും ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ആ സാഹസത്തിന് തയ്യാറാകാതെ വന്നത് ആ ദിവസം മുതൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച കളാണ്. ഇന്ന് രാവിലെ മുതൽ മലയാളത്തിലെ പ്രമുഖ ചാനലുകളുടെ എല്ലാം ഫേസ്ബുക് പേജിൽ ചുണക്കുട്ടന്മാരുടെ കമന്റ്സ് പൊങ്കാലകളുടെ പ്രവാഹം തന്നെയായിരുന്നു. ഒന്നോ രണ്ടോ ന്യൂസുകളിൽ ഒതുക്കാൻ സോഷ്യൽ മീഡിയയിലെ പ്രതിഷേധക്കാർ തയ്യാറായിരുന്നില്ല. രാവിലെ മുതൽ തുടരുന്ന കമന്റ്സ് പൊങ്കാല ഇപ്പോഴും തുടരുകയാണ്.
ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ചര്‍ച്ച ചെയ്യണമെന്ന് 90% പ്രേക്ഷകരുടെ ആവശ്യം. ഭൂരിപക്ഷം പിന്തുണച്ചിട്ടും നിരാകരിച്ച് ന്യൂസ് അവര്‍. സോഷ്യലാകാന് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന് പണി കിട്ടിയ വിധം അയ്യോ, പൊന്നു മുതലാളിയെ കുറിച്ച് ചര്‍ച്ച ചെയ്യാനോ..? ഞങ്ങളില്ലേ...-ഏ ഷ്യാനെറ്റ് ന്യൂസ് 90 % ജനങ്ങളുടെ കമന്റ് കാണുക. ഒരു ബന്ധവും ഇല്ലാത്ത ന്യൂസ് വീൗൃ ചർച്ച ചെയ്തു ഏഷ്യാനെറ്റ് ന്യൂസ് =======പ്രേക്ഷകർ =' ചെമ്മണ്ണൂര്‍ എറിഞ്ഞു തരുന്ന എല്ലിന് കഷ്ണങ്ങള്‍ കടിച്ചുപിടിച്ച്, കണ്ണടച്ച് ഇരുട്ടാക്കുമ്പോള് നിങ്ങള്‍ അറിയണം സോഷ്യല്‍ മീഡിയയുടെ ശക്തി... ഈ വാക്കുകൾ ഒരു പ്രതിഷേധത്തിന്റെ മുദ്രാവാക്യമായി ഏറ്റെടുത്തു കൊണ്ടാണ് സോഷ്യൽ മീഡിയയൽ ചോദ്യങ്ങളും ഉത്തരങ്ങളും ഉയരുന്നത്.
വമ്പൻ ശക്തികൾക്കെതിരെ ആഞ്ഞടിക്കാൻ മടിക്കുന്ന ചാനലുകളേ, നിങ്ങൾക്ക് ഉളുപ്പുണ്ടോ എന്നൊരാൾ ചോദിക്കുമ്പോൾ ഉളുപ്പില്ല, പകരം രസകരമായ........... മറുപടി കമന്റ് ബോക്സുകളിൽ നിറയുന്നു.
'ഉളുപ്പോടെ, ഉൾഭയത്തോടെ, ഉച്ചാളി ഏഷ്യനെറ്റ്' നേരൊടെ നിർഭയം നിരന്തരം, നമ്മുടെ ക്ഷമ പരീക്ഷിക്കാൻ ഏഷ്യാനെറ്റ് ഇടയ്ക്കിടെ പോസ്റ്റ് ഇടുന്നു. അവരുടെ ദാർഷ്ട്യം കുറയുന്നവരെയോ അല്ലെങ്കിൽ അവരുടെ പേജ് പൂട്ടുന്ന വരെയോ പോരാട്ടം തുടരുക. തളരരുത് സുഹൃത്തുക്കളെ തളരരുത്. വിനു തളർന്നു തുടങ്ങി. നമുക്ക് നഷ്ടപെടാൻ കുറച്ചു എംബി മാത്രം. അവർക്കോ? ഒരാൾ ഇങ്ങനെ ചോദിക്കുമ്പോൾ മറ്റൊരു സുഹൃത്തിന്റെ മറുപടി ഇങ്ങനെയാണ്
സുഹൃത്തുക്കളേ ബോബി ചെമ്മണ്ണൂർ വിഷയത്തിൽ വെറുതേ ഇവിടെവന്ന് പൊങ്കാലയിട്ടതുകൊണ്ടു ഒരു കാര്യവുമില്ല അതു അവരുടെ റീച്ചിനുവേണ്ടി ഉപകാരപ്പെടുകയാണ് ചെയ്യുന്നത് അതുകൊണ്ടു നമ്മളെ ഉണ്ണാക്കന്മാരാക്കിയ ഇവർക്ക് കൊടുക്കേണ്ട 8 ന്റെ പണി ഇവരുടെ പേജ് ൗിഹശസല ചെയ്യുക എന്നതാണു പ്ലീസ് എല്ലാവരും ൗിഹശസല ചെയ്യൂ. ചാനലിന്റെ ഫേസ്ബുക് പേജ് അൺലൈക് ചെയ്യാനാണ് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്യുന്നത്.
കൈരളി ചാനലിനു നേരെ പ്രത്യക്ഷത്തിൽ മുദ്രാവാക്യങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും സോഷ്യൽ മീഡിയ ഏറ്റെടുത്ത ഡയലോഗുകൾ കൈരളി ചാനലിന്റെ ഫേസ്ബുക് പേജിലെ ന്യൂസ് കമന്റ് ബോക്സിലും കാണാവുന്നതാണ്.
സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയ രസകരമായ മുദ്രാവാക്യങ്ങൾ കാണാം...
Stories you may Like
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- എം വി ഗോവിന്ദൻ യുകെ സന്ദർശനത്തിന്
- ഏഷ്യാനെറ്റ് ന്യുസ് തന്നെ മുന്നിൽ, റിപ്പോർട്ടർ ടിവി ഏറ്റവും പിന്നിൽ
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍