Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ ആത്മരതി ആസ്വദിക്കുന്നു; ആർഎസ്എസ് കേന്ദ്ര സർക്കാരിലൂടെ നടപ്പിലാക്കുന്നത് മതരാഷ്ട്രമെന്ന അജണ്ട; മതേതര ഇന്ത്യയെ രക്ഷിക്കാൻ എല്ലാ ജനാധിപത്യ പാർട്ടികളും ഒരുമിച്ചു നിൽക്കേണ്ട കാലത്തു പിണറായിയുടെ ചോരക്കു ദാഹിച്ചലയുന്ന കെപിസിസി അധ്യക്ഷന് കാര്യമായ തകരാറുണ്ടെന്നും എ എ റഹീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ ആത്മരതി ആസ്വദിക്കുന്നു; ആർഎസ്എസ് കേന്ദ്ര സർക്കാരിലൂടെ നടപ്പിലാക്കുന്നത് മതരാഷ്ട്രമെന്ന അജണ്ട; മതേതര ഇന്ത്യയെ രക്ഷിക്കാൻ എല്ലാ ജനാധിപത്യ പാർട്ടികളും ഒരുമിച്ചു നിൽക്കേണ്ട കാലത്തു പിണറായിയുടെ ചോരക്കു ദാഹിച്ചലയുന്ന കെപിസിസി അധ്യക്ഷന് കാര്യമായ തകരാറുണ്ടെന്നും എ എ റഹീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

രാജ്യം അസാധാരണമായ സാഹചര്യം നേരിടുമ്പോഴും മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയിൽ ആത്മരതി ആസ്വദിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. മുഖ്യമന്ത്രിയും ആർഎസ്എസും തമ്മിലുള്ള ധാണപ്രകാരമാണ് ഗവർണർ നയപ്രസംഗം മുഴുവൻ വായിച്ചതെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന്റെ അടിസ്ഥാനം വ്യക്തമാക്കണമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി എൻപിആർ ബഹിഷ്‌കരിക്കുക മാത്രമാണ് പൗരത്വ പട്ടിക എന്ന അപകടത്തെ ചെറുക്കാനുള്ള ഒരേ ഒരു പോംവഴി. രാജ്യത്തെ ജനങ്ങൾ എൻപിആറിനെ കുറിച്ചും പൗരത്വ പട്ടികയെക്കുറിച്ചും ആശങ്കപ്പെടുമ്പോൾ താങ്കൾ കമ്മ്യുണിസ്റ്റ് വിരുദ്ധത ലഹരി പോലെ ആസ്വദിക്കുകയാണ്. സോണിയാ ഗാന്ധിയും എ കെ ആന്റണിയും മനസ്സിലാക്കിയതും പറഞ്ഞതും മനസ്സിലാക്കാനാകാത്ത മുല്ലപ്പള്ളിയുടെ മാനസികാവസ്ഥ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും റഹീം വിമർശിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാജ്യം അസാധാരണമായ പ്രതിസന്ധി നേരിടുമ്പോഴും മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയിൽ ആത്മരതി ആസ്വദിക്കുകയാണ്. ഗവർണർ നയപ്രസംഗം മുഴുവൻ വായിച്ചത് മുഖ്യമന്ത്രിയും ആർഎസ്എസും തമ്മിലുള്ള ധാരണപ്രകാരമാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപാട്. എന്ത് തെളിവിന്റെയും വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കാൻ തയാറായതെന്നു മുല്ലപ്പള്ളി വ്യക്തമാക്കണം.

പൗരത്വ രെജിസ്റ്റർ 2024 ൽ രാജ്യത്തു നടപ്പിലാക്കുമെന്നു ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു മുന്നോടിയായി എൻപിആർ നടപടികൾ രാജ്യത്ത് കേന്ദ്രസർക്കാർ തുടരുകയാണ്. എൻപിആർ പൂർത്തിയായാൽ സ്വാഭാവികമായും പൗരത്വ പട്ടിക അവർ തയ്യാറാക്കും. എൻപിആർ എന്ന കടമ്പ കടക്കാതെ കേന്ദ്ര സർക്കാരിന് പൗരത്വ പട്ടികയിലേക്ക് കടക്കാനാകില്ല.

എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി എൻപിആർ ബഹിഷ്‌കരിക്കുക മാത്രമാണ് പൗരത്വ പട്ടിക എന്ന അപകടത്തെ ചെറുക്കാനുള്ള ഒരേ ഒരു പോംവഴി. രാജ്യത്താദ്യമായി എൻപിആർ ബഹിഷ്‌കരിക്കണം എന്ന് തീരുമാനിച്ച പാർട്ടി സിപിഎം ആണ്. എൻപിആർ നടപ്പിലാക്കില്ല എന്ന് പിണറായി സർക്കാർ പ്രഖ്യാപിച്ചും കഴിഞ്ഞു. ഏപ്രിൽ ഒന്നു മുതലാണ് എൻപിആർ സർവേ രാജ്യത്ത് ആരംഭിക്കാൻ പോകുന്നത്. സമയം വൈകിക്കഴിഞ്ഞു. കോൺഗ്രസ്സ് ഇതുവരെ ഒരക്ഷരം എൻപിആർ ബഹിഷ്‌കരണത്തെ കുറിച്ച് മിണ്ടിയിട്ടില്ല മാത്രവുമല്ല, നിയമമായാൽ അത് നടപ്പാക്കേണ്ടി വരും എന്ന സൂചനകൾ ചില മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ നൽകുകയും ചെയ്തു.

രാജ്യത്തെ ജനങ്ങൾ എൻപിആറിനെ കുറിച്ചും പൗരത്വ പട്ടികയെക്കുറിച്ചും ആശങ്കപ്പെടുമ്പോൾ താങ്കൾ കമ്മ്യുണിസ്റ്റ് വിരുദ്ധത ലഹരി പോലെ ആസ്വദിക്കുകയാണ്. ആർഎസ്എസ് കേന്ദ്ര സർക്കാരിലൂടെ നടപ്പിലാക്കുന്നത് അവരുടെ പ്രത്യയ ശാസ്ത്ര പദ്ധതിയാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയാണ് അവർ. ആദ്യം മുസ്ലീങ്ങളെയും പിന്നെ, ക്രിസ്ത്യാനികളെയും, തുടർന്ന് കമ്മ്യൂണിസ്റ്റുകളെയും ഇവിടെ നിന്നും തുരത്തുമെന്നത് ആർഎസ്എസ് പണ്ടേ പ്രഖ്യാപിച്ചതാണ്. സംഘപരിവാർ സ്വപ്നമായ മതരാഷ്ട്രത്തിനായാണ് CAA നിയമം.

എൻപിആർ നടപടികൾ പൂർത്തിയാക്കി പൗരത്വ പട്ടികയിലേക്ക് കടക്കാതെ മതേതര ഇന്ത്യയെ രക്ഷിക്കാൻ എല്ലാ ജനാധിപത്യ പാർട്ടികളും ഒരുമിച്ചു നിൽക്കേണ്ട കാലത്തു പിണറായിയുടെ ചോരക്കു ദാഹിച്ചലയുന്ന താങ്കൾക്ക് കാര്യമായ തകരാറുണ്ട്. സോണിയാ ഗാന്ധിയും എ കെ ആന്റണിയും മനസ്സിലാക്കിയതും പറഞ്ഞതും മനസ്സിലാക്കാനാകാത്ത മുല്ലപ്പള്ളിയുടെ മാനസികാവസ്ഥ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP