Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ സ്ത്രീ പീഡകന്റെ, നരാധമന്റെ ഇന്നോവയിലായിരുന്നു, എം എൽ എ ബോർഡും വച്ച് വർഷങ്ങളായി കെ ടി ജലീലിന്റെ വിനോദയാത്രകൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അലമുറയിട്ട കരച്ചിൽ കേൾക്കാത്ത വനിതാ നേതാക്കൾ എവിടെയാണ്; മുഖ്യമന്ത്രി വിദേശയാത്രക്കു തയ്യാറെടുക്കുമ്പോൾ പ്രതിപക്ഷ നേതാവ് വിദേശ പര്യടനത്തിലാണ്; കാനമാകട്ടെ ആയുർവേദ ചികിത്സയിലും; പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സിപിഎം കൗൺസിലർ ഷംസുദ്ദീന്റെ ഉന്നത ബന്ധങ്ങൾ അക്കമിട്ട് പറഞ്ഞ് കെ എം ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഈ സ്ത്രീ പീഡകന്റെ, നരാധമന്റെ ഇന്നോവയിലായിരുന്നു, എം എൽ എ ബോർഡും വച്ച് വർഷങ്ങളായി കെ ടി ജലീലിന്റെ വിനോദയാത്രകൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അലമുറയിട്ട കരച്ചിൽ കേൾക്കാത്ത വനിതാ നേതാക്കൾ എവിടെയാണ്; മുഖ്യമന്ത്രി വിദേശയാത്രക്കു തയ്യാറെടുക്കുമ്പോൾ പ്രതിപക്ഷ നേതാവ് വിദേശ പര്യടനത്തിലാണ്; കാനമാകട്ടെ ആയുർവേദ ചികിത്സയിലും; പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സിപിഎം കൗൺസിലർ ഷംസുദ്ദീന്റെ ഉന്നത ബന്ധങ്ങൾ അക്കമിട്ട് പറഞ്ഞ് കെ എം ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 16കാരിയെ നാളുകളായി പീഡിപ്പിച്ച വളാഞ്ചേരി നഗരസഭയിലെ സി പി എം കൗൺസിലർ ഷംസുദ്ദീനും വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മിൽ വലിയ അടുപ്പമുണ്ടെന്ന ആരോപണവുമായി, വി എസ് അച്ച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാൻ രംഗത്ത്. ഷംസുദ്ദീനുമായി വളരെ വലിയ അടുപ്പമാണ് മന്ത്രിക്കെന്നും അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ നിയമസഭയിൽ വെറും എംഎൽഎ ആയിരുന്ന കെ ടി ജലീൽ എംഎൽഎ ബോർഡു വെച്ച് സഞ്ചരിച്ചിരുന്നത് ഈ നരാധമന്റെ ഇന്നോവയിലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. വനിതാ കമ്മീഷൻ മുതൽ സ്ത്രീവിമോചന നിലപാടുകളെടുക്കുന്നവരെ പേരെടുത്തു വിളിച്ച് നിങ്ങളെവിടെയാണ് എന്നും തന്റെ കുറിപ്പിൽ ഷാജഹാൻ ചോദിക്കുന്നുണ്ട്. മുഖ്യമന്ത്രി വിദേശ യാത്രക്കുള്ള തയ്യാറെടുപ്പിലാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആയുർവേദ ചികിത്സയിലാണെന്നും പ്രതിപക്ഷ നേതാവ് വിദേശത്താണെന്നും ഇരയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളി കേൾക്കാൻ ഇവിടെ ആരുമില്ലെന്നും പരിതപിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഒരുകാലത്ത് സിപിഎമ്മിന്റെ ബുദ്ധിജീവി കൂട്ടത്തിലെ പ്രമുഖനായിരുന്നു ഷാജഹാൻ. പിന്നീട് ഷാജഹാനെ പാർട്ടി പുറത്താക്കുകയായിരുന്നു. ഇപ്പോൾ സിപിഎമ്മിന്റെയടക്കം ശക്തമായ വിമർശകനാണ് ഇദ്ദേഹം.


ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

' ഇയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഒരുപാട് എന്നാൽ, ഒത്തിരി, ഇയാൾ എന്റെ മുടിയിങ്ങനെ ചുരുട്ടിപ്പിടിച്ച്, എന്റടുത്ത് പറഞ്ഞു, ' മിണ്ടീട്ടുണ്ടെങ്കിൽ ഇജ്ജിയിരിക്കും ഇതിൽ പ്രതി'. ഞാൻ ചോദിച്ചു ഞാൻ എന്തിന്, എനിക്ക് സത്യം പറയാൻ പറ്റ്‌വോ? എവിടെയെങ്കിലും എനിക്കിത് തെളിയിക്കാൻ പറ്റ്‌വോ? എന്റെ കയ്യിൽ തെളിവുണ്ട്. എന്റെ എളാപ്പയോട് പറഞ്ഞപ്പോൾ, ഷംസു എന്ന് വിളിച്ചു. 'നായേ സലീമേ നിന്റെ കഴുത്ത് ഞാൻ വെട്ടും'' എന്ന് പറഞ്ഞു. ഓന് അതിനുള്ള പവറുണ്ട്, അതിനുള്ള ശക്തമായ പവറുണ്ട്. എനിക്ക് പേടിയാണയാളേ, എനിക്ക് ഇപ്പളും പേടിയാ'.

കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഉറ്റ സുഹൃത്തും, വളാഞ്ചേരി നഗരസഭയിലെ സി പി എം കൗൺസിലറുമായ ഷംസുദ്ദീൻ, പത്താം ക്ലാസ് മുതൽ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരുന്നന്ന ഒരു 16 വയസ്സ്‌കാരി പെൺകുട്ടി, വാവിട്ട് അലമുറയിട്ട് നിലവിളിച്ചു കൊണ്ട്, തന്നെ പീഡിപ്പിച്ച നരാധമനെ കുറിച്ചും, അയാൾ നടത്തിയ ഭീകര മർദ്ദനത്തെക്കുറിച്ചും, അയാളുടെ അധികാരത്തെ കുറിച്ചും, പറഞ്ഞ ഹൃദയഭേദകമായ വാക്കുകളാണ് മുകളിൽ നൽകിയിരിക്കന്നതു്.

ഈ സ്ത്രീ പീഡകന്റെ, നരാധമന്റെ ഇന്നോവയിലായിരുന്നു, എം എൽ എ ബോർഡും വച്ച് വർഷങ്ങളായി കെ ടി ജലീലിന്റെ വിനോദയാത്രകൾ അത്രയും !

ഈ നരാധമൻ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കെയാണ്, കെ ടി ജലീൽ 2014ൽ എം എൽ എ എന്ന നിലയിൽ താൻ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ അഖിലേന്ത്യാ പര്യടനത്തിൽ, പഴ്സണൽ സ്റ്റാഫിനെ പോലും കൊണ്ട് പോകാതിരുന്നിട്ടും ഇയാളെ ഒപ്പം കൂട്ടിയത്.

ജലീൽ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴെല്ലാം പ്രധാന സാമ്പത്തിക സോതസ്സ് ഈ നരാധമനായിരുന്നു എന്ന് സി പി എമ്മിലുള്ളവർ തന്നെ അടക്കം പറയുന്നു.

ഈ പെൺകുട്ടിയുടെ ബന്ധുക്കൾ മന്ത്രി ജലീലിനോട് പരാതിപ്പെട്ടിട്ടും മന്ത്രി കണ്ട ഭാവം നടിച്ചില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

പ്രായപൂർത്തയാകാത്ത പെൺകുട്ടിയെ ആറ് വർഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് കൊണ്ടിരുന്ന ഈ സി പി എം കൗൺസിലറെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത്, ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ ടി ജലീലാണെന്ന് വളാഞ്ചേരിക്കാർ ഉറച്ചു വിശ്വസിക്കുന്നു.

എവിടെ,
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ?
എവിടെ,
ആരോഗ്യ മന്ത്രി കെ കെ ശൈലജ?
എവിടെ,
ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ?
എവിടെ,
ഹരിത മിഷൻ വൈസ് ചെയർമാൻ ഡോ.ടി.എൻ.സീമ?
എവിടെ,
പി കെ ശ്രീമതി,
എവിടെ,
കെ ആർ മീര?
എവിടെ,
ശാരദക്കുട്ടി?
എവിടെ
മാലാ പാർവ്വതി ?
ഏത് മാളത്തിലാണ്,
പുത്തൻ കൂറ്റ് സി പി എം നേതാവും കാനഡയിലിരുന്ന് സി പി എമ്മിന് വേണ്ടി പട നയിക്കുന്ന വ്യക്തിയുമായ
സുനിതാ ദേവദാസ് ?

തന്നെ ആറ് വർഷം നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച ഒരു സി പി എം കൗൺസിലറുടെ
ഭീകര മർദ്ദനത്തെ കുറിച്ചും,
അയാളുടെ ഭീഷണിയെ കുറിച്ചും,
അയാളുടെ 'പവ്വറി 'നെ കുറിച്ചും,

പ്രായ പൂർത്തിയാകാത്ത ആ പെൺകുട്ടി
അലമുറയിട്ട് കരയുന്നത് കണ്ടിട്ടും,
ആ ഹൃദയം പൊട്ടിയുള്ള കരച്ചിൽ,
ആ നിസ്സഹായവസ്ഥ കണ്ടിട്ടും
ഈ വനിതാ നേതാക്കളുടെ മനസ്സലിയുന്നില്ലെങ്കിൽ,

ഇക്കൂട്ടർക്ക്,
വനിതകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പറയാൻ എന്തവകാശം?

വിട്ട്വീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിൽ വന്ന മുഖ്യമന്ത്രി രണ്ട് ദിവസം കഴിയുമ്പോൾ വിദേശപര്യടനത്തിന് പുറപ്പെടുകയാണ്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആയുർവേദ ചികിത്സയിലാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അമേരിക്കയിലേക്ക് പറന്ന പ്രതിപക്ഷ നേതാവ് മെയ് 16 നെ തിരികെയെത്തൂ.

കഷ്ടം!
സഹായത്തിനായുള്ള ഇരയുടെ നെഞ്ചു പൊട്ടിയുള്ള നിലവിളി ആര് കേൾക്കാൻ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP