മസാലബോണ്ട് ദീർഘകാല അടിസ്ഥാനത്തിൽ ലാഭകരമെന്ന് മലയാളി ശാസ്ത്രജ്ഞൻ; കേരള ഗവൺമെന്റ് രൂപീകരിച്ച പദ്ധതിയല്ല; നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് തന്നെയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി സുരേഷ് സി പിള്ള; നിലവിൽ മസാല ബോണ്ടുകൾ വിപണനം നടത്തുന്നത് ലണ്ടൻസ്റ്റോക് എക്സേഞ്ച് മാത്രമെന്നും വിശദീകരണം
മറുനാടൻ മലയാളി ബ്യൂറോ
മസാല ബോണ്ടിനെ തെറ്റിദ്ധരിച്ചവർക്ക് കൃത്യമായ ബോധ്യം നൽകി ശാസ്ത്രജ്ഞനായ സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്. മസാലബോണ്ട് ദീർഘകാല അടിസ്ഥാനത്തിൽ ലാഭകരമാണെന്നും ഇത് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണെന്നും സുരേഷ് സി പിള്ള. അന്താരാഷ്ട്ര വിപണിയിൽ നിക്ഷേപങ്ങൾ ഇന്ത്യൻ കറൻസിയിൽ നേടാനാവുന്ന മസാലബോണ്ടുകൾ ഇപ്പോൾ ലഭ്യമാകുന്നത് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മാത്രം. ഇത് കേരള ഗവൺമെന്റ് രൂപീകരിച്ച പദ്ധതിയല്ല. നേരത്തേയും മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക് എക്സേഞ്ചിൽ വിപണനം നടത്തിയിട്ടുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
സ്ലൈഗോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാനോ ടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിങ് വിഭാഗം മേധാവിയും, ലീഡ് സയന്റിസ്റ്റുമായ ഡോക്ടർ സുരേഷ് സി. പിള്ള അയർലണ്ടിലെ അരോഗ്യ വിദഗ്ദ സമിതിയുടെ ചെയർമാനുമാണ്. സോഫ്റ്റ്വെയർ എൻജിനീയറും ഗവേഷകയുമായ ഭാര്യ സരിതയ്ക്കും മക്കളായ ശ്രീഹരി, ശ്രീശേഖർ എന്നിവർക്കുമൊപ്പം കഴിഞ്ഞ പതിനെട്ടു വർഷമായി അയർലണ്ടിലാണ് താമസം.
അയർലണ്ടിലെ മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയൽ ഹിഗ്ഗിൻസ് അവാർഡ് ഡോ.സുരേഷ് സി പിള്ളയ്ക്ക് ലഭിച്ചിരുന്നു. കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശിയായ ഡോ.സുരേഷ് അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് പി എച്ച് ഡി കരസ്ഥമാക്കിയ ശേഷം അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണവും നടത്തി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രണ്ട് യു എസ് പേറ്റന്റും, ഒരു യുകെ പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ 'തന്മാത്രം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..
എന്താണ്, എന്തിനാണ് മസാല ബോണ്ട്?
കഴിഞ്ഞ കുറെ ദിവസങ്ങളായി ദ്ര്യശ്യ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ധാരാളമായി മസാല ബോണ്ടിനെപ്പറ്റി കേട്ടിട്ടുണ്ടാവും. ഇത് കേരളാ ഗവണ്മെന്റ് വിഭാവനം ചെയ്ത എന്തോ പദ്ധതിയാണ് എന്നും തെറ്റിദ്ധരിച്ചവർ ഉണ്ടാവും.
ചുരുങ്ങിയ വാക്കുകളിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മസാലബോണ്ടിനെ പ്പറ്റി പറയാം.
ആദ്യമായി കുറച്ച് അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു തുടങ്ങാം.
മസാല ബോണ്ടിനെപ്പറ്റി പറയുന്നതിനും മുൻപേ ബോണ്ടിനെപ്പറ്റി പറയണം.
എന്താണ് ബോണ്ട്?
മൂലധനം ശേഖരിക്കുന്നതിനു വേണ്ടി കോർപ്പറേറ്റുകളും, ഗവർണ്മെന്റും പുറത്തിറക്കുന്ന ഒരു ലോൺ എഗ്രിമെന്റ് ആണ് ബോണ്ട്. അതായത് കോർപ്പറേറ്റുകൾക്കും, ഗവർണ്മെന്റിനും പൊതുജങ്ങളോ, സ്ഥാപനങ്ങളോ നൽകുന്ന ലോൺ. ബോണ്ടുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് മുൻസിപ്പൽ ബോണ്ട് (ഗവണ്മെന്റ് പുറപ്പെടുവിക്കുന്ന ബോണ്ട്) രണ്ട്- കോർപ്പറേറ്റ് ബോണ്ട് (കമ്പനികൾ പുറപ്പെടുവിക്കുന്ന ബോണ്ട്). അതായത് ബോണ്ട് ഇഷ്യൂ ചെയ്യുന്നവർ തുടരെയുള്ള കാലാവധികളിൽ നിശ്ചിത പലിശ കൊടുക്കുവാനോ അല്ലെങ്കിൽ കാലാവധി തീരുമ്പോൾ എഗ്രിമെന്റിൽ പറഞ്ഞ തുക നൽകുവാനോ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന് റിസർവ് ബാങ്ക് ഇന്ത്യ (RBI) പുറപ്പെടുവിക്കുന്ന ഇന്ത്യൻ ഗവർണ്മെന്റിന്റെ പത്തു വർഷം കൊണ്ട് കാലാവധി തീരുന്ന ബോണ്ടിന്റെ പലിശ നിരക്ക് 7.165 per cent ആണ്. ഗവർണ്മെന്റ് ഇറക്കുന്ന ട്രഷറി ബില്ലുകൾ ബോണ്ടിന് ഉദാഹരണമാണ്.
അപ്പോൾ മസാല ബോണ്ട് എന്താണ്?
അന്താരാഷ്ട്ര നിക്ഷേപങ്ങൾ നേടുന്നതിനായി ഇന്ത്യൻ കറൻസിയിൽ (rupee-denominated bonds) കോർപ്പറേറ്റുകളും, ഗവർണ്മെന്റും പുറത്തിറക്കുന്ന ബോണ്ടിന്റെ പേരാണ് മസാല ബോണ്ട്. ബോണ്ട് ഇന്ത്യൻ കറൻസിയിൽ ആയതിനാൽ, രൂപയുടെ മൂല്യം ഇടിഞ്ഞാൽ നിക്ഷേപകൻ ആണ് നഷ്ടം സഹിക്കേണ്ടി വരിക. അതായത് ബോണ്ടുകൾ രണ്ടു തരത്തിൽ ഇഷ്യൂ ചെയ്യാം External Commercial Borrowing(ECB) റേറ്റിലും, മസാല ബോണ്ടും. ഒരു ഉദാഹരണം പറയാം അതായത് ഒരു കമ്പനിയോ ഗവണ്മെന്റോ ഒരു ലക്ഷം രൂപയുടെ ബോണ്ട് ഇഷ്യൂ ചെയ്യുന്നു എന്ന് വിചാരിക്കുക. അഞ്ചു വർഷം കഴിഞ്ഞാൽ അതിന്റെ മൂല്യം ഒന്നര ലക്ഷം എന്നും കരുതുക. ഇന്നത്തെ US ഡോളറിന്റെ റേറ്റ് 69.86 ആണ് (അതായത് ഒരു ഡോളർ കൊടുത്താൽ 69.86 രൂപ കിട്ടും). അപ്പോൾ ഒരു ലക്ഷം രൂപയ്ക്ക് തുല്യമായ ഡോളറിൽ ഉള്ള മൂല്യം 1,431.43 US ഡോളർ ആണ്.
അതായത് ഇഷ്യൂ ചെയ്യുന്ന ബോണ്ട് ബോണ്ട് വാല്യൂ 1,431.43 US ഡോളർ ആണ്
ഇന്നത്തെ ഡോളർ വാല്യൂ വച്ച് അഞ്ചു വർഷം കഴിഞ്ഞുള്ള മച്യുരിറ്റി റിട്ടേൺ 2,147 US ഡോളർ ആയിരിക്കും.
അപ്പോൾ അഞ്ചു വർഷം കഴിഞ്ഞു ഡോളറിന്റ്റെ മൂല്യം കൂടിയില്ല ഏകദേശം അതെ ലെവലിൽ ആണെങ്കിൽ (അതായത് US ഡോളറിന്റെ റേറ്റ് അഞ്ചു വർഷം കഴിഞ്ഞു ഏകദേശം 70 ൽ തന്നെ നിന്നാൽ ഇ ഇത് ഏകദേശം ഒന്നര ലക്ഷം തന്നെ.
ഇത് ഗവർണ്മെന്റിനോ കമ്പനിക്കോ വലിയ നഷ്ടം ഉണ്ടാക്കില്ല. എന്നാൽ രൂപയുടെ മൂല്യം ഇടിഞ്ഞു അഞ്ചു വർഷം കഴിഞ്ഞു ഇത് 100 ആയി എന്ന് കരുതുക. അപ്പോൾ ബോണ്ടിന്റെ വില 2,147 x 100 =214700 INR. അതായത് രണ്ടു ലക്ഷത്തിനു മുകളിൽ. അതായത് എക്സ്ചേഞ്ച് റേറ്റിൽ ഉണ്ടായ വ്യത്യസം കൊണ്ട് അറുപതിനായിരം രൂപയുടെ നഷ്ടം ഉണ്ടായി. ഇനി എക്സ്ചേഞ്ച് റേറ്റ് 50 ൽ ആയാൽ ആകെ കൊടുക്കേണ്ട തുക 107350 INR. അതായത്ബോണ്ട് ഇഷ്യു ചെയ്തവർക്ക് ഏകദേശം നാൽപ്പതിനായിരം ലാഭിക്കാം.
ഇനികഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കറൻസി എക്സ്ചേഞ്ച് നോക്കിയാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് കാണുന്നത്. അതായത് എക്സ്ചേഞ്ച് റേറ്റ് 50 ലേക്ക് കുറയാനോ, 70 ൽ തന്നെ നിൽക്കുവാനോ ഉള്ള സ്ടാധ്യതയേക്കാൾ മുകളിലേക്ക് പോകുവാനാണ് സാധ്യത.
ഇനി നമുക്ക് മസാല ബോണ്ടിലേക്ക് വരാം. മസാല ബോണ്ടിൽ ഉള്ള കരാർ ഇന്ത്യൻ കറൻസിയിൽ ആയതിനാൽ, രൂപയുടെ മൂല്യം ഇടിഞ്ഞാൽ നിക്ഷേപകൻ ആണ് നഷ്ടം സഹിക്കേണ്ടി വരിക.
അതായത് ഗവണ്മെന്റ് മുകളിൽ പറഞ്ഞ ഉദാഹരണ പ്രകാരം പ്രകാരം കറൻസി എക്സ്ചേഞ്ച് കുറയുകയോ കൂടുകയോ ചെയ്താലും അഞ്ചു വർഷം കഴിഞ്ഞു ഒന്നര ലക്ഷം രൂപ കൊടുത്താൽ മതി. അതായത് റിസ്ക് നിക്ഷേപകനാണ്, ബോണ്ട് ഇഷ്യൂ ചെയ്യുന്നവർക്കല്ല.
മസാല ബോണ്ടിന് ആ പേരു വരാൻ കാരണം?
പണ്ട് മുതലേ ഇന്ത്യയിലെ സ്പൈസ് ലോകം മുഴുവൻ പ്രസിദ്ധമാണല്ലോ. അതു കൊണ്ട് ഒരു ഇന്ത്യൻ ചുവയുള്ള പേര് എന്നേ മസാല കൊണ്ട് ഉദ്ദേശിക്കുന്നുള്ളു. ഇതേപോലെയുള്ള ലോക്കൽ കറൻസി ബോണ്ടിന് ചൈനയിൽ 'dim sum' എന്നും ജപ്പാനിൽ 'Samurai' ബോണ്ട് എന്നും പറയും.
ഇതിന് മുൻപും മസാല ബോണ്ട് ഇഷ്യൂ ചെയ്തിട്ടില്ലേ?
ആദ്യത്തെ മസാല ബോണ്ട് ഇഷ്യൂ ചെയ്യുന്നത് 2013 ൽ
International Finance Corporation (IFC) ആണ്, ഇത് ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുവാനായി ഇഷ്യൂ ചെയ്തതാണ്. 2016 ൽ നാഷണൽ തെർമൽ പവർ കോർപറേഷൻ 2,000 കോടി രൂപയുടെ ബോണ്ട് ഇറക്കിയിട്ടുണ്ട്. കൂടാതെ ദേശീയ റോഡ് വികസന അഥോറിറ്റി (NHAI) റോഡുകളുടെ പുനർ നിർമ്മാണത്തിനായി 4,000 കോടി രൂപയുടെ ബോണ്ടും ഇറക്കിയിട്ടുണ്ട്.
അപ്പോൾ മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വന്നത് എന്ത് മസാല ബോണ്ടിനാണ്?
കേരളത്തിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി 2,150 കോടി രൂപ KIIFB (Kerala Infrastructure Investment Fund Board) ഇറക്കിയ മസാല ബോണ്ടുകൾ വഴി സമാഹരിക്കാനാണ് മുഖ്യ മന്ത്രി മെയ് 17 ന് ലണ്ടനിൽ വന്നത്. നിലവിൽ മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മാത്രമേ വിൽക്കാൻ പറ്റൂ. അതിനായാണ് അദ്ദേഹം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എത്തിയത്.
ഇത് ലാഭകരമാണോ? എന്താണ് വിദഗ്ദർ പറയുന്നത് ?
Agarwal, Isha, and P. Eswar. നടത്തിയ പഠനത്തിൽ 'A vision and action plan for financial sector development and reforms in India.' (2018) പറയുന്നത് ഇത് ദീഘകാല അടിസ്ഥാനത്തിൽ ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ മതിയായ ലാഭം കിട്ടുന്നതാണ് എന്നാണ്. 'Issuing rupee-denominated bonds internationally will also increase the circulation of Indian currency in the international market, which is important for India to eventually become a major player in international
financial markets. Although issuing Masala Bonds may not always be cost effective in the short term-as shown by the experiences of the Housing Development Corporation of India, the National Highways Authority of India, and the National Thermal Power Corporation-it will bring longterm rewards.'
ഇപ്പോൾ പൊതുവായ സംശയങ്ങൾ മാറിക്കാണും എന്ന് വിചാരിക്കുന്നു. ഇപ്പോൾ മനസ്സിലായില്ലേ ഇത് കേരളാ ഗവണ്മെന്റ് രൂപീകരിച്ച പദ്ധതിയല്ല, ഇത് നിയന്ത്രിക്കുന്നത് RBI (Reserve Bank of India) ആണെന്ന്.
എഴുതിയത് സുരേഷ് സി. പിള്ള
കൂടുതൽ വായനയ്ക്ക്
Agarwal, Isha, and P. Eswar. 'A vision and action plan for financial sector development and reforms in India.' (2018)
Agarwal, Swati, and Tamishka Singh. 'Unlocking the green bond potential in India.' (2018).
Lai, K. (2019). Masala bonds: fad of the past?. International Financial Law Review.
David, D., & Venkatachalam, A. (2019). A Comparative Study on the Role of Public-Private Partnerships and Green Investment Banks in Boosting Low-Carbon Investments.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍