താടിവച്ചും തൊപ്പിധരിച്ചും കേരളത്തിൽ വഴി നടക്കാൻ മേലേ ? തലശേരിയിൽ അസർ നമസ്ക്കരിക്കാൻ പള്ളിയിലേക്കു പോയ യുവാവിനു മർദനം; നോമ്പു തുറക്കാൻ പോകുകയാണെന്നു പറഞ്ഞപ്പോൾ 'നിന്റെ ശവമാടാ ഇന്ന് നോമ്പ് തുറക്കുക ------' എന്നു പറഞ്ഞു തല തെങ്ങിലിടിച്ചു; പുറത്തു സിപിഎമ്മും അകത്ത് ആർഎസ്എസുമായ പ്രവർത്തകരെ പാർട്ടി വച്ചുപൊറുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജവാദ് മുസ്തഫ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: താടിയും തൊപ്പിയും ധരിച്ചതിന്റെ പേരിൽ കമന്റടിയും ആക്രമണവും നേരിട്ട സംഭവങ്ങൾ കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ അതും സംഭവിച്ചിരിക്കുന്നു. സി.പി.എം ശക്തി കേന്ദ്രമായ കണ്ണൂരിൽ നിന്നാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. സി.പി.എം അനുഭാവികളും പ്രവർത്തകരുമായ ചിലരിൽ നിന്നുണ്ടായ ദുരനുഭവം ഫേസ്ബുക്കിലൂടെ വിവരിക്കുകയാണ് കണ്ണൂർ തലശ്ശേരി സ്വദേശിയായ ജവാദ് മുസ്തഫ.
അസർ നമസ്ക്കരിക്കാൻ വീടിനടുത്തുള്ള പള്ളിയിലേക്ക് പോകുമ്പോൾ പുറത്ത് സിപിഎമ്മും അകത്ത് ആർഎസ്എസ്സുമായ ഒരു സംഘം ചെറുപ്പക്കാർ തന്റെ തൊപ്പിയും താടിയും പറഞ്ഞ് കമന്റിച്ചതായും ഈ കമന്റ് പതിവായി ഉണ്ടാകുന്നതായും ജവാദ് ഫേസ്ബുക്കിൽ കുറിക്കുന്നു. ഇതിനു ശേഷം നോമ്പുതുറക്കാനായി കാറുമായി ഇറങ്ങിയ തന്നെ ഇതേ സംഘം ബൈക്കുമായി പിന്തുടർന്ന് തടയുകയും മാരകമായി ആക്രമിക്കുകയും ചെയ്തതായി യുവാവ് കുറിക്കുന്നു. നോമ്പുതുറക്കാൻ പോകുകയാണെന്ന് കേണപേക്ഷിച്ചെങ്കിലും 'നിന്റെ ശവമാടാ ഇന്ന് നോമ്പ് തുറക്കുക ------' എന്നായിരുന്നുവത്രെ സംഘത്തിന്റെ മറുപടി. വാഹനത്തിൽ നിന്ന് പിടിച്ചിറക്കിയ ശേഷം തെങ്ങിൽ തല ഇടിച്ചു മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു സംഘം ചെയ്തത്. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളും ജവാദിനെ രക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജാവേദ് ചികിത്സയിലാണിപ്പോഴും. സംഭവത്തിൽ പ്രസിഡന്റും പാർട്ടി നേതാക്കളും ഇടപെട്ടെങ്കിലും ഈ സംഘം മാപ്പു പറയാൻ തയ്യാറാകുന്നില്ല. മദ്രസയിൽ പോകുന്ന കുട്ടികളെ ഉപദ്രവിക്കുക, പള്ളിയിൽ പോകുന്നവരെ ഭീഷണിപ്പെടുത്തി തൊപ്പി അഴിപ്പിക്കുക, വായനശാലയിൽ പത്രം വായിക്കാൻ വന്ന പള്ളിയിലെ ഇമാമിനെ ഉപദ്രവിക്കുക ഇങ്ങനെ നിരവധി സംഭങ്ങൾ ഇതേ സംഘത്തിൽ നിന്നും സ്ഥിരമായി ഉണ്ടാകുന്നതായും ആർ.എസ്സ്.എസ്സ് എന്ന നാമധേയത്തിൽ അല്ലാതെ സി.പി.എം തണലിൽ നിന്ന് കൊണ്ട് തന്നെ ആർ.എസ്സ്.എസ്സിന്റെ അജണ്ഡകൾ നടപ്പാക്കുന്ന ഒരു സംഘം ഇത്തിക്കണ്ണികളാണിതെന്ന് യുവാവ് പറയുന്നു.
സംഘപരിവാരിനെതിരെ സന്ധിയില്ലാതെ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിലെ പ്രവർത്തകരിൽ നിന്നുമാണ് ഈ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ഈ കറുത്ത മനസ്സുകളിൽ ഇപ്പോഴും ഉയർത്തി കെട്ടിയ കാവി കൊടിയാണ് ഇങ്ങനെ ഇടക്കിടെ 'മുസ്ലിംകളുടെ തലയിലും താടിയിലും' അമ്മാനമാടുന്നത്. റോഡ് വക്കിൽ നിന്ന് മാത്രമല്ല, ഇത്തരക്കാരുടെ ഹൃദയങ്ങളിൽ നിന്ന് കൂടി ആ കൊടി അഴിപ്പിക്കുമ്പോഴേ ആർ.എസ്സ്.എസ്സിനെതിരായ പോരാട്ടം വിജയിക്കുകയുള്ളൂവെന്ന് സിപിഎമ്മിനോട് ജവാദ് തുറന്നടിക്കുന്നു.
ഇവരെ ചെങ്കൊടിയുടെ തണലിൽ തീറ്റി പോറ്റാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. അല്ലെങ്കിൽ പാർട്ടി, 'ചത്ത പല്ലി വീണ പൊടിയരി കഞ്ഞി പോലെ' എത്ര നല്ലതാണെങ്കിലും കുടിക്കാൻ പറ്റാത്ത കോലത്തിലാകുമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സിപിഎമ്മിനെ ആക്ഷേപിക്കുകയല്ല, ചില വിഷജന്തുക്കളെ പറ്റി സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് പറയുന്നതോടൊപ്പം പശു രാഷ്ട്രീയ കാലത്ത് സിപിഎമ്മിൽ പ്രതീക്ഷയുള്ളതുകൊണ്ടും പാർട്ടി അതിന്റെ മതനിരപേക്ഷ മൂല്യങ്ങളുയർത്തിപ്പിടിച്ച് ശക്തമായി നിലനിൽകണം എന്നാഗ്രഹിക്കുന്നതു കൊണ്ടുമാണ് ഇത്രയും എഴുതിയതെന്നും ജവാദ് മുസ്തഫ കുറിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് തന്റെ അനുഭവം വിവരിക്കുന്ന കുറിപ്പ് ജവാദ് ഫേസ്ബുക്കിലിട്ടത്. നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കൗൺസിലിംങ് സൈക്കോളജിയിൽ ബിരുദവും ഇസ്ലാമിക്ക് ഫിലോസഫിയിൽ ബിരുദാനന്ത ബിരുദവും നേടിയ ജവാദ് മുസ്തഫ കോർദോബ എജ്യുക്കേഷണൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടറാണ്.
ജവാദ് മുസ്തഫയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
കണ്ണൂർ ജില്ലയിലെ സി.പി.എം ശക്തി കേന്ദ്രമായ പല ഭാഗങ്ങളിലും ആർ.എസ്സ്.എസ്സ് അടക്കമുള്ള വർഗീയ സംഘടനകൾക്ക് പേരിന് പോലും ഒരു കമ്മിറ്റിയോ ഓഫീസോ ഇല്ലെന്നതൊക്കെ ഞാൻ പലപ്പോഴും വലിയ പ്രതീക്ഷയോടെ നിരീക്ഷിച്ച ഒരു കാര്യമായിരുന്നു. പക്ഷെ ആർ.എസ്സ്.എസ്സ് എന്ന നാമധേയത്തിൽ അല്ലാതെ സി.പി.എം തണലിൽ നിന്ന് കൊണ്ട് തന്നെ ആർ.എസ്സ്.എസ്സിന്റെ അജണ്ഡകൾ നടപ്പാക്കുന്ന ഒരു സംഘം (അവരെ പാർട്ടി പ്രവർത്തകർ എന്ന് പറയാൻ പറ്റില്ല, പാർട്ടിയോട് ഓരം പറ്റി ജീവിക്കുന്ന ഇത്തിൾ കണ്ണികൾ മാത്രം) ഇത്തരം പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വളരുന്നുണ്ട് എന്ന ഗൗരവതരമായ സത്യം ബോധ്യപ്പെടുത്തുന്ന നിരവധി അനുഭവങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ എനിക്കുണ്ടായത്. ഏറ്റവും അവസാനത്തെ സംഭവം നടന്നത് രണ്ട് ദിവസം മുമ്പാണ്.
ഞാൻ അസർ നിസ്കാരത്തിന് വീടിന് സമീപമുള്ള സ്രാമ്പിയായ നാലുണ്ടി പള്ളിയിലേക്ക് പോകുകയായിരുന്നു. വഴിയിലുള്ള വീട്ടുവളപ്പിൽ തമ്പടിച്ചിരുന്ന 'പുറത്ത് സി.പിഎമ്മും അകത്ത് ആർ.എസ്സ്.എസ്സുമായ' ഒരു സംഘം ചെറുപ്പക്കാർ എന്റെ തൊപ്പിയെയും താടിയെയും പരിഹസിച്ച് കമന്റടിച്ചു. ഞാൻ അത് കേൾക്കാത്തതായി ഭാവിച്ചു. കാരണം ഈ കമന്റടി ഞാൻ തൊപ്പി വെക്കാൻ തുടങ്ങിയ നാൾ മുതൽ ഇവരിൽ നിന്ന് കേട്ട് തഴമ്പിച്ചതാണ്. പത്താം ക്ലാസ്സ് കഴിഞ്ഞ് മലപ്പുറം മഅദിൻ അക്കാദമിയിൽ ചേരുകയും പ്ലസ് വണ്ണിനോടൊപ്പം മതപഠനം ആരംഭിക്കുകയും ചെയ്തപ്പോൾ ഞാൻ തീവ്രവാദ പരിശീലനം നേടാൻ പാക്കിസ്ഥാനിലേക്ക് പോയതാണെന്നായിരുന്നു ഇവർ പ്രചരിപ്പിച്ചത്. അങ്ങനെ മുന്തിയ തരം ഗുണനിലവാരമുള്ള കമന്റടികൾ ഒരുപാട് കഴിഞ്ഞ് പോയതുകൊണ്ട് മിനഞ്ഞാന്നത്തെ സംഭവം എനിക്ക് കാര്യമായെടുക്കേണ്ടതുണ്ടായിരുന്നില്ല. പക്ഷെ, അസ്വർ കഴിഞ്ഞ് തിരിച്ചു വന്ന് 5:45 ന് ചൊക്ലി ടൗണിലെ മുബാറക് മസ്ജിദിലേക്ക് ഇഫ്താറിന് പോകാൻ ഞാൻ കാറുമായി ഇറങ്ങി. ആ സമയത്ത് ഈ സംഘത്തിലെ രണ്ട് പേർ അവർ തമ്പടിച്ചിരുന്ന എന്റെ തൊട്ടടുത്ത് തന്നെയുള്ള വീട്ടുവളപ്പിൽ നിന്ന് എന്റെ പിന്നാലെ ബൈക്കുമായി ഇറങ്ങി. അവരുടെ കൂട്ടത്തിൽ നിന്ന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് പുറപ്പെട്ട ഒരു ബൈക്ക് എനിക്ക് പോകാനുള്ള വഴിയിൽ ക്രോസ്സ് ആയി നിർത്തിയിരുന്നു. അവിടെ ഞാൻ ബ്ലോക്കായപ്പോൾ പിന്നിൽ വന്ന സംഘം 'നിന്റെ അന്ത്യമാടാ ഇന്ന് നായിന്റെ മോനേ' എന്ന് അലറി വിളിച്ച് എന്നെ വണ്ടിയിൽ നിന്ന് വലിച്ചിറക്കി. അവർ കരുതിവെച്ചിരുന്ന ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയും എന്റെ തലപിടിച്ച് തെങ്ങിലേക്ക് തുടർച്ചയായി ഇടിക്കുകയും ചെയ്തു. 'ഞാൻ നോമ്പ് തുറക്കാൻ പോകുകയാണ്, നിങ്ങളെന്നെ വെറുതെ അക്രമിക്കരുത്' എന്ന് കേണപേക്ഷിച്ചപ്പോൾ 'നിന്റെ ശവമാടാ ഇന്ന് നോമ്പ് തുറക്കുക ----' എന്നായിരുന്നു അവരുടെ പ്രതികരണം.
പരിസരവാസികളുടെ ബഹളം കേട്ട് എന്റെ ഉപ്പയും ഉമ്മയുമടക്കമുള്ളവർ അവിടെ ഓടിയെത്തിയത് കാരണം മാത്രമാണ് എന്റെ ജീവൻ രക്ഷപ്പെട്ടത്. തുടർന്ന് തലകറക്കവും ചർദ്ദിയും വന്നത് കാരണം പള്ളൂർ ഗവ. ഹോസ്പിറ്റലിൽ ചികിത്സ തേടുകയും അവിടെയുള്ള ഡോക്ടർ തലശ്ശേരിയിലെ സർജനെ കണ്ട് വിദഗ്ദ ചികിത്സ തേടാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ സംഭത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും പാർട്ടി നേതാക്കളുമടക്കം രാത്രി വീട്ടിൽ വരികയും പ്രശ്നം രമ്യമായി പരിഹരിക്കാനും നാട്ടിൽ സമാധാന അന്തരീക്ഷം വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. പക്ഷെ 'ഞങ്ങൾ മാപ്പ് പറയാൻ തയ്യാറല്ല' എന്ന ധിക്കാരത്തോടെ മധ്യസ്ഥ ചർച്ച ബഹിഷ്കരിക്കുകയുമായിരുന്നു സംഘം.
മദ്രസയിൽ പോകുന്ന കുട്ടികളെ ഉപദ്രവിക്കുക, പള്ളിയിൽ പോകുന്നവരെ ഭീഷണിപ്പെടുത്തി തൊപ്പി അഴിപ്പിക്കുക, വായനശാലയിൽ പത്രം വായിക്കാൻ വന്ന പള്ളിയിലെ ഇമാമിനെ ഉപദ്രവിക്കുക ഇങ്ങനെ നിരവധി സംഭങ്ങൾ ഈ സംഘത്തിന്റെ ഭാഗത്ത് നിന്നും ഇതിന് മുമ്പും ഉണ്ടായതാണ്. ഇവരുടെ കുഴപ്പങ്ങൾ കാരണം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എണ്ണമറ്റ ഒത്ത്തീർപ്പ് യോഗങ്ങൾ കൂടിയിട്ടുണ്ട്. അതൊരു പരിഹാരമല്ല എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് 308 അടക്കമുള്ള ശക്തമായ വകുപ്പുകൾ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ ശക്തമായി നിയപാലകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ആർ.എസ്സ്.എസ്സിന്റെ മേൽ കായികമായ ആധിപത്യം മാത്രമാണ് ഇത്തരം പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും സ്ഥാപിക്കാനായിട്ടുള്ളൂ എന്നാണ് ഇത്തരം സംഭവങ്ങളിലുടെ തിരിച്ചറിയുന്നത്. ഈ കറുത്ത മനസ്സുകളിൽ ഇപ്പോഴും ഉയർത്തി കെട്ടിയ കാവി കൊടിയാണ് ഇങ്ങനെ ഇടക്കിടെ 'മുസ്ലിംകളുടെ തലയിലും താടിയിലും' അമ്മാനമാടുന്നത്. റോഡ് വക്കിൽ നിന്ന് മാത്രമല്ല, ഇത്തരക്കാരുടെ ഹൃദയങ്ങളിൽ നിന്ന് കൂടി ആ കൊടി അഴിപ്പിക്കുമ്പോഴേ ആർ.എസ്സ്.എസ്സിനെതിരായ പോരാട്ടം വിജയിക്കുകയുള്ളൂ. അതിനാകുന്നില്ലെങ്കിൽ ഇത്തരക്കാരെ ഇനിയും മതനിരപേക്ഷതയുടെയും ജനാധിപത്യമൂല്യങ്ങളുടെയും മാനവികതയുടെയും ചെങ്കൊടിയുടെ തണലിൽ തീറ്റി പോറ്റാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. അല്ലെങ്കിൽ പാർട്ടി, 'ചത്ത പല്ലി വീണ പൊടിയരി കഞ്ഞി പോലെ' എത്ര നല്ലതാണെങ്കിലും കുടിക്കാൻ പറ്റാത്ത കോലത്തിലാകും.
NB: സിപിഎമ്മിനെ ആക്ഷേപിക്കുകയല്ല. നമുക്കിടയിൽ കടന്ന് കൂടി പണിപറ്റിക്കുന്ന ചില വിഷജന്തുക്കളെ പറ്റി സൂചിപ്പിക്കുക മാത്രമാണ്. പശു രാഷ്ട്രീയ കാലത്ത് സിപിഎമ്മിൽ പ്രതീക്ഷയുള്ളതുകൊണ്ടും പാർട്ടി അതിന്റെ മതനിരപേക്ഷ മൂല്യങ്ങളുയർത്തിപ്പിടിച്ച് ശക്തമായി നിലനിൽകണം എന്നാഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്രയും എഴുതിയത്. ഈ കേസിലും പ്രതികൾക്കെതിരെയുള്ള നീക്കങ്ങളിൽ എനിക്ക് ശക്തമായ പിന്തുണ തരുന്നതും പാർട്ടി നേതൃത്വമാണ് എന്നും പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വേറെ ആരും ഇതിൽ മുതലെടുപ്പിന് ശ്രമിക്കേണ്ടതില്ല. പാർട്ടി നേതൃത്വം ഇടപെട്ട് ശക്തമായ തീരുമാനം ഇവർക്കെതിരെ കൈകൊള്ളുമെന്ന പ്രതീക്ഷയോടെ,)
Stories you may Like
- പൂക്കോട്ടെ കുട്ടികൾക്ക് ഭയമെന്നും കണ്ടെത്തൽ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
- താനൂർ കസ്റ്റഡി മരണം; മർദ്ദനവും മരണകാരണമായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്
- ഒന്നാം പ്രതിയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്, ഗ്ലൂഗൺ കണ്ടെത്തി
- നാരങ്ങാനം പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് നിലനിർത്തി
- തൃശ്ശൂർ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പിൽ വിവാദം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്