ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്ക്രീനിൽ കാണിക്കാൻ മാനേജ്മെന്റ് തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ജമാ അത്തെ ഇസ്ലാമിയുടെ മീഡിയാ വൺ ചാനലിൽ നിന്നും പിരിച്ചുവിടൽ ഭീഷണി നേരിടുന്ന മാദ്ധ്യമ പ്രവർത്തകന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മീഡിയാ വൺ ചാനലിൽ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുന്നതിൽ പ്രതിഷേധിച്ച് പുറത്താക്കൽ ഭീഷണി നേരിടുന്ന ജീവനക്കാരൻ മാനേജ്മെന്റിന് എഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചാനലിലെ വിഷ്വൽ എഡിറ്ററായ അഫ്സലാണ് ഇപ്പോൾ പരസ്യമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പതിനൊന്ന് വർഷത്തോളം മറ്റൊരു ചാനലിൽ ജോലി ചെയ്ത ശേഷമാണ് വിഷ്വൽ എഡിറ്ററായി അഫ്സൽ കഴിഞ്ഞ വർഷം മീഡിയാ വണിൽ ജോലിയിൽ പ്രവേശിച്ചത്.
ജമാ അത്തെ ഇസ്ലാമിയുടെ ചാനലാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചതെന്ന് വിശദീകരിക്കുന്ന അഫ്സൽ ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്ക്രീനിൽ കാണിക്കാൻ മാനേജ്മെന്റ് തയ്യാറാവത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയർത്തുന്നത്. ജീവനക്കാരുടെ ആകുലതകൾ തന്നെയാണ് പോസ്റ്റിനെ ശ്രദ്ധേയമാക്കുന്നത്.
അഫ്സലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
മീഡിയാവൺ മാനേജ്മെന്റിനോട് പുറത്താക്കൽ ഭീഷണി നേരിടുന്ന ഒരു ജീവനക്കാരൻ
പതിനൊന്ന് വർഷം കൈരളി / പീപ്പിൾ ചാനലിൽ വിഷ്വൽ എഡിറ്ററായി ജോലി ചെയ്തതിന് ശേഷം 2015 ജൂലായിലാണ് മീഡിയാ വണിൽ ഞാൻ ജോയിൻ ചെയ്യുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ ചാനലാണെന്ന പൂർണ ബോധ്യത്തോടെത്തന്നെയാണ് ഇവിടെ ജോലി ചെയ്യാനുള്ള തീരുമാനം എടുക്കുന്നത്. മതപരമായ വിലക്കുകളെക്കുറിച്ചും സ്ഥാപനത്തിനകത്തെ ജനാധിപത്യത്തെക്കുറിച്ചും ഉള്ള സംശയങ്ങൾ സുഹൃത്തുക്കളിൽ പലരും പ്രകടിപ്പിച്ചിരുന്നുവെങ്കിലും രണ്ട് കാരണങ്ങളാണ് മീഡിയാ വൺ എന്ന തീരുമാനമെടുക്കാൻ കാരണമായത്.
തീർച്ചയായും അതിലൊന്ന് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് മാദ്ധ്യമം എന്ന സ്ഥാപനം എടുത്തിട്ടുള്ള ആർജ്ജവമുള്ള നിലപാടുകൾ തന്നെയായിരുന്നു. മാദ്ധ്യമം ആഴ്ചപ്പതിപ്പും മാദ്ധ്യമം പത്രവും അരികുവത്കരിക്കപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും തൊഴിലാളികൾക്കും വേണ്ടി നിലകൊണ്ടിട്ടുള്ളതിന്റെ ചരിത്രം എല്ലാ കേരളീയരേയും പോലെ എനിക്കും അറിയാവുന്നതാണ്. ജനകീയ മനുഷ്യാവകാശപ്പോരാട്ടങ്ങളിൽ ജമാ അത്തെ ഇസ്ലാമിയും യുവജന സംഘടനകളും മാദ്ധ്യമവും അമ്പരപ്പിക്കുന്ന, ഒരു പക്ഷേ മറ്റ് മുഖ്യധാരാ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് കഴിയാത്ത വിധം നിലപാടെടുത്തിട്ടുണ്ട് എന്നറിയാം. നേര് , നന്മ എന്ന ടാഗ് ലൈനോട് കൂടി തുടങ്ങിയ മീഡിയ വൺ ചാനലിന് വ്യത്യസ്തമായ ഒരു നിലപാടെടുക്കുക സാധ്യമല്ലല്ലോ?( എന്നായിരുന്നു പ്രതീക്ഷ )
രണ്ടാമത്തെ കാരണം സാമ്പത്തികമാണ്. ജോലി ചെയ്തിരുന്ന സ്ഥാപനത്തേക്കാൾ മികച്ച പ്രതിഫലം തന്നെയാണ് കഴിഞ്ഞ പതിനാല് മാസവും എനിക്ക് ലഭിച്ചത്. ജോലി ചെയ്തിരുന്ന കൈരളി ചാനലിലേതുപോലെത്തന്നെ സ്വതന്ത്രമായ വർക്കിങ്ങ് അറ്റമോസ്ഫിയറാണ് മീഡിയാ വണ്ണിലേതെന്ന് സുഹൃത്തുക്കൾ വഴി എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു.
മീഡിയാവൺ ഒരു സ്വകാര്യ സ്ഥാപനമാണ് എന്നറിയാം. കരാർ അടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്ന തൊഴിലാളികളെ ഏത് സമയത്തും ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള അധികാരം സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ട് എന്നും അറിയാം. ഈ വിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള അപ്പോയിന്റ്മെന്റ് ലെറ്റർ തന്നെയാണ് എന്റെ കൈവശമുള്ളത്. എങ്കിലും ചില കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്യുകയാണ്.
നാൽപതോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിക്കുമ്പോൾ അത് ജനാധിപത്യപരമായ മര്യാദകളോടെ ജീവനക്കാരെ നേരിട്ടറിയിക്കാനുള്ള മിനിമം ഉത്തരവാദിത്തം എന്തുകൊണ്ടാണ് മാനേജ്മെന്റ് കാണിക്കാത്തത്?
ഡിസംബർ മാസം വരെ സ്ഥാപനത്തിൽ തുടരാമെന്നും അതിനുള്ളിൽ മറ്റു ജോലികൾ കണ്ടെത്തിക്കൊള്ളണമെന്നും അതാണ് ഞങ്ങൾക്കുള്ള നഷ്ടപരിഹാരമെന്നുമാണ് പിരിച്ചുവിടലിനെക്കുറിച്ച് അന്വേഷിച്ച സഹപ്രവർത്തകരോട് എച്ച്. ആർ. ഡിപ്പാർട്ട്മെന്റിലുള്ളവർ പറഞ്ഞത്. പിരിച്ചു വിടലിനും ഇല്ലേ സാർ മനുഷ്യത്വപരമായ രീതികൾ?
മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഞങ്ങളിൽ പലരും മീഡിയാവണ്ണിൽ എത്തിയത് മാനേജ്മെന്റ് വിളിച്ചിട്ടാണ് എന്ന് ഓർമയുണ്ടാവും എന്നു കരുതുന്നു. അത്രയ്ക്കൊന്നും ഊഷ്മളമായിട്ടല്ലെങ്കിലും ഇപ്പോൾ നിങ്ങളെ സ്ഥാപനത്തിന് ആവശ്യമില്ല എന്ന് ഒരു മീറ്റിങ്ങെങ്കിലും വിളിച്ച് പറയാമായിരുന്നില്ലേ?
ന്യൂസ് ചാനൽ ലൈസൻസിൽ, ന്യൂസ് ചാനൽ തന്നെയായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ എങ്ങനെയാണ് പെട്ടെന്ന് ജീവനക്കാർക്കിടയിൽ ന്യൂസ് / പ്രോഗ്രാം എന്ന വേർതിരിവ് കൊണ്ടുവരാൻ കഴിഞ്ഞത്? മീഡിയാവൺ ഗൾഫ് എന്ന ചാനൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന കാരണം എങ്ങനെയാണ് ന്യൂസ് ചാനൽ ജീവനക്കാരായ ഞങ്ങൾ നാൽപ്പത് പേരുടെ പിരിച്ചുവിടലിനുള്ള കാരണമാവുന്നത്?
കറണ്ട് അഫയേഴ്സ് പ്രൊഡ്യൂസർമാർ / ജേണലിസ്റ്റുകൾ ന്യൂസ് ചാനലിന്റെ ഭാഗമായിത്തന്നെ ഇപ്പോഴും ഒരു ഭീഷണിയുമില്ലാതെ സേഫ് സോണിൽ തുടരുമ്പോൾ അവരുടെ പ്രോഗ്രാമുകളിൽ പ്രവർത്തിച്ചിരുന്ന ടെക്നിക്കൽ ജീവനക്കാർ ( വിഷ്വൽ എഡിറ്റർമാരും ക്യാമറാമാന്മാരും) മാത്രം ഡേഞ്ചർ സോണിലാവുന്ന റിയാലിറ്റി ഷോ നിങ്ങളെങ്ങനെയാണ് സംവിധാനം ചെയ്തത്?
മനുഷ്യാവകാശങ്ങളെയും അവകാശലംഘനങ്ങളേയും കുറിച്ച് എത്രയോ വാർത്തകളും പ്രോഗ്രാമുകളും ഞങ്ങൾ ഷൂട്ട് ചെയ്യുകയും എഡിറ്റുചെയ്യുകയും ചെയ്തിരിക്കുന്നു! മനുഷ്യനന്മയെക്കുറിച്ചും ധാർമികതയെക്കുറിച്ചും എത്രയെത്ര പരിപാടികൾ ചെയ്തിരിക്കുന്നു! ചിലതിനൊക്കെ അവാർഡുകളും കിട്ടിയിട്ടുണ്ടല്ലോ! ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്ക്രീനിൽ കാണിക്കാൻ മാനേജ്മെന്റ് തയ്യാറാവത്തത് എന്തുകൊണ്ടാണ്?
ആറു മാസം മുൻപു തന്നെ സമ്പൂർണ്ണ ന്യൂസ് ചാനലായി മീഡിയാവൺ മാറുകയാണെന്ന് പരസ്യം കൊടുത്തിരുന്നല്ലോ? ന്യൂസ് ചാനലാവുന്നതിന്റെ ഭാഗമായി ന്യൂസ് പ്രോഗ്രാമുകൾ അല്ലാത്ത ഭൂരിഭാഗം പ്രോഗ്രാമുകളും ഒഴിവാക്കുകയും ചെയ്തു, ശരിയാണ്. അതിനും ശേഷം വെറും നാല് മാസം മുൻപാണല്ലോ വേതന വർധനയും പ്രമോഷനും സ്ഥാപനം ജീവനക്കാർക്ക് നൽകിയത്. അതിൽ ഇപ്പോൾ പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരും ഉണ്ടെന്ന് അറിയാമല്ലോ? അതിൽത്തന്നെ സ്ഥിര നിയമനം ലഭിച്ചവരും ഉണ്ട്. പിന്നെ എന്തിനാണ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടവരെല്ലാം കരാർ തൊഴിലാളികളാണെന്നും അവരുടെ കോൺട്രാക്ട് ഡിസംബറിൽ അവസാനിക്കുമെന്നും പ്രോഗ്രാമുകൾ നിർത്തിയതുകൊണ്ട് ,ചെയ്യാൻ ജോലി ഇല്ലാതായവരെയാണ് പിരിച്ചുവിടാൻ തീരുമാനിക്കുന്നത് എന്നൊക്കെയുള്ള കള്ളങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്?
മാദ്ധ്യമ പ്രവർത്തകരെല്ലാം ഇന്ന് കടുത്ത തൊഴിൽ ചൂഷണത്തെ നേരിടുന്ന അവസ്ഥയുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് , കഴിഞ്ഞ ദിവസം മാദ്ധ്യമം സംഘടിപ്പിച്ച മാദ്ധ്യമ സെമിനാറിൽ ആയിരുന്നല്ലോ എന്ന് അത്ഭുതത്തോടെ ഈ അവസരത്തിൽ ഓർക്കുകയാണ്. സത്യമാണല്ലോ!
പല തരം കള്ളങ്ങളും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും പിരിച്ചുവിടലിനെ ന്യായീകരിക്കാനായി ജമാ അത്തെ ഇസ്ലാമിയുടെ പ്രവർത്തകർ ഓൺലൈൻ മീഡിയകൾ വഴി പ്രചരിപ്പിക്കുന്നതിനാലാണ് ഫേസ് ബുക്ക് വഴി ഇങ്ങനെയൊരു കുറിപ്പ് എഴുതിയത്. പ്രിന്റിലും ഓൺലൈനിലും ഓൺ എയറിലും ധാരാളം മാദ്ധ്യമങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ഇവിടങ്ങളിലൊക്കെ തൊഴിലെടുക്കുന്ന ഭൂരിപക്ഷം പേരുടേയും ജീവിതാവസ്ഥയും തൊഴിൽ സുരക്ഷയില്ലായ്മയും അതീവ ദയനീയവുമാണ്. ആത്മകഥകളെ വാർത്തയാക്കാനുള്ള ധൈര്യമൊന്നും കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർക്ക് ഇനിയും കിട്ടിയിട്ടില്ല. 'പരലോകത്തെ' സ്വർഗ്ഗീയ സുഖങ്ങൾക്ക് വേണ്ടി കണക്കെടുപ്പ് നടത്തുമ്പോൾ ഭൂമിയിൽ ചാനൽ ജീവനക്കാരോട് കാണിച്ച അനീതിയും എണ്ണപ്പെടും എന്ന് എല്ലാവരും ഓർക്കുമല്ലോ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്