'ക്ഷേത്ര യാഗശാല = സ്ത്രീകളെ ബലാൽസംഘം ചെയ്ത് ചുട്ടുകൊല്ലുന്നിട'മെന്ന് ബിനീഷ് കോടിയേരി; യുപിയിലെ ക്ഷേത്ര ബലാൽസംഗവും ഹരീഷിന്റെ വിവാദ നോവലും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയ കോടിയേരിയുടെ മകനെ കടന്നാക്രമിച്ച് പരിവാറുകാർ; നിന്റെ കുഞ്ഞമ്മ ജയിലിൽ നിന്നും ഇറങ്ങിയോ എന്ന് ചോദിച്ച് സൈബർ ആക്രമണം; മൗനം ദീക്ഷിച്ച് സെബർ സഖാക്കൾ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും പണി കിട്ടാവുന്ന കാലമാണ്. പ്രത്യേകിച്ച് മത-സമുദായ വിഷയങ്ങളിൽ. മതവികാരം വ്രണപ്പെടുത്താതെ ശ്രദ്ധിക്കണമെന്നാണ് സിപിഎം നേതാക്കൾക്കും അണികൾക്കും പാർട്ടി നൽകിയിട്ടുള്ള നിർദ്ദേശം. വിവാദങ്ങളിൽ അഭിപ്രായം സൂക്ഷിച്ച് പറയണം. സംഘപരിവാർ അജണ്ടകളെ തുറന്നു കാട്ടണം. ഇതോടൊപ്പം വിശ്വാസത്തെ ഹനിക്കുകയും ചെയ്യരുത്. ഈ പാർട്ടി നിർദ്ദേശത്തിനൊപ്പം നിന്ന് യുപിയിലെ കൂട്ടബലാത്സംഗ വാർത്ത ചർച്ചയാക്കാനാണ് ബിനീഷ് ശ്രമിച്ചത്. പക്ഷേ വിവാദം കൈവിട്ടു പോവുകയാണ്.
ബിനീഷ് കോടിയേരിയുടെ ചിത്രവുമായുള്ള അതേ പേരിലുള്ള പേജിലാണ് വിവാദ പരമാർശം എത്തിയത്. 'ക്ഷേത്ര യാഗശാല = സ്ത്രീകളെ ബലാൽസംഘം ചെയ്ത് ചുട്ടുകൊല്ലുന്നിടം'-ഇതാണ് ഫെയ്സ് ബുക്കിൽ ബിനീഷിന്റെ പേരും ചിത്രവുമുള്ള പേജിൽ കുറിച്ചിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ പേരിൽ ഒന്നിലധികം പേജുകളുണ്ട്. അതിൽ ഫെയ്സ് ബുക്ക് വെരിഫൈ ചെയ്യാത്ത പേജിലാണ് ഈ വിവാദ പരമാർശമുള്ളത്. അതുകൊണ്ട് തന്നെ ഈ പേജ് ബിനീഷിന്റേതാണോ എന്ന സംശയവും സോഷ്യൽ മീഡിയയിൽ ചർച്ചയായി. എന്നാൽ ഈ പേജ് തന്റേതാണെന്ന് മറുനാടനോട് ബിനീഷും സമ്മതിച്ചു. ഒപ്പം മതവികാരങ്ങളെ വ്രണപ്പെടുത്താനല്ല. കഴിഞ്ഞ ദിവസം യുപിയിൽ നടന്ന സംഭവം രാഷ്ട്രീയ ചർച്ചയാക്കാനാണ് ശ്രമിച്ചതെന്ന് ബിനീഷും പറയുന്നു. ഇതിനൊപ്പം എഴുത്തുകാരൻ എസ്.ഹരീഷ് തന്റെ 'മീശ' എന്ന നോവലിൽ ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് സംഘപരിവാർ ഉയർത്തിയ വിവാദം കൂടി ചേർത്ത് വായിച്ചതോടെ ബിനീഷിന്റെ പോസ്റ്റിൽ പൊങ്കാല കൊണ്ട് അഭിഷേകമാണ്.
പോസ്റ്റ് വന്നയുടൻ തന്നെ ഈ പേജ് ബിനീഷിന്റേതാണെന്ന് ഉറച്ച് വിശ്വസിച്ച് സംഘപരിവാർ പോരാളികൾ സൈബർ ആക്രമണം തുടങ്ങി. ഏതായാലും ബിനീഷിന്റെ പേരിലുള്ള പേജിൽ എത്തിയ പോസ്റ്റ് ക്ഷേത്രത്തെ അപമാനിക്കലാണന്നെ വാദം സിപിഎം സൈബർ പോരാളികൾക്ക് പോലുമുണ്ട്. കൂട്ടബലാൽസംഗത്തിനിരയായ യുവതിയെ ക്ഷേത്രത്തിൽ വച്ച് അഞ്ചംഗസംഘം ചുട്ടുകൊന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. ഉത്തർപ്രദേശിൽ മുപ്പത്തിയഞ്ചുകാരിയായ യുവതിയെയാണ് അഞ്ചു പേർ ചേർന്ന് കൂട്ടബലാൽസംഗത്തിനിരയാക്കി ക്ഷേത്രത്തിൽ വെച്ച് ചുട്ടുകൊന്നതെന്നായിരുന്നു റിപ്പോർട്ട്. ഇതേ തുടർന്നാണ് ബിനീഷ് വിഷയത്തിൽ പ്രതികരണവുമായെത്തിയത്. യു.പിയിലെ സംബാൽ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ഈ വിഷയത്തിലായിരുന്നു ബിനീഷിന്റെ അഭിപ്രായപ്രകടനം. യുപിയിലെ അമ്പലത്തിലെ വ്ിഷയത്തിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്താനാണ് പോസ്റ്റ് എന്നാണ് ബിനീഷ് മറുനാടനോട് വിശദീകരിച്ചത്.
എന്നാൽ ബിനീഷ് നടത്തിയത് ക്ഷേത്രങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്നാണ് സംഘപരിവാറുകാരുടെ നിലപാട്. ക്ഷേത്ര യാഗശാലയെ അധിക്ഷേപിക്കുന്ന തരത്തിലെ പോസ്റ്റ് കടന്ന കൈയാണെന്ന അഭിപ്രായം സിപിഎമ്മിലെ സൈബർ പോരാളിമാർക്കും ഉണ്ട്. അതുകൊണ്ട് തന്നെ വിഷയത്തിൽ നിശബ്ദത തുടരുകയാണ് സിപിഎമ്മുകാർ. ഏതായാലും കുഞ്ഞമ്മയെ ഉയർത്തി കോടിയേരിയുടെ കുടുംബത്തെ പരിവാറുകാർ പ്രതിക്കുട്ടിൽ നിർത്തുന്ന ആക്രമണത്തിനാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്.
തലശ്ശേരിയിൽ ചൂതാട്ടത്തിനിടെ പിടിയിലായത് കോടിയേരിയുടെ ഭാര്യാ സഹോദരിയെന്ന വാർത്തയുടെ കട്ടിങ് സഹിതമാണ് പരിവാറുകാരുടെ കളിയാക്കൽ. യാഗശാലയിൽ ഉടലെടുത്ത ,ഡ്രൈവിങ്ങ്,സ്കൂൾ-എന്ന കമന്റുകളും എത്തുന്നു. നിന്റെ കുഞ്ഞമ്മ ജയിലിൽ നിന്നും ഇറങ്ങിയോ... എന്ന സംശയവും കമന്റായി എത്തുന്നു. യുപിയിലെ അമ്പലത്തിലെ വിവാദം ചർച്ചയാക്കാൻ വേണ്ടി മാത്രം ബിനീഷ് നടത്തിയ പരാമർശം അങ്ങനെ സൈബർ ലോകത്ത് വൈറലാവുകുയം ചെയ്യുന്നു.
കോടിയേരി സഖാവിന് വേണ്ടി പൂമൂടൽ നടത്താൻ സഖാവിന്റെ കെട്ടിയോൾ പോയിരുന്നു പണ്ട്... അനുഭവത്തിന്റെ വെളിച്ചത്തിലാണ് മോൻ സഖാവിന്റെ ഈ പ്രസ്താവനയെങ്കിൽ നമ്മൾ സഖാവിനൊപ്പം, സഖാവിന്റെ വീട്ടിലെ ആ ഇരയ്ക്കൊപ്പം...-ഇങ്ങനേയും കമന്റ് എത്തുന്നു. കോടിയേരിയുടെ കുടുംബത്തിന്റെ വിശ്വാസം പല ഘട്ടത്തിലും മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു. അതെല്ലാം വീണ്ടും പൊടി തട്ടിയെടുത്ത് ആഞ്ഞടിക്കുകയാണ് പരിവാറുകാർ. വീട്ടിൽ ശത്രു സംഹാര പൂജ നടത്താറുള്ള ടീമാ ഈ പറയുന്നത്. അപ്പോൾ വീട്ടിലെ യാഗശാല അതിന് വേണ്ടി ആയിരുന്നോ... നിന്റെ കുഞ്ഞമ്മയെ പൊലീസ് പൊക്കിയത് യാഗശാലക്ക് പോകാത്തതു കൊണ്ടാണോടാ മലരേ? പണ്ട് യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഓടി രക്ഷപ്പെട്ടു പോലല്ല...ഇനി ഓടാൻ സമയം കിട്ടില്ല താളിയോല മലരേ.....!-ഇങ്ങനെയെല്ലാം കളിയാക്കൽ നീളുന്നു.
തലശ്ശേരിയിൽ കഴിഞ്ഞ ദിവസം ചൂതാട്ടത്തിനിടെ പൊലീസ് പിടിയിലായത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യാ സഹോദരിയെന്ന വാർത്തയും കമന്റ് കോളത്തിലെത്തുന്നു. തലശേരി ധർമ്മടത്തെ വീട്ടിൽ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരിയും സിപിഎം പ്രവർത്തകയുമായ എസ്ആർ.അരുണ(46)യെ ചൂതാട്ടം നടത്തിയെന്നാരോപിച്ച് ധർമ്മടം എസ്ഐ.സി.ഷാജുവും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് അരുണയും സംഘവും വലയിലായത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം വൻ സെക്സ് റാക്കറ്റിനെ പിടികൂടി അത് ചൂതാട്ടമാക്കി പൊലീസ് മാറ്റുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പിടികൂടിയ ഉടൻ ദൃശ്യമാധ്യമങ്ങളിൽ തലശേരിയിൽ പെൺവാണിഭസംഘം വലയിലെന്ന് വാർത്ത വന്നെങ്കിലും പൊടുന്നനെ പിൻവലിക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ ആരോപണത്തെ ബലപ്പെടുത്തുന്നു.
കോടിയേരിയുടെ അരുമ ശിഷ്യനും ഡിവൈഎഫ്ഐ നേതാവുമായ തലശേരിക്കാരൻ നേരിട്ടിടപ്പെട്ടാണ് കേസ് അട്ടിമറിച്ചത്. ഉന്നത പൊലീസ് ഉദ്യേഗസ്ഥർ അരുണയെ രക്ഷിക്കാൻ ഇടപ്പെട്ടു. സ്വാമിക്കുന്നിലെ ഇവരുടെ വീട്ടിൽ നിരവധി അപരിചിതരായ യുവതികൾ വന്നു പോകാറുണ്ട്. അന്ന് ഇവരെ പിടികൂടുമ്പോൾ വീട്ടിനുള്ളിൽ യുവതികൾ ഉണ്ടായിരുന്നൂവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇവരെ പിടികൂടി വാഹനത്തിൽ കയറ്റുമ്പോൾ വീടു പൂട്ടാതെയാണ് പൊലീസ് പോകുന്നതും. വേലക്കാരി വീട്ടിനുള്ളിലുണ്ടെന്ന വിചിത്രമായ മറുപടിയാണ് പൊലീസ് നൽകിയത്. സ്റ്റേഷനിലെത്തി മണിക്കൂറുകൾക്കുള്ളിൽ അരുണ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഏറെക്കാലം വിദേശത്തായിരുന്നു ഇവർ ഈയിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. സിപിഎം നേതാക്കളുടെ ശക്തമായ ഇടപ്പെടലിനെ തുടർന്നാണ് പൊലീസ് കേസ് അട്ടിമറിച്ചതെന്ന് വ്യക്തമാണ്. മുൻ എംഎൽഎയുടെ മകളു കൂടിയാണ് എസ്ആർ.അരുണ.
സിപിഎമ്മിന്റെ ഉന്നതസ്ഥാനം വഹിച്ച നേതാവിന്റെ മകളെ സംരക്ഷിക്കാൻ പാർട്ടി രംഗത്തിറങ്ങിയതിൽ ഒരു വിഭാഗം പാർട്ടി അണികളിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രാഷ്ട്രീയ മുതലെടുപ്പിന് ഡിവൈഎഫ്ഐ നടത്തുന്ന സമാരാഭാസവും ധർമ്മടത്ത് കണ്ടില്ല. ഇതിന്റെ ധർമ്മസങ്കടത്തിൽ കൂടിയാണ് ഇപ്പോൾ ധർമ്മടത്തുകാർ ഉള്ളതെന്ന വാർത്തയാണ് കമന്റ് കോളത്തിൽ പരിവാറുകാർ ചർച്ചയാക്കുന്നത്. ഈ കേസിൽ പൊലീസ് കേസു പോലും എടുത്തിട്ടില്ല. അങ്ങനെ പൊലീസ് കുറ്റവിമക്തയാക്കിയ വ്യക്തിയെ മോശകാരിയാക്കി ചിത്രീകരിച്ചാണ് പരിവാറുകാരുടെ ആക്രമണം. കോടിയേരി കുടുംബത്തിന്റെ പൂമുടലും യാഗവുമെല്ലാം പല ഘട്ടങ്ങളിൽ വാർത്തയായിരുന്നു. ഇതിനെയെല്ലാം കോടിയേരി പ്രതിരോധിക്കുകയും ചെയ്തു. ഇത്തരത്തിലൊരു വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ബിനീഷിനെ ആക്രമിക്കാൻ ആർഎസ്എസ് ഉപയോഗിക്കുന്നത്.
അങ്ങനെ യുപി വിഷയത്തിലെ ഇടപെടൽ ബിനീഷിന് സോഷ്യൽ മീഡിയയിൽ തലവേദനയാവുകയാണ്. പ്രതിരോധിക്കാൻ സൈബർ സഖാക്കളും എത്തുന്നില്ല. വളരെ കരുതലോടെ വിഷയത്തിൽ ഇടപെടാനാണ് അവരുടെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്