Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ വര തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആയിരുന്നെങ്കിൽ...ഒരു ഫ്രാക്ഷൻ ഓഫ് എ സെക്കന്റ് ആലോചിച്ചാൽ നല്ലതെന്ന് സൈബർ സഖാക്കൾ; അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ ഭോഗസ്സക്തിയോടെ ആണ് പോകുന്നത് എന്ന് മീശയിൽ എഴുതിയപ്പോൾ സഖാക്കൾക്ക് അത് ആവിഷ്‌കാര സ്വാതന്ത്ര്യം; പാർട്ടി സെക്രട്ടറിക്കും ഇമ്രാൻ ഖാനും ഒരേ സ്വരം എന്ന് വിവക്ഷിച്ചപ്പോൾ സഖാക്കൾക്ക് അത് തെമ്മാടിത്തമെന്ന് പരിവാറുകാരും; മാതൃഭൂമിയും ഗോപീകൃഷ്ണന്റെ കാർട്ടൂണും വീണ്ടും ചർച്ചയാകുമ്പോൾ

ഈ വര തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആയിരുന്നെങ്കിൽ...ഒരു ഫ്രാക്ഷൻ ഓഫ് എ സെക്കന്റ് ആലോചിച്ചാൽ നല്ലതെന്ന് സൈബർ സഖാക്കൾ; അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ ഭോഗസ്സക്തിയോടെ ആണ് പോകുന്നത് എന്ന് മീശയിൽ എഴുതിയപ്പോൾ സഖാക്കൾക്ക് അത് ആവിഷ്‌കാര സ്വാതന്ത്ര്യം; പാർട്ടി സെക്രട്ടറിക്കും ഇമ്രാൻ ഖാനും ഒരേ സ്വരം എന്ന് വിവക്ഷിച്ചപ്പോൾ സഖാക്കൾക്ക് അത് തെമ്മാടിത്തമെന്ന് പരിവാറുകാരും; മാതൃഭൂമിയും ഗോപീകൃഷ്ണന്റെ കാർട്ടൂണും വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരിയയിലെ കൊലപാതകത്തിനിടെ കാസർഗോട്ടെ സിപിഎം നേതാവിനെ ജെയ്‌ഷെ മുസ്തഫയെന്ന് പോക്കറ്റ് കാർട്ടൂണിലൂടെ മാതൃഭൂമിയിൽ കളിയാക്കിയ കാർട്ടൂണിസ്റ്റായിരുന്നു ഗോപീകൃഷ്ണൻ. സൈബർ സഖാക്കളുടെ ആക്രമണത്തിന് ഗോപീകൃഷ്ണൻ ഇരയാവുകയും ചെയ്തു. കാസർഗോട്ടെ സിപിഎം നേതാവ് മുസ്തഫ പൊലീസിൽ പരാതി നൽകുമെന്നും പ്രഖ്യാപിച്ചു. താനൊരു മുസ്ലീമായതു കൊണ്ടാണ് ഇത്തരത്തിൽ അധിക്ഷേപിച്ചതെന്നും തീവ്രവാദത്തിൽ മതത്തെ കലർത്തിയ ഗോപീകൃഷ്ണനെ മാതൃഭൂമി നിലയ്ക്ക് നിർത്തണമെന്നുമായിരുന്നു ആവശ്യം. ഇടതുപക്ഷ സൈബർ ആക്രമണങ്ങൾ ശക്തമായിട്ടും കാർട്ടൂണിലെ പരിഹാസത്തെ ഗോപീകൃഷ്ണൻ ഉപേക്ഷിച്ചില്ല. ഇമ്രാൻ ഖാനും കോടിയേരി ബാലകൃഷ്ണനും ഇന്ന് ഒരു സൈക്കിളിലാണ് കാർട്ടൂണിൽ യാത്ര ചെയ്തത്. ചേട്ടേന്റേയും എന്റേയും ഒരേ ശബ്ദമെന്ന് പാക് പ്രധാനമന്ത്രി ചവിട്ടുന്ന സൈക്കിളിന് പിറകേ ഇരുന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി. ഇതോടെ മാതൃഭൂമിക്കെതിരെ വീണ്ടും സൈബർ സഖാക്കൾ രംഗത്ത് വരികയാണ്. പ്രതിരോധം തീർക്കാൻ മീശയിൽ അപമാനിതരായ മറ്റൊരു കൂട്ടരും.

മാതൃഭൂമി മാപ്പു പറയണം. ഒരു കമ്യൂണിസ്റ്റിന്റെ പേരിലെ മതത്തിൽ നോക്കി വർഗീയവിഷം ചീറ്റിയതിന്. ഇന്ത്യ ഹിന്ദു തീവ്രവാദ രാഷ്ട്രമായി മാറാതിരിക്കാൻ കേവലസാന്നിധ്യം കൊണ്ട് കാരണമായ ഒരു സമൂഹത്തെയാകെ അപമാനിച്ചതിനെന്നായിരുന്നു ജെയ്‌ഷെ മുസ്തഫയെന്ന കാർട്ടൂണെത്തിയപ്പോൾ ഉണ്ടായ വിമർശനവും പ്രചരണവും. ഇതിനോട് മാതൃഭൂമിയോ കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണനോ മറുപടി നൽകിയില്ല. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനേയും ഒരു സൈക്കിളിൽ ഗോപീകൃഷ്ണൻ കയറ്റിയത്. കാശ്മീർ പ്രശ്‌ന പരിഹാരത്തിന് യുദ്ധം വേണ്ട ചർച്ച മതിയെന്നായിരുന്നു കോടിയേരി പറഞ്ഞ്. ഇത് ദേശീയ തലത്തിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പെരിയയിലെ ഇരട്ടകൊല നടത്തുമ്പോൾ പാക്കിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കരുതെന്ന് പറയുന്നത് എവിടെത്തെ ന്യായമെന്ന ചോദ്യവുമെത്തി. ഈ വാദത്തിനെ പിന്തുണയക്കുന്ന തരത്തിലാണ് ഗോപീകൃഷ്ണന്റെ കാർട്ടൂൺ.

ഒരു കാർട്ടൂൺ കൊണ്ട് ഒരുപാടു രാഷ്ട്രീയം പറയുകയും പല കൊലകൊമ്പൻ മാരെയും വിറപ്പിക്കുകയും ചെയ്ത മഹാന്മാരുടെ നാടാണ് ഇന്ത്യ.... പോക്കറ്റ് കാർട്ടൂൺ ഏറ്റവും മഹത്തരവും ചിന്തനീയയുമാണ് എന്നതും ഒരു പത്രത്തിന്റെ എഡിറ്റോറിയലിനോളം പ്രധാനമെന്നതും മനോരമയുടെ കുഞ്ചൂ കുറുപ്പ് തെളിയിക്കുന്നു..... ഗോപീകൃഷ്ണൻ ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച കാർട്ടൂണിസ്റ്റ് ആണ് എന്നത് എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ് ... പക്ഷെ തുടർച്ചയായി അദ്ദേഹം മാതൃഭൂമിയിലെ സൺഡേ ട്രാക്ൾസിൽ വരക്കുന്നത് ഏറ്റവും നിന്ദ്യവും രാജ്യദ്രോഹപരവും വർഗീയതയുടെ എല്ലാ സീമകളും ലങ്കിക്കുന്നവയുമാണ് എന്ന് പറയാതെ വയ്യ.......... മലയാളത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം പേറി എന്ത് തെണ്ടിത്തരവും വരയ്ക്കാം... എഴുതാം... പറയാം.... ഈ വര തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആയിരുന്നെങ്കിൽ... എന്ന് ഗോപീകൃഷ്ണൻ ഒരു ഫ്രാക്ഷൻ ഓഫ് എ സെക്കന്റ് ആലോചിച്ചാൽ നല്ലത്.... വാൽകഷ്ണം..... പണ്ട് ദേശാഭിമാനിൽ കാർട്ടൂണിസ്റ്റിന്റെ ഒഴിവിലേക്ക് ഒരാൾ ഇന്റർവ്യൂ വിൽ പങ്കെടുത്തെങ്കിലും നിയമനം ലഭിച്ചില്ല.... (പക തീർക്കരുത് )- വി എസ് അച്യൂതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ എസ് സുരേഷിന്റെ ഈ പോസ്റ്റ് പുതിയ ചർച്ചകളാണ് തുടങ്ങിയത്.

വിഎസിനൊപ്പം നിന്നതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാവാണ് സുരേഷ്. ഇപ്പോഴും പാർട്ടിക്ക് പുറത്ത്. അതുകൊണ്ട് തന്നെ പുറത്തുള്ള സുരേഷിന്റെ പോസ്റ്റിനെ വലിയ ചർച്ചകൾക്കായി സിപിഎം സൈബർ സഖാക്കൾ തന്നെ എത്തി. ഇദ്ദേഹം ഈയിടെ വരയ്ക്കുന്ന വരകളിൽ വർഗീയത കലരുന്നു എന്ന തരത്തിൽ കാർട്ടൂൺ അതിരുവിട്ടതാണെന്ന അഭിപ്രായമെത്തി. അദ്ദേഹത്തിന്റെ വരകളിലേ രാഷ്ട്രീയം നല്ലത് തന്നെ പക്ഷെ എല്ലാ സീമകളും ലങ്കിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല... അത് സി പി എം നേതാക്കളെ ആയാലും ബി ജേ പി നേതാക്കളെ ആയാലുമെന്നും അഭിപ്രായമെത്തി. ഇങ്ങനെ സൈബർ സഖാക്കൾ കൂട്ടം ചേർന്ന് ഗോപീകൃഷ്ണനെ ആക്രമിച്ച് മുന്നേറിയപ്പോൾ പ്രതിരോധിക്കാൻ എത്തിയത് കുറച്ചു കാലം വരെ മാതൃഭൂമി എതിരാളികാളായി അറിയപ്പെട്ടിരുന്ന പരിവാറുകാരാണ്. ഇതോടെ ചർച്ചകൾ പുതിയ തലത്തിലെത്തുകയാണ്.

അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ ഭോഗസ്സക്തിയോടെ ആണ് പോകുന്നത് എന്ന് മീശയിൽ എഴുതിയപ്പോൾ സഖാക്കൾക്ക് അത് ആവിഷ്‌കാര സ്വാതന്ത്ര്യം. പാർട്ടി സെക്രട്ടറിക്കും ഇമ്രാൻ ഖാനും ഒരേ സ്വരം എന്ന് അതേ പത്രത്തിലെ ഒരു കാർട്ടൂണിസ്റ്റ് വിവക്ഷിച്ചപ്പോൾ സഖാക്കൾക്ക് അത് തെമ്മാടിത്തം. കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പാർട്ടി സെക്രട്ടറി സ്വീകരിച്ച രാജ്യ വിരുദ്ധ നിലപാടിനെ അഗ്‌നി തുല്യമായ ആശയവും വരയും ഭാഷയും കൊണ്ട് ഒരു കാർട്ടൂണിസ്റ്റ് പരിഹസിക്കുമ്പോൾ പാർട്ടി സെക്രട്ടറിയെ പരിഹസിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ പെടില്ല എന്നാണോ സഖാക്കൾ ഉദ്ദേശിക്കുന്നത് ? അങ്ങനെ വിരട്ടിയാൽ വളയുന്ന വരയും കൈയുമല്ല ഗോപി ചേട്ടന്റേത്. തരം പോലെ നിങ്ങൾക്ക് മാത്രം വ്യാഖ്യാനിച്ചെടുക്കാവുന്ന വാക്കുമല്ല ആവിഷ്‌കാര സ്വാതന്ത്ര്യം.-മാധ്യമ പ്രവർത്തകനായ സനിൽ കുമാറിന്റെ പോസ്റ്റാണ് ഈ വിഷയത്തിൽ പരിവാറുകാർ കൂടുതൽ ചർച്ചയാക്കുന്നത്.

ഗോപീകൃഷ്ണൻ അതിരുവിടുന്നുവെന്ന ചില കമന്റുകൾ

  • കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ നിലപാടുകളോട് നിങ്ങൾക്ക് യോജിക്കുകയോ, വിയോജിക്കുകയോ ആകാം, പക്ഷേ മാതൃഭൂമി ഇക്കാണിച്ചിരിക്കുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തരമാണ്...
  • തലയ്ക്കകത്ത് ചാണകം നിറഞ്ഞാൽ ഇതല്ലതെ തരമില്ലല്ലോ
  • ഗോപികൃഷ്ണൻ നല്ല കാർട്ടൂണിസ്റ്റായിരുന്നു ഇപ്പോൾ നശിച്ച കാർട്ടൂണിസ്റ്റായി കഴിഞ്ഞ ആഴ്ച vp മുസ്തഫയെക്കുറിച്ചുള്ള കാർട്ടൂൺ കണ്ടല്ലോ

ഗോപീ കൃഷ്ണനെ അനുകൂലിച്ചെന്ന കമന്റുകൾ

  • പോക്കിരിത്തരം വിളിച്ചു പറഞ്ഞാൽ ആമ്പിള്ളേർ ട്രോളും.. പിന്നെ കളിയാക്കി എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല.. ചമധാനം നടപ്പാക്കാൻ വന്നേക്കുന്നു ഒരു ദേശീയ നേതാവ്.. എത്ര അപഹാസ്യമായിരുന്നു കോടിയേരിയുടെ പ്രസ്താവന
  • അപ്പഴെ നമ്മടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം വലത്തോട്ട് മാത്രം തിരിഞ്ഞിരുന്നാൽ കുഴപ്പമില്ല അല്ല്യോ...
  • സുരേഷേ.. ഇതിൽ എന്താ പ്രശ്‌നം. മീശ വിവാദം വന്നപ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് കാറി കൂവിയത് മറന്നോ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP