മതനിന്ദാ കേസിൽ ആസിയാ ബീബിയെ വെറുതെ വിട്ട പാക്കിസ്ഥാൻ സുപ്രിം കോടതി വിധിക്കെതിരെ ജമാഅത്തെ ഇസ്ലാമി നാടു മുഴുവൻ കുട്ടിച്ചോറാക്കുന്ന പ്രക്ഷോഭത്തിലാണ്; എവിടെയായാലും ഇസ്ലാമിക രാഷ്ട്രം തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം; അത് അറിയാതെയാണ് ശ്രീജ നെയ്യാറ്റിൻകരയൊക്കെ വെൽഫെയർ പാർട്ടിയിൽ അണി നിരക്കുന്നത്; ഇതിനുതന്നെയാണ് പി.കെ. ബാലകൃഷ്ണനേയും സി. രാധാകൃഷ്ണനേയുമൊക്കെ മാധ്യമം പത്രത്തിന്റെ തലപ്പത്തു കൊണ്ടു വന്നത്; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
പി.ടി. മുഹമ്മദ് സാദിഖ്
സുപ്രിം കോടതി, വിധികൾ നടത്തുമ്പോൾ പൊതുവികാരത്തെ മാനിക്കണമെന്നും നടപ്പാക്കാനാകാത്ത വിധികൾ പ്രസ്താവിക്കരുതെന്നുമുള്ള ബി.ജെ. പി അധ്യക്ഷൻ അമിത് ഷാ നടത്തിയ, കോടതി അലക്ഷത്തിനു കേസെടുക്കാവുന്ന പ്രസ്താവനക്കു സമാനമാണ് അയോധ്യ വിഷയത്തിൽ ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപനത്തിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും നടത്തിയത്.
ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രത്തിന്റെ ഇന്നത്തെ (2018 നവംബർ 5) മുഖ പ്രസംഗത്തിൽനിന്നുള്ള വരികളാണ് ഇത്. മതവൈകാരികത വീണ്ടും അജണ്ടയാക്കുമ്പോൾ എന്നു തലക്കെട്ട്. സുപ്രിം കോടതി വിധിക്കെതിരെ ആർഎസ്എസ് നടത്തുന്ന തുറന്ന പോരിനേയും വർഗ്ഗീയ ധ്രുവീകരണത്തിലേയ്ക്ക് നയിക്കുന്ന പ്രക്ഷോഭത്തേയും ശക്തമായി വിമർശിക്കുന്നതാണ് മുഖപ്രസംഗം.
ഇനി നമുക്ക് പാക്കിസ്ഥാനിലേക്ക് പോകാം. മതനിന്ദാ കേസിൽ ആസിയാ ബീബിയെ വെറുതെ വിട്ട പാക്കിസ്ഥാൻ സുപ്രിം കോടതി വിധിക്കെതിരെ പാക്കിസ്ഥാൻ ജമാഅത്തെ ഇസ്ലാമി നാടു മുഴുവൻ കുട്ടിച്ചോറാക്കുന്ന പ്രക്ഷോഭത്തിലാണ്. ശബരിമല വിഷയത്തിൽ നമ്മുടെ നാട്ടിൽ കാണുന്നതിനേക്കാൾ ഭീകരമാണ് അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിൽ പല കേന്ദ്രങ്ങളിൽ ഗതാഗതം സ്തംഭിപ്പിച്ചും മറ്റും നടത്തിയ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുണ്ടായിരുന്നു.
പ്രവാചകന്റെ മഹത്വം സംരക്ഷിക്കാൻ ഹുർമത്തേ റസൂൽ എന്ന പേരിൽ രാജ്യവ്യാപകമായി മാർച്ച് സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ് ജമാഅത്തെ ഇസ്്ലമി. രാജ്യം സാംസ്കാരിക സാമ്പത്തിക ഭീകരവാദമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് പാക്കിസ്ഥാൻ ജമാഅത്തെ ഇസ്്ലാമി അമീർ സിറാജുൽ ഹഖ് പറയുന്നത്. ഇന്നലെ കാറാച്ചിയിൽ നടന്ന ഹുർമത്തേ റസൂൽ മാർച്ചു ഉദ്ഘാടനംചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ആസിയ ബീബിയെ വെറുതെ വിട്ട നടപടി രാജ്യത്തിന്റെ മുഴുവൻ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് സിറാജുൽ ഹഖ് പറയുന്നത്. അമേരിക്കക്കും യൂറോപ്പിനും സയണിസ്റ്റുകൾക്കുമാണ് ഈ വിധി സന്തോഷം നൽകുന്നത്. ആസിയാ ബീബി രാജ്യം വിട്ടുപോയിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ഗവണ്മമെന്റിനോട് ആവർത്തിച്ചു ആവശ്യപ്പെടുന്നുണ്ട്. ആസിയാ ബീബിയുടെ രക്തം കണ്ടേ അടങ്ങൂ എന്നാണ് ജമാഅത്തെ ഇസ്ലാമി വാശി പിടിക്കുന്നത്.
നവംബർ ഒന്നിനു നടന്ന മറ്റൊരു ചടങ്ങിൽ ആസിയാ കേസ് കോടതി വിധിയല്ലെന്നും സർക്കാർ തീരുമാനമാണെന്നും സിറാജുൽ ഹഖ് ആരോപിച്ചിരുന്നു. കോടതിയുടെ വിശ്വാസ്യതയെ പ്രസംഗത്തിൽ അദ്ദേഹം ചോദ്യം ചെയ്തു. കീഴ്ക്കോടതികളുടെ വിധികൾ മേൽക്കോടതികൾ തിരുത്തുന്നത് സർവസാധാരണമാണ്. എന്നാൽ കോടതികൾക്കു വിശ്വാസ്യതയുണ്ടോ എന്നു വ്യക്തമാക്കണെന്നാണ് ജമാഅത്ത് നേതാവ് ആവശ്യപ്പെടുന്നത്. അമീറിന്റെ ആഹ്വാന പ്രകാരം രാജ്യമെങ്ങും വെള്ളിയാഴ്ച വൻ പ്രതിഷേധമാണ് നടന്നത്.
നാമൂസേ റിസാലാത്ത് എന്ന പേരിൽ പ്രവാചക നിന്ദക്കെതിരെ പാക്കിസ്ഥാനിൽ നടക്കുന്ന മറ്റൊരു കാമ്പയിന്റെയും മുൻ നിരയിൽ ജമാഅത്തെ ഇസ്്ലാമിയാണ്. ആസിയ ബീബിയുടെ വധശിക്ഷ നടപ്പാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സിറാജുൽ ഹഖ് വ്യക്തമാക്കുന്നു. പാക്കിസ്ഥാനിൽ മതവൈകാരികതയെ ജമാഅത്തെ ഇസ്്ലാമി അജണ്ടയാക്കുന്നതു ഏതു വിധത്തിലാണെന്നു പാക്കിസ്ഥാൻ ജമാഅത്തെ ഇസ്്ലാമിയുടെ വെബ്സൈറ്റ് ദിവസവും സന്ദർശിക്കുന്നവർക്കു ബോധ്യമാകും. അപ്പോൾ പറയും, പാക്കിസ്ഥാൻ ജമാഅത്തെ ഇസ്ലാമിയും ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയും ബന്ധമില്ലെന്ന്. ബംഗ്ലാദേശിലേയും കശ്മീരിലേയും ജമാഅത്തെ ഇസ്്ലാമി വേറയാണെന്ന്.
അവയൊക്കെ തമ്മിൽ ബന്ധമുണ്ടോ എന്നു നമുക്കു പരിശോധിക്കാം
ബ്രിട്ടനിലെ ഫെഡറേഷൻ ഓഫ് സ്റ്റുഡന്റ്സ് ഇസ്ലാമിക് സൊസൈറ്റിയുടെ അറബി മുഖപത്രമായ അൽഗുറബാഅ് മാഗസിൻ 1969 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ജമാഅത്തെ ഇസ്്ലാമി സ്ഥാപകൻ അബുൽ അഅലാ മൗദൂദിയുടെ അഭിമുഖം നോക്കുക:
- ചോദ്യം: നിലവിലെ സാഹചര്യത്തിൽ ഇസ്ലാമിക് പ്രസ്ഥാനം ഏറ്റവുമധികം ഊന്നൽ നൽകേണ്ടത് ഏതു മേഖലയിലാണ്? വിദ്യാഭ്യാസമോ രാഷ്ട്രീയമോ മറ്റേതെങ്കിലുമോ?
മൗദൂദി: ഇസ്ലാമിക പ്രസ്ഥാനത്തിനു ആഗോളാടിസ്ഥാനത്തിൽ ഒരേകീകൃത പ്രവർത്തന രീതി ഉണ്ടാക്കുക സാധ്യമല്ല. വിവിധ രാജ്യങ്ങളിലെ അവസ്ഥകൾ വ്യത്യസ്തമാണ്. ഓരോ രാജ്യത്തും പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ സാഹചര്യങ്ങൾക്കൊത്ത് ഒരു പ്രവർത്തന രീതി ഉണ്ടാക്കേണ്ടി വരും. അവക്കിടയിൽ പൊതുവായിട്ടുള്ളത് തത്വങ്ങളും ലക്ഷ്യങ്ങളുമാണ്. ഇഖാമത്തുദ്ദീൻ ലക്ഷ്യമാക്കി തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും അതിൽ ഊന്നുകയും വേണം. അതിനു ശേഷം പ്രസ്ഥാനത്തിന്റെ കർമ പരിപാടികൾ നിശ്ചയിക്കുമ്പോൾ ഓരോ പ്രദേശത്തെയും ജനങ്ങളായിരിക്കണം അത് ആവിഷ്കരിക്കേണ്ടത്. അതിൽ പരമാവധി യുക്തിദീക്ഷ കൈക്കൊണ്ട് തങ്ങളുടെ ശക്തിയും സാഹചര്യങ്ങളും അനുസരിച്ചു ഇഖാമത്തുദ്ദീനു വേണ്ടി ഏറ്റവും അനുയോജ്യമായ കർമപരിപാടി തെരഞ്ഞെടുക്കാൻ അവർ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.
- ഇസ്ലാമിക പ്രസ്ഥാനത്തിലെ ഒരു ആഗോള നേതൃത്വത്തെക്കുറിച്ച ചിന്ത വർഷങ്ങളായി നടന്നു വരുന്നുണ്ടല്ലോ. ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായമെന്താണ്?
മൗദൂദി: ഇന്നത്തെ അവസ്ഥയിൽ ലോകത്തെ എല്ലാ രാജ്യങ്ങൾക്കുമായി ഇസ്ലാമിക പ്രസ്ഥാനത്തിന്റെ (ജമാഅത്തെ ഇസ്ലാമി) ഒരൂ കേന്ദ്ര നേതൃത്വം ഉണ്ടാകുകയെന്നത് ഒട്ടും സാധ്യമല്ല. ഇന്നത്തെ അന്തർദേശീയ സാഹചര്യങ്ങൾ, നാം തമ്മിൽ കത്തിടപാടുകൾ നടത്തുന്നതും ഇടക്കിടെ ഒത്തു ചേർന്ന് സമ്മേളനങ്ങൾ നടത്തുന്നതും വരെ അനുവദിക്കുന്നില്ല. നാം നമ്മുടെ പ്രസിദ്ധീകരണങ്ങൾ പരസ്പരം കൈമാറുകയും അവയിലുടെ ഓരോരുത്തരുടേയും അവസ്ഥകളും ചിന്തകളും മനസ്സിലാക്കാൻ ശ്രമിക്കുകയുമാണ് പരമാവധി ചെയ്യാൻ കഴിയുന്നത്. സാധ്യമാകുവോളം ഹജ് വേളയിലെ ഒത്തുചേരലിനെ പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്നതാണ്.
(മൗദൂദി അഭിമുഖങ്ങൾ -പേജ് 93,94)
അപ്പോൾ അത്രയേയുള്ളു കാര്യം. എവിടെയായാലും ജമാഅത്തെ ഇസ്ലാമിയുടെ തത്വവും ലക്ഷ്യവും ഒന്നു തന്നെ. മതമാണ് ആ തത്വം. മതത്തിന്റെ സംസ്ഥാപനമാണ് ആ ലക്ഷ്യം. ജമാഅത്തെ ഇസ്്ലാമിക്കു മതമെന്നാൽ രാഷ്ട്രം തന്നെയാണ്. ഹുകുമത്തെ ഇലാഹി അഥവാ ദൈവിക ഭരണം എന്ന വാക്കു ഇന്ത്യയിൽ ജമാഅത്തെ ഇസ്്ലാമി തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. കാരണം മതം, രാഷ്ട്രം, ഭരണം എല്ലാ സംജ്ഞകളും അവർക്കു ഒന്നു തന്നെയാണ്.
ഇസ്ലാമിക രാഷ്ട്രം തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. അതിലേക്കെത്താൻ തന്ത്രപമരായ നീക്കങ്ങളാണ് അവർ നടത്തുന്നതൊക്കെയും. അത് അറിയാതെയാണ് ശ്രീജ നെയ്യാറ്റിൻ കരയും എന്റെ സുഹൃത്ത് ചന്ദ്രൻ കല്ലുരുട്ടിയുമൊക്കെ വെൽഫെയർ പാർട്ടിയിൽ അണി നിരക്കുന്നത്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ ജമാഅത്തെ ഇസ്ലാമിക്കു വേറെ പാർട്ടിയില്ല. ജമാഅത്തെ ഇസ്ലാമി അവിടെയൊക്കെ രാഷ്ട്രീയ പാർട്ടിയാണ്. കഴിഞ്ഞ ആഴ്ചയാണ് ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമിയുടെ അംഗീകാരം സുപ്രിം കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കിയത്. യുദ്ധക്കുറ്റവാളികളായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാക്കളെ തൂക്കിലേറ്റിയതും ഈയിടെയാണ്. അഹമദിയാ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസിൽ പാക്കിസ്ഥാനിൽ വധശിക്ഷ നേരിട്ട വ്യക്തിയാണ് മൗദൂദി. അ്ന്നു അദ്ദേഹം തൂക്കുകയറിൽനിന്നു രക്ഷപ്പെട്ടതൊന്നും ഇന്നത്തെ പ്രക്ഷോഭകർ ഓർക്കുന്നില്ല.
ഇസ്ലാമിക രാഷ്ട്രം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനു തന്നെയാണ് പി.കെ. ബാലകൃഷ്ണനേയും സി. രാധാകൃഷ്ണനേയുമൊക്കെ മാധ്യമം പത്രത്തിന്റെ തലപ്പത്തു കൊണ്ടു വന്നു കുടിയിരുത്തി ജമാഅത്തെ ഇസ്ലാമി മാലോകരുടെ കണ്ണിൽ പൊടിയിട്ടത്. തുടക്കത്തിൽ കമ്യൂണിസ്റ്റുകാരും നക്സലേറ്റ് അനുഭാവികളുമൊക്കെ ആയിരുന്നവർ പത്രപ്രവർത്തകരായി വന്നതും അങ്ങിനെ തന്നെ. സാഹിത്യം, പത്രം തുടങ്ങിയ മേഖലകളിൽ എങ്ങിനെ നുഴഞ്ഞു കയറണമെന്നു സത്യസാക്ഷ്യം എന്ന പുസ്തകത്തിൽ മൗദൂദി വിവരിക്കുന്നുണ്ട് (സത്യസാക്ഷ്യം -പേജ് 24). 1946 ഡിസംബർ 30നു അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ മൗദൂദി നടത്തിയ പ്രസംഗമാണ് സത്യസാക്ഷ്യം എന്ന പേരിൽ പുസ്തകമാക്കിയത്. ഇതര മുസ്്ലിം സംഘടനകളോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ പുഛത്തിനു ഈ സത്യസാക്ഷ്യം വഹിക്കുന്നുമുണ്ട് ഈ പുസ്തകം.
1949 ഏപ്രിൽ 21 ന് പഠാൻ വാരിക പ്രസിദ്ധീകരിച്ച മറ്റൊരു അഭിമുഖം കൂടി ഉദ്ധരിക്കാം.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രസാധാനാലയങ്ങൾ, പത്രമാധ്യമങ്ങൾ എന്നിവയിൽ കമ്യൂണിസ്റ്റുകളെ പുറംതള്ളുന്നതിനും നാം ഊന്നൽ നൽകേണ്ടതല്ലേ? അവയിലൂടെയാണല്ലോ അവർ പുതിയ തലമുറയെ വഴിതെറ്റിക്കുന്നത്?
മൗദൂദി: അത് അത്യാവശ്യമാണ്. ഇപ്പറഞ്ഞ സ്ഥാപനങ്ങളിലുള്ള അവരുടെ ഇടപെടലിന്റെ ഏറ്റവും ഹീനമായ രൂപമാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. ഇനിയും ഈ രോഗത്തിനുള്ള ചികിത്സയെക്കുറിച്ചു ചിന്തിക്കുന്നില്ലെങ്കിൽ ഭാവിയിൽ നമുക്കു എന്തൊക്കെ നേരിടേണ്ടി വരുമെന്നു എനിക്കു പറയാനാകില്ല.
(മൗദൂദി അഭിമുഖങ്ങൾ -പേജ് 80, 81)
എങ്ങിനെയുണ്ട് തന്ത്രം? ഇപ്പറഞ്ഞ മൗദൂദിയുടെ ജമാഅത്തെ ഇസ്്ലാമി തുടങ്ങിയ പത്രത്തിലേക്കാണ് പി.കെ. ബാലകൃഷ്ണനേയും സി. രാധാകൃഷ്ണനേയുമൊക്കെ കൊണ്ടുവന്നത്. കെ.എ. കൊടുങ്ങല്ലൂർ, ജമാൽ കൊച്ചങ്ങാടി, പി.കെ. പാറക്കടവ തുടങ്ങി സാഹിത്യത്തിൽ ലബ്ധ പ്രതിഷ്ഠരായവരൊക്കെ മുന്നിൽ നിർത്തിയത് പൊതുസമൂഹത്തിൽ സ്വീകാര്യതയുണ്ടാക്കാൻ വേണ്ടി മാത്രമാണ്.
എൻ.ബി: ലണ്ടനിലെ അൽ ഗുറബാഅ് മാഗസിനു നൽകിയ അഭിമുഖത്തിൽ മൗദൂദി പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ഒരു ബന്ധവുമില്ലെങ്കിലും ആഗോള ജമാഅത്തെ ഇസ്്ലാമിക്കാർ ഹജ് വേളയിൽ മക്കയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അങ്ങിനെ നടക്കുന്നുണ്ടെങ്കിൽ ഈ കൂടിക്കാഴ്ചകളെക്കുറിച്ചു അന്താരാഷ്ട്രാ ചാര സംഘടനയെ കൊണ്ടു അന്വേണം നടത്തിക്കേണ്ടതാണ്.
Stories you may Like
- ജനുവരി 22ന് എല്ലാവരും വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി
- 'ഇനി രാമന്റെ പേരിൽ വോട്ടും ചോദിക്കും'; വിമർശവുമായി സഞ്ജയ് റാവത്ത്
- രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺഷിപ്പായി മാറാൻ അയോധ്യ
- ഭക്തിയിൽ അലിഞ്ഞ് അയോധ്യ, ഉത്സവാന്തരീക്ഷത്തിൽ രാജ്യം
- രാമക്ഷേത്ര ഉദ്ഘാടന കാര്യത്തിൽ കോൺഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്