Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഴ്സിങ് സംഘടനയിലും ജിഹാദി ഭീകരവാദികൾ... ഹിന്ദു ഹോസ്പിറ്റലുകളെ തകർക്കാൻ ഹിന്ദു - ക്രിസ്ത്യൻ നഴ്സുമാരെ ഉപയോഗിക്കുക എന്നതാണ് ജിഹാദി തന്ത്രം; യുഎൻഎക്കെതിരെ വർഗ്ഗീയ പരാമർശവുമായി ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥ്; മുഖമടച്ചുള്ള മറുപടി നൽകി ജാസ്മിൻ ഷാ

നഴ്സിങ് സംഘടനയിലും ജിഹാദി ഭീകരവാദികൾ... ഹിന്ദു ഹോസ്പിറ്റലുകളെ തകർക്കാൻ ഹിന്ദു - ക്രിസ്ത്യൻ നഴ്സുമാരെ ഉപയോഗിക്കുക എന്നതാണ് ജിഹാദി തന്ത്രം; യുഎൻഎക്കെതിരെ വർഗ്ഗീയ പരാമർശവുമായി ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥ്; മുഖമടച്ചുള്ള മറുപടി നൽകി ജാസ്മിൻ ഷാ

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തിന് തുരങ്കം വെക്കാൻ വേണ്ടി വിവിധ കോണുകളിൽ നിന്നും ശ്രമങ്ങൾ ഇപ്പോഴും ശക്തമാണ്. ആശുപത്രി മാനേജ്‌മെന്റുകളുടെ അച്ചാരം വാങ്ങിയവരാണ് ഇതിന് പിന്നിൽ. നഴ്‌സിങ് സംഘടനകൾക്കെതിരെ വർഗീയ പരാമർശവുമായി രംഗത്തെത്തിയിരിക്കയാണ് ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥ്. യുഎൻഎക്ക് ഉള്ളിൽ ജിഹാദികൾ കയറിക്കൂടിയിട്ടുണ്ട് എന്നു പറഞ്ഞാണ് പ്രതീഷിന്റെ പരാമർശം. എന്നാൽ, വിവാദ പ്രസ്താവന നടത്തിയ പ്രതീഷിന് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കയാണ് യുഎൻഎ നേതാവ് ജാസ്മിൻ ഷാ.

ഫേസ്‌ബുക്കിലൂടെയായിരുന്നു ഇയാളുടെ പ്രസതാവന. 'കേരളത്തിൽ ഏറ്റവുമധികം മെഡിക്കൽ കോളേജുകൾ നടത്തുന്നത് മുസ്ലിം മാനേജ്മെന്റുകളാണ്. എന്നാൽ അതിനെതിരെ സമരപരിപാടികൾ ആവിഷ്‌കരിക്കാൻ സംഘടനാ നേതാക്കൾ തയ്യാറാകാത്തത് ദുരൂഹമാണ് ... അതിനാൽ അവകാശ പോരാട്ടങ്ങൾ തുടരുന്നതോടൊപ്പം ജിഹാദി ഭീകരത മനസ്സിൽ വച്ച് കയറികൂടിയവരുടെ ഉപകരണങ്ങളായി തീർന്നാൽ ഒരു പ്കഷെ ഭാവിയിൽ ദുഃഖിക്കേണ്ടി വന്നേക്കാം. ഹിന്ദു ഹോസ്പിറ്റലുകളെ തകർക്കാൻ ഹിന്ദു ക്രിസ്ത്യൻ നഴ്സുമാരെ ഉപയോഗിക്കുക എന്നതാണ് ഇസ്ലാമിക ജിഹാദി തന്ത്രം'. എന്നായിരുന്നു ഇയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഒരു മറുപടി പോലും ഇത്തരം പോസ്റ്റുകൾ അർഹിക്കുന്നില്ല എങ്കിലും ചില വസ്തുതകൾ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാലാണ് ഒരു പോസ്റ്റ് എഴുതണം എന്ന് തീരുമാനിച്ചത്. എന്നു പറഞ്ഞാണ് ജാസിംഷാ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

'വർഗീയത മുതലാളിത്തതിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. സമരം ചെയ്യുന്ന നേഴ്സുമാർക്കും ജാതിയും, മതവും, ദൈവവുമെല്ലാം ഉണ്ട് ചേട്ടാ.മാന്യമായ കൂലിയും, ഷിഫ്റ്റും, സർക്കാർ അനുശാസിക്കുന്ന സേവന-വേതന വ്യവസ്ഥകൾ നടപ്പിലാക്കിയ സ്ഥലങ്ങളിൽ ഒന്നും ഞങ്ങൾ സമരം ചെയ്യാറില്ല. നിയമ വിരുദ്ധമായി പിരിച്ചു വിട്ടനേഴ്സുമാരെ തിരിച്ചെടുക്കുകയും, സർക്കാർ നിർദ്ദേശിച്ച ആനുകൂല്യങ്ങൾ മാത്രം തരാമെന്ന് രേഖാമൂലം ലേബർ ഉദ്യോഗസ്ഥർ മുൻപാകെ വന്ന് ഒപ്പിട്ടു തന്നാൽ അപ്പോൾ തീരും നടക്കുന്ന സമരങ്ങൾ. അതിന് വേണ്ടി വിരലനക്കിയാൽ ,അല്ലെങ്കിൽ സമര പന്തൽ ഒന്ന് സന്ദർശിച്ച് സമര ഭടന്മാരുടെ ആവശ്യങ്ങൾ കേട്ട ശേഷമാണ് ന്യായമല്ല എന്ന് തോന്നിയാൽ ഇത്തരം പോസ്റ്റിട്ടാൽ അതിനൊരു രസമുണ്ടായിരുന്നു ചേട്ടാ.' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഞങ്ങൾ സമരം ചെയ്യുമ്പോൾ അതിന്റെ ഉടമയുടെ ജാതി, മതം, വർഗ്ഗം, വർണ്ണം ഇതൊന്നും നോക്കാറില്ല. ഞങ്ങൾക്ക് മുന്നിൽ അവരുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾ മാത്രമാണ് ഉണ്ടാവുക സുഹ്യുത്തെ. പണം കൊടുത്ത് വാങ്ങാവുന്ന ഒന്നായി ചിലരുടെ നിലപാടുകൾ എന്നത് അങ്ങേയറ്റം അപലപനീയമാണ്.18 ലക്ഷത്തോളം വരുന്ന നേഴ്സുമാർ ഇന്ന് ഒറ്റക്കെട്ടായി നിൽക്കാൻ ശ്രമിക്കുന്നത് തന്നെ ഈ മുതലാളിത്ത കോർപ്പറേറ്റ് മത നേത്യത്യങ്ങൾ നടത്തുന്ന ആശുപത്രികൾ ചൂഷണത്തിന്റെ അങ്ങേയറ്റം പിന്നിട്ടതിന് ശേഷമാണ്.അതിനാൽ ഈ അരി ഇവിടെ വേവില്ലെന്നും ജാസിംഷാ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP