ജാതി പറഞ്ഞും ലൈംഗികമായി അവഹേളിച്ചും കല്ലെറിഞ്ഞ് കൊല്ലണമെന്ന് ആഹ്വാനം ചെയ്തും ചില 'പ്രബുദ്ധരുടെ' ഫേസ്ബുക്ക് പോസ്റ്റുകൾ; ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭിണി മരിച്ചതിൽ ക്യത്യവിലോപമുണ്ടായെങ്കിൽ നിയമത്തിന്റെ മാർഗ്ഗം നോക്കണം; പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തിയ ലേഡി ഡോക്ടർക്കെതിരായ സൈബർ ലിഞ്ചിങ്ങിൽ പൊലീസ് കേസെടുക്കണമെന്ന് ഡോ.ജിനേഷ് പി.എസ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഇരുപത്തിയൊന്നുകാരി മരിച്ചതിനെ തുടർന്ന് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പ്രതിഷേധവുമായി ബന്ധുക്കളും ഒരുവിഭാഗം നാട്ടുകാരും രംഗത്തെത്തിയിരുന്നു.ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയ ഡോക്ടറെ തടഞ്ഞുവയ്ക്കുകയും ശകാര വാക്കുകൾ ചൊരിഞ്ഞ് അപമാനിക്കുകയും ചെയ്തു.2000 രൂപയുടെ കുറവ പറഞ്ഞ് രോഗിയെ മറ്റൊരുആശുപ്ത്രിയിലേക്ക് മാറ്റാൻ മനഃപൂർവം കാലതാമസം വരുത്തി എന്നും ബന്ധുക്കൾ ആരോപിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടിൽ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുമ്പ് ശ്രീജയെ ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു.
അലർജി പരിശോധനകൾ നടത്താതെ സിസ്സേറിയന് മുമ്പ് അധിക ഡോസിൽ ഇഞ്ചക്ഷൻ നൽകിയതാണ് മരണ കാരണമെന്ന് കാണിച്ചുകൊണ്ട് ശ്രീജയുടെ സുഹൃത്തുക്കളും ബന്ധുക്കളും മൃതദേഹവുമായി കെടിസിടി ആശുപത്രി ഉപരോധിച്ചിരുന്നു.
ശ്രീജ മരിച്ചതിന് ശേഷവും ഒരു വിവരും ബന്ധുക്കളെ അറിയിക്കാതെ വെന്റിലേറ്ററിൽ തന്നെ വെച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സിസ്സേറിയൻ നടത്തിയതിൽ കുട്ടി രക്ഷപ്പെട്ടു. ആശുപത്രി അധികൃതരുടെ അനാസ്ഥയും തോന്ന്യവാസവും കാരണമാണ് ഒരു ജീവൻ പൊലിഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. മാത്രമല്ല 48000 രൂപ അടയ്ക്കാൻ പറഞ്ഞതിൽ 46000 രൂപ മാത്രം അടച്ചതിനാൽ ബാക്കി 2000 രൂപയ്ക്കായി മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
സിസേറിയൻ നടത്തിയതിനാൽ കുഞ്ഞിനെ രക്ഷിക്കാനായി. ബന്ധുക്കൾ ഡോക്ടറെ തടഞ്ഞു സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈ പ്ശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിലുടെ ഡോക്ടർക്കെതിരെ സൈബർ ലിഞ്ചിങ് നടത്തുന്നതിനെതിരെ ഡോ. ജിനേഷ് .പി.എസ്.ശബ്ദമുയർത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂർണ രൂപം:
'സൈബർ ലിഞ്ചിങ്ങിന് വിധേയയായ ഡോക്ടർക്ക് പിന്തുണ.ആ ഡോക്ടർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി എന്നാണ് അറിഞ്ഞത്.തല്ലിക്കൊല്ലണമെന്നും പെട്രോളൊഴിച്ച് കത്തിക്കണമെന്നും പിഡീപ്പിക്കണം എന്നുമുള്ള ആക്രോശങ്ങൾക്കിരയായ, ജാതി പറഞ്ഞ് ആക്ഷേപിക്കപ്പെട്ട ഡോക്ടർക്ക് ഈ വിഷയത്തിൽ പിന്തുണ.ഇനി ഇതാവർത്തിച്ചു കൂടാ. ഡോക്ടർക്കെതിരെ എന്നല്ല ഒരു സ്ത്രീക്കെതിരെയും. മാതൃകാപരമായ, ശക്തമായ നടപടികൾ ഉണ്ടാവണം.ഇനി പന്ത് പൊലീസിന്റെ കോർട്ടിലാണ്. നീതി നടപ്പാക്കുക തന്നെ വേണം.
ഹാർട്ടറ്റാക്ക് ഉണ്ടായ രോഗിയെ എന്റെ വണ്ടിയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്.ഹർത്താൽ ദിനങ്ങളിൽ ആംബുലൻസും മറ്റു വണ്ടികളും ലഭിക്കാതിരുന്നപ്പോൾ, ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്വന്തം വണ്ടിയിൽ മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. ഒരു തവണയല്ല, പലതവണ.ഓട്ടിസം പോലുള്ള അവസ്ഥകളിലുള്ള കുട്ടികളുടെ തെറാപ്പികൾക്കായി, ചെയ്യാൻ സാധിക്കുന്ന പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് പല സൗകര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്, ഇപ്പോഴും നൽകുന്നുമുണ്ട്. ഒറ്റയ്ക്കല്ല, ചില സുഹൃത്തുക്കളുടെ കൂടി സഹായത്താൽ.
വരുമാനത്തിന്റെ ഒരു നിശ്ചിതശതമാനം ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഞാൻ മാത്രമല്ല, പല സുഹൃത്തുക്കളും.
ഇതൊന്നും ഒരു വലിയ കാര്യമാണ് എന്ന് കരുതുന്നില്ല. സാമൂഹ്യജീവി എന്ന നിലയിൽ ഉള്ള കടമയായി മാത്രമേ കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇതൊന്നും വിളംബരം ചെയ്യാറുമില്ല.സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോഗ്യ വിഷയങ്ങളിൽ അവബോധം വളർത്താൻ ശ്രമിക്കാറുണ്ട്. ഞാൻ മാത്രമല്ല ഇൻഫോ ക്ലിനിക് അംഗങ്ങൾ അടക്കമുള്ള ധാരാളം ഡോക്ടർ സുഹൃത്തുക്കളുമുണ്ട്.
നിപ്പാ വൈറസ് പനിബാധ ഉണ്ടായ അവസരങ്ങളിൽ അടക്കം സാമൂഹ്യ അവബോധം സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ ഒരൊറ്റ കാരണത്താൽ വ്യക്തിപരമായി പോലും അപമാനിച്ചവരുണ്ട്. അഭ്യസ്തവിദ്യർ എന്ന് കരുതുന്ന പലരും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ വക്താക്കൾ ആകുന്നത് കണ്ടിട്ടുണ്ട്.ഇന്നിപ്പോൾ ഒരു ഡോക്ടറെ കത്തിക്കണം എന്നാണ് ചില 'പ്രബുദ്ധരുടെ' ഫേസ്ബുക്ക് ആഹ്വാനം. കല്ലെറിഞ്ഞ് കൊല്ലണം, ജീവനോടെ വച്ചേക്കരുത് എന്നൊക്കെയുള്ള ആഹ്വാനങ്ങൾ ധാരാളം. ജാതി പറഞ്ഞു പോലും അവർ ആ സ്ത്രീയെ അപമാനിക്കുന്നു. ലൈംഗികമായും അവഹേളിക്കുന്നു.
ഒരു രോഗിയുടെ എമർജൻസി പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആണ് ആൾ എന്നാണ് മനസ്സിലാക്കുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ ജീവൻ രക്ഷിക്കാൻ വേണ്ടി എമർജൻസി ശസ്ത്രക്രിയ നടത്തി എന്നാണ് കേൾക്കുന്നത്.രണ്ടായിരം രൂപയുടെ പേരിൽ തർക്കം ഉണ്ടായി എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ഡോക്ടറും രോഗിയുമായി പണമിടപാട് ഇല്ല എന്നാണ് എന്റെ ഇതുവരെയുള്ള ധാരണ. ആശുപത്രി മാനേജ്മെന്റും രോഗിയും തമ്മിൽ മാത്രമേ പണമിടപാട് നടക്കാറുള്ളൂ. അങ്ങനെയൊരു സാഹചര്യത്തിൽ എന്തിനാവും നുണകൾ പറഞ്ഞ് ജാതീയമായി ലൈംഗികമായി പീഡിപ്പിക്കണം, കൊല്ലണം എന്നൊക്കെ ആഹ്വാനം ചെയ്യുന്നത്
കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമസംവിധാനങ്ങൾ ഉപയോഗിക്കുകയാണ് വേണ്ടത്. നിയമവ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് ധാരണ. സൈബർ ലിഞ്ചിങ് അംഗീകരിക്കാനാവില്ല.ഇതാണ് സാഹചര്യം എങ്കിൽ വളരെ ശ്രദ്ധിക്കണം എന്ന് മാത്രമേ ഡോക്ടർ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളൂ.എന്തെങ്കിലും സംശയമുണ്ടെങ്കിൽ അപ്പോൾതന്നെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക, അങ്ങനെയെങ്കിൽ ആരോപണങ്ങൾക്ക് സ്ഥാനമുണ്ടാവില്ല.
സ്വന്തം രോഗികളുടെ സംശയങ്ങൾക്ക്/പ്രശ്നങ്ങൾക്ക് ഫോണിലൂടെ മറുപടി പറഞ്ഞ് സഹായിക്കുന്ന നിരവധി ഡോക്ടർ സുഹൃത്തുക്കളെ അറിയാം. അത്തരം കാര്യങ്ങൾ എന്റർടെയ്ൻ ചെയ്യാതിരിക്കുക. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നേരെ ആശുപത്രിയിൽ വന്ന് ഡ്യൂട്ടി ഡോക്ടറെ കാണാൻ പറയുക.
സ്വന്തം ജോലി സമയത്തിന് അപ്പുറം ഒരു കാര്യവും ചെയ്യാതിരിക്കുക.മറ്റൊന്നും കൊണ്ടല്ല ഇങ്ങനെ പറയുന്നത്; നിങ്ങളെക്കുറിച്ച് എന്തെങ്കിലുമൊരു ഫേസ്ബുക്ക് പോസ്റ്റ് വന്നാൽ ശരിയോ തെറ്റോ എന്നറിയാതെ ഫോർവേഡ് ചെയ്യാൻ 50000 പേരുണ്ട് എന്ന് മനസ്സിലാക്കണം, അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.ഒരിക്കൽക്കൂടി വ്യക്തമാക്കിക്കൊള്ളട്ടെ. ആശുപത്രിയുടെയോ ഡോക്ടറുടെയോ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ ഉണ്ടാവണം.സൈബർ ലിഞ്ചിങ് അംഗീകരിക്കാനാവില്ല.ട
Stories you may Like
- അക്യുപങ്ചർ ചികിത്സ നൽകിയുള്ള പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിന് ജാമ്യം;
- പാടിച്ചാലിൽ സംഭവിച്ചതെല്ലാം കണ്ണിൽ ചോരയില്ലായ്മ; ഇത് സമാനതകളില്ലാത്ത കുടുംബ ദുരന്തം
- ബിനു അടിമാലിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ
- ബോക്സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2
- കുന്നന്താനത്തേത് വീണ്ടു വിചാരമില്ലാത്ത പ്രതികാരം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍