ഘാതകൻ അറസ്റ്റിലായതോടെ ജസ്റ്റിസ് ഫോർ ജിഷയെന്ന ദൗത്യം പൂർത്തിയായോ? വീട്ടിൽനിന്നും പുറത്താക്കപ്പെട്ട പിതാവ് പാപ്പുവിനും വേണ്ടേ നീതി? വീടും കുടുംബവും ഉപേക്ഷിച്ചുപോയ സഹോദരിക്ക് ആശ്രിതനിയമനം നൽകിയത് നീതിയോ? മലയാളിക്ക് ചിന്തിക്കാൻ വകയൊരുക്കി സോഷ്യൽ മീഡിയിയിൽ സജീവമായ ചർച്ച
പൈശാചികമായി കൊല്ലപ്പെട്ട ജിഷയുടെ 'ഘാതകൻ' അമീറുൽ ഇസ്ലാം അറസ്റ്റിലായതോടെ ജസ്റ്റീസ് ഫോർ ജിഷയെന്ന നിലവിളിയുടെ ദൗത്യം പൂർത്തിയായോ ? ചിന്തിക്കാനും വിലയിരുത്താനും ഇനിയും നീതി ബാക്കിയാണെന്ന ചർച്ച സോഷ്യൽ മീഡിയിയിൽ സജീവമാകുന്നു.
ഇതുവരെ നടന്നതും നടക്കാനിരിക്കുന്നതുമായ വിഷയത്തിൽ പൂർണമായ ചർച്ച ആവശ്യമാണെന്ന ഫേസ് ബുക്ക് പോസ്റ്റ് മലയാളി സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതാണെന്നു പ്രതികരണങ്ങളിൽ വ്യക്തമാണ്.
ജിഷയുടെ പേരിൽ അവകാശങ്ങളും ആനുകൂല്യങ്ങളും പറ്റുന്നവർക്ക് യഥാർത്ഥത്തിൽ അതിന് അർഹതയുണ്ടോ ? ജിഷയുടെ പേരിൽ സമാഹരിച്ച ലക്ഷങ്ങളുടെ ചെലവഴിക്കൽ നീതികരിക്കത്തക്ക വിധത്തിലായിരിക്കുമോ ? ജിഷയുടെ പിതാവ് പാപ്പുവിനെ നാം മറക്കുന്നത് ശരിയാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളുമായി സുരേഷ് തണലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ആണ് സജീവ ചർച്ചയ്ക്ക് വഴിയൊരുക്കുന്നത്. സുരേഷിന്റെ പാത പിന്തുടർന്ന് അത്തരത്തിൽ നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
ജിഷയുടെ പിതാവ് പാപ്പു ലോട്ടറിക്കച്ചവടം നടത്തി ജീവിക്കുന്നയാളാണ്. വർഷങ്ങളായി വീടുമായി ബന്ധമില്ലാതെ ജീവിക്കുന്ന വ്യക്തി. എട്ട് വർഷം മുമ്പ് കുടുംബത്തിൽനിന്നും പുറത്താക്കപ്പെട്ടതാണത്രേ. ജിഷയുടെ പേരിൽ സമാഹരിക്കപ്പെട്ട തുകയിൽ ഒരു ഭാഗം തനിക്കും വേണമെന്നാവശ്യപ്പെട്ട് പാപ്പു ബുധനാഴ്ച രാത്രി ജില്ലാ കലക്ടർ രാജമാണിക്യത്തെ കണ്ടിരുന്നു. ജോമോൻ പുത്തൻപുരയ്ക്കലിനൊപ്പമാണ് ഇയാൾ കലക്ടറെ കണ്ടതെന്നാണ് വിവരം. ബാപ്പു ഈയാശ്യം ഉന്നയിക്കും മുമ്പേ, പാപ്പുവിന് അർഹതപ്പെട്ടത് കിട്ടണമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബുധനാഴ്ച രാവിലെ സുരേഷിന്റെ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റിൽ ഇതിനേക്കാൾ ഗൗരവമായി ജസ്റ്റീസ് ഫോർ പാപ്പു എന്നയാവസ്യമാണ് ഉന്നയിക്കുന്നത്. പാപ്പുവിന് തുക ലഭിച്ചാലും ഇല്ലെങ്കിലും ജിഷയുടെ കൊലപാതകത്തിന്റെ പേരിൽ നടന്ന സംഭവങ്ങളെ കൂടുതൽ വിശകലന വിധേയമാക്കണമെന്ന സ്വരമാണ് സുരേഷിന്റെ സ്റ്റാറ്റസിലും മറ്റുള്ളവരുടെ പ്രതികരണങ്ങളിലും പ്രകടമാകുന്നത്.
കനാലിന്റെ കരയിൽവച്ച് ഒരു സ്ത്രീ അമീറുൽ ഇസ്ലാമിനെ അടിച്ചപ്പോൾ കണ്ടുനിന്നു ചിരിച്ചതിന് പ്രതികാരമായി ജിഷയെ കൊലപ്പെടുത്തിയെന്ന 'കഥ' എന്ന ദ്വയാർത്ഥപ്രയോഗത്തിലൂടെയാണ് സുരേഷ് പ്രതികരിച്ചിരിക്കുന്നത്. ഘാതകൻ ജയിലിലായതോടെ ജസ്റ്റീസ് ഫോർ ജിഷയെന്ന ദൗത്യം പൂർണമായി. ജിഷയുടെ അമ്മയ്ക്കായി 20 ലക്ഷത്തിന്റെ വീടൊരുങ്ങുന്നു. കലക്ടറുടെ ഫണ്ട് സമാഹരണം 70 ലക്ഷം കവിഞ്ഞു. അമ്മയേയും ജിഷയേയും സ്വന്തം ഭർത്താവിനെയും ഉപേക്ഷിച്ചുപോയ ജിഷയുടെ സഹോദരി ദീപക്ക് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ നിയമനവും നൽകി. കുടുംബത്തെ ഉപേക്ഷിച്ചുപോയ സ്ത്രീക്ക് എന്നപോലെ സ്വന്തം പിതാവ് പാപ്പുവിനും നിയമനത്തിനും സമാഹരിച്ച തുകയിലും അവകാശമില്ലേ, സർക്കാർ പണിയുന്ന സുന്ദരഭവനത്തിൽ ദീപയും അമ്മ രാജേശ്വരിയും സുഖമായി ഉറങ്ങുമ്പോൾ പാപ്പു കടത്തിണ്ണയിൽ കിടക്കുന്നത് നീതികരിക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങളാണ് മലയാളി മനസിലേയ്ക്ക് സുരേഷ് തൊടുത്തുവിടുന്നത്.
സുരേഷിന്റെ സ്റ്റാറ്റസിന്റെ പൂർണരൂപം:
''ഇത് പാപ്പു.
എട്ടുവർഷംമുമ്പ് ജിഷയുടെ കുടുംബം പുറത്താക്കിയ നിസ്സഹായനായ പിതാവ്. ഇപ്പോൾ ലോട്ടറിവിറ്റ് ദരിദ്രനായി ഒറ്റയ്ക്കുജീവിക്കുന്നു.
ഒരിക്കൽ ആ കനാലിന്റ്റെ കരയിൽവച്ച് ഒരു സ്ത്രീ അമീയുൽ ഇസ്ലാം എന്നഒരു അന്യസംസ്ഥാനക്കാരനെ അടിച്ചപ്പോൾ അതുകണ്ടുചിരിച്ച ജിഷയെ ആ ഒറ്റക്കാരണംകൊണ്ട് അയാൾ കൊലചെയ്ത'കഥ' നമ്മളെല്ലാം അറിഞ്ഞതാണല്ലോ. കൊലയാളി ജയിലിലായി. അങ്ങിനെ 'ജസ്റ്റിസ് ഫോർ ജിഷ' എന്ന നമ്മുടെ ദൗത്യം വൻവിജയമായിപൂർത്തിയായി.
കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയ്ക്ക് ഗജഇഇ പതിനഞ്ചുലക്ഷം രൂപകൊടുത്തു. ഇതിനിടെ കലക്ടർ രാജമാണിക്യത്തിന്റ്റെ നേതൃത്വത്തിൽതുടങ്ങിയ 'ജിഷാഫണ്ടുസമാഹരണം' ഇപ്പോൾ എഴുപതുലക്ഷം രൂപയ്ക്കുമുകളിൽ സംഖ്യ കളക്ടുചെയ്തിട്ടുണ്ട്. അതും ജിഷയുടെ അമ്മയ്ക്കാണ്.കൂടാതെ ചില സന്നദ്ധസംഘടനകളും ഉദാരവ്യക്തികളും ലക്ഷക്കണക്കിനുരൂപ നല്‍കിയിട്ടുണ്ട്. മൂന്നുലക്ഷംരൂപ ഒറ്റയ്ക്കു സംഭാവനനല്കിയ ഒരാളെ എനിക്കറിയാം. അതും ജിഷയുടെ അമ്മയ്ക്കാണ്. മൊത്തം ഒരു കോടിയോളം രൂപകിട്ടിയെന്നാണറിവ്. ഇതുകൂടാതെ ഇരുപതുലക്ഷം രൂപചെലവിൽ ഒരു വീടുപണിതുനല്കുന്നുണ്ട്. പണിപൂർത്തിയായിവരുന്നു.അതും ജിഷയുടെ അമ്മയ്ക്കാണ്. ജിഷയേയും അമ്മയേയും സ്വന്തംഭർത്താവിനേയുമുപേക്ഷിച്ച്, നാളിതുവരെ സ്വന്തംഇഷ്ടപ്രകാരം ജീവിച്ചുപോന്ന ദീപ എന്ന സഹോദരിക്ക് ആശ്രിതനിയമനം എന്നനിലയിൽ പെരുമ്പാവൂർ താലൂക്കോഫീസിൽ സർക്കാർജോലിയുംനല്കി. ജിഷയേയും അമ്മയേയും നേരിൽകണ്ടിട്ട്ഒന്നരവർഷത്തോളമായിരുന്നുഎന്നും, അവരുമായി യാതൊരുബന്ധവുമില്ലായിരുന്നുഎന്നും, ചോദ്യംചെയ്യലിൽ തുറന്നുസമ്മതിച്ച ദീപ എങ്ങിനെയാണ് ജിഷയുടെ ആശ്രിതയാവുന്നത്എന്നുനമുക്കറിയില്ല. എങ്കിലും അങ്ങിനെനോക്കുമ്പോൾ പാപ്പു എന്ന ഈ അച്ഛനേയും ഒരു ആശ്രിതനായിപരിഗണിക്കുന്നതിന് തടസ്സമെന്താണ് ? ഇതുവരെ പിരിഞ്ഞുകിട്ടിയ ഭീമമായസംഖ്യയിൽനിന്നും ഒരു ചെറിയസംഖ്യയെങ്കിലും പാപ്പുവിനും നല്കേണ്ടതല്ലേ ? കോടികൾകൊണ്ട് ഇനി അമ്മയും ദീപയും അമ്മാനമാടുമ്പോൾ, സർക്കാർ പണിതുനല്‍കുന്ന സുന്ദരഭവനത്തിൽ ആമോദത്തോടെ ഇനിയവർ പാർക്കുമ്പോൾ, ദരിദ്രനായ ഈ അച്ഛൻ വിശന്നുതളർന്ന് കടത്തിണ്ണയിൽകിടക്കുന്നത് നീതീകരിക്കാനാവുമോ ? ഈയാൾക്കുംവേണ്ടേ ജിഷയുടെപേരിൽ പിരിച്ചതിന്റെ ഒരു പങ്ക് ?
'ജസ്റ്റിസ് ഫോർ ജിഷ' എന്നദൗത്യം നമ്മൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി ഏറ്റെടുക്കുവാൻ ഒരുദൗത്യംകൂടിയുണ്ട്.
'ജസ്റ്റിസ് ഫോർ പാപ്പു' !
ഇതുവരെ ജിഷയ്ക്കുവേണ്ടി ആർപ്പുവിളിച്ചുനിന്നവരാരും പിരിഞ്ഞുപോകരുത്.
കാരണം, ഇത് നമ്മുടെ ജിഷയുടെ അച്ഛനാണ്...
പ്രതികരിക്കുക കമ്മന്റുകളിലൂടെ...''
ഇതിനോട് വൈകാരികമായിത്തന്നെയാണ് പലരും പ്രതികരിച്ചിരിക്കുന്നത്. രാജേശ്വരി അറിയാതെ ജിഷ മരിക്കല്ല, അവരെ നന്നായി ചോദ്യം ചെയ്യേണ്ടതാണ്, തെരഞ്ഞെടുപ്പ് സമയമല്ലായിരുന്നെങ്കിൽ ഇത്രയൊക്കെ അവർക്കുവേണ്ടി ഏതെങ്കിലും പാർട്ടിക്കാർ ചെയ്യുമായിരുന്നോ, എവിടെയൊക്കെയോ ചീഞ്ഞുനാറുന്നു തുടങ്ങിയ കമന്റുകളും കാണാം.
Stories you may Like
- എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം പാപ്പു മാത്രം; ബാല പറയുന്നു
- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- പ്രവാസ ലോകത്തും ഇനി ആഹ്ലാദത്തിന്റെ ഓണാഘോഷം
- ചിത്രക്കെതിരായ സൈബർ ആക്രമണം: കേസെടുക്കണമെന്നും ആവശ്യം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍