'ഒരു മാന്ത്രികനായ ഫുട്ബോൾ കളിക്കാരനുണ്ട്... പേര് സ്വലാഹ്; സ്വലാഹ് ഒരു ഗോളടിച്ചാൽ സുജൂദിലേക്ക് വീഴും; സുജൂദിൽ നിന്നും എഴുന്നേൽക്കുന്ന സ്വലാഹിന്റെ കണ്ണുകളിൽ കണ്ണുനീരുണ്ടാകും; ഒരു കാൽപന്ത് കളിക്കാരന്റെ കാലിന്റെ മാന്ത്രികത മതി ഒരുരാഷ്ട്രത്തിന്റെ ഇസ്ലാമോഫോബിയയെ ഉരുക്കികളയാൻ': മുസ്ലീങ്ങൾ സർഗാത്മകമാകണമെന്ന കെ.എം.ഷാജിയുടെ പഴയ പ്രസംഗത്തെ ഏറ്റുപിടിച്ച് പണ്ട് സോഷ്യൽ മീഡിയയിൽ നേതാവിനെ ഇകഴ്ത്തിയവർ
ടി.പി.ഹബീബ്
കോഴിക്കോട്:'എന്ത് മുഹമ്മദ് സ്വലാഹ്...യു.പി.യിലെയും കശ്മീരിലെ മുസ്ലിംങ്ങളുടെയും പ്രശ്നങ്ങളൊന്നും പറയാതെ ലോകഫുട്ബോൾ കളിക്കാരനായ മുഹമ്മദ് സ്വലാഹിനെ കുറിച്ച് പ്രസംഗിച്ചതുകൊണ്ട് എന്ത് കാര്യം. സെൻസിറ്റീവ് കാര്യങ്ങളല്ലേ കേരള മുസ്ലിംങ്ങൾക്ക് ഏറെ പഥ്യം.അതുകൊണ്ട് ലോക മുസ്ലിംങ്ങൾ അനുഭവിക്കുന്ന പീഡനകഥകളിലേക്ക് കടക്കാൻ പറയൂ....'രണ്ട് വർഷം മുമ്പ് ലോകഫുട്ബോൾ മാന്ത്രികൻ മുഹമ്മദ് സ്വലാഹിനെ കുറിച്ച് കെ.എം.ഷാജി എംഎൽഎ.വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രസംഗങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളായിരുന്നു ഇത്.
എന്നാൽ അടുത്തിടെ പ്രശസ്ത സാഹിത്യകാരൻ എൻ.എസ്.മാധവനടക്കമുള്ളവർ മുഹമ്മദ് സ്വലാഹിനെ കുറിച്ചും അദേഹത്തിന്റെ ഫുട്ബോൾ മാന്ത്രികതയെ കുറിച്ചും എഴുതിയതോടെയാണ് രണ്ട് വർഷം മുമ്പ് കെ.എം.ഷാജി എംഎൽഎ.നടത്തിയ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദി ഹിന്ദു അടക്കമുള്ള ഇംഗ്ലീഷ് പത്രങ്ങളിൽ ഇപ്പോൾ വാർത്തയായത് നേരത്തെ ഷാജി പ്രസംഗിച്ച വിവരങ്ങളാണുള്ളത്. ഇത് നിറ കൈയടിയോടെയാണ് ലീഗിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വരവേൽക്കുന്നത്. ലീഗിന്റെ ബുദ്ധി കേന്ദ്രങ്ങളിൽ തിളങ്ങുന്ന നക്ഷത്രമാണ് ഷാജിയെന്ന് അഭിപ്രായപ്പെട്ട പ്രവർത്തകർ പോലും സോഷ്യൽ മീഡിയയിലുണ്ട്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ മുസ്ലിംങ്ങൾ അനുഭവിക്കുന്ന പീഡന കഥകൾ മാത്രം വാർത്തയും പ്രസംഗ വിഷയങ്ങളുമാകുന്നതിൽ നിന്നും വ്യത്യസ്ത രീതിയായിരുന്നു രണ്ട് വർഷം മുമ്പ് കെ.എം.ഷാജി എംഎൽഎ.നടത്തിയ പ്രസംഗങ്ങൾ. കേരളത്തിലെ മുസ്ലിം തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തതും അദേഹം യൂത്ത് ലീഗിന്റെ ജനറൽ സെക്രട്ടറിയായ സമയത്തായിരുന്നു. എല്ലാവരും എതിർത്തിട്ടും സ്വന്തം നിലയിൽ ആരംഭിച്ച തീവ്രവാദ വിരുദ്ധ സമീപനം പിന്നീട് ലീഗ് നേതൃത്വത്തിന് തന്നെ ഏറ്റെടുക്കേണ്ടി വന്നു. വ്യക്തിപരമായി ഏറെ നഷ്ടം സഹിച്ചായിരുന്നു എൻ.ഡി.എഫ് അടക്കമുള്ള തീവ്രവാദ ശക്തികൾക്കെതിരെ പോരാടിയത്.ജീവന് പോലും ഭീഷണി നേരിട്ട സമയത്താണ് പൊലീസ് സുരക്ഷ ഏർപ്പാടാക്കിയത്. അതാകട്ടെ കോടിയേരി ബാലക്യഷ്ണൻ അഭ്യന്തര മന്ത്രിയായ സമയത്തും.
തീവ്രവാദ ശക്തികൾക്കെതിരെ പോരാട്ടം സമുദായവും സമുദായ നേതാക്കളും ഏറ്റെടുത്തതോടെയാണ് ഷാജിയുടെ പ്രസംഗം വ്യത്യസ്തമായ തലത്തിലേക്കും സർഗാത്മകതയിലേക്കും നീങ്ങുന്നത്. മുസ്ലിംങ്ങൾ സർഗാത്മകമാകണം എന്ന കാതലായ വിഷയത്തിലൂന്നിയായിരുന്നു പ്രസംഗം. മരിക്കാനുള്ള വഴി തേടുന്നതിലല്ല കാര്യം, ജീവിതം മനോഹരമാക്കുന്നതിലാണ് കാര്യമെന്ന് രാഷ്ട്രീയ മത വേദികളിൽ തുറന്ന് പറഞ്ഞായിരുന്നു കൈയടി നേടിയത്. ഐ.എസ്.അടക്കമുള്ള തീവ്രവാദ ശക്തികൾ ഇസ്ലാമോഫോബിയ വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഘട്ടത്തിൽ ഒരു ഉത്തമ വിശ്വാസിക്ക് എങ്ങനെ സമിശ്രസമൂഹത്തിൽ ഉത്തമ വിശ്വാസിയാകാമെന്ന് പറഞ്ഞ് കൊടുക്കുന്നതായിരുന്നു പ്രസംഗത്തിന്റെ കാതൽ. മതസംഘടനകൾ ആളെ കൂട്ടാൻ പൊതുസമ്മേളന മഹാമഹങ്ങൾ നടത്തുന്നതിനെ മതവേദികളിൽ ചെന്ന് തന്നെ എതിർക്കാനുള്ള ചങ്കൂറ്റവും അദേഹം നടത്തി.
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന് ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റിയ മുഹമ്മദ് സ്വലാഹിനെ കുറിച്ച് ജൂൺ 7 നാണ് എൻ.എസ്.മാധവൻ മനോരമയുടെ എഡിറ്റ് പേജിൽ ലേഖനമെഴുതിയത് ഇങ്ങനെയാണ്. ' ഗോളടിച്ച് കഴിഞ്ഞപ്പോൾ പതിവ് പോലെ സ്വലാഹ് ഗ്രൗണ്ടിൽ സുജൂദ് ചെയ്തു. ഇസ്ലാം വിരുദ്ധ വികാരം ശക്തമായ വടക്കൻ ഇംഗ്ലണ്ടിൽ(ലിവർപൂൾ അവിടെയാണ്)ഈ സൗമ്യനായ കളിക്കാരൻ നിശബ്ദമായ വലിയ മാറ്റങ്ങൾക്ക് വഴിമരുന്നിടുകയാണ്....അമേരിക്കയുടെ സ്റ്റാൻഫൻഡ് സർവ്വകലാശാല നടത്തിയ ഒരു പഠനമനുസരിച്ച് സലാഹിന്റെ വരവിന് ശേഷം ലിവർപൂൾ അടങ്ങുന്ന കൗണ്ടിയിൽ മുസ്ലിം വിരുദ്ധ കുറ്റക്യത്യങ്ങളിൽ 18.9 ശതമാനം ഇടിവുണ്ടായി. മാത്രമല്ല ലിവർപൂളുകാരുടെ മുസ്ലിം വിരുദ്ധ ട്വീറ്റുകളിൽ 50 ശതമാനം കുറവ് രേഖപ്പെടുത്തി. ഫുട്ബോളിൽ പലപ്പോഴും ഗോളടിക്കുക മൈതാനത്തു പുറത്തുള്ള മനുഷ്യമനസ്സുകളിലേക്കാണ്'.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രണ്ട് വർഷം മുമ്പുള്ള കെ.എം.ഷാജി എംഎൽഎ.യുടെ പ്രസംഗം ഇങ്ങനെയാണ്.'എനിക്ക് അൽഭുതം തോന്നുന്നു. വംശവൈറിയുടെ നാടാണ് യു.കെ.എന്ന് നമ്മൾ പറയാറുണ്ട്. ഇസ്ലാമോഫോബിയ ഒരു രോഗം പോലെ പിടികൂടിയ ഒരു നാടാണ് ഇംഗ്ലണ്ട് . അവിടെ ഒരു അൽഭുതം നടക്കുകയാണ്. ഒരു മാന്ത്രികനായ ഒരു ഫുട്ബോൾ കളിക്കാരനുണ്ട്. പേര് സ്വലാഹ്. സ്വലാഹിന്റെ കളി അതി മനോഹരമാണ്. സ്വലാഹിന്റെ കാലിൽ ഒരു പന്ത് കിട്ടിയാൽ മാന്ത്രികമായി അത് ഗോൾ വലയിൽ കൊണ്ട് വീഴ്ത്തും.സ്വലാഹിന്റെ ട്രയിനിങ് പിരീഡ് കഴിഞ്ഞാൽ സ്വലാഹ് ഖുർആൻ ഓതികൊണ്ടിരിക്കും. വിമാന യാത്രയിൽ സ്വലാഹ് ഖുർആൻ വായിച്ച് കൊണ്ടിരിക്കും.
സ്വലാഹ് കളിക്കാൻ നിന്നാൽ..... സ്വലാഹ് ഒരു ഗോളടിച്ചാൽ സുജൂദിലേക്ക് വീഴും. സുജൂദിൽ നിന്നും എഴുനേൽക്കുന്ന സ്വലാഹിന്റെ കണ്ണുകളിൽ കണ്ണുനീരുണ്ടാകും. നിങ്ങൾക്ക് അറിയുമോ? വംശവൈറിയുടെയും ഇസ്ലാമോഫോബിയയുടെയും നാടായ ഇംഗ്ലണ്ടിൽ ഗ്യാലറി ആർത്തലയ്ക്കുകയാണ്. ഹോ സ്വലാഹ്..നീ വായിക്കുന്ന ഖുർആൻ ഞങ്ങൾക്ക് വായിക്കണം. നീ ധ്വാനിക്കുന്ന അല്ലാഹുവിനെ ഞങ്ങൾക്ക് ധ്വാനിക്കണം. നിന്റെ ഖുർആൻ പഠിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതിശയിപ്പിക്കുന്ന രീതിയിൽ നീ ഗോളടിക്കുമ്പോൾ കാണികളെ നോക്കി നീ അഹങ്കരിക്കുകയല്ല. അല്ലാഹുവിന്റെ മുമ്പിൽ സുജൂദ് ചെയ്യുകയാണ്. ഈ വിനയം നീ എങ്ങനെയാണ് പഠിച്ചത്. സ്നേഹമുള്ളവരെ.... അല്ലാഹു തീരുമാനിച്ചാൽ ഒരു കാൽപന്ത് കളിക്കാരന്റെ കാലിന്റെ മാന്ത്രികത മതി ലോകത്തിന്റെ മുമ്പിൽ നിൽക്കുന്ന ഒരു രാഷ്ട്രത്തിന്റെ ഇസ്ലാമോഫോബിയയെ ഉരുക്കികളയാൻ'
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍