പരസ്യസംവാദത്തിന് ഞങ്ങൾ തയ്യാർ; എവിടെ വരണമെന്നും എപ്പോൾ വരണമെന്നും സാർ പറഞ്ഞാൽ മതി; കമന്രുകൾ കാരണം വേവലാതിപ്പെടുമ്പോൾ വല്ലപ്പോഴും ഈ പേജിൽ ഒന്നു നോക്കിയാൽ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടും; ഐസക്കിന് സുരേന്ദ്രന്റെ മറുപടി
തിരുവനന്തപുരം: പരസ്യസംവാദത്തിന് തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്കിനോട് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. എവിടെ വരണമെന്നും എപ്പോൾ വരണമെന്നും സാർ പറഞ്ഞാൽ മതിയെന്നും ഫേസ്ബുക്കിലൂടെ സുരേന്ദ്രൻ വ്യക്തമാക്കി. നോട്ട് നിരോധനത്തെ തുടർന്ന് മോദി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമാണെന്നും ജനങ്ങളോട് പൊറുക്കാത്ത ദ്രോഹമാണെന്നും ഐസക്ക് പറഞ്ഞിരുന്നു. കൂടാതെ ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്റെ പോസ്റ്റിന് കീഴിൽ ഒന്നരമാസമായി തെറിപറയുന്ന സംഘിച്ചാവേറുകളെ പിൻവലിക്കണമെന്നും സുരേന്ദ്രനോട് തോമസ് ഐസക്ക് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ എന്തു ചോദ്യത്തിന് വേണമെങ്കിലും സംവദിക്കുവാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് സുരേന്ദ്രന്റെ മറുപടിയും.
തോമസ് ഐസക്കിന്റെ മോദി വിരുദ്ധ പ്രചാരണം തുടർന്നുകൊണ്ടിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹനടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുന്നു. കൂടാതെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നു. സംഘികൾ അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴെ കമന്റിടുന്നത് നിർത്തണമെന്നും. കമന്റുകൾ കാരണം വേവലാതിപ്പെടുന്ന തോമസ് ഐസക്ക് വല്ലപ്പോഴും ഈ പേജിൽ നോക്കിയാൽ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടുമെന്നും സുരേന്ദ്രൻ പറയുന്നു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ പൂർണരൂപം
ബഹു ധനമന്ത്രി തോമസ് ഐസക്കിന്രെ മോദിവിരുദ്ധപ്രചാരണം തുടർന്നുകൊണ്ടേയിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹനടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുകയാണ്. മാത്രമല്ല ഇന്നലെ അദ്ദേഹം പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നു. സംഘികൾ അദ്ദേഹത്തിന്രെ പോസ്ടിനു കീഴെ കമന്രിടുന്നത് നിർത്തണമെന്നും. പരസ്യസംവാദത്തിന് ഞങ്ങൾ തയ്യാർ. എവിടെ വരണമെന്നും എപ്പോൾ വരണമെന്നും സാർ പറഞ്ഞാൽ മതി. പിന്നെ കമന്രുകൾ കാരണം വേവലാതിപ്പെടുന്ന അങ്ങ് വല്ലപ്പോഴും ഈ പേജിൽ ഒന്നു നോക്കിയാൽ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടും.
തോമസ് ഐസക്കിന്റെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു...
നവംബർ 8 മുതൽ ഞങ്ങൾ എടുത്തുവന്ന നിലപാട്, നോട്ട് റദ്ദാക്കിയതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാമെന്നല്ലാതെ കള്ളപ്പണക്കാരെ പിടിക്കാൻ പറ്റില്ലെന്നതാണ്. ഇതിനു വിപരീതമായി, പ്രചാരത്തിലിരുന്ന 15.5 ലക്ഷം കോടിയുടെ നോട്ടുകളിൽ 3-4 ലക്ഷം കോടിയെങ്കിലും തിരിച്ചു വരില്ല എന്ന് വെല്ലുവിളിച്ചു വാദിച്ചവരാണ് കെ. സുരേന്ദ്രനെപ്പോലെയുള്ള ബിജെപി. നേതാക്കൾ. ഞാൻ അനൗപചാരികമായി മൂന്നു ദിവസം മുമ്പ് അറിഞ്ഞത് 14.5 ലക്ഷത്തോളം കോടി രൂപ തിരിച്ചുവന്നു എന്നാണ്. ഞാൻ വിചാരിച്ചു കെ. സുരേന്ദ്രനെപ്പോലുള്ളവർ തങ്ങളുടെ പഴയ വാദം വിഴുങ്ങി ക്യാഷ്ലെസ് സമ്പദ് വ്യവസ്ഥയിൽ അഭിരമിച്ചു കഴിയുമെന്നാണ്. ഇന്നാണ് കെ. സുരന്ദ്രന്റെ പോസ്റ്റ് കണ്ടത്. മൂന്നു ലക്ഷം കോടിയെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷ തെറ്റിയിട്ടില്ല എന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. നോട്ട് നിരോധനം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് കള്ളപ്പണക്കാർക്ക് അതു വെളിപ്പെടുത്താൻ അവസരം നൽകുന്ന പദ്ധതിയായ 'ഗരീബ് കല്യാൺ യോജന' സർക്കാർ പ്രഖ്യാപിച്ചത്. അതിനടിസ്ഥാനത്തിൽ അദ്ദേഹം ഉയർത്തുന്ന ചോദ്യം ഇതാണ്: ''അപ്പോൾപ്പിന്നെ മുഴുവൻ പണവും ബാങ്കിൽ തിരിച്ചുവരുമെന്നു പറയുന്നതിൽ എവിടെയാണ് പിശക്? ഇനി ബാങ്കിൽ വന്നത് മുഴുവൻ വൈറ്റ് മണിയാണെന്നും കള്ളപ്പണം കണ്ടെത്താൻ കഴിയില്ലെന്നും പറയുന്നത് എന്ത് അടിസ്ഥാനത്തിൽ? പ്രശ്നം പ്രതിപക്ഷത്തിന്റെ വേവലാതി മാത്രമാണ്.'' ഇങ്ങനെ പോകുന്ന അദ്ദേഹത്തിന്റെ വാദങ്ങൾ.
ഗരീബ് കല്യാൺ യോജന വഴി വന്നതെത്ര?, അല്ലാതെ വന്നതെത്ര? എന്നൊക്കെ കൃത്യമായി അറിയാൻ മാർഗ്ഗമുണ്ടല്ലോ. ഒക്ടോബർ വരെ നിലവിൽ ഉണ്ടായിരുന്ന ആംനെസ്റ്റി സ്കീം ഓർക്കുന്നുണ്ടല്ലോ . അരുൺ ജെയ്റ്റിലി ബഡ്ജറ്റിൽ പ്രഖ്യാപിച്ച സ്കീമാണിത്. ഇതുപ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം അന്നു പുറത്തുവന്നു.
ഇതാണു സുഹൃത്തേ ഞങ്ങൾ തുടക്കം മുതൽ പറഞ്ഞുകൊണ്ടിരുന്നത്. കള്ളപ്പണം പിടിക്കാൻ അർദ്ധരാത്രി ഒരു ദിവസം നോട്ടു റദ്ദാക്കേണ്ട. രണ്ടോ മൂന്നോ മാസം സാവകാശം കൊടുത്ത് തിയ്യതി പ്രഖ്യാപിച്ച് ഗരീബ് കല്യാൺ യോജന പോലെ ഒരു സ്കീം പ്രഖ്യാപിക്കുക. ഇന്നത്തേതുപോലെ കള്ളപ്പണം പിടിക്കാൻ നടപടികളും സ്വീകരിക്കാം. കള്ളപ്പണക്കാർ ഇന്നത്തേതുപോലെതന്നെ ആംനസ്റ്റി സ്കീമിൽ പണം നിക്ഷേപിക്കുമല്ലോ. കള്ളപ്പണക്കാരല്ലാത്ത 99 ശതമാനം ജനങ്ങളേയും ഇങ്ങനെ കൊല്ലാക്കൊല ചെയ്യിക്കണമായിരുന്നോ? ഇനി അവർ കള്ളപ്പണമൊന്നും സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും പഴയ പണം മുഴുവൻ ബാങ്കിൽ തിരിച്ചുവന്നുകഴിയുമ്പോൾ വരവിൽ കഴിഞ്ഞ് ഡെപ്പോസിറ്റ് ചെയ്യുന്നവരുടെ വിവരങ്ങൾ അന്വേഷിക്കാമല്ലോ. അഥവാ ആരെങ്കിലും ചോർന്നുപോയാലും എല്ലാവരും ബാങ്കിങ് വലയത്തിൽ വരുമല്ലോ. എന്തിനായിരുന്നു അർദ്ധരാത്രിയിലെ നോട്ടുനിരോധന നാടകം?
സുരേന്ദ്രനടക്കമുള്ള ബിജെപി. നേതാക്കന്മാരോട്: ഒന്നരമായി എന്റെ പോസ്റ്റിനുകീഴിൽ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിൻവലിക്കൂ! നിങ്ങളുടെ എന്തു ചോദ്യത്തിനോട് വേണമെങ്കിലും സംവദിക്കുവാൻ തയ്യാർ. മോദി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍