അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിലും ഹിന്ദു അടക്കമുള്ള മറ്റ് മതവിഭാഗങ്ങൾ രണ്ടാം തരം പൗരന്മാരാണ്; എന്നാൽ അവിടെ മുസ്ലീങ്ങൾ ഒന്നാം തരം പൗരന്മാരുമാണ്; അവർ എന്തിനാണ് ഇന്ത്യയിൽ അഭയാർഥികളായി വരുന്നത്; വന്നാൽ തന്നെ അവർക്ക് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത്; ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്ത് ദോഷമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാകുന്നില്ല; കെ പി സുകുമാരന്റെ വ്യത്യസ്തമായ നിരീക്ഷണത്തിൽ ചൂടൻ ചർച്ച
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ലിന്റെ വിവിധ വശങ്ങളെ കുറിച്ച് സോഷ്യൽ മീഡിയിൽ വൻ സംവാദം നടക്കുന്ന സമയമാണിത്. കേരളത്തിന്റെ ലെഫ്റ്റ് ലിബറൽ പൊതുബോധം വെച്ച് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം എന്ന പേരിൽ വൻ എതിർപ്പാണ് ബില്ലിനെതിരെ നവമാധ്യമങ്ങളിൽ ഉണ്ടാകുന്നത്. സംഘപരിവാർ അനുകൂലികൾ മാത്രമാണ് ബില്ലിന് അനുകൂലമായ നിലപാട് എടുക്കുന്നത്. എന്നാൽ എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ കെ പി സുകുമാരൻ ഇതുസംബന്ധിച്ചിട്ട പോസ്റ്റ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കയാണ്. പൗരത്വ ഭേദഗതി ബില്ലുകൊണ്ട് ഇന്ത്യൻ മുസ്ലീങ്ങൾക്ക് യാതൊരു കോട്ടവും ഉണ്ടാകുന്നില്ലെന്നും, മറ്റുരാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യയിൽ പൗരത്വം കിട്ടാൻ എന്തിനാണ് ബഹളം ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
'അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിലും മേൽപ്പറഞ്ഞ ഹിന്ദു അടക്കമുള്ള ആറ് മതവിഭാഗങ്ങൾ രണ്ടാം തരം പൗരന്മാർ എന്ന വിവേചനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളാണ്. അതേ സമയം ആ മുന്ന് മുസ്ലിം രാജ്യങ്ങളിലും മുസ്ലീങ്ങൾ എല്ലാ പൗരാവകാശങ്ങളും അനുഭവിക്കുന്ന ഒന്നാം തരം പൗരന്മാരുമാണ്. അവർ എന്തിനാണ് ഇന്ത്യയിൽ അഭയാർഥികളായി വരുന്നത്? വന്നാൽ തന്നെ അവർക്ക് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത്? ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞിട്ടാണോ? അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നീ മുസ്ലിം രാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നൽകി ഇവിടത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ മുറവിളി കൂട്ടുന്നതിന്റെ ലോജിക്ക് എന്താണ്?'- കെ പി സുകുമാരന്റെ പ്രധാന വാദം ഇങ്ങനെയാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ പൊങ്കാലയും സുകുമാരനെ വർഗീയവാദിയാക്കിക്കൊണ്ടുള്ള ചാപ്പയിടിയും വ്യാപകമാണ്. ഇതോടെ താൻ ബിജെപിയുടെ നയങ്ങളോടും സിദ്ധാന്തങ്ങളോടും ഒട്ടും യോജിപ്പില്ലാത്ത വ്യക്തയാണെന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും പോസ്റ്റ് ഇട്ടിരിക്കയാണ്.
'എന്റെ നിലപാട് വ്യക്തമാക്കട്ടെ, അത് ചില സുഹൃത്തുക്കൾക്ക് ഉപകാരമാകും. തീരെ സഹിക്കാൻ കഴിയാത്തവർക്ക് അൺഫ്രണ്ട് ചെയ്ത് പോകാലോ' എന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമത്തെ പോസ്റ്റ് തുടങ്ങുന്നത്. 'ബിജെപി.യുടെ സിദ്ധാന്തങ്ങളോടും നയങ്ങളോടും തത്വങ്ങളോടും ഒട്ടും യോജിപ്പില്ലാത്ത ആളാണ് ഞാൻ. കാരണം എന്റെ പ്രപഞ്ച വീക്ഷണം ആധുനിക സയൻസിൽ നിന്ന് അറിവുകൾ ശേഖരിക്കുന്നതിൽ നിന്ന് രൂപപ്പെടുന്നതാണ്. അതുപോലെ ബിജെപിയുടെ രാഷ്ട്രീയത്തോടും എനിക്ക് യോജിപ്പില്ല. പക്ഷെ ബിജെപി.ക്ക് മാത്രം നടപ്പാക്കാൻ കഴിയുന്ന ചില രാഷ്ട്രീയ നടപടികൾ ഉണ്ട് ഇവിടെ. അതിനെ ഞാൻ പിന്തുണയ്ക്കും'- കെ പി സുകുമാരൻ വ്യക്തമാക്കുന്നു.
കെ പി സുകുമാരന്റെ വിവാദ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
ലോക്സഭ പാസ്സാക്കിയ ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്ത് ദോഷമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാകുന്നില്ല. 2014നു മുൻപ് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ഹിന്ദു-ക്രിസ്ത്യൻ-സിഖ്-പാഴ്സി-ബുദ്ധ മതക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് 1955ലെ നിയമത്തിന്റെ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. അഭയാർത്ഥികളായി എത്തി 11 വർഷം താമസിച്ചാൽ പൗരത്വം ലഭിക്കും എന്നത് 5 വർഷമായി ചുരുക്കി എന്നതാണ് പ്രധാന ഭേദഗതി. എന്നാൽ ഈ ഭേദഗതി പ്രകാരം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിൽ നിന്ന് വന്ന/വരുന്ന മുസ്ലിം അഭയാർത്ഥികൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുകയില്ല. അതിൽ എന്താണ് തെറ്റ്?
ആ മൂന്ന് മുസ്ലിം രാജ്യങ്ങളിലും മേൽപ്പറഞ്ഞ ഹിന്ദു അടക്കമുള്ള ആറ് മതവിഭാഗങ്ങൾ രണ്ടാം തരം പൗരന്മാർ എന്ന വിവേചനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളാണ്. അതേ സമയം ആ മുന്ന് മുസ്ലിം രാജ്യങ്ങളിലും മുസ്ലീങ്ങൾ എല്ലാ പൗരാവകാശങ്ങളും അനുഭവിക്കുന്ന ഒന്നാം തരം പൗരന്മാരുമാണ്. അവർ എന്തിനാണ് ഇന്ത്യയിൽ അഭയാർഥികളായി വരുന്നത്? വന്നാൽ തന്നെ അവർക്ക് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത്? ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞിട്ടാണോ? അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നീ മുസ്ലിം രാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നൽകി ഇവിടത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ മുറവിളി കൂട്ടുന്നതിന്റെ ലോജിക്ക് എന്താണ്?
അതേ സമയം ഇന്ത്യ ഒരു മതരാഷ്ട്രമല്ല. ഇവിടെ എല്ലാ മതക്കാർക്കും തുല്യ അവകാശവും നീതിയും ഭരണഘടന പ്രദാനം ചെയ്യുന്നുണ്ട്. ഈ പൗരാവകാശം മുസ്ലീങ്ങൾക്കും കിട്ടുന്നുണ്ട്. മുസ്ലീങ്ങൾക്ക് കിട്ടുന്ന പൗരാവകാശങ്ങളിൽ ഒട്ടും അധികം ഹിന്ദുവിനു കിട്ടുന്നില്ല. അതേ സമയം മേൽപ്പറഞ്ഞ മൂന്ന് മുസ്ലിം രാജ്യങ്ങളിൽ ഹിന്ദു അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്ക് പൂർണ്ണ പൗരാവകാശങ്ങൾ കിട്ടുന്നില്ല. ആ നിലയ്ക്ക് അവിടെ നിന്ന് ഇന്ത്യയിൽ വരുന്ന അഭയാർത്ഥികളായ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിൽ ഒരു ലോജിക്കും മാനവികതയും ഉണ്ട്. ഇതെങ്ങനെയാണ് ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇവിടെ വിവേചനവും നമ്മുടെ ഭരണഘടനയ്ക്ക് എതിരും ആകുന്നത്?
ഇന്ത്യൻ ഭരണഘടന എന്നത് ഇന്ത്യയിലെ മുസ്ലീങ്ങൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാർക്ക് വേണ്ടിയാണ്. പാക്കിസ്ഥനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങൾക്ക് വേണ്ടിയല്ല. അതുകൊണ്ട് ആ മൂന്ന് മുസ്ലിം രാജ്യങ്ങളിൽ നിന്ന് മുസ്ലീങ്ങൾ അഭയാർഥികളായി വന്നാൽ അവർക്ക് പൗരത്വം നൽകില്ല എന്നത് നമ്മുടെ ഭരണഘടനയ്ക്കോ ഇന്ത്യയിലെ മുസ്ലീങ്ങൾക്കോ എതിരല്ല.
എന്നാൽ ഈ നിയമഭേദഗതി ഇപ്പോൾ തിരക്കിട്ട് പാസ്സാക്കുന്നതിൽ ബിജെപി.ക്ക് കൃത്യമായ ഒരു അജണ്ടയുണ്ട്. ബിജെപി. ഒഴികെയുള്ള മതേതരം പറയുന്ന പാർട്ടികൾ മുസ്ലീങ്ങൾക്ക് വേണ്ടി മാത്രം വാദിക്കുന്നവരും ഹിന്ദുക്കളുടെ വികാരങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്നവരും ആണെന്ന് ആ മതേതര പാർട്ടികളെ കൊണ്ട് തന്നെ പറയിപ്പിക്കുന്നതാണ് ആ അജണ്ട. അതൊരു കെണി കൂടിയാണ്. പതിവ് പോലെ കോൺഗ്രസ്സ് അടക്കമുള്ള മതേതര പാർട്ടികൾ ആ കെണിയിൽ വീഴുകയും ബിജെപി.യുടെ അജണ്ട വിജയിക്കുകയും ചെയ്യുന്നു. ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു ദോഷവും വരുത്തി വയ്ക്കാത്ത അതേ സമയം ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കടന്നുവരുന്ന ലക്ഷക്കണക്കിനു മുസ്ലിം കുടിയേറ്റക്കാർക്ക് അവരുടെ രാജ്യത്തേക്ക് മടങ്ങി പോകേണ്ടി വരുന്ന നിയമം പാസ്സാക്കുമ്പോൾ അത് ഇന്ത്യൻ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ രക്ഷയില്ലാത്ത അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത് എന്ന് മതേതരക്കാർ വാദിക്കുമ്പോൾ അത് തന്നെയാണ് ബിജെപി.ക്കും വേണ്ടത്. മതേതരക്കാർ മുസ്ലീങ്ങൾക്കും ബിജെപി.ഹിന്ദുക്കൾക്കും വേണ്ടി നിലകൊള്ളുന്നു എന്ന് അപ്പോൾ മതേതരക്കാർ പറയാതെ പറയുകയാണ്. അത് പറയിപ്പിക്കുന്നത് ബിജെപി.യും.
കാഷ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു ദോഷവും ഉണ്ടാക്കുന്നതല്ല. ഒരു രാജ്യത്തെ ഒരു സ്റ്റേറ്റിനു എന്തിനാണ് ഒരു പ്രത്യേക പദവി? അത് പോലെ പാക്കിസ്ഥാൻ- ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിലെ മുസ്ലിം അഭയാർഥികൾക്ക് ഇന്ത്യയിൽ പൗരത്വം നൽകില്ല എന്ന നിയമവും ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു ദോഷവും ഉണ്ടാക്കില്ല. അല്ലെങ്കിൽ തന്നെ ജനസംഖ്യാ വർദ്ദനവ് കൊണ്ട് ഇന്ത്യ പൊറുതി മുട്ടിയിരിക്കുകയാണ്. ഇവിടെ ഒരു വികസനവും ഫലപ്രാപ്തിയിൽ എത്താതിരിക്കാൻ കാരണം ഇവിടത്തെ ജനപ്പെരുപ്പമാണ്. ഇതൊക്കെയാണ് ശരാശരി ഇന്ത്യൻ പൗരന്മാർക്ക് മനസ്സിലാകുന്ന കാര്യങ്ങൾ. അതേ സമയം ബിജെപി.സർക്കാരിന്റെ ധനകാര്യകെടുകാര്യസ്ഥത നിമിത്തം നമ്മുടെ സാമ്പത്തിക രംഗം താറുമാറാവുകയുമാണ്. മതേതരക്കാർ ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്തോ പറ്റിപ്പോയേ എന്ന് മുറവിളി കൂട്ടുമ്പോൾ ബിജെപി.യെ സംബന്ധിച്ച് ഒരു വെടിക്ക് രണ്ട് പക്ഷിയാണ് കിട്ടുന്നത്. ജനങ്ങളുടെ ശ്രദ്ധ മതത്തിലേക്ക് തിരിയുകയും ഹിന്ദുക്കൾ ബിജെപി.യോട് അടുക്കുകയും ചെയ്യുന്നു.
ബിജെപി. ഹിന്ദു വർഗ്ഗീയപ്പാർട്ടി ആണേ, അവരെ അധികാരത്തിൽ നിന്ന് അകറ്റണേ എന്ന് നെഞ്ചത്തടിച്ച് നിലവിളിച്ചിട്ടാണ് മതേതരക്കാർ ബിജെപി.യെ പന പോലെ വളർത്തിയത്. അത് ഇപ്പോഴും തുടരുന്നു. ബിജെപി.യുടെ മഹാഭാഗ്യം എന്നല്ലാതെ എന്ത് പറയാനാണ് ....
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്