നല്ലൊരു മനുഷ്യസ്നേഹിക്കു മാത്രമേ നല്ലൊരു കമ്മ്യൂണിസ്റ്റാകാൻ കഴിയൂ; അങ്ങനെ എന്നെയും ' മനുഷ്യത്വം ' എന്തെന്ന് പഠിപ്പിച്ചു തന്നത് എന്റെ പാർട്ടിയാണ്; കണ്ണുണ്ടായാൽ മാത്രം പോര കാണാനും മനസ്സുണ്ടായാൽ മാത്രം പോരാ പ്രവർത്തിക്കാനും എന്ന് മംഗളം ജയചന്ദ്രനിൽ നിന്നും ഞാൻ പഠിച്ചു; ചികിൽസ കഴിഞ്ഞ് വിശ്രമിക്കുന്ന 'കുട്ടൻ ഡിവൈഎഫ്ഐ'യുടെ അനുഭവകഥ
തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളിലെ അച്ചടക്കത്തിന്റെ ഭാഗമായി ഒഴിഞ്ഞു മാറുകയോ അധികാരികളെ അറിയിച്ച് കടമ നിറവേറ്റുമെന്നല്ലാതെ വലിയ ഇഴയടുപ്പം ഇല്ലാത്ത ഒരാളിനു വേണ്ടി വലിയ ത്യാഗം ചെയ്യാത്തവരാണ് മാധ്യമ പ്രവർത്തകർ. സിപിഎം കരുമം ബ്രാഞ്ച് സെക്രട്ടറിയായ സുരേഷ് കുമാറിന് ഇപ്പോൾ പറയാനുള്ളത് മറ്റൊരു കഥയാണ്. അപ്രതീക്ഷിതമായി തളർച്ച അനുഭവപ്പെട്ട സിപിഎം നേതാവിന് സഹായത്തിന്റെ അപ്രതീക്ഷിത കൈയെത്തിയത് മാധ്യമ പോലത്ത് നിന്നായിരുന്നു. ചികിത്സകഴിഞ്ഞ് ഞാൻ വീട്ടിൽ വിശ്രമത്തിലാണ് .ഇതിനിടയിൽ ഞാൻ മംഗളം ജയചന്ദ്രന്റെ സമയോചിതമായ ഇടപെടലുകളെയും ആത്മാർത്ഥതേയും കുറിച്ച് അറിയാതെ ഓർത്തു പോയി . അദ്ദേഹത്തിന്റെ സന്ദർഭോജിതമായബുദ്ധിയും സാമർത്ഥ്യവും ചടുലതയും തന്നെ അത്ഭുതപ്പെടുത്തുന്നു.-ഇതാണ് സുരേഷ് കുമാറിന് പറയാനുള്ളത്.
കുട്ടൻ ഡിവൈഎഫ്ഐ എന്ന ഫെയ്സ് ബുക്ക് പേജിലാണ് സിപിഎം നേതാവ് മാധ്യമ പ്രവർത്തകന്റെ സഹായം അപ്രതീക്ഷിതമായി കിട്ടിയ കഥ വിവരിക്കുന്നത്.
സുരേഷ് കുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പ്രിയ സഖാക്കളെ ,
' നല്ലൊരു മനുഷ്യസ്നേഹിക്കു മാത്രമേ നല്ലൊരു കമ്മ്യൂണിസ്റ്റാകാൻ കഴിയൂ. അങ്ങനെ എന്നെയും ' മനുഷ്യത്വം ' എന്തെന്ന് പഠിപ്പിച്ചു തന്നത് എന്റെ പാർട്ടിയാണ്. പാവപ്പെട്ടവന്റെ, അശരണന്റെ സാമ്പത്തിക ശാസ്ത്രം
ഒരു നിഘണ്ടുവിലേയുള്ളൂ
അത് 'മാർക്സിസം '
മാത്രമാണ്. സ്കൂൾ പഠനകാലത്ത് ചക്രവർത്തിമാരുടെ വീരേതിഹാസ ചരിത്രങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും അതിലൊന്നിലും 'പടയോട്ടങ്ങൾക്കല്ലാതെ
പട്ടിണി മാറ്റുവാനിറങ്ങിയ ഒരു
പടയാളിയെയും ഞാൻ
കണ്ടില്ല. അതു കൊണ്ടു തന്നെ അന്നുവരെ വായിച്ചറിഞ്ഞതിനെ
ഞാൻ തിരുത്തി 'അതെ, മാർക്സാണ് ശരി' ഒരു എളിയ കമ്മ്യൂണിസ്റ്റുകാരനാകാൻ കഴിഞ്ഞതിൽ ഞാൻ
അഭിമാനിക്കുന്നു. എനിക്ക് ഏറെ അഭിമാനിക്കാൻ വകയുണ്ട് കാരണം
ഞങ്ങളെ നയിക്കുന്നത്
അഴിമതിയുടെ കറപുരളാത്ത നേതാക്കളാണ് അന്നും
ഇന്നും എന്നും .സത്യസന്ധതയുടെ ആൾരൂപം സഖാവ് പിണറായി വിജയനാണ് ഞങ്ങളുടെ മുഖ്യമന്ത്രി ,
ഏത് വെല്ലുകളെയും
ചെറുത്തു തോല്പിക്കുന്ന കരുത്തനായ പാർട്ടി സെക്രട്ടി സഖാവ് കോടിയേരി ഇവരുടെ
ചിറകിനുള്ളിൽ ഇന്നാട്ടിലെ ഓരോ പാവങ്ങളും സുരക്ഷിതരാണ് .
ഒരാഴ്ച മുമ്പ് പെട്ടന്ന് എനിക്ക് ശാരിരികമായ ചില അസ്വസ്ഥതകൾ ഉണ്ടായി.പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി കളക്റ്റ്രേറ്റിലേക്ക് പോകുന്ന വഴിയിൽ പെട്ടെന്ന് തമ്പാനൂരിൽ
വച്ച് അതികഠിനമായ ശരീര വേദനയുണ്ടായത്. പാർട്ടി സഖാക്കളെ വിളിച്ച് വിവരം ധരിപ്പിക്കാമെന്ന് കരുതിയെങ്കിലും എന്റെ
അവസ്ഥ വളരെ മോശമായിക്കൊണ്ടിരുന്നു. പെട്ടെന്ന് എന്റെ ഫോണിൽ റിങ്ടോൺ കേട്ടു .ഒരു നമ്പർ മാത്രമേയുള്ളൂ. ആരാണെന്ന് മനസ്സിലായില്ലെങ്കിൽ കൂടി ഞാൻ ഫോണെടുത്തു. മറുതലയ്ക്കൽ നിന്ന് മറുപടി വന്നു 'സഖാവ് സുരേഷല്ലെ ,ഞാൻ മംഗളം പത്രത്തിലെ ജയചന്ദ്രനാണ്. (ഇദ്ദേഹം
എസ്.നാരായണൻ എന്ന പേര് വച്ചാണ് റിപ്പോർട്ട് ചെയ്യുന്നത് )
എന്തുണ്ട് വിശേഷം?
വേദനയ്ക്കിടയിലും 'സുഖമായിരിക്കുന്നു'
എന്ന് വിറയാർന്ന ശബ്ദത്തിൽ ഞാൻ മറുപടി നൽകി. എന്റെ
ശബ്ദത്തിന്റെ പതർച്ച
മനസ്സിലാക്കിയ അദ്ദേഹം എന്നോട് ആവർത്തിച്ചു ചോദിച്ചു.
'എന്താ സഖാവെ ശബ്ദം വല്ലാതിരിക്കുന്നു ? '
'ഒന്നുമില്ല ' ഞാൻ മറുപടി നൽകി .തൃപ്തനാകാത്ത അദ്ദേഹം ഒന്നു മാത്രം ചോദിച്ചു ' ഇപ്പോൾഎവിടെയാണ് '? ഞാൻ സ്ഥലം പറഞ്ഞു. ഫോൺ കട്ടായി .എന്നാൽ ഞെട്ടിച്ചു കൊണ്ട് ഒരു കാർ എന്റെ മുന്നിൽ വന്നു. അതിൽ 'മംഗളം ജയചന്ദ്രനാ 'യിരുന്നു.
ഞാൻ സംഭവം പറഞ്ഞു. പറഞ്ഞെങ്കിലും എനിയ്ക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം
സാധാരണ പത്രപ്രവർത്തകർ ഇത്തരം റിസ്കുള്ള ഉത്തരവാദിത്വങ്ങളിൽ
തലയിടാറില്ല. മാധ്യമ സ്ഥാപനങ്ങളിലെ അച്ചടക്കത്തിന്റെ ഭാഗമായി ഒഴിഞ്ഞു മാറുകയോ അധികാരികളെ അറിയിച്ച് കടമ നിറവേറ്റുമെന്നല്ലാതെ വലിയ ഇഴയടുപ്പം ഇല്ലാത്ത ഒരാളിനു വേണ്ടി വലിയ ത്യാഗം
ചെയ്യാറില്ല. എന്നാൽ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അദ്ദേഹം ഒരു ' റെസ്ക്യു ഓഫിസറെപ്പോലെ പ്രവർത്തിച്ചു. ഉടൻ തന്നെ ഫോണിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ടു.
അദ്ദേഹത്തിന്റെ ഘനഗംഭീരമായ ശബ്ദത്തിൽ പറഞ്ഞു.
' ഡോക്ടർ ഞാൻ മംഗളം ജയചന്ദ്രനാണ് ,
എന്റെ സഹോദരൻ സുരേഷിന് തീരെ സുഖമില്ല അടിയന്തിര ചികിത്സയ്ക്ക് ഏർപ്പാടുണ്ടാക്കണം.
പെട്ടെന്ന് അദ്ദേഹം കാറിൽ എന്നെ ആശുപത്രിയിൽ എത്തിച്ചു .യാത്രയ്ക്കിടയിൽ തന്നെ ജയചന്ദ്രൻ
അദ്ദേഹത്തിന്റെ ചില സുഹുത്തുക്കളോടും
ആശുപത്രിയിൽ വരാൻ
പറഞ്ഞു. ഞങ്ങൾ എത്തും മുമ്പ് തന്നെ
അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അവിടെ എത്തിയിരുന്നു. ഡോക്ടർ ഞങ്ങൾക്കായി കാത്തിരുന്ന പോലെയായിരുന്നു പെരുമാറ്റം .ഉടൻ തന്നെ
വേണ്ട അടിയന്തിര ചികിത്സ ലഭ്യമാക്കി. എന്നെ അഡ്മിറ്റു ചെയ്തു. സ്കാനിംഗും
മറ്റ് ടെസ്റ്റുകൾക്കും ചെലവ് വന്നെങ്കിലും ഞാൻ ഒന്നും അറിഞ്ഞില്ല. മംഗളം ജയചന്ദ്രന്റെ പരിചയക്കാർ ആരൊക്കെയോ വന്നു പോയി. ഇപ്പോൾ എന്റെ
ചികിത്സകഴിഞ്ഞ് ഞാൻ വീട്ടിൽ വിശ്രമത്തിലാണ് .ഇതിനിടയിൽ ഞാൻ മംഗളം
ജയചന്ദ്രന്റെ സമയോചിതമായ ഇടപെടലുകളെയും ആത്മാർത്ഥതേയും കുറിച്ച് അറിയാതെ ഓർത്തു പോയി . അദ്ദേഹത്തിന്റെ സന്ദർഭോജിതമായബുദ്ധിയും സാമർത്ഥ്യവും
ചടുലതയും തന്നെ അത്ഭുതപ്പെടുത്തുന്നു.
എത്ര കൃത്യതയോട്
അദ്ദേഹം ഡോക്ടറെ
തെരഞ്ഞെടുത്തതും
ഫോണിൽ ബന്ധപ്പെട്ടതും !
എത്ര ശക്തമാണ്
അദ്ദേഹത്തിന്റെ സുഹൃദ് വലയങ്ങൾ !
അതുകൊണ്ടാണല്ലോ
പാർട്ടിയുടെ ഒരു എളിയ
പ്രവർത്തകനായ ഞാനാരെന്നു പോലും
ചോദിക്കാതെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അവിടെയെത്തിയത്. !
ഒരു വ്യക്തി ഒരു വിഷയത്തിൽ അടിയന്തിരമായി ഇടപെടുന്നതും അത് വിജയിപ്പിക്കുന്നത് എങ്ങനെയെന്നും
കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. ജാഗ്രത ! ജാഗ്രത !
കണ്ണുണ്ടായാൽ മാത്രം പോര
കാണാനും മനസ്സുണ്ടായാൽ മാത്രം
പോരാ പ്രവർത്തിക്കാനും
എന്ന് മംഗളം ജയചന്ദ്രനിൽ നിന്നും
ഞാൻ പഠിച്ചു .പ്രായോഗിക ബുദ്ധിയാണ് ഒരാളിന്
ഏറെ ആവശ്യം
പ്രത്യേകിച്ച് നാം സഖാക്കൾക്ക് . മംഗളം
ജയചന്ദ്രന് (എസ് നാരായണൻ ) നന്മകൾ
നേരുന്നു.
അഭിവാദ്യങ്ങളോടെ,
സുരേഷ് കുമാർ
സെക്രട്ടറി,
CPI (M) കണ്ണംകോട് ബ്രാഞ്ച് , കരുമം ,
തിരുവനന്തപുരം .
Stories you may Like
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകളുമായി കെ എസ് ആർ ടി സി
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- അട്ടിമറി ചർച്ചയാക്കി ഷാഫിയും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍