Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'അവളിപ്പോ പൊലീസ് സ്‌റ്റേഷനിലുണ്ടോ എന്ന് പോലും അറിയില്ല, അവര് കൊന്നു കളഞ്ഞു കാണുമോ' ? മലയാളി യുവാവിനെ പ്രണയിച്ച് വീട് വിട്ട് ഒപ്പമിറങ്ങിയ തമിഴ് പെൺകുട്ടിയെ പൊലീസിനൊപ്പമെത്തിയ ബന്ധുക്കൾ കൂട്ടിക്കൊണ്ട് പോയി; പെൺകുട്ടി പൊലീസ് സ്‌റ്റേഷനിലെത്തിയില്ലെന്ന് ഹരിപ്പാട് സ്വദേശി; ജീവന് തുല്യം സ്‌നേഹിച്ച പെൺകുട്ടി ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമോ എന്ന പേടിയിൽ സഹായമഭ്യർത്ഥിച്ച് എഡ്വിൻ ഫിലിപ്പ്

'അവളിപ്പോ പൊലീസ് സ്‌റ്റേഷനിലുണ്ടോ എന്ന് പോലും അറിയില്ല, അവര് കൊന്നു കളഞ്ഞു കാണുമോ' ? മലയാളി യുവാവിനെ പ്രണയിച്ച് വീട് വിട്ട് ഒപ്പമിറങ്ങിയ തമിഴ് പെൺകുട്ടിയെ പൊലീസിനൊപ്പമെത്തിയ ബന്ധുക്കൾ കൂട്ടിക്കൊണ്ട് പോയി;  പെൺകുട്ടി പൊലീസ് സ്‌റ്റേഷനിലെത്തിയില്ലെന്ന് ഹരിപ്പാട് സ്വദേശി; ജീവന് തുല്യം സ്‌നേഹിച്ച പെൺകുട്ടി ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമോ എന്ന പേടിയിൽ സഹായമഭ്യർത്ഥിച്ച് എഡ്വിൻ ഫിലിപ്പ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: പ്രണയിച്ച യുവാവിനൊപ്പം പെൺകുട്ടി ഒപ്പമിറങ്ങി വന്നതിന് പിന്നാലെ വീട്ടുകാർ പൊലീസുമായെത്തി കൂട്ടിക്കൊണ്ട് പോയി. ഇപ്പോൾ കാമുകി ജീവനോടെയുണ്ടോ എന്ന വേദനയിൽ സമൂഹ മാധ്യമത്തിലൂടെ സഹായമഭ്യർത്ഥിച്ചിരിക്കുകയാണ് ഹരിപ്പാട് പായിപ്പാട് സ്വദേശിയായ എഡ്‌വിൻ ഫിലിപ്പ് സാം (24). തമിഴ്‌നാട് സ്വദേശിനിയായ പെൺകുട്ടിയുമായി എഡ്‌വിൻ ഏറെ നാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം എഡ്വിനൊപ്പം വീട് വീട്ട് വന്ന യുവതിയെ പൊലീസുമായെത്തി ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഇതിന് ശേഷം എന്താണം സംഭവിച്ചതെന്ന് അറിയില്ല. പെൺകുട്ടിയെ പൊലീസ് മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയിട്ടില്ലെന്നും വീട്ടുകാർ വധിക്കുമെന്നും എഡ്‌വിൻ പറയുന്നു.

ഫേസ്‌ബുക്കിലൂടെ വീഡിയോ ഇട്ടാണ് യുവാവ് സഹായം അഭ്യർത്ഥിച്ചത്. പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് എഡ്‌വിൻ പരാതി നൽകിയിരുന്നു. കോവളത്ത് ബി.എസ്സി ഹോസ്പിറ്റാലിറ്റി കോഴ്സ് പഠനത്തിനിടെയാണ് കന്യാകുമാരി വിവേകാനന്ദപുരം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുമായി യുവാവ് പ്രണയത്തിലായത്. യുവാവിനൊപ്പം വന്ന യുവതി കഴിഞ്ഞ 12 ന് ഹരിപ്പാട് സബ്രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നതിന് അപേക്ഷ നൽകി. അന്നു രാത്രിയിൽ ബന്ധുക്കൾ തന്റെ വീട്ടിലെത്തി ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ലെന്ന് യുവാവ് പറയുന്നു.'

 

കോർട്ട് ഓർഡർ ഉണ്ടെന്നു പറഞ്ഞാണ് സിഐ.യും ലോക്കൽ പൊലീസും ചേർന്ന് അവളെ പിടിച്ചുകൊണ്ടു പോയത്. ഇതുവരെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയിട്ടില്ല. നാട്ടിലെ പൊലീസുകാർ ഞങ്ങളെ ചീറ്റു ചെയ്തു. അവളിപ്പോൾ എവിടാണെന്നുപോലും അറിയില്ല. സഹായിക്കണം' എഡ്വിൻ ഫേസ്‌ബുക്ക് ലൈവിലൂടെ അഭ്യർത്ഥിക്കുന്നു. ഇതിന് ശേഷം എഡ്‌വിൻ വീയപുരം പൊലീസിൽ പരാതി നൽകി. 16ന് കന്യാകുമാരി പൊലീസുമായെത്തി ബന്ധുക്കൾ യുവതിയെ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ സംഘർഷാവസ്ഥയുണ്ടായി.

 

ഒടുവിൽ ഹരിപ്പാട് പൊലീസ് എത്തിയാണു യുവതിയെ വിട്ടയച്ചത്.നാഗർകോവിൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് യുവാവ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അതേസമയം കന്യാകുമാരി പൊലീസ് എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്ത് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാൻ കൊണ്ടുപോയതെന്ന് ഹരിപ്പാട് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP